വേണ്ടാത്ത പെണ്‍കുട്ടികളുടെ പേര് മാറ്റി

October 23rd, 2011

nakoshi-renaming-epathram

സത്താര : “വേണ്ടാത്തവള്‍” എന്ന പേര് ഒരു ശാപമായി ഇത്രയും നാള്‍ പേറി നടന്ന 265 പെണ്‍കുട്ടികളാണ് മഹാരാഷ്ട്രയിലെ സത്താര ജില്ലയില്‍ ഉള്ളത്. ഇവരുടെ എല്ലാം പേര് “നക്കോഷി” എന്നായിരുന്നു ഇന്നലെ വരെ. നക്കോഷി എന്നാല്‍ വേണ്ടാത്തവള്‍. ജനിക്കുന്നതെല്ലാം പെണ്‍കുഞ്ഞുങ്ങള്‍ ആവുന്ന ഇവിടത്തെ മാതാപിതാക്കള്‍ സഹികെട്ടാണ് അവസാനം തങ്ങളുടെ മകള്‍ക്ക് നക്കോഷി എന്ന് പേരിടുന്നത്. ഇത് ദൈവത്തോട്‌ ഉള്ള ഒരു പരാതിയായാണ് ഇവര്‍ കണക്കാക്കുന്നത്. ഇനിയും തങ്ങള്‍ക്ക് പെണ്‍കുഞ്ഞ് വേണ്ട എന്ന പരാതി. ഇങ്ങനെ നക്കോഷി എന്ന് തങ്ങളുടെ പെണ്‍കുഞ്ഞിനെ നാമകരണം ചെയ്‌താല്‍ പിന്നീട് ജനിക്കുന്നത് ആണ്‍കുഞ്ഞ് ആയിരിക്കും എന്ന് ഇവര്‍ പല ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടി വിശദീകരിക്കുന്നുമുണ്ട്.

nakoshi-renaming-ceremony-epathram

ഇത്തരത്തില്‍ നക്കോഷി എന്ന് പേരുള്ള കുട്ടികളുടെ എണ്ണം ജില്ലയില്‍ ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നത് ചില സാമൂഹ്യ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ജില്ലാ ആരോഗ്യ വകുപ്പ്‌ അധികൃതര്‍ ഇത്തരം കുട്ടികളുടെ കണക്കെടുപ്പ്‌ നടത്തി. അപ്പോഴാണ്‌ 265 കുട്ടികള്‍ ഈ പേരുമായി ഇവിടെ ഉണ്ടെന്ന് അറിഞ്ഞത്. തുടര്‍ന്ന് നടന്ന തീവ്രമായ ബോധവല്‍ക്കരണ ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ന് ഇത്തരം പെണ്‍കുട്ടികള്‍ക്ക് പുതിയ പേരുകള്‍ നല്‍കുന്നതിനും അവരെ ആദരിക്കുന്നതിനുമായി വമ്പിച്ച പൊതു പരിപാടി സംഘടിപ്പിച്ചത്. അങ്ങനെ നക്കോഷിമാര്‍ക്കൊക്കെ സോന, അനഘ, ഐശ്വര്യ, പ്രിയങ്ക എന്നിങ്ങനെ സുന്ദരമായ പേരുകള്‍ ലഭിച്ചു.

പേര് വേണ്ടാത്തവള്‍ എന്നാണെങ്കിലും മഹാരാഷ്ട്രാ സംസ്ഥാനത്തിന് പെണ്‍കുട്ടികളെ വേണം എന്നും സംസ്ഥാനം പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും തുല്യമായാണ് കാണുന്നത് എന്നും പെണ്‍കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ച എന്‍.സി.പി. നേതാവും എം.പി.യുമായ സുപ്രിയാ സുലെ പറഞ്ഞു. പേര് മാറ്റല്‍ ചടങ്ങില്‍ മാത്രമായി ഒതുങ്ങാതെ ലിംഗ വിവേചനം സമൂലമായി ജന മനസ്സുകളില്‍ നിന്നും തുടച്ചു നീക്കണം എന്ന് ചടങ്ങില്‍ സംബന്ധിച്ച സാമൂഹ്യ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പശ്ചിമബംഗാളില്‍ പാലം തകര്‍ന്ന് 31 പേര്‍ മരിച്ചു

October 23rd, 2011

bridge-collapse-WB-epathram

ഡാര്‍ജിലിംഗ്‌: പശ്ചമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ പാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 31 ആയി. നൂറോളം പേര്‍ക്ക് പരിക്കേറ്റു. ഡാര്‍ജിലിംഗില്‍നിന്ന്‌ 30 കിലോമീറ്റര്‍ അകലെ ശനിയാഴ്ച രാത്രി ബൈജോണ്‍ബാരി മേഖലയിലാണ്  അപകടമുണ്ടായത്. ഗൂര്‍ഖ ജന്‍മുക്‌തിമോര്‍ച്ചയുടെ യോഗത്തില്‍ സംബന്ധിക്കാന്‍ രണ്‍ഗീത്‌ നദിക്കുകുറുകേയുള്ള പഴയ തടിപ്പാലത്തില്‍ തടിച്ചുകൂടിയ ജനങ്ങളാണ്‌ അപകടത്തില്‍പ്പെട്ടത്‌.  അമിത ഭാരവും കാലപ്പഴക്കവും കാരണം പാലം തകര്‍ന്നു വീഴുകയായിരുന്നു. സെപ്‌റ്റംബര്‍ 18 നുണ്ടായ ഭൂമികുലുക്കത്തില്‍ ഈ പാലം ദുര്‍ബലമായിരുന്നു. പത്ത് പേര്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. രാത്രി മുഴുവന്‍ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു.

പരുക്കേറ്റവരെ സിലിഗുരി മെഡിക്കല്‍ കോളജിലും ഡാര്‍ജലിംഗിലെ സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. പരിക്കേറ്റവരുടെ ചികിത്സാചെലവുകള്‍ വഹിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മോഡിയ്ക്കെതിരെ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്‌

October 23rd, 2011

modi-epathram

അഹമ്മദാബാദ്‌: ഗുജറാത്ത്‌ കലാപവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‌ സുപ്രീം കോടതി നിയോഗിച്ച അമിക്കസ്‌ ക്യുറിയുടെ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരെ പരാമര്‍ശം‌. ഗുജറാത്ത് കലാപകാലത്ത് കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവ് ഇഹ്സാന്‍ ജഫ്രിയുടെ വിധവ സക്കിയ ജഫ്രി നല്‍കിയ കേസില്‍ സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്റെ റിപ്പോര്‍ട്ട്‌ അനുസരിച്ചാണ് പുതിയ കുറ്റാരോപണങ്ങള്‍. മോഡിക്കെതിരായ അന്വേഷണം അവസാനിപ്പിക്കരുതെന്ന് അമിക്കസ് ക്യൂറി ശുപാര്‍ശ ചെയ്തതായാണ് സൂചന. രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന റിപ്പോര്‍ട്ട് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.

കലാപവുമായി ബന്ധപ്പെട്ട്‌ മോഡിയെയോ പോലീസ്‌ ഉദ്യോഗസ്‌ഥരെയോ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയോ തൊളിവ്‌ ശേഖരിക്കുകയോ ചെയ്‌തിട്ടില്ലെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. സമുദായ സ്പര്‍ധ വളര്‍ത്തിയതിനും പൊതുജന സേവകന്‍ എന്ന നിലയില്‍ വീഴ്ച വരുത്തിയതിനും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153, 166 വകുപ്പുകള്‍ പ്രകാരം കേസെടുത്ത് വിചാരണ നടത്തണമെന്നും അമികസ് ക്യൂരിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. മോഡിയ്‌ക്ക് കലാപത്തില്‍ പങ്കുണ്ടെന്ന്‌ സഞ്‌ജയ്‌ ഭട്ട്‌ എന്ന ഐ.പി.എസ്‌ ഓഫസീറുടെ റിപ്പോര്‍ട്ടും പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചിട്ടില്ല. സഞ്‌ജയ്‌ ഭട്ടിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നതനുസരിച്ച്‌ മോഡിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മലയാളി നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ന്നു

October 23rd, 2011

nurses strike-epathram

മുംബൈ: മുബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട് ആസ്പത്രിയില്‍ നടത്തിവന്ന മലയാളി നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കം ഉള്ളവരുടെ ഇടപെടലിനൊപ്പം ആശുപത്രി അധികൃതരുമായി പി.ടി തോമസ് എം.പിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് സമരം ഒത്തു തീര്‍പ്പാ‍യത്. സഹപ്രവര്‍ത്തകയായ മലയാളി നഴ്സിന്റെ ആത്മഹത്യയെ തുടര്‍ന്നായിരുന്നു സമരം ആരംഭിച്ചത്. മൂന്നുദിവസമായി സമരം നടത്തിവരുന്ന നഴ്സുമാര്‍ക്ക് നേരെ പോലീസ് ബലപ്രയോഗം നടത്തുകയുണ്ടായി. സംഭവത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒത്തു തീര്‍പ്പിനു ശേഷം ആസ്പത്രിയില്‍ നിന്നും  നൂറ്റിത്തൊണ്ണൂറോളം നേഴ്സുമാര്‍ രാജിവെച്ച് പുറത്തുവരും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 50,000 രൂപ നല്‍കിയാല്‍ മാത്രമേ രാജിവെക്കുന്ന നഴ്സുമാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ അധികൃതര്‍ വിട്ടു നല്‍കൂ എന്ന മാനേജ്മെന്റിനെ തീരുമാനം ചര്‍ച്ചകളെ തുടര്‍ന്ന് പിന്‍‌വലിച്ചു. സര്‍ട്ടിഫിക്കേറ്റുകള്‍ നിരുപാധികം തിരിച്ചു നല്‍കുന്നതോടൊപ്പം രണ്ടു വര്‍ഷത്തോളം ജോലി ചെയ്തവര്‍ക്ക് ആസ്പത്രി നഴ്സിങ്ങ് സൂപ്രണ്ടിന്റെ ഒപ്പോടുകൂടിയ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കേറ്റും നല്‍കും.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

എസ്.എം.എസ്. പരിധിക്ക് എതിരെ പൊതു താല്പര്യ ഹരജി

October 21st, 2011

sms-message-epathram

നാഗ്പൂര്‍ : പ്രതിദിനം ഒരു മൊബൈല്‍ നമ്പരില്‍ നിന്നും വെറും 100 എസ്. എം. എസ്. സന്ദേശങ്ങള്‍ മാത്രമേ അയയ്ക്കാന്‍ പാടുള്ളൂ എന്ന സര്‍ക്കാരിന്റെ നിയന്ത്രണത്തിനെതിരെ നല്‍കിയ പൊതു താല്പര്യ ഹരജിയിന്മേല്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച്‌ കേന്ദ്ര സര്‍ക്കാരിനും, ടെലികോം റെഗുലേറ്ററി അതോറിറ്റിക്കും, പ്രമുഖ മൊബൈല്‍ സേവന ദാതാക്കള്‍ക്കും നോട്ടീസ്‌ അയച്ചു. ജില്ലാ ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് സുദീപ്‌ ജെയ്സ്വാള്‍ ആണ് എസ്. എം. എസ്. സന്ദേശ പരിധിക്കെതിരെ ഹരജി നല്‍കിയത്. ഇത്തരം പരിധി കല്‍പ്പിക്കുന്നത് തന്റെ മൌലിക അവകാശത്തിന്റെ ധ്വംസനമാണ് എന്ന് ഹരജിക്കാരന്‍ കോടതിയെ ബോധിപ്പിച്ചു. ആരെയും ശല്യപ്പെടുത്താതെ ഏറ്റവും ആരോഗ്യകരമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ആശയ വിനിമയം നടത്താനുള്ള ആദായകരമായ ഉപാധിയാണ് എസ്. എം. എസ്. സങ്കേതം എന്നും, പ്രതിദിനം 100 സന്ദേശങ്ങള്‍ എന്ന പരിധി പ്രായോഗികമല്ല എന്നും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കൂടംകുളം: കേന്ദ്രം 15 അംഗ വിദഗ്ധ സമിതിയെ പ്രഖ്യാപിച്ചു
Next »Next Page » മലയാളി നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ന്നു »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine