ഒരു കോടിയുടെ അവാര്‍ഡ്‌, മനസാക്ഷിക്കെതിരെ :ഹസാരെ

May 7th, 2011

anna-hazare-epathram

മുംബൈ: അഴിമതിക്കെതിരെ ലോക്പാല്‍ ബില്ലില്‍ ഭേദഗതികള്‍ വരുത്താന്‍ നിരാഹാര സമരം നടത്തി ലോകമെമ്പാടുമുള്ള ഇന്ത്യാക്കാരുടെ ആരാധ്യപുരുഷനായ സാമൂഹ്യ പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ ഒരു കോടി രൂപയുടെ പുരസ്കാരം നിരസിച്ചു. ന്യു ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് പ്ലാനിങ് ആന്‍ഡ് മാനെജ്മെന്‍റ് (ഐഐപിഎം) ആണ് രവീന്ദ്രനാഥ് ടാഗോറിന്‍റെ പേരിലുളള ഈ സമാധാന പുരസ്കാരം നല്‍കുന്നത്. അഴിമതിക്കെതിരെയുള്ള പോരാട്ടം കണക്കിലെടുത്താണ് അദ്ധേഹത്തിനു ഈ അവാര്‍ഡ് നല്‍കുന്നത് എന്നാണ്  ഐഐപിഎം വക്താക്കള്‍ പറഞ്ഞത്. അവാര്‍ഡ് നിരസിച്ചതില്‍ പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും ഇല്ലെന്നും തന്റെ മനസാക്ഷി പ്രകാരം അവാര്‍ഡ് വാങ്ങുന്നില്ല എന്നുമാണ് ഹസാരെ പ്രതികരിച്ചത്.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പൈലറ്റ് സമരം ഒത്തുതീര്‍പ്പില്‍

May 7th, 2011

airindia-epathram

ന്യൂഡല്‍ഹി: ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉന്നയിച്ച് എയര്‍ ഇന്ത്യ പൈലറ്റുമാര്‍ കഴിഞ്ഞ ഒന്‍പതു ദിവസമായി നടത്തുന്ന സമരം പിന്‍വലിച്ചു. ഇന്നലെ വൈകിട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയം പൈലറ്റുമാരുമായി ചര്‍ച്ച നടത്തി. സമരത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ 300 ഓളം വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നിരുന്നു. കോടികളുടെ നഷ്ടമാണ് ഇത് മൂലം എയര്‍ ഇന്ത്യക്ക് വന്നത്.

ശമ്പളവര്‍ധന, എയര്‍ഇന്ത്യയുടെ ദുര്‍ഭരണം, അഴിമതി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സി.ബി.ഐ. അന്വേഷണം, എയര്‍ഇന്ത്യ സി.എം.ഡി. അരവിന്ദ് ജാദവിനെതിരെ നടപടി തുടങ്ങിയ ആവശ്യങ്ങളാണ് സമരം ചെയ്യുന്ന പൈലറ്റുമാര്‍ മുന്നോട്ടുവെച്ചത്. സമരത്തെ തുടര്‍ന്നു പൈലറ്റുമാരുടെ സംഘടനയായ ഇന്ത്യന്‍ കമേഴ്‌സ്യല്‍ പൈലറ്റ്‌സ് അസോസിയേഷന്റെ അംഗീകാരം റദ്ദാക്കിയിരുന്നു. ഇത് പിന്‍വലിക്കുവാനും പൈലറ്റുമാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാനും എയര്‍ ഇന്ത്യ മാനേജ്‌മെന്റ് സമ്മതിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ഇന്നലെ രാത്രി തന്നെ പൈലറ്റുമാര്‍ ജോലിയില്‍ പ്രവേശിച്ചു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദോര്‍ജി ഖണ്ഡുവിന്റെ മൃതദേഹം കണ്ടെത്തി

May 4th, 2011

satellite image-epathram

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡു സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ തവാന്‍ഗ് ജില്ലയിലെ കേലയ്ക്കും ലുഗുദാങ്ങിനും ഇടയിലായി ജങ് വെള്ളച്ചാട്ടത്തിനു സമീപം തകര്‍ന്ന നിലയില്‍ കണ്ടെത്തി.

ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളും മൂന്നു മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഖണ്ഡുവടക്കം അഞ്ചു പേരായിരുന്നു വിമാനത്തില്‍ യാത്ര ചെയ്തിരുന്നത്. ആഭ്യന്തര മന്ത്രിയായ പി.ചിദംബരം ആണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. പ്രതികൂല കാലാവസ്ഥയും മഞ്ഞു മൂടിയ ഭൂപ്രകൃതിയും തിരച്ചില്‍ ദുഷ്കരമാക്കി. മറ്റു രണ്ടു മൃതദേഹങ്ങള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.

കഴിഞ്ഞ ശനിയാഴ്‌ച രാവിലെയാണു തവാങില്‍നിന്നു മുഖ്യമന്ത്രിയും മറ്റു നാലുപേരുമായി പറന്നുയര്‍ന്ന പവന്‍ ഹാന്‍സ്‌ എന്ന ഹെലികോപ്‌ടര്‍ കാണാതായത്‌.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

അരുണാചല്‍ മുഖ്യമന്ത്രിയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

May 4th, 2011

arunachal-cm-epathram

ഇറ്റാനഗര്‍: കാണാതായ അരുണാചല്‍ പ്രദേശ്‌ മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡുവിനുള്ള തിരച്ചില്‍ അഞ്ചാം ദിവസത്തിലേക്ക് കടന്നു. ഹെലികോപ്‌ടര്‍ യാത്രയ്‌ക്കിടെ സേല പാസിനു സമീപത്തു വച്ചാണ് അദ്ദേഹം സഞ്ചരിച്ചിരുന്ന ഹെലികോപ്‌ടര്‍ കാണാതായത്. ഇന്ത്യന്‍ വ്യോമസേനയുടെയും കരസേനയുടെയും ജീവനക്കാരും പൊതു ജനങ്ങളും അടക്കം ഏകദേശം 4000 ആളുകള്‍ അദ്ദേഹത്തിനു വേണ്ടിയുള്ള തിരച്ചിലില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഹെലികോപ്‌ടര്‍ സേല പാസിനു സമീപം എവിടെയെങ്കിലും തകര്‍ന്നു വീണതാകാമെന്നാണ് സംശയിക്കപ്പെടുന്നത്. ഇന്ത്യ-ഭൂട്ടാന്‍ അതിര്‍ത്തി കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. ഇതിനായി ഭൂട്ടാന്‍ സര്‍ക്കാരില്‍ നിന്നും പ്രത്യേക അനുമതി ലഭിച്ചിട്ടുണ്ട്. ആസ്സാമില്‍ നിന്നുമുള്ള 6 ഹെലികോപ്റ്ററുകളില്‍ അന്വേഷണസംഘം തിരച്ചില്‍ നടത്തുന്നു.

കഴിഞ്ഞ ശനിയാഴ്‌ച രാവിലെയാണു തവാങില്‍നിന്നു മുഖ്യമന്ത്രിയും മറ്റു നാലുപേരുമായി പറന്നുയര്‍ന്ന പവന്‍ ഹാന്‍സ്‌ എന്ന ഹെലികോപ്‌ടര്‍ കാണാതായത്‌. പറന്നുയര്‍ന്നു 20 മിനിട്ട് ശേഷം ആണ് വിമാനത്തില്‍ നിന്നുമുള്ള അവസാന റേഡിയോ സന്ദേശം ലഭിച്ചിരിക്കുന്നത്. ഹെലികോപ്‌ടര്‍ കാണാതായി നാലു ദിവസം കഴിഞ്ഞിട്ടും കാര്യമായ വിവരങ്ങളൊന്നും ലഭിക്കാത്തതിനാല്‍ ഖണ്ഡുവിനെ ജീവനോടെ കണ്ടെത്താമെന്ന പ്രതീക്ഷ മങ്ങുകയാണ്.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍: ഇന്ത്യ തോറ്റു, നീതി ജയിച്ചു

April 30th, 2011

endosulfan-india-epathram

എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷ കീടനാശിനിയെ അനുകൂലിച്ചു കൊണ്ട് സ്റ്റോക്ക് ഹോമിലേക്ക് വിമാനം കയറിയ ഇന്ത്യന്‍ സംഘം ലോകത്തിനു മുമ്പില്‍ നാണം കെട്ടിരിക്കുന്നു.

81 രാജ്യങ്ങളില്‍ നിരോധിച്ച ഈ കീടനാശിനി കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി കാസര്‍കോട്ടെ പ്ലാന്റേഷന്‍ തോട്ടങ്ങളില്‍ ഹെലികോപ്റ്റര്‍ വഴി തളിച്ച് ദുരിതം വിതച്ചത്. എന്നാല്‍ പതിനാറ് പഠനങ്ങള്‍, നിരവധി ഇരകള്‍ ഇതൊന്നും തെളിവായി സ്വീകരിക്കാന്‍ ഇനിയും തയ്യാറാകാത്ത ഭരണകൂടം ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ആവശ്യം കാറ്റില്‍ പറത്തി, ലോക പരിസ്ഥിതി സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കരുതെന്ന് ശക്തിയായി വാദിക്കുക മാത്രമല്ല തങ്ങളുടെ ഈ അനീതി നിറഞ്ഞ വാദത്തെ സാധൂകരിക്കുവാനും സമ്മേളനത്തില്‍ എന്‍ഡോ സള്‍ഫാനെതിരെ നടപടി സ്വീകരിക്കാ തിരിക്കുവാനും വേണ്ടി മറ്റു രാജ്യങ്ങളുടെ പിന്തുണ തേടുകയും ചെയ്തിരിക്കുന്നു.

തികച്ചും നിന്ദ്യവും അന്യായവുമായ ഇക്കാര്യത്തിനു വേണ്ടി ഒരു ഭരണകൂടം നിലയുറപ്പിച്ചു എന്നത് തീര്‍ത്തും ദു:ഖകരമായി പ്പോയി.  2001ല്‍ ജൈവ ഘടനയെ ബാധിക്കുന്ന കീടനാശിനികളെ നിയന്ത്രിക്കുവാനും, നിരോധിക്കുവാനും ലക്ഷ്യമിട്ട് ഐക്യ രാഷ്ട്ര സഭയുടെ  കീഴില്‍ സ്റ്റോക്ക് ഹോമില്‍ വെച്ചു തന്നെയാണ് തീരുമാനമെടുത്തത്. എന്നാല്‍ എറ്റവും കൂടുതല്‍ എന്‍ഡോസള്‍ഫാന്‍ ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യ അന്നു തന്നെ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. 2006 ല്‍ ഇന്ത്യയും ഈ കരാറില്‍ ഒപ്പു വെച്ചു. ആണവ കരാര്‍ ഒപ്പു വെക്കാന്‍ തിടുക്കം കൂട്ടിയ പോലെ ഇക്കാര്യത്തില്‍ ഇന്ത്യ തിടുക്കം കാട്ടിയില്ല എന്ന കറുത്ത സത്യം ഇതിനോട് ചേര്‍ത്ത് വായിക്കണം.

ആര്‍ക്കു വേണ്ടിയാണ് ഇന്ത്യ ഇക്കാര്യത്തില്‍ ഇത്ര കടും പിടുത്തം കാണിക്കുന്നതെന്ന് മനസിലാകുന്നില്ല. ഭൂരിപക്ഷം വരുന്ന രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാനടക്കം 23 മാരക കീടനാശിനിക്കെതിരെ ശക്തമായി രംഗത്ത് വന്നപ്പോള്‍ ഇന്ത്യയും ഗത്യന്തരമില്ലാതെ ഈ സമ്മേളന തീരുമാനം അംഗീകരിക്കേണ്ട നിര്‍ബന്ധിതാവസ്ഥ ഉണ്ടാകുകയായിരുന്നു.

കൃഷി മന്ത്രി ശരത് പവാറിന്റെയും മറ്റു ചില മന്ത്രിമാരുടെയും താല്പര്യത്തെ ലോകം അംഗീകരിക്കാതിരുന്നതില്‍ ഇന്ത്യന്‍ ജനത സന്തോഷിക്കുന്നുണ്ടാകും. പ്രത്യേകിച്ച് കാസര്‍കോട്ടെ ദ്രവിച്ചില്ലാതാകുന്ന കുറെ മനുഷ്യര്‍.

ഈ തീരുമാനം വോട്ടിനിടുന്നത് വരെ ഇല്ലാതാക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ സംഘത്തിന്റെ നടപടി ലോകത്തിനു മുമ്പില്‍ ഇന്ത്യയെ നാണം കെടുത്തി. ജനങ്ങള്‍ ജയിച്ചെങ്കിലും ഇന്ത്യ ലോകത്തിനു മുന്നില്‍ തോറ്റിരിക്കുന്നു. ഈ നാണക്കേടിനെ മറക്കാന്‍ നാമിനി എന്തു ചെയ്യും?

സ്ഥാവര  കാര്‍ബണിക മാലിന്യങ്ങളുടെ കൂട്ടത്തില്‍ 23ആമതായി എന്‍ഡോസള്‍ഫാനെയും ഉള്‍പ്പെടുത്തി ലോകമൊട്ടുക്കും നിരൊധിക്കണമെന്നാണ് അന്താരാഷ്ട്ര പോപ്സ് റിവ്യു കമ്മറ്റി സ്റ്റോക് ഹോം കണ്‍വെന്‍ഷനില്‍ കോണ്‍ഫ്രന്‍സ് ഓഫ് പാര്‍ട്ടീസിനോട് നിര്‍ദേശിച്ചിട്ടുള്ളത്. പോപ്സ് (POPs – Persistent Organic Pollutants) എന്ന സ്ഥാവര കാര്‍ബണിക മാലിന്യങ്ങള്‍ ഒരിക്കലും പ്രകൃതിയില്‍ ലയിച്ചു ചേരാത്തതും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമാണ്. വളരെ പെട്ടെന്ന് ജീവികളുടെ കൊഴുപ്പില്‍ അലിഞ്ഞു ചേരുന്ന ഈ ഓര്‍ഗാനല്‍ ക്ലോറിനല്‍ രാസവസ്തു മനുഷ്യ ശരീരത്തില്‍ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് നിരവധി പഠനങ്ങള്‍ വഴി തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇതൊന്നും കണ്ട് മനസ് അലിയുന്നവരല്ല നമ്മുടെ ഭരണകൂടങ്ങള്‍ എന്ന് വീണ്ടും തെളിയിക്കുന്നതായി ഇന്ത്യയുടെ ഈ നടപടി.

ഇന്ദിരാഗാന്ധി മന്ത്രി സഭയില്‍ കീടനാശിനികളെ പറ്റി ചോദ്യമുയര്‍ന്നപ്പോള്‍ അന്ന് 35 തരം കീടനാശിനികള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് പറഞ്ഞത്. ഇക്കാര്യം ഇപ്പോള്‍ ശരത് പവാറിനോട് ചോദിച്ചപ്പോള്‍ 65 തരം കീടനാശിനികള്‍ ഇന്ത്യയില്‍ ഉണ്ടെന്ന് അവകാശപ്പെട്ടു. അതിനര്‍ത്ഥം ലോകം കീടനാശിനികളില്‍ നിന്നും മുക്തി നേടാന്‍ മുതിരുമ്പോള്‍ നാം അതിന്റെ ഉപയോഗം ഇരട്ടിയാക്കിയിരിക്കുന്നു എന്നാണ്. പൊള്ളയായ കൂറെ വികസന ഭാരം താങ്ങി അതില്‍ ആശ്വാസം കണ്ടെത്തി, നിരന്തരം ജനങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുന്ന ഈ ഭരണാധികാരികളെ നാം ഇനിയെന്നാണ് തിരിച്ചറിയുക?

മൊത്തം ജനസംഖ്യയുടെ അഞ്ചു ശതമാനത്തില്‍ താഴെ മാത്രം വരുന്ന ഒരു ഉന്നത വിഭാഗത്തിനെ മാത്രം ബാധിക്കുന്ന ഓഹരിയിടിയല്‍ ഉണ്ടായപ്പോള്‍ എത്ര പെട്ടെന്നാണ് പ്രധാന മന്ത്രിയും ചിദംബരവും ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്? കാര്‍ഷിക രംഗത്ത് വിദേശ കുത്തകകള്‍ക്ക് അവസരം തുറക്കുക വഴി അടിമത്തത്തിലേക്ക് വഴി വെക്കാവുന്ന തീരുമാനമെടുക്കാന്‍ ഒരു മടിയും ഉണ്ടായില്ല എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കണം.

ജനത്തെ മറക്കുകയും കോര്‍പ്പറേറ്റ് ശക്തികള്‍ക്കൊപ്പം സഞ്ചരിക്കുകയും അവര്‍ക്കു വേണ്ടി മാത്രം ഭരിക്കുന്നവരുമായി നമ്മുടെ ഭരണകൂടം മാറുമ്പോള്‍ ജനങ്ങള്‍ വീണ്ടും തോല്‍ക്കുന്നു. ലോകത്തിനു മുമ്പില്‍ ഇന്ത്യ തോറ്റതു പോലെ ഭരണകൂടത്തിനു മുമ്പില്‍ ഇന്ത്യന്‍ ജനതയും തോല്‍ക്കുന്നു.

തോല്‍വിയില്‍ നിന്നും ഒരു പുതു ശക്തി ഉണര്‍ന്നു വരുമെന്നു തന്നെ നമുക്ക്‌ വിശ്വസിക്കാം. എന്‍ഡോസള്‍ഫാനെതിരെ ഉണ്ടായ ജനകീയ സമരവും അഴിമതിക്കെതിരെ അണ്ണാ ഹസാരെ നടത്തിയ സത്യാഗ്രഹത്തിന് ഇന്ത്യന്‍ ജനതയില്‍ നിന്നും ഉണ്ടായ പിന്തുണയും അതിനെയാണ് സൂചിപ്പിക്കുന്നത്. നമ്മൂടെ രാജ്യത്തെ ഇത്തരത്തില്‍ പണയം വെച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയത്തെ നാം തിരിച്ചറിയാതെ പോകുകയാണോ? അഴിമതിയില്‍ മുങ്ങിക്കുളിച്ചു കൊണ്ടിരിക്കുന്ന ഈ സര്‍ക്കാരിന്റെ കറുത്ത തൊപ്പിയില്‍ ഒരു നനഞ്ഞ  തൂവല്‍ കൂടി. വൈകിയാണെങ്കിലും ബ്രസ്സീലും, ചൈനയും, അര്‍ജന്റീനയും സത്യം തിരിച്ചറിഞ്ഞതില്‍ നമുക്കാശ്വസിക്കാം. ഇന്ത്യ മാത്രം തിരിച്ചറിയാത്തതില്‍ നമുക്ക് ഒരുമിച്ച് നാണിക്കാം. ഭരണകൂടങ്ങള്‍ക്ക് ഒരു രാജ്യത്തെ നാണം കെടുത്താന്‍ ഏളുപ്പമാണെന്ന് ഇതിലൂടെ തെളിയുന്നു. ചിലരുടെ തനി നിറവും ഒളിഞ്ഞിരിക്കുന്ന അജണ്ടയും പുറത്തായി എന്നത് ഇതിലൂടെ മനസിലാക്കാം. എന്നാണ് ഇനി ഇന്ത്യന്‍ ജനതക്കു വേണ്ടി ഭരിക്കുന്ന ഭരണാധികാരികളെ നമുക്ക് ലഭിക്കുക?

– ഫൈസല്‍ ബാവ

ഫോട്ടോ കടപ്പാട് : വിഷ മഴയുടെ വേദനയും കാഴ്ചകളും (മോഹന്‍ലാല്‍)

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കല്‍മാഡിക്ക് ചെരുപ്പേറ്
Next »Next Page » അരുണാചല്‍ മുഖ്യമന്ത്രിയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine