ബി.ജെ.പി.യില്‍ മോഡി – അദ്വാനി തര്‍ക്കം മുറുകുന്നു

October 1st, 2011

modi-advani-epathram

ന്യൂഡല്‍ഹി : ബി.ജെ.പി.യുടെ പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിക്കും എന്ന തര്‍ക്കം ബി.ജെ.പി. നേതൃ നിരയെ തന്നെ ഭിന്നിപ്പിച്ചു നിര്‍ത്തുന്ന വേളയില്‍ തലസ്ഥാനത്ത് നടക്കുന്ന ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ തന്റെ അസാന്നിദ്ധ്യം കൊണ്ട് നരേന്ദ്ര മോഡി ശ്രദ്ധേയനായി. ഉപവാസ സമയത്ത് താന്‍ ഗുജറാത്ത്‌ വിട്ട് സഞ്ചരിക്കാറില്ല എന്നാണ് യോഗത്തില്‍ സംബന്ധിക്കാത്തതിന് കാരണമായി പറയുന്നതെങ്കിലും അദ്വാനി തന്റെ രഥയാത്ര ഗുജറാത്തില്‍ നിന്നും തുടങ്ങുവാന്‍ തീരുമാനിച്ചതാണ് മോഡിയെ ചൊടിപ്പിച്ചത് എന്നത് പരസ്യമാണ്. മോഡിയുടെ അതൃപ്തി കാരണം രഥയാത്രയുടെ ആരംഭം പിന്നീട് ബീഹാറിലേക്ക് മാറ്റി.

പ്രധാനമന്ത്രി സ്ഥാനത്തെ ചൊല്ലി പാര്‍ട്ടിയില്‍ ഭിന്നതയില്ല എന്ന് ബി.ജെ.പി. ആവര്‍ത്തിച്ചു പറയുന്നുണ്ട്. എന്നാല്‍ നരേന്ദ്ര മോഡി തീര്‍ച്ചയായും പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥിയാവും എന്നാണ് മോഡിയുടെ അനുയായികള്‍ പറയുന്നത്. അവസരം ലഭിക്കുകയാണെങ്കില്‍ ഭാരതം കണ്ട ഏറ്റവും മികച്ച പ്രധാന മന്ത്രി ആയിരിക്കും നരേന്ദ്ര മോഡി എന്നും ഇവര്‍ പറയുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മോഡിക്കെതിരെ മൊഴി നല്‍കിയ ഉദ്യോഗസ്ഥനെ അറസ്റ്റ്‌ ചെയ്തു

October 1st, 2011

sanjeev-bhatt-epathram

അഹമ്മദാബാദ് : ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ മൊഴി നല്‍കാന്‍ ചങ്കൂറ്റം കാണിച്ച ഐ. പി. എസ്. ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് നെ മറ്റൊരു കുറ്റം ചുമത്തി ഗുജറാത്ത്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. കീഴുദ്യോഗസ്ഥനെ ഔദ്യോഗിക പദവി ഉപയോഗിച്ച് സ്വാധീനം ചെലുത്തി തന്റെ മൊഴിക്ക് പിന്തുണ നല്‍കാന്‍ നിര്‍ബന്ധിച്ചു എന്നാണ് ഇദ്ദേഹത്തിനെതിരെ ചാര്‍ത്തിയ കുറ്റം. 2002ലെ ഗുജറാത്ത്‌ വര്‍ഗ്ഗീയ കലാപ വേളയില്‍ മുസ്ലിം സമുദായത്തെ അടിച്ചൊതുക്കാന്‍ ഹിന്ദു സമുദായാംഗങ്ങളെ അനുവദിക്കുമാറ് പോലീസ്‌ നിഷ്ക്രിയത്വം പാലിക്കണമെന്ന് പോലീസ്‌ ഉദ്യോഗസ്ഥരുടെ ഒരു യോഗത്തില്‍ അന്നത്തെ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി നിര്‍ദ്ദേശം നല്‍കി എന്ന് സഞ്ജീവ് ഭട്ട് സുപ്രീം കോടതിക്ക് മുന്‍പാകെ സത്യവാങ്മൂലം നല്‍കിയിരുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഗ്രാമവാസികളെ തല്ലി ഒതുക്കണമെന്ന് ആഭ്യന്തര മന്ത്രി

September 29th, 2011

shanti-dhariwal-epathram

ജെയ്പൂര്‍ : പോലീസിനെ പ്രതിരോധിക്കുകയും ആക്രമിക്കുകയും ചെയ്ത ഗ്രാമ വാസികളെ വെറുതെ വിടരുത് എന്ന് നിര്‍ദ്ദേശം നല്‍കിയ രാജസ്ഥാന്‍ ആഭ്യന്തര മന്ത്രിയുടെ പ്രസംഗം വിവാദമായി. പോലീസുകാരുടെ സംഘടനയുടെ സമ്മേളനത്തിലാണ് മന്ത്രി ഏറെ കയ്യടി നേടിയ ഈ പ്രസ്താവന ഇറക്കിയത്.

പോലീസുകാരെ ഗ്രാമവാസികള്‍ തല്ലിയാല്‍ കൂടുതല്‍ ഒന്നും ചിന്തിക്കാതെ ട്രക്കുകള്‍ നിറയെ പോലീസുകാരുമായി ചെന്ന് ഗ്രാമം വളയണം എന്ന് മന്ത്രി പറയുന്നു. എന്നിട്ട് ഗ്രാമവാസികളെ അടിച്ച് ഒതുക്കുക. ഇതിനിടയില്‍ ചിലപ്പോള്‍ നിരപരാധികള്‍ക്കും തല്ല് കിട്ടിയെന്നിരിക്കും. അതൊന്നും നിങ്ങള്‍ കാര്യമാക്കണ്ട. തല്ലി ചതയ്ക്കുക. അതാണ്‌ നിങ്ങള്‍ ചെയ്യേണ്ടത് എന്നാണ് മന്ത്രി പോലീസുകാരുടെ നീണ്ട കരഘോഷത്തിന്റെ അകമ്പടിയോടെ പ്രസംഗിച്ചത്‌.

ഭരത്പൂര്‍ കലാപത്തെ തുടര്‍ന്ന് പോലീസ്‌ മുസ്ലിം സമുദായത്തിന് നേരെ നടത്തിയ വെടിവെയ്പ്പ് വന്‍ വിവാദത്തിലായ സാഹചര്യത്തിലാണ് ഇപ്പോള്‍ പോലീസുകാര്‍ക്ക്‌ എന്തും ചെയ്യുവാനുള്ള പോലീസ്‌ മന്ത്രിയുടെ ആഹ്വാനം.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാരിസ് ഹില്‍ട്ടന്‍ കൊടുത്ത ഡോളര്‍ പിച്ചിച്ചീന്തി

September 29th, 2011

paris-hilton-beggar-mumbai-epathram

മുംബൈ : അപ്രതീക്ഷിതമായി കൈവന്ന സൌഭാഗ്യം വിരല്‍ തുമ്പിലൂടെ നഷ്ടം വന്ന നിരാശയിലാണ് മുംബൈ ഗോരേഗാവിലെ യാചകിയായ ഇഷിക. കഴിഞ്ഞ ദിവസമാണ് ഇന്ത്യ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ വ്യവസായിയും മോഡലുമായ പാരിസ് ഹില്‍ട്ടന്‍ മുംബൈ തെരുവില്‍ വെച്ചു കണ്ട ഇഷികയ്ക്ക്‌ 100 ഡോളര്‍ കറന്‍സി നോട്ട് നല്‍കിയത്. നോട്ട് പലരുടെയും കയ്യില്‍ രൂപയാക്കി മാറ്റാനായി കൊടുത്തുവെങ്കിലും മാറാനായില്ല എന്ന് ഇഷിക പറയുന്നു. അങ്ങനെയാണ് ഈ വിചിത്രമായ നോട്ടിന്റെ പേര് ഡോളര്‍ എന്നാണ് എന്ന് മനസിലാക്കുന്നത്. അവസാനം നോട്ട് വീട്ടില്‍ കൊണ്ട് പോയി ഭര്‍ത്താവിന്റെ സഹോദരനെ ഏല്‍പ്പിച്ചു. മറ്റ് കുടുംബാംഗങ്ങള്‍ വിവരം അറിഞ്ഞതോടെ എല്ലാവര്ക്കും ഈ നോട്ട് വേണമെന്നായി. അവസാനം കലഹമായി, അടിപിടിയായി. ഇഷികയ്ക്കും ഭര്‍തൃ സഹോദരനും അത്യാവശ്യം മര്‍ദ്ദനവും ഏറ്റു. പ്രശ്നം വഷളായതോടെ കുടുംബത്തിന്റെ സമാധാനം തന്നെ നഷ്ടപ്പെടുത്തിയ കറന്‍സി നോട്ട് ഭര്‍തൃ സഹോദരന്‍ പിച്ചിച്ചീന്തി വലിച്ചെറിഞ്ഞു. അതോടെ പ്രശ്നവും തീര്‍ന്നു. തനിക്ക് ലഭിക്കുമായിരുന്ന ഒട്ടേറെ അപ്രതീക്ഷിത സൌഭാഗ്യങ്ങള്‍ നഷ്ടപ്പെട്ട വിഷമത്തിലാണ് ഇപ്പോള്‍ ഇഷിക. താന്‍ ചീന്തിയ കറന്‍സി നോട്ടിന്റെ വില മനസിലാക്കിയ ഭര്‍തൃ സഹോദരന്‍ ഏറെ നഷ്ടബോധത്തിലുമാണ്.

വന്‍കിട പഞ്ചനക്ഷത്ര ഹോട്ടല്‍ ശൃംഖലയായ ഹില്‍ട്ടന്‍ ഹോട്ടല്‍ ഗ്രൂപ്പ് സ്ഥാപകനായ കോണ്‍റാഡ് ഹില്‍ട്ടന്‍റെ ചെറുമകളാണ് പാരീസ്‌ ഹില്‍ട്ടന്‍.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സിംഗൂര്‍ : ടാറ്റയ്ക്ക് തിരിച്ചടി

September 28th, 2011

mamata-banerjee-singur-epathram

കൊല്‍ക്കത്ത : സിംഗൂര്‍ ഭൂ പരിഷ്ക്കരണ നിയമത്തിന് എതിരെ നടത്തിയ നിയമ യുദ്ധത്തില്‍ കല്‍ക്കട്ട ഹൈക്കോടതിയുടെ വിധി ടാറ്റയ്ക്ക് തിരിച്ചടിയായി. മമതാ ബാനര്‍ജിയുടെ സര്‍ക്കാര്‍ പാസാക്കിയ നിയമം ഭരണഘടനാ പരവും നിയമ സാധുത ഉള്ളതുമാണ് എന്നാണ് ഇത് സംബന്ധിച്ച് ഹൈക്കോടതി വ്യക്തമാക്കിയത്‌. ഈ ബില്‍ പ്രകാരം ടാറ്റയുടെ 997 ഏക്കര്‍ ഭൂമി സര്‍ക്കാരിന് കമ്പനിയില്‍ നിന്നും തിരികെ പിടിച്ചെടുക്കുവാനും കര്‍ഷകര്‍ക്ക്‌ തിരികെ നല്‍കാനും കഴിയും.

ഒരു കാലയളവ്‌ കഴിഞ്ഞും ഉപയോഗിക്കാതെ ഇടുന്ന ഭൂമി വ്യവസായങ്ങളില്‍ നിന്നും തിരികെ സര്‍ക്കാരിന് പിടിച്ചെടുക്കാന്‍ അധികാരം നല്‍കുന്നതാണ് സിംഗൂര്‍ ഭൂ പരിഷ്കരണ നിയമം.

ഹൈക്കോടതി വിധിയ്ക്ക് എതിരെ ടാറ്റ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഒറീസയില്‍ 3 ലക്ഷം കോടി രൂപയുടെ അനധികൃത ഖനന കുംഭകോണം
Next »Next Page » പാരിസ് ഹില്‍ട്ടന്‍ കൊടുത്ത ഡോളര്‍ പിച്ചിച്ചീന്തി »



  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine