ട്രെയിനില്‍ ബോംബ് കണ്ടെത്തി, വന്‍ ദുരന്തം ഒഴിവായി

June 17th, 2011

ഗുവാഹത്തി: അസ്സമില്‍ വെള്ളിയാഴ്ച രാവിലെ കൊല്‍ക്കത്ത – ഗുവാഹത്തി കാഞ്ചന്‍‌ജംഗ എക്സ്പ്രസ് ട്രെയിന്റെ സീറ്റിനടിയില്‍ സ്ഥാപിച്ചിരുന്ന ബോംബ് കണ്ടെത്തിയത് വന്‍ ദുരന്തം ഒഴിവാക്കി. പൊലീസാണ് ബോംബ് കണ്ടെത്തി നിര്‍വീര്യമാക്കിയത്. ട്രെയിനില്‍ സാധാരണയുള്ള പരിശോധനയ്ക്കിടെയാണ് പൊലീസ് ബോംബ് കണ്ടെത്തിയത്. എസ് – 5 കോച്ചിന്റെ ഇരുപത്തിരണ്ടാം നമ്പര്‍ സീറ്റിനടിയില്‍ സൂക്ഷിച്ചിരുന്ന ബാഗിലാണ് ബോംബ് ഒളിപ്പിച്ചു വെച്ച രീതിയിലാണ് കണ്ടെത്തിയത്‌ .ബോംബ് തുടര്‍ന്ന് ട്രെയിനില്‍ ഉണ്ടായിരുന്ന 1100 യാത്രക്കാരെയും ഒഴിപ്പിച്ച് വീണ്ടും വിശദ പരിശോധന നടത്തി.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പോസ്കോ പദ്ധതിയ്ക്കെതിരെ ജനരോഷം ഇരമ്പുന്നു

June 16th, 2011

anti-posco-movement-epathram

പാരാദീപ്‌ : പോസ്‌കോ എന്ന ബഹുരാഷ്ട്ര കുത്തകയ്ക്കു വേണ്ടി സ്റ്റീല്‍ പ്ലാന്റ് സ്ഥാപിക്കാന്‍ കുടിയിറക്കപ്പെടുന്ന ആയിരക്കണക്കിന് ഗ്രാമീണര്‍ പൊരി വെയിലില്‍ നടത്തി വരുന്ന സമരം ഒരു വര്‍ഷം പിന്നിട്ടിട്ടും സര്‍ക്കാരുകള്‍ പോസ്‌കോയ്ക്കു വേണ്ടി സമരക്കാരെ അടിച്ചമര്‍ത്തുകയാണ്. ഒറീസയിലെ പാരാദീപിന് അടുത്തുള്ള 52,000 കോടിയുടെ സ്റ്റീല്‍ പ്ലാന്റ് സ്ഥാപിക്കാന്‍ വേണ്ടി അധികൃതര്‍ നടത്തുന്ന നിര്‍ബന്ധിത സ്ഥലമെടുപ്പിന് എതിരെ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ താക്കീത്‌ നല്‍കുകയുമുണ്ടായി. എന്നാല്‍ സ്ഥലമെടുപ്പ്‌ നടപടികള്‍ അനുസ്യൂതം തുടരുകയാണ്. ഇതിനോടകം സ്ഥലവാസികളുടെ ഭൂമിക്ക് പുറമേ 10 ഏക്കറോളം വന ഭൂമിയും സര്‍ക്കാര്‍ സ്റ്റീല്‍ പ്ലാന്റിന് വേണ്ടി ഏറ്റെടുത്തു കഴിഞ്ഞു.
posco-steel-plant-protest-epathram
പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ 23 പ്ലാറ്റൂണ്‍ പോലീസുകാരെ ഇവിടെ വിന്യസിച്ചു. എന്നാല്‍ 2000 ത്തോളം സ്ത്രീകളും കുട്ടികളും വൃദ്ധ ജനങ്ങളും അടങ്ങുന്ന ഗ്രാമ വാസികളുടെ സംഘം പദ്ധതി പ്രദേശത്ത്‌ പോലീസും അധികൃതരും പ്രവേശിക്കുന്നത് തടയാനായി മനുഷ്യ മതില്‍ സൃഷ്ടിച്ചിട്ടുണ്ട്. പദ്ധതിയെ പല്ലും നഖവും ഉപയോഗിച്ച് തന്നെ തങ്ങള്‍ തടയും എന്നാണ് ഇവര്‍ പറയുന്നത്. പൊള്ളുന്ന വെയില്‍ അവഗണിച്ച് പോലീസ്‌ പ്രദേശത്ത് എത്തുന്നത്‌ തടയാനായി തങ്ങള്‍ റോഡില്‍ കിടക്കും എന്ന് സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച പോലീസ്‌ 20 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു മാറ്റി എങ്കിലും ഗ്രാമ വാസികള്‍ ഒറ്റക്കെട്ടായി പ്രതിഷേധ സമരം തുടരുകയാണ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അക്ഷയ തൃതീയയും കേന്ദ്ര സര്‍ക്കാരും

June 16th, 2011

gold-bars-epathram

പൗരസമൂഹത്തെ അന്ധവിശ്വാസത്തില്‍ നിന്നും അനാചാരത്തില്‍ നിന്നും മോചിപ്പിച്ച് ശാസ്ത്രബോധത്തിന്റെയും യുക്തിചിന്തയുടേയും സമുന്നത തലത്തില്‍ എത്തിക്കുക എന്ന ഉത്തരവാദിത്തം ഒരു മതേതര രാജ്യത്തെ ഭരണകൂടത്തിനുണ്ട്. അങ്ങനെ ചെയ്തില്ലങ്കില്‍ മൂഢവിശ്വാസങ്ങള്‍ രൂഢമൂലമാകുകയും അതു വഴി വര്‍ഗീയ വിഷ വൃക്ഷങ്ങള്‍ പടര്‍ന്നു പന്തലിക്കുകയും ചെയ്യും. ഇക്കഴിഞ്ഞ അക്ഷയ തൃതീയ ദിനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഒരു പ്രധാനപ്പെട്ട ഓഫീസ് ശൃംഖല ചെയ്തത്, ഹിന്ദു മത അന്ധ വിശ്വാസികളുടെ മഞ്ഞ ലോഹ ഭ്രാന്തിനെ പ്രോത്സാഹിപ്പിക്കുക എന്ന കുറ്റകൃത്യമാണ്.

അക്ഷയ തൃതീയ തീര്‍ത്തും അന്ധ വിശ്വാസമാണ്. അടുത്ത കാലത്ത് മലയാളി കള്‍ക്കിടയില്‍ പടര്‍ന്നു പിടിച്ച ഈ ഹൈന്ദവ ചികുന്‍ഗുനിയ അനാരോഗ്യമല്ലാതെ ഒന്നും തന്നെ പൊതു സമൂഹത്തിനു നല്‍കുന്നില്ല. അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങിയാല്‍ സമൃദ്ധിയുണ്ടാകും എന്ന സ്വര്‍ണ കമ്പോള മുതലാളിമാരുടെ കുപ്രചരണത്തിലാണ് ജനങ്ങള്‍ കുടുങ്ങിയത്. സമൃദ്ധി യുണ്ടാവുകയില്ല എന്നു മാത്രമല്ല, അപകടങ്ങള്‍ ഉണ്ടാകുമെന്നും ദുര്‍മരണങ്ങള്‍ സംഭവിക്കുമെന്നും അന്നുണ്ടായ റോഡപകടങ്ങളുടെ കണക്കു പരിശോധിച്ചാല്‍ മനസിലാക്കാവുന്നതാണ്. പത്മശ്രീ നല്‍കി ഭാരതം ആദരിച്ച ഒരു സിനിമാ നടന്‍ അക്ഷയ തൃതീയ ദിവസം എവിടെ നിന്നു സ്വര്‍ണം വാങ്ങണമെന്നും എവിടെ പണയം വച്ചാല്‍ ഉടന്‍ പണം കിട്ടുമെന്നും കേരളീയരെ ദൃശ്യ മാധ്യമങ്ങളിലൂടെ അറിയിക്കുകയുണ്ടായി. പത്മശ്രീ ജേതാക്കള്‍ അന്ധ വിശ്വാസത്തിലേക്ക് ജനതയെ നയിക്കാന്‍ പ്രേരിപ്പിക്കുന്നത് ശരിയാണോ എന്ന് സ്വയം ചിന്തിക്കുന്നത് നന്നായിരിക്കും. ഏതു പരസ്യ ചിത്രത്തിനു വേണ്ടിയും മുഖവും വാക്കും വില്‍ക്കുവാന്‍ തയ്യാറുള്ളവര്‍ അങ്ങനെ ചിന്തിക്കുമെന്ന് കരുതാന്‍ പ്രയാസമാണ്.

പത്മശ്രീ ജേതാവ് ഒരു വ്യക്തിയാണല്ലോ. എന്നാല്‍ മതേതര രാജ്യത്തെ തപാല്‍ വകുപ്പാണ് അന്ധ വിശ്വാസ പ്രചരണത്തിന് ആളും അര്‍ഥവും നല്‍കി പ്രോത്സാഹിപ്പിച്ചത്. സ്വകാര്യ മേഖലയ്ക്ക് തീറെഴുതി കൊടുക്കുവാന്‍ ശ്രമിക്കുന്നതു കാരണം ഊര്‍ധശ്വാസം വലിക്കുന്ന തപാല്‍ വകുപ്പ് അക്ഷയ തൃതീയയോടനുബന്ധിച്ച് വലിയ പ്രലോഭനങ്ങള്‍ മുന്നോട്ടു വച്ചു. ഈ കാലയളവില്‍ പത്തു ഗ്രാം സ്വര്‍ണ നാണയം വാങ്ങുന്നവര്‍ക്ക് ഒരു ചെറു സ്വര്‍ണ നാണയം സൗജന്യം എന്നു വാഗ്ദാനിച്ചു. 0.5 ഗ്രാം മുതല്‍ 50 ഗ്രാം വരെയുള്ള സ്വര്‍ണ നാണയങ്ങള്‍ തപാല്‍ വകുപ്പ് അന്ധ വിശ്വാസികള്‍ക്കായി ഒരുക്കി വച്ചു. തപാല്‍ വകുപ്പിന്റെ മുദ്ര പതിച്ച 24 കാരറ്റ് പൊന്‍ നാണയങ്ങള്‍ അന്തസുള്ള പായ്ക്കറ്റുകളില്‍ വിതരണത്തിനു തയ്യാറാക്കി. ഇതൊന്നും പോരാഞ്ഞ് അക്ഷയ തൃതീയ മാര്‍ക്ക് പുണ്യ സ്വര്‍ണം വാങ്ങാനെത്തുന്ന എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ആറ് ശതമാനം വിലക്കിഴിവും പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം ഈ കൂടോത്ര പ്രയോഗത്തിലൂടെ 52 കിലോ സ്വര്‍ണ നാണയം വിറ്റഴിച്ചു എന്നതാണ് തപാല്‍ വകുപ്പിനു തന്റേടം നല്‍കിയിരിക്കുന്നത്. കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 23 പോസ്റ്റോഫീസുകളാണ് ഹൈന്ദവ അന്ധ വിശ്വാസത്തിന്റെ രാഖി കെട്ടി ക്കൊടുക്കാന്‍ തയ്യാറെടുത്തു നിന്നത്.

സര്‍ക്കാര്‍ തന്നെ അന്ധ വിശ്വാസത്തെ പ്രോത്സാഹി പ്പിക്കുകയാ ണെങ്കില്‍ പൊതു സമൂഹം പിന്നെ ഏതു ഏജന്‍സിയിലാണ് വിശ്വാസ മര്‍പ്പിക്കേണ്ടത്. സ്വാതന്ത്ര്യ സമര കാലത്ത് സമര ച്ചെലവിനായി ആഭരണങ്ങള്‍ ഊരി വാങ്ങിയ മഹാത്മാ ഗാന്ധിയുടെ ചിത്രമച്ചടിച്ച നോട്ടുകളാണല്ലോ ഇതിനു സാക്ഷിയാവുന്നത്.

അക്ഷയ തൃതീയ എന്ന അന്ധ വിശ്വാസ ത്തിനെതിരെ കലാപരമായ ഒരു പ്രതികരണമുണ്ടായത് ശാസ്ത്ര സാഹിത്യ പരിഷത്തില്‍ നിന്നാണ്. കണ്ണൂര്‍ നഗരത്തില്‍ അവര്‍ അവതരിപ്പിച്ച ‘നിങ്ങളെന്നെ കള്ളനാക്കി’ എന്ന തെരുവു നാടകം കുറേയാളുകളെങ്കിലും ശ്രദ്ധിച്ചു. ഇന്നു സ്വര്‍ണം വാങ്ങാനാണെങ്കില്‍ ഇനി എന്തു വാങ്ങാനും ഓരോ ദിവസം കാണാമെന്ന് കവടി നിരത്തി കപട വാചകങ്ങള്‍ ഉരുവിടുന്ന ജ്യോത്സ്യനും മലയാളികളെന്തേ ഇങ്ങനെ എന്നു ചോദിക്കുന്ന സമൂഹവും ഈ തെരുവു നാടകത്തിലെ കഥാപാത്രങ്ങളായി.

കേരളത്തിന്റെ തനതു കലാ സാന്നിധ്യമായ ചാക്യാരുടെ കാഴ്ചകളിലൂടെയാണ് ഈ നാടകം വികസിപ്പിച്ചെടുത്തത്. കുടുംബ ശ്രീയില്‍ നിന്നും പണം വായ്പയെടുത്ത് സ്വര്‍ണം വാങ്ങുന്ന വീട്ടമ്മയുടെ സ്വര്‍ണം കള്ളന്‍ തട്ടിപ്പറിക്കുന്നതാണ് ഈ നാടകത്തിന്റെ ഇതിവൃത്തം. ഒരു തെരുവു നാടകം കൊണ്ടോ നഗ്‌ന കവിത കൊണ്ടോ കേന്ദ്ര സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അന്ധ വിശ്വാസത്തെ പ്രതിരോധിക്കാന്‍ കഴിയില്ല എങ്കിലും അത്രയുമായി എന്ന് സമാധാനിക്കാമല്ലോ.

കുരീപ്പുഴ ശ്രീകുമാര്‍

-

വായിക്കുക: , , , ,

1 അഭിപ്രായം »

പെട്രോളിയം കുംഭകോണം കേന്ദ്ര സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍

June 15th, 2011

petroleum-epathram

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും  സി.എ.ജിയുടെ റിപ്പോര്‍ട്ട്.  സ്വകാര്യ എണ്ണക്കമ്പനികളുടെ പര്യവേക്ഷണച്ചെലവ്‌ പെരുപ്പിച്ചുകാട്ടി, കേന്ദ്ര സര്‍ക്കാരിനു ലഭിക്കേണ്ടിയിരുന്ന ഭീമമായ തുക റിലയന്‍സും മറ്റു രണ്ടു കമ്പനികളും തട്ടിയെടുക്കാന്‍ പെട്രോളിയം മന്ത്രാലയം കൂട്ടുനിന്നതായി കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റ്‌ ജനറലിന്റെ (സി.എ.ജി.) കരടു റിപ്പോര്‍ട്ട്. മുകേഷ്‌ അംബാനിയുടെ റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസുമായുള്ള ഇടപാടില്‍ മാത്രം 30000 കോടി രൂപയോളം കേന്ദ്ര ഖജനാവിനു നഷ്‌ടമായിട്ടുണ്ടെന്നാണു പ്രാഥമിക നിഗമനം. ഇതേക്കുറിച്ച്‌ സി.ബി.ഐ. അന്വേഷണം തുടങ്ങി. സംഭവം വിവാദമായതോടെ പെട്രോളിയം മന്ത്രാലയത്തിലെ ഉന്നതര്‍ സി.ബി.ഐ. നിരീക്ഷണത്തിലാണ്‌. സി.എ.ജിയുടെ അന്തിമറിപ്പോര്‍ട്ട്‌ വന്നാലുടന്‍ അന്വേഷണം സി.ബി.ഐ. ഏറ്റെടുക്കുമെന്നാണു സൂചന.

ആന്‌ധ്രയിലെ കൃഷ്‌ണ-ഗോദാവരി തടത്തിലെ എണ്ണ പര്യവേക്ഷണക്കരാറിലെ തുകയാണു റിലയന്‍സ്‌ പെരുപ്പിച്ചു കാട്ടിയത്‌. കൂടാതെ  രാജസ്‌ഥാനിലെ ബാര്‍മേറില്‍ പര്യവേക്ഷണം നടത്തിയ കെയിന്‍ എനര്‍ജി, മധ്യപ്രദേശിലെ പന്ന-മുക്‌ത-തപ്‌തി തീരത്തെ പര്യവേക്ഷണത്തിനു കരാര്‍ ലഭിച്ച ബ്രിട്ടീഷ്‌ ഗ്യാസ്‌ തുടങ്ങിയ കമ്പനികളേയും യു.പി.എ. സര്‍ക്കാര്‍ വഴിവിട്ടു സഹായിച്ചെന്നു കണ്ടെത്തി. മുരളി ദേവ്‌റ പെട്രോളിയം മന്ത്രിയും വി.കെ. സിബല്‍ ഹൈഡ്രോകാര്‍ബണ്‍സ്‌ ഡയറക്‌ടര്‍ ജനറലുമായിരുന്ന സമയത്താണ്‌ ഈ ഇടപാടുകള്‍ നടന്നത്‌.  2ജി സ്‌പെക്‌ട്രം, കോമണ്‍വെല്‍ത്ത്‌, ആദര്‍ശ്‌ കുംഭകോണങ്ങളില്‍ നട്ടംതിരിയുന്ന കേന്ദ്ര സര്‍ക്കാരിനു പെട്രോളിയം കുംഭകോണം പുതിയ തലവേദനയാകും. പ്രതിപക്ഷം പാര്‍ലിമെന്ററില്‍ ഇക്കാര്യം അവതരിപ്പിക്കുന്നതോടെ ചൂടേറിയ വാഗ്വാദങ്ങള്‍ക്കും പ്രധിഷേധങ്ങള്‍ക്കും കാരണമാകും.

- ഫൈസല്‍ ബാവ

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

2 ജി സ്‌പെക്ട്രം: പി.എ.സി റിപ്പോര്‍ട്ട് സ്പീക്കര്‍ തിരിച്ചയച്ചു

June 15th, 2011

raja and pm-epathram

ന്യൂഡല്‍ഹി:2 ജി  സ്‌പെക്ട്രം അഴിമതി കേസുമായി ബന്ധപ്പെട്ട് പി.എ.സി തയ്യാറാക്കിയ 270 പേജുള്ള കരട് റിപ്പോര്‍ട്ട് ലോക്‌സഭാ സ്പീക്കര്‍ മീരാകുമാര്‍ തിരിച്ചയച്ചു.  റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് ക്ലീന്‍ചിറ്റു നല്‍കുകയും, എന്നാല്‍ സ്‌പെക്ട്രം ഇടപാടിനുമുമ്പ് മുതിര്‍ന്ന മന്ത്രിമാരുമായി കൂടിയാലോചന നടത്തണമെന്ന് ആവശ്യപ്പെടുന്ന കത്ത് രാജയ്ക്ക് നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് വൈകിച്ചുവെന്നതാണ്  പ്രധാനമന്ത്രിയുടെ ഒഫീസിനെതിരെയുള്ള  റിപ്പോര്‍ട്ടിലെ ആരോപണം.  21 പേരില്‍  11 അംഗങ്ങളും റിപ്പോര്‍ട്ട് അംഗീകരിച്ചിരുന്നില്ല. ഏറെ അഭിപ്രായ വ്യതാസങ്ങള്‍ക്കിടയിലും അന്വേഷണത്തിന്‍റ കരട് റിപ്പോര്‍ട്ട് അധ്യക്ഷന്‍ ഡോ. മുരളീമനോഹര്‍ ജോഷി ശനിയാഴ്ചയാണ് ലോക്‌സഭാ സ്പീക്കറിനു സമര്‍പ്പിച്ചു. ജോഷി ഇറങ്ങിപ്പോയ പി.എ.സി. യോഗത്തില്‍ അദ്ദേഹത്തിന്‍റ കരട് റിപ്പോര്‍ട്ട്, പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്ത് തള്ളിയെന്ന യു.പി.എ. അംഗങ്ങളുടെ വാദം അവഗണിച്ചാണ് റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് നല്‍കിയത്. നാടകീയരംഗങ്ങള്‍ക്കു സാക്ഷ്യംവഹിച്ച പി.എ.സി.യുടെ അവസാനയോഗത്തിനുശേഷം പ്രതിപക്ഷ-ഭരണപക്ഷ അംഗങ്ങള്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരി ക്കുന്നതിനിടെയാണ് ജോഷി തന്ത്രപരമായി കരട് റിപ്പോര്‍ട്ട് സ്പീക്കര്‍ക്കു കൈമാറുകയായിരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഗംഗയെ രക്ഷിക്കാന്‍ നിരാഹാരം : സത്യഗ്രഹി മരിച്ചു
Next »Next Page » പെട്രോളിയം കുംഭകോണം കേന്ദ്ര സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ »



  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine