കളി കഴിഞ്ഞു; ഇനി കാര്യം

October 15th, 2010

cwg-closing-ceremony-epathram

ന്യൂഡല്‍ഹി : കോമണ്‍വെല്‍ത്ത് ഗെയിംസിന് തിരശ്ശീല വീണതോടെ ഏറെ നാളായി മാറ്റി വെച്ചിരുന്ന അഴിമതി അന്വേഷണത്തിന് കേന്ദ്രം ഉത്തരവിട്ടു. മുന്‍ കോംട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ വി. കെ. ഷുന്ഗ്ളൂ നേതൃത്വം നല്‍കുന്ന ഉന്നത തല സമിതി ഗെയിംസിന്റെ സംഘാടനവും നടത്തിപ്പും സംബന്ധിച്ച വിവിധ വിഷയങ്ങളെ പറ്റി വിശദമായ അന്വേഷണം നടത്തും. മൂന്നു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് പ്രധാന മന്ത്രിക്ക്‌ സമര്‍പ്പിക്കുവാനാണ് നിര്‍ദ്ദേശം.

ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ടു നടന്ന അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കണം എന്ന് പ്രതിപക്ഷം ഏറെ നാളായി ആവശ്യപ്പെട്ടു വന്നിരുന്നു. സര്‍ക്കാര്‍ പണം ആരെങ്കിലും വഴി മാറി ചിലവഴിച്ചു എന്ന് കാണുന്ന പക്ഷം അവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കും എന്ന് കോണ്ഗ്രസ് വക്താവ്‌ മനീഷ്‌ തിവാരി അറിയിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗഗന്‍ നരംഗിന് നാലാം സ്വര്‍ണ്ണം

October 10th, 2010

gagan-narang-epathram

ന്യൂഡല്‍ഹി : 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ മല്‍സരത്തില്‍ പുതിയ റെക്കോഡും സ്ഥാപിച്ചു കൊണ്ട് ഇന്ത്യയുടെ ഷൂട്ടിംഗ് താരം ഗഗന്‍ നാരംഗ് നാലാമത് സ്വര്‍ണ്ണ മെഡല്‍ കൂടി നേടി. ഇതോടെ ഇന്ത്യ നേടിയ സ്വര്‍ണ്ണ മെഡലുകളുടെ എണ്ണം ശനിയാഴ്ച 24 ആയി.

സെന്റര്‍ ഫയര്‍ പിസ്റ്റല്‍ മല്‍സരത്തില്‍ ഇന്ത്യയുടെ വിജയ്‌ കുമാര്‍ ഹര്‍പ്രീത്‌ സിംഗുമായുള്ള കൂട്ടുകെട്ടില്‍ തന്റെ മൂന്നാമത്‌ സ്വര്‍ണ്ണം നേടി. ഇതോടെ ഷൂട്ടര്മാര്‍ നേടിയ സ്വര്‍ണ്ണത്തിന്റെ എണ്ണം 12 ആയി.

ഗുസ്തിയില്‍ യോഗേശ്വര്‍ ദത്ത്‌, നര്സിംഗ് പഞ്ചം യാദവ്‌ എന്നിവര്‍ ഓരോ സ്വര്‍ണ്ണം വീതം നേടിയിട്ടുണ്ട്. വനിതകളുടെ ഫൈനലില്‍ സാനിയാ മിര്‍സ ഓസ്ട്രേലിയയുടെ അനസ്തെസിയ റോഡ്യോനോവയുമായി ധീരമായി പൊരുതിയെങ്കിലും വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

വനിതകളുടെ ഡബിള്‍സില്‍ പക്ഷെ സാനിയ – രുഷ്മി ചക്രവര്‍ത്തി കൂട്ടുകെട്ട് തോല്‍വി ഏറ്റു വാങ്ങി.

നടത്തത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യമായി ഇന്ത്യക്ക്‌ ഒരു മെഡല്‍ ലഭിച്ചത് ഹര്മിന്ദര്‍ സിംഗിന് ലഭിച്ച വെങ്കലത്തോടെയാണ്. കവിതാ റാവത്തിനു ലഭിച്ച വെങ്കലം കൂടി കൂട്ടിയാല്‍ അത്ലറ്റിക്സില്‍ ഇന്ത്യക്ക് രണ്ടു മെഡല്‍ ആയി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

തമിഴ്‌നാട്ടില്‍ മുന്‍ മന്ത്രി കൊല്ലപ്പെട്ടു

October 8th, 2010

crime-epathram
ചെന്നൈ: തമിഴ്‌നാട്ടിലെ മുന്‍ ടൂറിസം മന്ത്രിയും മുതിര്‍ന്ന എ. ഐ. എ. ഡി. എം. കെ. നേതാവുമായ എ. വെങ്കിടാചലം (56) കൊല്ലപ്പെട്ടു. ഇന്നലെ അര്‍ദ്ധ രാത്രിയില്‍ ആണ് സംഭവം. ഒരു സംഘം അക്രമികള്‍ വെങ്കിടാചലത്തിന്റെ പുതുക്കോട്ട ആലന്തൂരില്‍ ഉള്ള വീട്ടില്‍ കാറില്‍ എത്തി അദ്ദേഹത്തെ വെട്ടി കൊലപ്പെടുത്തു കയായിരുന്നു. അക്രമികള്‍ മുഖം മൂടി ധരിച്ചിരുന്നതായി പറയപ്പെടുന്നു. പരിക്കേറ്റ വെങ്കിടാചലത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരിച്ചു.

സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷം നിലനില്‍ക്കുകയാണ്. പ്രകോപിതരായ നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും ചില വാഹനങ്ങള്‍ കത്തിച്ചു. ശക്തമായ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യക്തി വൈരാഗ്യമാകാം കൊലപാതകത്തിനു കാരണമെന്ന് കരുതുന്നു.

2001-ല്‍ ജയലളിത മന്ത്രി സഭയില്‍ ടൂ‍റിസം മന്ത്രിയായിരുന്നു വെങ്കിടാചലം. 1984, 1996, 2001 വര്‍ഷങ്ങളില്‍ നിയമ സഭയിലേക്ക് തിരഞ്ഞെടുക്ക പ്പെട്ടിട്ടുണ്ട്. രണ്ടു തവണ എ. ഐ. എ. ഡി. എം. കെ. ടിക്കറ്റിലും ഒരു തവണ സ്വതന്ത്രനായും ആണ് വിജയിച്ചത്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ലളിത് മോഡിക്ക് “ബ്ലൂ” നോട്ടീസ്

October 8th, 2010

interpol-logo-epathram
ന്യൂഡല്‍ഹി: മുന്‍ ഐ. പി. എല്‍. കമ്മീഷണര്‍ ലളിത് മോഡിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് “ബ്ലൂ” നോട്ടീസ് പുറപ്പെടുവിച്ചു. 20 – 20 ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയുടെ അന്വേഷണത്തിന്റെ ഭാഗമാണ് ഇതെന്നാണ് അറിയുന്നത്. ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുവാന്‍ അന്താരാഷ്ട്ര തലത്തില്‍ പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശത്തെയാണ് “ബ്ലൂ” നോട്ടീസ് എന്ന് പറയുന്നത്. അന്താരാഷ്ട്ര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളാണ് ഇത് നടപ്പിലാക്കുക. ഇതിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികള്‍ ഈ വ്യക്തിയുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ലഭ്യമായ വിവരങ്ങള്‍ ഇന്ത്യയെ അറിയിക്കും.

ഐ. പി. എല്‍. വിവാദവുമായി ബന്ധപ്പെട്ട് ലളിത് മോഡിക്കെതിരെ ആന്വേഷണം നടക്കുകയാണ്. വിവിധ സാമ്പത്തിക ക്രമക്കേടുകള്‍ ഇയാള്‍ നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഐ. പി. എല്‍. ടീമുകളില്‍ മോഡിക്ക് വന്‍ നിക്ഷേപം ഉണ്ടെന്ന ആരോപണവും നിലവിലുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അഭിഷേക് സിംഗ്‌വിയെ കോണ്‍ഗ്രസ്സ് വക്താവു സ്ഥാനത്തു നിന്നും നീക്കി

October 7th, 2010

ന്യൂഡല്‍ഹി : മനു അഭിഷേക് സിംഗ്‌വിയെ എ. ഐ. സി. സി. വക്താവിന്റെ സ്ഥാനത്തു നിന്നും ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നീക്കിയതായി കോണ്‍ഗ്രസ്സ് നേതൃത്വം അറിയിച്ചു.  കേരളത്തില്‍ ഏറെ വിവാദം സൃഷ്ടിച്ച അന്യ സംസ്ഥാന ലോട്ടറി ക്കേസില്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായതിന്റെ പേരിലാണ് നടപടി.   ഇതു സംബന്ധിച്ച ഔദ്യോഗിക തീരുമാനം എ. ഐ. സി. സി. മാധ്യമ വിഭാഗം ചെയര്‍മാനും മുതിര്‍ന്ന നേതാവുമായ ജനാര്‍ദന്‍ ദ്വിവേദിയാണ് മാധ്യമങ്ങളെ അറിയിച്ചത്.

കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വം അന്യ സംസ്ഥാന ലോട്ടറിക്കെതിരെ സി. പി. എമ്മുമായി കൊമ്പു കോര്‍ത്തിരി ക്കുകയായിരുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ശക്തമായ ഒരു രാഷ്ടീയ ആയുധമായി കോണ്‍ഗ്രസ്സിന്റെ സംസ്ഥാന നേതൃത്വം ഇതിനെ ഉയര്‍ത്തി ക്കൊണ്ടു വരികയായിരുന്നു.  ഇതു സംബന്ധിച്ച് കേരളത്തിലുടനീളം ആരോപണങ്ങളും സംവാദങ്ങളും ചൂടു പിടിച്ചിരിക്കുന്ന സമയത്തായിരുന്നു അന്യ സംസ്ഥാന ലോട്ടറിക്കാര്‍ക്കു വേണ്ടിയുള്ള സിംഗ്‌വിയുടെ രംഗ പ്രവേശം. കോണ്‍ഗ്രസ്സിന്റെ ദേശീയ വക്താവു തന്നെ അന്യ സംസ്ഥാന ലോട്ടറിക്കാര്‍ക്കു വേണ്ടി ഹൈക്കൊടതിയില്‍ ഹാജരായതോടെ ഈ വിവാദത്തില്‍ സി. പി. എമ്മിനെതിരെ ആഞ്ഞടിച്ചിരുന്ന സംസ്ഥാന കോണ്‍ഗ്രസ്സ് നേതൃത്തിനു തിരിച്ചടിയായി.  തുടര്‍ന്ന് കെ. പി. സി. സി. നേതൃത്വം സിംഗ്‌വി ക്കെതിരെ ഹൈക്കമാന്റിനു പരാതി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തല്‍ക്കാലത്തേക്ക്  വക്താവിന്റെ സ്ഥാനത്തു നിന്നും സിംഗ്വിയെ  മാറ്റിയത്. വിഷയം ഇപ്പോള്‍ എ. ഐ. സി. സി. അച്ചടക്ക സമിതിയുടെ പരിഗണനയിലാണ്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കര്‍ണ്ണാടകയില്‍ വിമതര്‍ പിന്തുണ പിന്‍‌വലിച്ചു
Next »Next Page » ലളിത് മോഡിക്ക് “ബ്ലൂ” നോട്ടീസ് »



  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine