രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി

August 11th, 2011

ന്യൂഡല്‍ഹി : രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ മുരുകന്‍, സന്തന്‍, പെരാരിവാലന്‍ എന്നിവരുടെ ദയാഹര്‍ജി രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ തള്ളി. മെയ് 1999ന് സുപ്രീംകോടതി ഇവര്‍ക്കും മറ്റൊരു പ്രതിയായ നളിനിയ്ക്കും വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് സുപ്രീം കോടതി നളിനിയുടെ ശിക്ഷ ജീവപര്യന്തമായി കുറക്കുകയായിരുന്നു. രാജീവ് ഗാന്ധിയെ വധിക്കാന്‍ ഗൂഡാലോചന നടത്തുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തുവെന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്. രാജീവ് ഗാന്ധിയെ കൊല്ലാന്‍ എല്. ടി. ടി. ഇയുടെ ആഭിമുഖ്യത്തിലാണ് ഗൂഡാലോചന നടന്നത്. ഇതു പ്രകാരം 1991 മെയ് 21ന് ശ്രീപെരുമ്പുത്തൂരില്‍ ഒരു തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ വച്ച് വധിക്കുകയായിരുന്നു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അഫ്‌സല്‍ ഗുരുവിന്റെ ദയാ ഹര്‍ജി തള്ളണം

August 11th, 2011

Afzal_Guru-epathram

ന്യൂഡല്‍ഹി: 2001 ഡിസംബര്‍ 13നു നടന്ന പാര്‍ലമെന്റ്‌ ആക്രമണക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മുഹമ്മദ് അഫ്‌സല്‍ഗുരുവിന്റെ ദയാഹര്‍ജി തള്ളണമെന്ന് ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തു. 2001-ലെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് 2004ലാണ് അഫ്‌സല്‍ഗുരുവിന് വധശിക്ഷ വിധിച്ചത്. വധശിക്ഷ 2006 ഒക്ടോബര്‍ 20നകം നടപ്പാക്കേണ്ടതായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യ തബസും ദയാഹര്‍ജിയുമായി രാഷ്‌ട്രപതിയെ സമീപിക്കുകയായിരുന്നു.

ദയാഹര്‍ജി തള്ളണമെന്നും വധശിക്ഷ നടപ്പാക്കണമെന്നും ബി.ജെ.പി. ഏറെക്കാലമായി യു.പി.എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു വരികയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം അറിയിച്ചു കൊണ്ട്‌ കഴിഞ്ഞ ജൂലൈ 27ന്‌ രാഷ്‌ട്രപതിക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കിയെന്ന്‌ ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനാണ്‌ ഇന്നലെ പാര്‍ലമെന്റില്‍ അറിയിച്ചത്‌.

അതിനിടെ, 2000 ഡിസംബര്‍ 22നു ചെങ്കോട്ട ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ ലഷ്‌കര്‍-ഇ-തൊയ്‌ബ ഭീകരന്‍ മുഹമ്മദ്‌ ആരിഫിന്റെ വധശിക്ഷ സുപ്രീം കോടതി ഇന്നലെ ശരിവച്ചു. ചെങ്കോട്ട ആക്രമണത്തില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഗൂഢലോചന, രാജ്യത്തിനെതിരായ യുദ്ധം, കൊലപാതകം എന്നീ കുറ്റങ്ങളാണ്‌ ആരിഫിനെതിരേ ചുമത്തിയിരുന്നത്‌.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സ്വര്‍ണ്ണത്തിനു ചരിത്ര കുതിപ്പ്; ഓഹരി വിപണി തകരുന്നു

August 9th, 2011

gold-price-gains-epathram

മുംബൈ: ഓഹരിവിപണിയില്‍ തുടര്‍ച്ചയായി വന്‍ ഇടിവ് രേഖപ്പെടുത്തുമ്പോള്‍ സ്വര്‍ണ്ണ വില ചരിത്രം സൃഷ്ടിച്ചു കൊണ്ട് കുതിച്ചു കൊണ്ടിരിക്കുന്നു. സ്വര്‍ണ്ണവിലയില്‍ ഇന്ന് 880 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ചരിത്രത്തിലാദ്യമായി ഒരു പവന്‍ സ്വര്‍ണ്ണത്തിന് 19,000 രൂ‍പ കടന്നു. 19,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില. അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ്ങില്‍ ഉണ്ടായ ഇടിവും അമേരിക്കയിലും യൂറോപ്പിലും തുടര്‍ന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി ഇനിയും രൂക്ഷമാകും എന്ന സൂചനയുമാണ് ആഗോള തലത്തില്‍ തന്നെ ഓഹരിവിപണിയെ തകര്‍ത്തു കളഞ്ഞത്. ക്രൂഡോയിലിന്റെ വിലയിലും കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ഇടിവ് ഉണ്ടായിട്ടുണ്ട്. ഇതോടെ സുരക്ഷിതമായ നിക്ഷേപം എന്ന നിലയില്‍ നീക്ഷേപകര്‍ സ്വര്‍ണ്ണത്തെയാണ് തിരഞ്ഞെടുക്കുന്നത്.

അമേരിക്കന്‍ ഓഹരി വിപണിയെ പിന്‍ പറ്റി ഇന്ത്യന്‍ ഓഹരി വിപണിയിലും ശക്തമായ ഇടിവാണ് ഏതാനും ദിവസങ്ങളായി രേഖപ്പെടുത്തുന്നത്. ഇനിയും ഒരു സാമ്പത്തിക പ്രതിസന്ധി ഉണ്ടായാല്‍ പണം നഷ്ടപ്പെടുകയോ തല്‍ക്കാലം പിന്‍‌വലിക്കാന്‍ സാധിക്കാതെ വരികയോ ചെയ്യുമെന്ന് കരുതി നിക്ഷേപകര്‍ വന്‍ തോതില്‍ ഓഹരികള്‍ വിറ്റൊഴിവാക്കുകയാണ്. അമേരിക്കയിലും യൂറോ‍പ്പിലുമുണ്ടായ സാമ്പത്തിക പ്രശ്നങ്ങള്‍ ഇന്ത്യയിലെ ഐ.ടി കമ്പനികളെയാണ് പ്രധാനമായും ബാധിച്ചിരിക്കുന്നത്. ഇതിന്റെ ഫലമായി ഐ.ടി ഓഹരികളില്‍ വന്‍ ഇടിവാണ് ഉണ്ടായിരി ക്കുന്നത്. പല പ്രമുഖ ഐടി കമ്പനികളുടേയും വിലയില്‍ 4% ഇടിഞ്ഞു. റിയാലിറ്റി, മെറ്റല്‍, ബാങ്കിങ്ങ് തുടങ്ങിയ മേഘലയിലെ ഓഹരികളിലും ഇടിവുണ്ടായി. അതേ സമയം ക്രൂഡോ‍യില്‍ വിലയിലുണ്ടായ ഇടിവ് ഇന്ത്യയിലെ എണ്ണക്കമ്പനികളുടെ ഓഹരികളുടെ വിലയെ ഉയര്‍ത്തിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ഫേസ്‍ബുക്കും ട്വിറ്ററും അടക്കം ജനപ്രിയ സോഷ്യല്‍നെറ്റ് വര്‍ക്കുകള്‍ നിരീക്ഷണത്തില്‍

August 9th, 2011

Popular-Social-Networking-Sites-epathram

ദില്ലി: ഫേസ്‍ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ ജനപ്രിയ സോഷ്യല്‍നെറ്റ് വര്‍ക്ക്, മൈക്രോ ബ്ലോഗിങ് സൈറ്റുകളെ നിരീക്ഷിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രലായം തീരുമാനിച്ചു. എന്നാല്‍ ജനപ്രിയ സോഷ്യല്‍നെറ്റ് വര്‍ക്കുകള്‍ വഴി ഇന്ത്യയില്‍ ഒരു മുല്ലപ്പൂ വിപ്ലവം നടക്കുമോ എന്ന പേടി ഭരണ കൂടത്തെ അലട്ടുന്നുണ്ട് എന്നാണു മാധ്യമ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ദേശീയസുരക്ഷ ഉറപ്പാക്കാനായി ഓണ്‍ലൈന്‍ രംഗത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നുള്ള തിരിച്ചറിവിനെത്തുടര്‍ന്നാണ് ഭരണകൂടത്തിന്‍റെ ഈ തീരുമാനം. ഇന്ത്യയില്‍ ഏറ്റവും മുന്നിലുള്ള 10 ജനപ്രിയ സൈറ്റുകളില്‍ ഇടം പിടിച്ചവയണ് ട്വിറ്ററും ഫേസ്‍ബുക്കും. ഈ സൈറ്റുകളെല്ലാം നിരീക്ഷിച്ചുകൊണ്ടിരിക്കാന്‍ സുരക്ഷാ എജന്‍സിയ്ക്ക് ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം സൈറ്റുകളിലൂടെ ഭീകരര്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടാന്‍ ഇടയുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ നീക്കം. മൊറോക്കോയിലും ഈജിപ്തിലും ഉണ്ടായ മാറ്റത്തില്‍ ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ക്ക് ഉള്ള പങ്ക് വളരെ വലുതായിരുന്നു ഇത് തിരിച്ചറിഞ്ഞ സര്‍ക്കാര്‍ നേരത്തെ തന്നെ നെറ്റ്‌വര്‍ക്കുകളില്‍ സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണം അനുവദിക്കാന്‍ ഗൂഗിള്‍, സ്‌കൈപ്പ് പോലുള്ള കമ്പനികളോട് സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ ഐടി നിയമം അനുസരിച്ച് പാസ്‌വേഡ് അടക്കം ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ സുരക്ഷാ എജന്‍സികള്‍ക്ക് നല്‍കാന്‍ ഇന്റര്‍നെറ്റ് സര്‍വീസ് നടത്തുന്നവരും വെബ്ബ്‌സൈറ്റ് അധികൃതരും ബാധ്യസ്ഥരാണ്. കോടതി ഉത്തരവില്ലാതെ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളൊന്നും വെളിപ്പെടുത്തില്ലെന്നതാണ് ട്വിറ്റര്‍ , ഫേസ്‍ബുക്ക് എന്നിവയുടെ പൊതുവേയുള്ള നയം. പക്ഷേ ദേശസുരക്ഷ മുന്‍നിര്‍ത്തിയാകുന്പോള്‍ ഇവര്‍ക്ക് വിശദാംശങ്ങള്‍ നല്‍കേണ്ടിവരും. നിയമപരമായ ഇടപെടലിനും നിരീക്ഷണത്തിനും ഇന്ത്യയില്‍ ടെലിക്കമ്മ്യൂണിക്കേഷന്‍സ് സര്‍വീസ് നടത്തുന്നവര്‍ സൗകര്യം ചെയ്തുതരുന്നുണ്ടെന്ന്, വാര്‍ത്താവിതരണ സഹമന്ത്രി മിലിന്ദ് ദിയോറ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. എന്നാല്‍, ചില ഓണ്‍ലൈന്‍ വിനിമയങ്ങള്‍ രഹസ്യസ്വഭാവം പുലര്‍ത്തുണ്ടെന്നും ദിയോറ പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മോഡിയെ എതിര്‍ത്ത ഓഫീസറെ സസ്പെന്‍ഡ് ചെയ്തു

August 9th, 2011

Sanjiv-Bhatt-IPS-epathram

അഹമ്മദാബാദ് : ഗുജറാത്ത് കലാപ കേസില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരെ സത്യവാങ്ങ്‌മൂലം നല്‍കിയ ഐപി‌എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ സസ്പെന്‍ഡ് ചെയ്തു. ഗോധ്ര തീവയ്പിനു ശേഷം നടന്ന കലാപത്തില്‍ ആക്രമണകാരികളെ അനുകൂലിക്കുന്ന നടപടിയാണ് മോഡി സ്വീകരിച്ചത് എന്ന് ഭട്ട് നേരത്തെ പറഞ്ഞത് വിവാദമായിരുന്നു. ഗോധ്ര സംഭവത്തിനു തൊട്ടടുത്ത ദിവസം നടന്ന ഉന്നത പൊലീസ് ഓഫീസര്‍മാരുടെ യോഗത്തില്‍ താനും പങ്കെടുത്തിരുന്നു എന്നും യോഗത്തില്‍ വച്ച് മോഡി മുസ്ലീം വിരുദ്ധ നിലപാട് കൈക്കൊണ്ടു എന്നും ഭട്ട് പറഞ്ഞിരുന്നു. തിങ്കളാഴ്ച രാത്രിയാണ് ഗുജറാത്ത് ആഭ്യന്തര വകുപ്പ് സസ്പെന്‍ഷന്‍ നോട്ടീസ് നല്‍കിയത്. അറിയിപ്പ് കൂടാതെ ജോലിക്ക് ഹാജരാവാതിരിക്കുക, ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് ഭട്ടിനെതിരെ ആരോപിച്ചിരിക്കുന്നത്. 1988 ബാച്ചിലെ ഐപി‌എസ് ഉദ്യോഗസ്ഥനായ ഭട്ട് ഇപ്പോള്‍ എസ് ആര്‍ പി ട്രെയിനിംഗ് സ്കൂളിന്റെ ചുമതല വഹിക്കുകയായിരുന്നു. ഭട്ടിനെതിരെ മാസങ്ങള്‍ക്ക് മുമ്പ് തന്നെ നടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഗുരുതരമായ കൃത്യവിലോപം ആരോപിച്ച് ഡിജിപി ചിത്തരഞ്ജന്‍ സിംഗ് രംഗത്ത്‌ വരികയും ഭട്ടിന് കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇന്ത്യയില്‍ മൊബൈല്‍ വരിക്കാരുടെ എണ്ണം 85 കോടി കവിഞ്ഞു
Next »Next Page » ഫേസ്‍ബുക്കും ട്വിറ്ററും അടക്കം ജനപ്രിയ സോഷ്യല്‍നെറ്റ് വര്‍ക്കുകള്‍ നിരീക്ഷണത്തില്‍ »



  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine