ഉപവാസത്തെ കുറിച്ച് ഇറോം ശര്‍മിള

June 26th, 2011

irom-sharmila-chanu-epathram

? :- മരണം വരെയുള്ള ഉപവാസം എന്തിനാണ്?

ഇറോം ശര്‍മിള: ആ ഒരു മാര്‍ഗ്ഗം മാത്രമേ എനിക്കാവുമായിരുന്നുള്ളൂ. കാരണം നിരാഹാര സമരം ആത്മീയതയെ അടിസ്ഥാനമാക്കിയുള്ള കാര്യമാണ്.

? :- അത് ആരോഗ്യത്തെ, ശരീരത്തെ പ്രതികൂലമായി ബാധിക്കില്ലേ ?

ഇറോം ശര്‍മിള: അത് കാര്യമാക്കുന്നില്ല. നമ്മളെല്ലാവരും മരണമുള്ളവരല്ലേ!

? :- ഇതാണ് ശരിയായ മാര്‍ഗമെന്ന് ഉറച്ചു വിശ്വസിക്കുന്നുണ്ടോ, ഇതൊരുതരം ശാരീരികമായ പീഡനമല്ലേ?

ഇറോം ശര്‍മിള: ഇത് പീഡനമല്ല, ശിക്ഷയുമല്ല. ഇത് എന്നില്‍ അര്‍പ്പിതമായ കര്‍ത്തവ്യമായി ഞാന്‍ കരുതുന്നു!

? :- മരണം വരെയുള്ള നിരാഹാരത്തിലൂടെ നിങ്ങള്‍ ആത്മഹത്യക്ക് ശ്രമിക്കുകയാണെന്ന് സര്‍ക്കാര്‍ പറയുന്നു. ആത്മഹത്യാശ്രമം കുറ്റകരമല്ലേ?

ഇറോം ശര്‍മിള: അവരങ്ങനെ ചിന്തിക്കുന്നുണ്ടാവാം. എന്തു സാഹചര്യം ഉണ്ടായാലും ആത്മഹത്യ ചെയ്യാന്‍ എനിക്ക് താല്പര്യമില്ല. ഞാനൊരു മരണ വ്യാപാരിയായിരുന്നെങ്കില്‍ നമുക്കിപ്പോള്‍ എങ്ങനെ സംസാരിക്കാനാവും? എന്റെ നിരാഹാരത്തിന് ഒരര്‍ത്ഥമുണ്ട്, അത്യാവശ്യമാണെന്ന് തോന്നി. കാരണം ഇതല്ലാതെ മറ്റൊരു മാര്‍ഗവും ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കാന്‍ എനിക്കറിയില്ല.

? :- എത്ര നാള്‍ ഇത് തുടരാനാണ് തയ്യാറെടുക്കുന്നത് ?

ഇറോം ശര്‍മിള: എനിക്കറിയില്ല. എന്നാലും എനിക്ക് പ്രതീക്ഷയുണ്ട്. സത്യത്തിനു വേണ്ടിയാണ് ഞാന്‍ നിലകൊള്ളുന്നത്. സത്യം വൈകിയാണെങ്കിലും വിജയം നേടുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ദൈവം എനിക്കതിനുള്ളത് തരുന്നു. അതുകൊണ്ടാണ് ഈ കൃത്രിമമായ ട്യൂബിന്റെ സഹായത്താല്‍ ഞാന്‍ ഇപ്പോഴും ജീവനോടെ ഇരിക്കുന്നത്.

(ചലച്ചിത്രകാരന്‍ പങ്കജ് ബുട്ടാലിയ ഇറോം ശര്‍മിളയുമായി നടത്തിയ സംഭാഷണങ്ങളില്‍ നിന്ന് – അവലംബം കേരളീയം മാസിക, തൃശ്ശൂര്‍)

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഡീസലിനും പാചക വാതകത്തിനും വില കൂടും

June 24th, 2011

petroleum-epathram

ന്യൂഡല്‍ഹി: ഡീസല്‍, പാചക വാതകം, മണ്ണെണ്ണ എന്നിവയുടെ വില വീണ്ടും കൂട്ടും. പെട്രോളിന് അഞ്ചു രൂപയും ഡീസലിന് മൂന്നു മുതല്‍ നാലു രൂപ വരെയും പാചക വാതകത്തിന് 20 മുതല്‍ 25 വരെയും കൂട്ടാനാണ് സാദ്ധ്യത. അന്താരാഷ്ട്ര കമ്പോളത്തില്‍ അസംസ്‌കൃത എണ്ണയുടെ വില 50 ശതമാനത്തിലധികം വര്‍ധിച്ച സാഹചര്യത്തില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില വീണ്ടും കൂട്ടണമെന്ന് എണ്ണക്കമ്പനികള്‍ സമ്മര്‍ദം ചെലുത്തി വരികയാണ്. എണ്ണക്കമ്പനികള്‍ ദിനംപ്രതി 490 കോടി രൂപ നഷ്ടം സഹിച്ചാണ് പെട്രോളിയം ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്. ഡീസലിന്റെയും മണ്ണെണ്ണയുടെയും പാചക വാതകത്തിന്റെയും വില കൂട്ടിയാലേ ഈ നഷ്ടം നികത്താന്‍ കഴിയൂവെന്ന് എണ്ണക്കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. പെട്രോളിന്റെ വിലയും കൂട്ടണമെന്ന് എണ്ണക്കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസമാണ് പെട്രോളിന് അഞ്ചു രൂപ എണ്ണക്കമ്പനികള്‍ കൂട്ടിയത്.

വില നിര്‍ണയാവകാശം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ടെങ്കിലും സര്‍ക്കാറിന്റെ അനുമതിയോടെ മാത്രമേ പൊതു മേഖലയിലെ എണ്ണക്കമ്പനികള്‍ വില കൂട്ടാറുള്ളൂ. എണ്ണ കമ്പനികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാവുമ്പോള്‍ ജനങ്ങള്‍ ദുരിതത്തിലാകുന്നത് പരിഗണിക്കുന്നില്ല. ഈ വില കയറ്റം കൊണ്ട് വിപണിയില്‍ എല്ലാ വിഭവങ്ങള്‍ക്കും വന്‍ വിലകയറ്റം ഉണ്ടാക്കാന്‍ സാദ്ധ്യതയുണ്ട്.

അഞ്ചു തവണ എണ്ണക്കമ്പനികള്‍ അന്താരാഷ്ട്ര തലത്തിലുള്ള ഏറ്റക്കുറച്ചിലു കള്‍ക്കനുസരിച്ച് വില കൂട്ടിയിരുന്നു. ഒടുവിലായി കൂട്ടിയത് അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പിറ്റേന്നാണ്. പെട്രോള്‍ വില പത്തര രൂപ കൂട്ടണമെന്ന എണ്ണക്കമ്പനികളുടെ ആവശ്യം നിലനില്‍ക്കെയാണ് അഞ്ചു രൂപ കൂട്ടിയത്. ഡീസലിന് 14.22 രൂപ നഷ്ടം സഹിച്ചാണ് എണ്ണക്കമ്പനികള്‍ ഡല്‍ഹിയില്‍ ഡീസല്‍ വില്‍ക്കുന്നത്. 14.2 കിലോഗ്രാമുള്ള പാചക വാതക സിലിണ്ടര്‍ വില്‍ക്കുമ്പോള്‍ 381.14 രൂപയാണ് നഷ്ടം; മണ്ണെണ്ണയില്‍ ലിറ്ററിന് 27.74 രൂപയും. ഈ മൂന്ന് ഉത്പന്നങ്ങളിലെ നഷ്ടം കണക്കിലെടുക്കുമ്പോള്‍ 1,66,712 കോടി രൂപയാണ് പൊതു മേഖലയിലെ എണ്ണക്കമ്പനികള്‍ നേരിടുന്ന വാര്‍ഷിക നഷ്ടമെന്ന് പെട്രോളിയം മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

കനിമൊഴിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

June 21st, 2011

ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ അറസ്റ്റിലായ ഡിഎംകെ രാജ്യസഭാംഗം കനിമൊഴി, കലൈഞ്ജര്‍ ടിവി എംഡി ശരത്കുമാര്‍ എന്നിവരുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. വാദം ജസ്റ്റീസുമാരായ ജി.എസ്. സിങ്‌വി ബിഎസ് ചൗഹാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്‌. ഒരു സ്ത്രീ എന്നാ പരിഗണന തനിക്ക് നല്‍കണമെന്ന് കനിമൊഴി വാദിച്ചെങ്കിലും കുറ്റം ചുമത്തിക്കഴിഞ്ഞാല്‍ കനിമൊഴിയ്ക്ക് ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. സുപ്രീംകോടതിയുടെ പരിഗണനയില്‍ എത്തിയപ്പോള്‍ വാദം കേള്‍ക്കുന്നതില്‍നിന്നു ജസ്റ്റിസ് പി സദാശിവവും ജസ്റ്റീസ് എകെ പട്‌നായികും കേസിലെ ഉന്നതബന്ധങ്ങള്‍ പരിഗണിച്ചു പിന്‍മാറുകയും ചെയ്തിരുന്നു. സിബിഐ കോടതിയും ദില്ലി ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് കനിമൊഴി ഒരുമാസമായി ജയിലിലാണ്.
2 ജി സ്‌പെക്ട്രം ഇടപാടില്‍ മുംബൈയിലെ ഡിബി റിയല്‍റ്റിയില്‍ നിന്നു കലൈഞ്ജര്‍ ടിവിക്കു വേണ്ടി 200 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നാണ് ഇരുവര്‍ക്കുമെതിരേയുള്ള കേസ്. സ്‌പെക്ട്രം അനുമതി ലഭിച്ചതിനു പ്രത്യുപകാരമായി ഒരു സ്വകാര്യകമ്പനി കൈക്കൂലിയായി ഇത്രയും തുക ഡിഎംകെ കേന്ദ്രങ്ങള്‍ക്കു നല്കിയതാണെന്നാണ് സിബിഐ ആരോപണം.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സംജൌത്ത എക്സ്പ്രസ്‌ : സ്വാമി അസീമാനന്ദയ്ക്കെതിരെ കുറ്റപത്രം

June 20th, 2011

swami-aseemanand-epathram

ന്യൂഡല്‍ഹി : ഇന്ത്യയിലെ നിന്നും പാക്കിസ്ഥാനിലേക്ക്‌ പോകുകയായിരുന്ന തീവണ്ടി ബോംബിട്ടു തകര്‍ത്ത് 68 പേരെ കൊലപ്പെടുത്തിയ കേസില്‍ വലതു പക്ഷ തീവ്രവാദിയായ സ്വാമി അസീമാനന്ദ യ്ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചു. അസീമാനന്ദയ്ക്കൊപ്പം വേറെ 4 പേരെ കൂടി കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ഹിന്ദു സന്യാസിനിയായ സാധ്വി പ്രഗ്യ താക്കൂറിന്റെ പങ്കിനെ പറ്റിയുള്ള അന്വേഷണം തുടരുകയാണ് എന്നും ഇവരുടെ അറസ്റ്റ് അടുത്ത് തന്നെ ഉണ്ടാവുമെന്നും സൂചനയുണ്ട്.

2007 ഫെബ്രുവരി 18ന് ഡല്‍ഹിയില്‍ നിന്നും പാക്കിസ്ഥാനിലെ ലാഹോറിലേക്ക് പോകുകയായിരുന്ന സംജൌത്ത എക്സ്പ്രസ്‌ പാനീപത്തിനടുത്ത് എത്തിയപ്പോള്‍ ഒരു പറ്റം  ബോംബ്‌ സ്ഫോടനങ്ങള്‍ നടക്കുകയായിരുന്നു. 68 പേര്‍ കൊല്ലപ്പെട്ടതില്‍ മിക്കവാറും പാക്‌ സ്വദേശികളായിരുന്നു.

ഗുജറാത്ത്‌, മധ്യ പ്രദേശ്‌ എന്നിവിടങ്ങളില്‍ ഈ ആക്രമണത്തിന് പിന്നിലെ ഗൂഡാലോചന പൂര്‍ണ്ണമായും നടത്തിയത്‌ സ്വാമി അസീമാനന്ദയും കൂട്ടുകാരുമാണ് എന്ന് കുറ്റപത്രം ആരോപിക്കുന്നു.

ബോംബിനു പകരം ബോംബ്‌ എന്ന മുദ്രാവാക്യം മുഴക്കിയ സ്വാമി അസീമാനന്ദ ജമ്മുവിലെ രഘുനാഥ് മന്ദിര്‍, ഗുജറാത്തിലെ അക്ഷര്‍ധാം എന്നീ അമ്പലങ്ങള്‍ക്കു നേരെ നടന്ന തീവ്രവാദി ആക്രമണങ്ങള്‍ക്ക് പകരം വീട്ടാനാണത്രേ തീവണ്ടി ആക്രമിക്കാന്‍ പദ്ധതിയിട്ടത്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

മഴ കനത്തു; തീവണ്ടികള്‍ മുടങ്ങി

June 19th, 2011

rain-disrupt-trains-epathram

രത്നഗിരി : കനത്ത മഴയെ തുടര്‍ന്ന് തീവണ്ടി ഗതാഗതം മുടങ്ങി കൊങ്കണ്‍ റെയില്‍ പാതയില്‍ ആയിരക്കണക്കിന് യാത്രക്കാര്‍ ദുരിതത്തിലായി. മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ തീവണ്ടി പാളം സംരക്ഷിക്കുന്ന ഒരു മതില്‍ തകര്‍ന്നത്‌ 11 തീവണ്ടികളെ ബാധിച്ചതായി കൊങ്കണ്‍ റെയില്‍വേ അധികൃതര്‍ അറിയിച്ചു. 4 വണ്ടികള്‍ റദ്ദ്‌ ചെയ്തു. രണ്ടെണ്ണം പാതി വഴിയില്‍ നിര്‍ത്തലാക്കി. അഞ്ചു വണ്ടികള്‍ ഗതി മാറ്റി വിടേണ്ടി വന്നു.

തിരിച്ചു വിട്ട വണ്ടികളില്‍ തിരുവനന്തപുരം നിസാമുദ്ദീന്‍ രാജധാനി എക്സ്പ്രസ്‌, കൊച്ചുവേളി ലോകമാന്യ തിലക് ടെര്‍മിനസ് മുംബൈ, കൊച്ചുവേളി ഡെഹറാഡൂണ്‍ മെയില്‍, എറണാകുളം പൂനെ എന്നീ തീവണ്ടികളും ഉള്‍പ്പെടും. മംഗലാപുരം ലോകമാന്യ തിലക് ടെര്‍മിനസ് പാസഞ്ചര്‍ റദ്ദ്‌ ചെയ്ത വണ്ടികളില്‍ പെടുന്നു.

രത്നഗിരിയില്‍ പെട്ട് പോയ യാത്രക്കാരുടെ സൌകര്യാര്‍ത്ഥം ബസുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട് എന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി 10722 എന്ന അടിയന്തിര സഹായ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ട്രെയിനില്‍ ബോംബ് കണ്ടെത്തി, വന്‍ ദുരന്തം ഒഴിവായി
Next »Next Page » സംജൌത്ത എക്സ്പ്രസ്‌ : സ്വാമി അസീമാനന്ദയ്ക്കെതിരെ കുറ്റപത്രം »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine