അരുന്ധതി റോയ് പറഞ്ഞത്‌ അടിസ്ഥാന രഹിതമെന്ന് മേധാ പട്കര്‍

August 25th, 2011

medha-patkar-rally-epathram

ഭോപ്പാല്‍ : അഴിമതി നിരോധന നിയമത്തിനായി നിരാഹാര സത്യഗ്രഹം നടത്തുന്ന അണ്ണാ ഹസാരെയും മാവോയിസ്റ്റുകളും ഇന്ത്യന്‍ ദേശീയതയുടെ ശത്രുക്കളാണെന്ന പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ അരുന്ധതി റോയിയുടെ പ്രസ്താവന അടിസ്ഥാന രഹിതവും അംഗീകരിക്കാന്‍ ആവാത്തതും ആണെന്ന് സാമൂഹ്യ പ്രവര്‍ത്തകയും നര്‍മ്മദ ബചാവോ ആന്ദോളന്‍ നേതാവുമായ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ പ്രസ്താവിച്ചു. അരുന്ധതി റോയ്‌ തന്റെ ഒരു നല്ല സുഹൃത്താണ്. എന്നാല്‍ ഇന്ത്യയെ നശിപ്പിക്കാനാണ് അണ്ണാ ഹസാരെ ശ്രമിക്കുന്നത് എന്ന് അരുന്ധതി റോയ്‌ പറഞ്ഞത്‌ ഖേദകരമാണ്. തനിക്ക്‌ ഈ അഭിപ്രായത്തോട്‌ യോജിക്കാന്‍ ആവില്ല. അണ്ണാ ഹസാരെയും അദ്ദേഹത്തെ അനുകൂലിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യാക്കാരും രാഷ്ട്രത്തെ അഴിമതി എന്ന ശാപത്തില്‍ നിന്നും മോചിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യയിലെ ജന കോടികള്‍ക്ക് വേണ്ടത്‌ ഭക്ഷണമാണ്; പുത്തന്‍ സാങ്കേതിക വിദ്യകളും ബോംബുകളുമല്ല എന്നും മേധ പറഞ്ഞു.

അണ്ണാ ഹസാരെയുടെ സമരം അക്രമാസക്തമാണെന്ന വാദം മേധ തള്ളിക്കളഞ്ഞു. സത്യഗ്രഹം ഒരിക്കലും അക്രമാസക്തമായ ഒരു സമര മാര്‍ഗ്ഗമല്ല. ജന ലോക്പാല്‍ അംഗീകരിക്കാന്‍ യു. പി. എ. സര്‍ക്കാരിന് ഒരു അന്തിമ തീയതി നല്‍കിയത്‌ കൊണ്ട് മാത്രം ഈ സമരം അക്രമാസക്തമാണ് എന്ന് പറയുന്നത് ശരിയല്ല. ഓഗസ്റ്റ്‌ 30 എന്ന തീയതി ഹസാരെയല്ല മറിച്ച് സര്‍ക്കാര്‍ തന്നെയാണ് നിശ്ചയിച്ചത്‌. ഓഗസ്റ്റ്‌ 30 വരെ മാത്രമാണ് സത്യഗ്രഹം നടത്താന്‍ സര്‍ക്കാര്‍ ഹസാരെയ്ക്ക് അനുവാദം നല്‍കിയത്‌.

ബി. ജെ. പി. നേതാവ് എല്‍. കെ. അദ്വാനി അവസരം മുതലെടുത്ത്‌ പ്രധാന മന്ത്രി മാന്‍ മോഹന്‍ സിംഗ് രാജി വെയ്ക്കണം എന്ന് ആവശ്യപ്പെടുന്നതിനെയും മേധാ പട്കര്‍ വിമര്‍ശിച്ചു. അദ്വാനി ആദ്യം ജന ലോക്പാല്‍ ബില്ലിനെ കുറിച്ചുള്ള തന്റെ നിലപാട്‌ വ്യക്തമാക്കണം എന്നും മേധ ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , , ,

1 അഭിപ്രായം »

ഭോപ്പാലില്‍ ഭീതി പരത്തി വാതക ചോര്‍ച്ച

August 24th, 2011

poison_gas-epathram

ഭോപ്പാല്‍: ഭോപ്പാലിലെ ഭാരത് ഹെവി ഇലക്ട്രിക് കമ്പനിയുടെ ജലശുദ്ധീകരണ ശാലയില്‍ നിന്നും ക്ലോറിന്‍ വാതകം ചോര്‍ന്നതിനെകുറിച്ച് കമ്മീഷണര്‍തല അന്വേഷണം നടത്താന്‍ മദ്ധ്യപ്രദേശ് ഗവണ്‍മെന്റ് ഉത്തരവിട്ടു. വാതക ചോര്‍ച്ചയെതുടര്‍ന്ന് ബിര്‍ളാ മന്ദിര പ്രദേശത്തുള്ള ചേരി നിവാസികള്‍ പരിഭ്രാന്തിയിലായി വാതക ചോര്‍ച്ചയെതുടര്‍ന്ന മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധിപേര്‍ക്ക് മറ്റു വിവിധ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയും ചെയ്തു. സംഭവത്തെതുടര്‍ന്ന പ്ലാന്റ് മാനേജര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കമ്മീഷണര്‍തലത്തിലുള്ള അന്വേഷണത്തിനാണ് മദ്ധ്യപ്രദേശ് ഗവണ്‍മെന്റ് ഉത്തരവിട്ടത്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഹസാരെയുടെ സമരം ഒത്തുതീര്‍പ്പിലേക്ക്

August 24th, 2011

anna-hazare-fasting-epathram

ന്യൂഡല്‍ഹി: ജനലോക്പാല്‍ ബില്ലിനു വേണ്ടി അണ്ണ ഹസാരെ എട്ടു ദിവസമായി തുടങ്ങിയ സമരം ഒത്തുതീര്‍പ്പിലേക്ക് .നിരാഹാരം അവസാനിപ്പിക്കണം എന്നപേക്ഷിച്ച് ഹസാരെയ്ക്ക് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കത്തുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഒത്തുതീര്‍പ്പിന് വഴി തെളിഞ്ഞത്. നിരാഹാരസമരം എട്ടാം ദിവസത്തിലേക്ക് കടന്നതോടെ ഹസാരെയുടെ ആരോഗ്യനില മോശമായതും പ്രക്ഷോഭത്തിന് രാജ്യവ്യാപകമായ പിന്തുണ തുടരുന്നതുമാണ് നേരിട്ട് കത്തയയ്ക്കാന്‍ പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചത്. സ്​പീക്കര്‍ അനുവദിക്കുകയാണെങ്കില്‍ ജനലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതിരിപ്പിക്കാമെന്നും സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാമെന്നും കത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഒപ്പം സാമൂഹികപ്രവര്‍ത്തക അരുണറോയി നല്‍കിയതടക്കമുള്ള എല്ലാ ബില്ലുകളും സ്റ്റാന്‍ഡിങ് കമ്മിറ്റി പരിഗണിക്കും പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം കേന്ദ്രമന്ത്രി മന്ത്രി പ്രണബ് മുഖര്‍ജിയുമായി ഹസാരെ സംഘം പ്രതിനിധികളായ അരവിന്ദ കെജ്‌രിവാളും കിരണ്‍ബേദിയും പ്രശാന്ത്ഭൂഷണുമാണ് ചൊവ്വാഴ്ച വൈകിട്ട് ചര്‍ച്ച നടത്തിയത്. മന്ത്രി സല്‍മാന്‍ഖുര്‍ഷിദ്, ഷീലാ ദീക്ഷിതിന്റെ മകനും എം.പി.യുമായ സന്ദീപ് ദീക്ഷിത് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. സമരത്തെ തുര്‍ന്നുള്ള സ്ഥിതി ഗതി ചര്‍ച്ചചെയ്യാന്‍ കേന്ദ്രം ഇന്ന് സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. അമേരിക്കയില്‍ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിര്‍ദേശിച്ചതനുസരിച്ചാണ് പ്രധാനമന്ത്രി ഹസാരെയ്ക്ക് കത്തെഴുതിയതെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു.സമരത്തോടുള്ള സര്‍ക്കാറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ചൊവ്വാഴ്ച പാര്‍ലമെന്റ് നടപടി പൂര്‍ണമായും സ്തംഭിപ്പിച്ചിരുന്നു രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് സമവായമാല്ലാതെ മറ്റു വഴിയില്ലാതായി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

2ജി സ്‌പെക്ട്രം ഇടപാട് പ്രധാനമന്ത്രിയുടെ അറിവോടെ കനിമൊഴി

August 23rd, 2011

Kanimozhi-epathram

ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം ഇടപാടിനെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും ധനമന്ത്രി പി ചിദംബരത്തിനും കൃത്യമായി അറിയാമായിരുന്നുവെന്ന് ഡിഎംകെ എംപി കനിമൊഴി പ്രത്യേക സിബിഐ കോടതിയില്‍ മൊഴി നല്‍കി. ഇരുവരും ചേര്‍ന്നാണെന്നും കനിമൊഴി കോടതിയെ അറിയിച്ചു. സ്‌പെക്ട്രം ലേലം ചെയ്യേണ്ടെന്ന തീരുമാനിച്ച യോഗത്തില്‍ മന്‍മോഹന്‍ സിങ്ങും ചിദംബരവും പങ്കെടുത്തിട്ടുണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതിനായി യോഗത്തിന്റെ മിനിറ്റ്‌സും കനിമൊഴിയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി. 2ജി ഇടപാടു മൂലം സര്‍ക്കാരിന് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്നും കനിമൊഴിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയെ കേസില്‍ സാക്ഷിയാക്കാമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 2ജി സ്‌പെക്ട്രം കേസില്‍ അറസ്റ്റിലായ മുന്‍ ടെലികോം മന്ത്രി എ രാജയും ഇതേ കാര്യം കോടതിയില്‍ ഉന്നയിച്ചിരുന്നു. മന്‍മോഹന്‍ സിങ്ങിന്റേയും പി ചിദംബരത്തിന്റേയും സമ്മതത്തോടെയാണ് 2ജി ഇടപാട് നടന്നതെന്നായിരുന്നു രാജ കോടതിയില്‍ പറഞ്ഞത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഹസാരയ്ക്ക് പിന്തുണയുമായി തമിഴ് സിനിമാ ലോകവും

August 23rd, 2011

tollywood-fasting-epathram

ചെന്നൈ: ശക്തമായ ലോക്പാല്‍ ബില്ലിനു വേണ്ടി നിരാഹാരം അനുഷ്ടിക്കുന്ന അണ്ണാ ഹസാരയ്ക്ക് പിന്തുണയുമായി തമിഴ് സിനിമാ ലോകം. ഇതിന്റെ ഭാഗമായി ചെന്നൈയില്‍ അവര്‍ ഒരു ദിവസത്തെ നിരാഹാരം ആരംഭിച്ചു. നടീനടന്മാര്‍, സംവിധായ‌കര്‍, എഴുത്തുകാര്‍, സാങ്കേതിക പ്രവര്‍ത്തകര്‍ തുടങ്ങി സിനിമയുടെ വ്യത്യസ്ഥ മേഘലയില്‍ നിന്നുള്ളവര്‍ സമര പന്തലില്‍ സജീവമാണ്. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുമണി വരെയാണ് സമരം. സൌത്ത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍, പ്രോഡ്യൂസേഴ്സ് കൌണ്‍സില്‍, ഫെഫ്‌സി തുടങ്ങിയ സംഘടനകളാണ് പ്രധാനമായും സമരത്തിന് മുന്‍‌കൈ എടുത്തത്. ഹസാരയുടെ സമരത്തിനു പിന്തുണ പ്രഖ്യാപിക്കുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ സമരത്തിനെ ജനങ്ങളിലേക്ക് കൂടുതലായി എത്തിക്കാനാകുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
എന്നാല്‍ അഴിമതിയ്ക്കെതിരെ അണ്ണാ ഹസാരെ നടത്തുന്ന നിരാഹാര സമരത്തിന് തമിഴ് സിനിമാ പ്രവര്‍ത്തകര്‍ പിന്തുണക്കുമ്പോള്‍ മലയാള സിനിമാ പ്രവര്‍ത്തകര്‍ അദ്ദേഹത്തിനു പിന്തുണയുമായി മുന്നോട്ടു വരുവാന്‍ ഇനിയും തയ്യാറായിട്ടില്ല. ഇതിനു കാരണമായി കരുതുന്നത് അടുത്തിടെ മലയാള സിനിമയിലെ രണ്ടു സൂപ്പര്‍ സ്റ്റാറുകളായ മമ്മൂട്ടിയുടേയും മോഹന്‍ ലാലിന്റേയും വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കോടികളുടെ കള്ളപ്പണമടക്കം അനധികൃത സ്വത്തുക്കള്‍ കണ്ടെത്തിയതാണ്. മോഹന്‍ ലാലിന്റെ വീട്ടില്‍ നിന്നും ആനക്കൊമ്പും കണ്ടെത്തിയിരുന്നു. ആദ്യ ദിവസങ്ങളില്‍ താരങ്ങളുടെ കള്ളപ്പണത്തെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ സജീവമായിരുന്നു. എന്നാല്‍ പിന്നീട് വളരെ പെട്ടെന്നു തന്നെ മാധ്യമങ്ങളില്‍ നിന്നും ഇതു സംബന്ധിച്ചുള്ള വാര്‍ത്തകള്‍ അപ്രത്യക്ഷമായി. വാര്‍ത്തകള്‍ നിലച്ചു വെങ്കിലും ഇവരെ മുന്‍ നിര്‍ത്തിക്കൊണ്ട് കള്ളപ്പണത്തിനും അഴിമതിക്കും എതിരെ സംസാരിക്കുവാനോ ഹസാരയുടെ സമരത്തിനു പിന്തുണ പ്രഖ്യാപിക്കുവാനോ മലയാള സിനിമാ സംഘടനകള്‍ക്ക് അല്പം മടിയുണ്ടാകും. നടന്‍ സുരേഷ് ഗോപി അന്നാ ഹസാരയുടെ നിരാഹാര സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അണ്ണാ ഹസാരെക്കെതിരെ അരുന്ധതി റോയ്‌ രംഗത്ത്‌
Next »Next Page » 2ജി സ്‌പെക്ട്രം ഇടപാട് പ്രധാനമന്ത്രിയുടെ അറിവോടെ കനിമൊഴി »



  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine