ഇന്ത്യയില്‍ മൊബൈല്‍ വരിക്കാരുടെ എണ്ണം 85 കോടി കവിഞ്ഞു

August 9th, 2011

inda-mobile-users-epathram

ന്യൂഡല്‍ഹി: രാജ്യത്തെ മൊബൈല്‍ ഫോണ്‍ വരിക്കാരുടെ എണ്ണം 85 കോടി കവിഞ്ഞതായ്‌ ട്രായ്‌. ഏറ്റവും പുതിയ കണക്കനുസരിച്ച്‌ 85 കോടി 17 ലക്ഷം മൊബൈല്‍ വരിക്കാരാണ്‌ രാജ്യത്തുള്ളത്‌. ജൂണ്‍ മാസത്തില്‍ മാത്രം ഒരു കോടിയിലധികം പേരാണ്‌ മൊബൈല്‍ ഫോണ്‍ വരിക്കാരായത്‌. രാജ്യത്തെ ആകെ ടെലിഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം 88 കോടി 59 ലക്ഷമായി ഉയര്‍ന്നിട്ടുണ്‌ട്‌. 21 ലക്ഷത്തിലധികം പുതിയ ഉപഭോക്താക്കളെ കണ്‌ടെത്തിയ ഭാരതി എയര്‍ടെല്‍ ആണ്‌ കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ നേട്ടമുണ്‌ടാക്കിയ സര്‍വീസ്‌ പ്രൊവൈഡര്‍.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാശ്മീരില്‍ വ്യാജ ഏറ്റുമുട്ടല്‍ നാടകം: രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

August 8th, 2011

KashmirAFP-epathram

കാശ്മീര്‍: പൂഞ്ച് ജില്ലയില്‍ വ്യാജ ഏറ്റുമുട്ടലിലൂടെ നാട്ടുകാരനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരായ ഒരു സ്പെഷ്യല്‍ പൊലീസ് ഓഫീസറെയും ലോക്കല്‍ ടെറിട്ടോറിയല്‍ ആര്‍മി ഉദ്യോഗസ്ഥനെയും അറസ്റ്റു ചെയ്തു. ആര്‍ . പി. സി 302 വകുപ്പ് പ്രകാരം അറസ്റ്റ് ചെയത വിവരം മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. ഓപ്പറേഷന്‍ നടന്നതിന് ശേഷമുള്ള വിവരം വിദേശിയായ തീവ്രവാദിയെ കൊന്നു എന്നായിരുന്നെങ്കിലും പിന്നീടാണ് സത്യാവസ്ഥ മനസ്സിലാക്കാനായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു. തെറ്റായ വിവരമാണ് സൈന്യത്തിന് കൈമാറിയതെന്ന് അറസ്റ്റിലായവര്‍ സമ്മതിച്ചിട്ടുണ്ട്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാനില്‍ പരിശീലനം നേടിയ ലഷ്‌കറെ ത്വയിബ കമാന്‍ഡറെ ജമ്മു മേഖലയിലെ പൂഞ്ച് ജില്ലയില്‍ സുറന്‍കോട്ടെ ഏരിയയില്‍ 12 മണിക്കൂര്‍ നീണ്ടു നിന്ന വെടിവെയ്പ്പിലൂടെ കൊലപ്പെടുത്തി എന്നാണ് ആര്‍മി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. എന്നാല്‍ മരണപ്പെട്ടത് നാട്ടുകാരനാണെന്ന് സംഭവമറിഞ്ഞെത്തിയ ജനക്കൂട്ടം തിരിച്ചറിയുകയായിരുന്നു അതോടെ ജനങ്ങള്‍ പരാതിയിമായി എത്തി. ഇത്തരത്തില്‍ മുമ്പും പലതവണ വ്യാജ ഏറ്റുമുട്ടലുകള്‍ കാശ്മീരില്‍ ഉണ്ടായിട്ടുണ്ട് .

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സാമ്പത്തിക മാന്ദ്യം ഇന്ത്യയെ ബാധിച്ചേക്കും: ആര്‍.ബി.ഐ

August 8th, 2011

india-stock-market-epathram

മുംബൈ: നിലവിലെ ആഗോള സാമ്പത്തിക സാഹചര്യം ഇന്ത്യയെയും സാരമായി ബാധിച്ചേക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) മുന്നറിയിപ്പു നല്‍കി. നിലവിലെ സാഹചര്യം സസൂക്ഷമം വിലയിരുത്തുകയാണെന്നും ലോകം വീണ്ടുമൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് വീണാല്‍ അത് ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയെയും ബാധിക്കുമെന്നും ആര്‍.ബി.ഐ വ്യക്തമാക്കി. അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് താഴ്ത്തിയതിന് പിന്നാലെ ആഗോള വിപണികളെല്ലാം നഷ്ടത്തിലാണ് പോകുന്നത്. ഇത് ഇന്ത്യന്‍ ഓഹരി വിപണിയിലും ശക്തമായി പ്രതിഫലിക്കും. ഇന്ത്യന്‍ സൂചികകളിലും നഷ്ടം വ്യാപാകമായ സാഹചര്യത്തില്‍ മാന്ദ്യം സാമ്പത്തിക രംഗത്തുണ്ടാക്കിയേക്കാവുന്ന തിരിച്ചടി സമയാസമയം വിശകലനം ചെയ്യുന്നുണ്ടെന്നും ആര്‍.ബി.ഐ പറഞ്ഞു. അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് താഴ്ത്തിയതിന് പിന്നാലെ ആഗോള വിപണിയിലുണ്ടായ നഷ്ടത്തിന്റെ തുടര്‍ച്ചയായി ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് വന്‍ നഷ്ടമാണ് പ്രകടമായിക്കൊണ്ടിരിക്കുന്നത്.

-

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

കോഴിക്കോട്‌ വിമാനത്താവളം അതീവ ഗുരുതരമായ സുരക്ഷാ ഭീഷണിയില്‍

August 7th, 2011

calicut-international-airport-karipur-epathram

കോഴിക്കോട്‌ : കഴിഞ്ഞ വര്ഷം നടന്ന മംഗലാപുരം വിമാനാപകടം 158 പേരുടെ മരണത്തിനാണ് ഇടയാക്കിയത്. അടുത്ത കാലത്തായി രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വിമാന ദുരന്തമായിരുന്നു ഇത്. എന്നാല്‍ സിവില്‍ വ്യോമഗതാഗത സുരക്ഷാ ഉപദേശക സമിതി നടത്തിയ പഠനത്തില്‍ ഇതിന് സമാനമായ ഒരു ദുരന്തം കോഴിക്കോട്‌ വിമാനത്താവളത്തില്‍ സംഭവിക്കാന്‍ സാദ്ധ്യത ഉള്ളതായി വ്യക്തമാക്കുന്നു.

ഭൂപ്രകൃതിയുടെ പരിമിതി മൂലം വേണ്ടത്ര നീളമില്ലാത്ത ഇത്തരം റണ്‍വേകളെ ടേബിള്‍ ടോപ്‌ റണ്‍വേ എന്നാണ് വിളിക്കുന്നത്. എന്നാല്‍ ഇത്തരം റണ്‍വേകളില്‍ വിമാനം ഇറങ്ങുമ്പോള്‍ റണ്‍വേയുടെ നീളം കഴിഞ്ഞും വിമാനത്തിന് നിര്‍ത്തുവാന്‍ കഴിയാതെ വന്നാല്‍ കൂടുതലായി സഞ്ചരിക്കുവാന്‍ 240 മീറ്റര്‍ നീളത്തോളം സ്ഥലം നീക്കി വെക്കണം എന്നാണ് സുരക്ഷാ ഉപദേശക സമിതി അന്താരാഷ്‌ട്ര ചട്ടങ്ങള്‍ ഉദ്ധരിച്ച് വ്യക്തമാക്കുന്നത്. എന്നാല്‍ 90 മീറ്റര്‍ പോലും കോഴിക്കോട്‌ വിമാന താവളത്തിലെ റണ്‍വേയിലില്ല എന്നതാണ് ഭീതിദമായ സത്യം. മാത്രമല്ല റണ്‍വേയില്‍ നിന്ന് കേവലം 150 മീറ്റര്‍ കഴിഞ്ഞാല്‍ ചെങ്കുത്തായ മലയിറക്കമാണ് ഇവിടെ. ഒരു വന്‍ ദുരന്തത്തിനുള്ള എല്ലാ സാദ്ധ്യതകളും ഇവിടെ പതിയിരിക്കുന്നതായി സുരക്ഷാ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

tabletop-runway-calicut-airport-epathram

അടുത്തയിടെ ഗയാനയില്‍ വിമാനം ഇറക്കുന്നതിനിടെ റണ്‍വേ മറികടന്ന് വിമാനം നീങ്ങിയതിനെ തുടര്‍ന്ന് കരീബിയന്‍ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ഈ റിപ്പോര്‍ട്ടിന് ഏറെ പ്രസക്തിയുണ്ട്.

റണ്‍വേയുടെ അറ്റത്തായി സ്ഥിതി ചെയ്യുന്ന ഇന്‍സ്ട്രുമെന്റ് ലാന്‍ഡിംഗ് സിസ്റ്റം ഒരു സുരക്ഷാ ഭീഷണി ആവുന്നത് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മംഗലാപുരം വിമാനാപകടത്തില്‍ ഇതില്‍ തട്ടിയാണ് വിമാനത്തിന്റെ ചിറക്‌ തകര്‍ന്നത്. റണ്‍വേയ്ക്ക് അടുത്തുള്ള യന്ത്രോപകരണങ്ങള്‍ ഒരു ആഘാതം ഉണ്ടാവുന്ന പക്ഷം പെട്ടെന്ന് തകരുന്നത് ആയിരിക്കണം എന്നാണ് ചട്ടം. എന്നാല്‍ കോഴിക്കോട് വിമാന താവളത്തിലെ ഇന്‍സ്ട്രുമെന്റ് ലാന്‍ഡിംഗ് സിസ്റ്റം ഉറപ്പിച്ചിരിക്കുന്നത് കോണ്ക്രീറ്റിലാണ്. ഇതിന്റെ ആന്റിന ഗുരുതരമായ ഒരു അപകട സാദ്ധ്യതയാണ് എന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ കാര്യങ്ങള്‍ സര്‍ക്കാര്‍ ഗൌരവമായി വീക്ഷിക്കുന്നു എന്നും ഉടന്‍ തന്നെ ഒരു ഉന്നത തല ചര്‍ച്ച നടത്തും എന്നും വ്യോമ ഗതാഗത മന്ത്രി വയലാര്‍ രവി അറിയിച്ചു.

അപകട സാദ്ധ്യത ഒഴിവാക്കാനായി രണ്ടു നിര്‍ദ്ദേശങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. റണ്‍വേയുടെ നീളം കുറയ്ക്കുക എന്നതാണ് ആദ്യത്തേത്. നീളം കുറയ്ക്കുന്നതോടെ റണ്‍വേയുടെ നീളം മറികടന്ന് നീങ്ങുന്ന വിമാനങ്ങള്‍ക്ക് വേണ്ട സുരക്ഷിതമായ അധിക ദൂരം ലഭ്യമാകും. എന്നാല്‍ റണ്‍വേയുടെ നീളം കുറയുന്നതോടെ അന്താരാഷ്‌ട്ര റൂട്ടുകളിലെ വലിപ്പമേറിയ പല വിമാനങ്ങള്‍ക്കും ഇവിടെ ഇറങ്ങാല്‍ കഴിയാതെ വരും. ഇത് വിമാന താവളത്തിന്റെ ലാഭ സാദ്ധ്യതയെ ബാധിക്കും.

രണ്ടാമത്തെ നിര്‍ദ്ദേശം റണ്‍വേയ്ക്ക് ശേഷമുള്ള മലയിറക്കം മണ്ണിട്ട്‌ നിരത്തുക എന്നതാണ്. ഇവിടെ ഇപ്പോള്‍ കോണ്‍ക്രീറ്റില്‍ സ്ഥാപിച്ചിരിക്കുന്ന ഇന്‍സ്ട്രുമെന്റ് ലാന്‍ഡിംഗ് സിസ്റ്റം ഭേദഗതി ചെയ്ത് സുരക്ഷിതമാക്കണം എന്നും നിര്‍ദ്ദേശമുണ്ട്.

അന്താരാഷ്‌ട്ര റൂട്ടുകളില്‍ നിന്നുമെത്തുന്ന 19 വിമാനങ്ങളാണ് ദിവസേന കോഴിക്കോട്‌ വിമാനത്താവളത്തില്‍ ഇറങ്ങുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കൂടുതല്‍ അന്താരാഷ്‌ട്ര വിമാന സര്‍വീസുകളെ ആകര്‍ഷിച്ചു വരുത്തി വരുമാനം വര്‍ദ്ധിപ്പിക്കുന്ന അധികൃതര്‍ സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ഇനിയുമൊരു ദുരന്തത്തിനായി കാത്തിരിക്കുകയാണോ?

റണ്‍വേയ്ക്ക് നീളം വര്‍ദ്ധിപ്പിക്കണം എന്ന ആവശ്യം തങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട് എന്നും ഈ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട് എന്നുമാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുന്നത്. അതിനാല്‍ ഇപ്പോള്‍ പന്ത്‌ സംസ്ഥാന സര്‍ക്കാരിന്റെ കോര്‍ട്ടിലാണ് എന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞു. യാത്രക്കാരുടെ ജീവന്‍ കൊണ്ടാണ് ഈ പന്തുകളി എന്ന് ഇവിടെ വിസ്മരിക്കപ്പെടുന്നുണ്ടോ?

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

അണ്ണാ ഹസാരേയ്ക്ക് ഡബ്ബാ വാലകളുടെ പിന്തുണ

August 6th, 2011

dabbawala-mumbai-epathram

മുംബൈ : അതിശയകരമായ കൃത്യതയോടെ ഭക്ഷണ പാത്രങ്ങള്‍ ഓഫീസുകളില്‍ എത്തിക്കുന്നതില്‍ പ്രശസ്തമായ മുംബൈയിലെ ഡബ്ബാ വാലകള്‍ അണ്ണാ ഹസാരേയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. ശക്തമായ ഒരു ലോക്പാല്‍ ബില്ലിന് വേണ്ടി ഓഗസ്റ്റ്‌ 16ന് വീണ്ടും അണ്ണാ ഹസാരെ നിരാഹാര സത്യഗ്രഹം ആരംഭിക്കുമ്പോള്‍ തങ്ങള്‍ അന്നെ ദിവസം ഭക്ഷണ പാത്രങ്ങള്‍ വിതരണം ചെയ്യില്ല എന്ന് ഡബ്ബാ വാലകളുടെ സംഘടന അറിയിച്ചു. എന്നാല്‍ ഹസാരെയുടെ സമരത്തിന്‌ തങ്ങള്‍ പ്രഖ്യാപിച്ച പിന്തുണ തങ്ങളുടെ ഉപഭോക്താക്കളുടെ സഹകരണം ആശ്രയിച്ചായിരിക്കും. ഓഗസ്റ്റ്‌ 16ന് തങ്ങള്‍ക്ക് ആരും ഭക്ഷണ പൊതികള്‍ നല്‍കരുത് എന്ന കാര്യം അടുത്ത ആഴ്ച തങ്ങള്‍ ജനങ്ങളെ അറിയിക്കും എന്നും ഭക്ഷണ വിതരണത്തിനായി പാത്രങ്ങള്‍ നല്‍കാതെ ഉപഭോക്താക്കള്‍ തങ്ങളുടെ പിന്തുണ പ്രകടമാക്കും എന്നാണ് പ്രതീക്ഷ എന്നും സംഘടനാ ഭാരവാഹികള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇന്ത്യന്‍ ഓഹരി വിപണി കൂപ്പുകുത്തി
Next »Next Page » കോഴിക്കോട്‌ വിമാനത്താവളം അതീവ ഗുരുതരമായ സുരക്ഷാ ഭീഷണിയില്‍ »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine