അരുന്ധതി റോയിയുടെ പുസ്തക പ്രകാശന ചടങ്ങ് അലങ്കോലപ്പെടുത്താന്‍ ശ്രമം

May 22nd, 2011

arundhati-roy-epathram

ന്യൂഡല്‍ഹി: പ്രമുഖ എഴുത്തുകാരിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ അരുന്ധതി റോയിയുടെ ‘ദ ബ്രോക്കണ്‍ റിപ്പബ്ലിക്’, വാക്കിംഗ് വിത്ത്‌ ദ കോംറേഡ്സ് ‘ എന്നീ പുസ്തകങ്ങളുടെ  പ്രകാശന ചടങ്ങില്‍ കയറി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച ഹിന്ദു സംഘടനാ പ്രവര്‍ത്തകരെ പോലീസ്‌ നീക്കം ചെയ്തു. ദല്‍ഹി ഹാബിറ്റാറ്റ്‌ സെന്ററിലാണ് സംഭവം നടന്നത്. ‘അരുന്ധതി മുര്‍ദാബാദ്, ഭാരത് മാതാ കീ ജയ്‌’ എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് ഇവര്‍ വേദിയിലേക്ക് തള്ളി കയറാന്‍ ശ്രമിച്ചത്‌. ഇതോടെ അവിടെ കൂടിയിരുന്നവര്‍ അരുന്ധതിയെ അനുകൂലിച്ചും മുദ്രവാക്യങ്ങള്‍ വിളിച്ചു.

ദരിദ്രരുടെ ഭൂമിയുടെ കോളനിവത്കരണം എന്നത് രാജ്യത്ത് നടന്നു വരുന്ന ഇനിയും പുറത്ത് വരാത്ത ആഭ്യന്തര യുദ്ധം തന്നെയാണെന്നും ജനാധിപത്യത്തിന്റെ വെറും അനുഷ്ഠാനങ്ങള്‍ മാത്രമാണ് നാം ഇപ്പോള്‍ ഇന്ത്യില്‍ കാണുന്നതെന്നും, വരേണ്യ വര്‍ഗത്തിന് ഞാന്‍ പുസ്തകം വില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ദാന്തേവാഡയിലെ ആദിവാസി ജീവിതത്തിന്റെ പൊള്ളുന്ന വര്‍ത്തമാനം അവര്‍ക്ക്‌ ഉള്‍കൊള്ളാന്‍ കഴിയില്ലെന്നും അരുന്ധതി റോയ്‌ വ്യക്തമാക്കി.

രാജ്യത്തെ ജനാധിപത്യം ചിലയിടങ്ങളില്‍ മാത്രം പരിമിതമാണെന്ന് പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധന്‍ അമിത്‌ ഭാദുരി അഭിപ്രായപ്പെട്ടു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിവരാവകാശ പ്രവര്‍ത്തകര്‍ക്ക് വെടിയേറ്റു

May 22nd, 2011

right-to-information-epathram

ചണ്ഡിഗഡ്: ഹര്യാനയിലെ സോനിപത് ഗ്രാമത്തിലെ വികസനങ്ങളെ കുറിച്ച് ചോദ്യം ചെയ്ത 2 വിവരാവകാശ പ്രവര്‍ത്തകര്‍ക്ക് വെടിയേറ്റു. ഹര്യാനയിലെ സിവങ്കയിലെ ബ്ലോക്ക്‌ വികസന ഓഫീസില്‍ വച്ച് തങ്ങളുടെ ഗ്രാമത്തിന് അനുവദിച്ച വികസന ഫണ്ട്‌ ദുരുപയോഗം ചെയ്തതിനെ കുറിച്ച് ചോദ്യം ചെയ്ത ജയ് ഭഗവാന്‍, കരംബിര്‍ എന്നീ രണ്ടു യുവാക്കളെ ഗ്രാമത്തലവന്‍ വെടി വയ്ക്കുകയായിരുന്നു.

വിവരാവകാശത്തിനുള്ള അപേക്ഷയുമായി ഇവര്‍ ഓഫീസില്‍ എത്തിയപ്പോള്‍, ഓഫീസിലെ ക്ലാര്‍ക്ക് ഫോണ്‍ ചെയ്തു ഗ്രാമത്തലവനായ ജയ് പാലിനെ വിളിക്കുകയും, ഉടന്‍ തന്നെ മക്കളെയും കൂട്ടി സ്ഥലത്തെത്തിയ അയാള്‍ ജയ് ഭഗവാനെ ഫോണില്‍ വിളിച്ചു ഓഫീസിനു പുറത്തേക്കു ഇറക്കിയതിനു ശേഷം 2 പേരുടെയും നേര്‍ക്ക്‌ നിറ ഒഴിക്കുകയായിരുന്നു. ഇതിനു ശേഷം ഇരുമ്പ് വടികള്‍ കൊണ്ട് തല്ലിയതായും ജയ്‌ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഗ്രാമത്തലവനെയും മക്കളായ രവീന്ദറിനെയും ജിതേന്ദറിനെയും, ക്ലാര്‍ക്ക് മുന്‍ഷി റാമിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വധശ്രമത്തിനു ഇവരുടെ പേരില്‍ കേസ്‌ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇക്കൊല്ലം രണ്ടാം തവണയാണ് ചണ്ഡിഗഡില്‍ വിവരാവകാശ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം നടക്കുന്നത്. ഫെബ്രുവരിയില്‍ ഒരു വിവരാവകാശ പ്രവര്‍ത്തകന്റെ മരുമകളെ, ഒരു പെന്‍ഷന്‍ അഴിമതിയെക്കുറിച്ച് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഗ്രാമത്തലവനും ഗുണ്ടകളും ചേര്‍ന്ന് കൊലപ്പെടുത്തിയിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സിംഗൂരിലെ ഭൂമി കര്‍ഷകര്‍ക്ക്‌ തിരിച്ചു നല്‍കും: മമത

May 21st, 2011

mamatha-banarji-epathram

കൊല്‍ക്കത്ത: അധികാരമേറ്റ ബംഗാള്‍ മന്ത്രി സഭയുടെ ആദ്യ തീരുമാനം കര്‍ഷകര്‍ക്ക്‌ അനുകൂലമായി. സിംഗൂരിലെ വിവാദമായ 400 ഏക്കര്‍ ഭൂമി കര്‍ഷകര്‍ക്ക്‌ തന്നെ തിരിച്ചു നല്‍കാന്‍ തീരുമാനിച്ചു. മമത ബാനര്‍ജി  മുഖ്യ മന്ത്രിയായി അധികാരമേറ്റ്‌ ആദ്യം എടുത്ത പ്രധാന തീരുമാനങ്ങളില്‍ ഒന്നാണ് ഇത്. എന്നാല്‍ ബാക്കിയുള്ള 600ഏക്കറില്‍ ടാറ്റക്ക് ഫാക്ടറി പണിയാന്‍ ഒരു തടസവുമില്ലെന്നും അതിനവര്‍ തയ്യാറാവുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും മമത പറഞ്ഞു.

കഴിഞ്ഞ 34 വര്‍ഷത്തെ ഇടതു പക്ഷ സര്‍ക്കാരിനെ പ്രതിസന്ധി യിലാക്കിയ ഈ വിവാദ വിഷയം അധികാരം നഷ്ടപ്പെടുന്ന തരത്തിലേക്ക് എത്തിയിരുന്നു. ഇടതു സര്‍ക്കാരുമായി ടാറ്റ ഉണ്ടാക്കിയ കരാറിന്റെ കോപ്പി കിട്ടിയാല്‍ പരസ്യപ്പെടുത്തുമെന്നും, കാര്യങ്ങള്‍ സുതാര്യമായി മുന്നോട്ട് കൊണ്ട് പോകുവാനാണ് ആഗ്രഹിക്കുന്നത് എന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ ഇതിനെ പറ്റി ടാറ്റാ മോട്ടേഴ്സ്  പ്രതികരിച്ചില്ല.

തൃണമൂല്‍ കോണ്ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്ന് നാനോ കാര്‍ ഫാക്ടറി ഗുജറാത്തിലേക്ക് മാറ്റിയിരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

പുലിത്തലവന്‍ പ്രഭാകരന്‍ തിരിച്ചു വരുമെന്ന് വൈക്കോ

May 20th, 2011

ചെന്നൈ : എല്‍. ടി. ടി. ഇ. തലവന്‍ വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെട്ടിട്ടില്ല എന്നും തക്ക സമയം നോക്കി ഒളിവില്‍ നിന്നും പുറത്തു വരുമെന്നും എം. ഡി. എം. കെ. നേതാവ് വൈക്കോ ചെന്നൈയില്‍ നടന്ന ഒരു പൊതു സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ശ്രീലങ്കയിലെ മുള്ളിവൈക്കല്‍ ആശുപത്രി ശ്രീലങ്കന്‍ സൈന്യം ആക്രമിച്ചു അന്‍പതോളം പേരെ വധിച്ചതിന്റെ രണ്ടാം വാര്‍ഷികം ആചരിക്കുന്ന പൊതു യോഗത്തിലാണ് വൈക്കോ ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍ നടത്തിയത്‌.

ltte-prabhakaran-alive-epathram
(പ്രഭാകരന്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത വന്നതിന്റെ തൊട്ടുപിറകെ പ്രഭാകരന്‍ തന്റെ മരണവാര്‍ത്ത ടി.വി.യില്‍ കാണുന്നതിന്റെ ഫോട്ടോ ഒരു തമിഴ്‌ പത്രം പുറത്തു വിടുകയുണ്ടായി.)

ശ്രീലങ്കയില്‍ സര്‍ക്കാര്‍ സൈന്യം തമിഴ്‌ വംശജര്‍ക്ക്‌ എതിരെ നടത്തിയ മനുഷ്യത്വ രഹിതമായ കൂട്ടക്കൊലയുടെയും യുദ്ധ കുറ്റകൃത്യങ്ങളെയും കുറിച്ച് ഐക്യ രാഷ്ട്ര സഭ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ നിന്നും പ്രസക്ത ഭാഗങ്ങള്‍ ഉദ്ധരിച്ച് ശ്രീലങ്കന്‍ സൈന്യത്തിന്റെ അതിക്രമങ്ങള്‍ വൈക്കോ വിശദീകരിച്ചു.

3.3 ലക്ഷം തമിഴ്‌ വംശജരെ യുദ്ധ രഹിത മേഖലയിലേക്ക്‌ ആട്ടിത്തെളിച്ചതിന് ശേഷം സൈന്യം ഇവരെ ആക്രമിച്ചു. ഈ ആക്രമണത്തില്‍ 2500 കുട്ടികളുടെ അവയവങ്ങള്‍ ബോംബ്‌ ആക്രമണത്തില്‍ വേര്‍പെടുകയും ശരീരം ഷെല്‍ ആക്രമണത്തില്‍ ചിതറുകയും ചെയ്തു. തമിഴ്‌ സ്ത്രീകളെ ശ്രീലങ്കന്‍ സൈന്യം ക്രൂരമായി കൂട്ട ബലാല്‍സംഗം ചെയ്തു. ആശുപത്രികള്‍ തിരഞ്ഞു പിടിച്ചു സൈന്യം ആക്രമിച്ചു. ഇതെല്ലാം താന്‍ ഐക്യ രാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ നിന്നും വായിക്കുക മാത്രമാണ് ചെയ്യുന്നത് എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കോണ്ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ “മാഫിയ മനസ്” എറിഞ്ഞു കൊടുക്കുന്ന അപ്പക്കഷ്ണങ്ങള്‍ക്ക് വേണ്ടി തമിഴ്‌ മക്കളുടെ താല്‍പര്യങ്ങള്‍ ബലി കഴിച്ച മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയെ രൂക്ഷമായി വിമര്‍ശിച്ച അദ്ദേഹം തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട അദ്ദേഹത്തെ താന്‍ കൂടുതല്‍ ദുഖിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നും പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പൂജാരി പിടിയില്‍

May 20th, 2011

banda-girl-epathram

സീമാപുരി : പതിനേഴുകാരിയായ സ്ക്കൂള്‍ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് സമീപത്തുള്ള അമ്പലത്തിലെ പൂജാരി വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചു.

56 കാരനായ സര്‍വ നാരായണ്‍ ഝാ പ്രദേശത്തെ പ്രധാന അമ്പലത്തിലെ പൂജാരിയാണ്. ഭാര്യയും ആറു മക്കളുമുള്ള ഇയാള്‍ കഴിഞ്ഞ 25 വര്‍ഷമായി സീമാപുരിയിലെ അമ്പലത്തില്‍ പൂജാരിയാണ്. പ്രദേശത്തെ വീടുകളിലെല്ലാം പൂജാ കാര്യങ്ങള്‍ക്കായി സ്ഥിരമായി സന്ദര്‍ശിക്കാറുണ്ടായിരുന്ന ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയപ്പോള്‍ വീട്ടില്‍ മറ്റാരും ഇല്ലായിരുന്നു. പെണ്‍കുട്ടി തനിച്ചാണ് എന്ന് മനസ്സിലാക്കിയ പൂജാരി പെണ്‍കുട്ടിയെ ബലാല്‍ക്കാരമായി പീഡനത്തിന് ഇരയാക്കുകയാണ് ഉണ്ടായത്‌.

സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നു കളയും എന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ ശേഷം ഇയാള്‍ ഗ്രാമത്തില്‍ നിന്നും കടന്നു കളഞ്ഞെങ്കിലും പോലീസ്‌ പിന്നീട് ഇയാളുടെ സ്വന്തം ഗ്രാമമായ ദര്‍ഭംഗയില്‍ നിന്നും പിടികൂടി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എന്റെ ദൈവം മരിച്ച ദിവസം
Next »Next Page » പുലിത്തലവന്‍ പ്രഭാകരന്‍ തിരിച്ചു വരുമെന്ന് വൈക്കോ »



  • സിം കാർഡുകളുടെ എണ്ണത്തിൽ കർശ്ശന നിയന്ത്രണം
  • പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്
  • ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ
  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine