യു.പി.എ. സര്‍ക്കാരിന് നട്ടെല്ലില്ല : അദ്വാനി

September 15th, 2010

advani-epathram

ന്യൂഡല്‍ഹി : സായുധ സേനാ പ്രത്യേക അധികാര നിയമം ഭേദഗതി ചെയ്യാന്‍ പുറപ്പെടുന്ന യു.പി.എ. സര്‍ക്കാര്‍ ഉപയോഗശൂന്യവും നട്ടെല്ലില്ലാത്തതുമാണ് എന്ന് ബി.ജെ.പി. നേതാവ്‌ എല്‍. കെ. അദ്വാനി പ്രസ്താവിച്ചു. ഇത് സംബന്ധിച്ച് ഇന്ന് നടക്കാനിരിക്കുന്ന സര്‍വ കക്ഷി യോഗത്തിന് മുന്നോടിയായിട്ടാണ് അദ്വാനി ഈ പ്രസ്താവന നടത്തിയത്.

സായുധ സേനാ പ്രത്യേക അധികാര നിയമം (Armed Forces Special Powers Act – AFSPA) ഭേദഗതി ചെയ്യരുത്‌ എന്ന ബി.ജെ.പി. യുടെ നിലപാട്‌ അദ്വാനി ആവര്‍ത്തിച്ചു. പാക്കിസ്ഥാനിലെ സൈനിക മേധാവികളുടെ ആവശ്യമാണ്‌ ഇപ്പോള്‍ യു.പി.എ. സര്‍ക്കാര്‍ സാധിച്ചു കൊടുക്കാന്‍ ഒരുങ്ങുന്നത്. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഇന്ത്യ കൈവരിച്ച ഐക്യം തകര്‍ക്കാനുള്ള പാക്കിസ്ഥാന്റെ തന്ത്രങ്ങളില്‍ സുപ്രധാനമാണ് ഇത്.

ബംഗ്ലാദേശ്‌ യുദ്ധത്തില്‍ ഒരു കോണ്ഗ്രസ് പ്രധാന മന്ത്രി വിജയം കൈവരിച്ചെങ്കില്‍ ഇപ്പോള്‍ മറ്റൊരു കോണ്ഗ്രസ് നേതൃത്വം കാശ്മീരില്‍ പാക്കിസ്ഥാന്‍ നടത്തുന്ന നിഴല്‍ യുദ്ധത്തിനു മുന്‍പില്‍ അടിയറവ്‌ പറയുവാന്‍ പോവുകയാണ് എന്നത് രാഷ്ട്രത്തിനു വന്‍ നാണക്കേടാണ് ഉണ്ടാക്കുന്നത്.

രാഷ്ട്രീയ പരിഹാരത്തിന്റെ പേരില്‍ സൈന്യത്തെ ദുര്‍ബലപ്പെടുത്തുന്ന നടപടി അനുവദിക്കാനാവില്ല. ഇത് കാര്യങ്ങളെ 1953 ന് മുന്‍പത്തെ നിലയിലേക്ക്‌ കൊണ്ടു പോകും. ഇത്രയും നാളത്തെ ശ്രമഫലമായി കാശ്മീരില്‍ ഇന്ത്യ കൈവരിച്ച മുന്നേറ്റമാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റെ പിടിപ്പുകേടും ദീര്‍ഘ വീക്ഷണം ഇല്ലായ്മയും കൊണ്ട് നഷ്ടപ്പെടുത്തുന്നത്.

ഭരണഘടനയുടെ 370 ആം വകുപ്പ്‌ താല്‍ക്കാലിക സ്വഭാവം ഉള്ളതാണെന്ന് ജവഹര്‍ലാല്‍ നെഹ്രു പാര്‍ലമെന്റില്‍ 1963 നവംബര്‍ 27ന് വ്യക്തമാക്കിയതാണ്. ഈ വകുപ്പ്‌ കാലക്രമേണ നിരവീര്യമാക്കുന്നതിനു പകരം യു.പി.എ. സര്‍ക്കാര്‍ വിഘടന വാദികളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങുകയാണ് ചെയ്യുന്നത്.

സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നത് നല്ലതാണ്. എന്നാല്‍ അത് കാശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പെടുത്തി കൊണ്ടാവരുത്. വിഘടന വാദികളുടെ താല്‍പര്യങ്ങള്‍ക്ക്‌ സര്‍ക്കാര്‍ വഴങ്ങിയാല്‍ അതിനു ഒരിക്കലും രാഷ്ട്രം മാപ്പ് നല്‍കില്ല എന്നും അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി.

- ജെ.എസ്.

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

ബാംഗ്ലൂര്‍ സ്ഫോടനം : മഅദനിക്ക് ജാമ്യം കിട്ടിയില്ല

September 14th, 2010

abdul-nasar-madani-epathramബാംഗ്ലൂര്‍ : ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ പ്രതിയായ പി. ഡി. പി. നേതാവ് അബ്ദുല്‍ നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷ ബാംഗ്ലൂര്‍ കോടതി തള്ളി. അതീവ ഗുരുതരമായ കേസാണിത്‌ എന്ന് പബ്ലിക്‌ പ്രോസിക്യൂട്ടര്‍ പറയുന്നു. തീവ്രവാദ സ്വഭാവമുള്ള ഇത്തരം കേസുകളില്‍ കോടതിക്ക് കുറ്റകൃത്യത്തിന്റെ സ്വഭാവവും ഗൌരവവും കണക്കിലെടുത്തേ മതിയാവൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ പ്രഥമ ദൃഷ്ട്യാ ബോംബ്‌ സ്ഫോടനവുമായി മഅദനിക്കുള്ള ബന്ധം വ്യക്തമാക്കുന്നതായി കോടതി കണ്ടെത്തി. പ്രതിഭാഗം വക്കീലിന്റെ വാദങ്ങള്‍ കോടതി സ്വീകരിച്ചുമില്ല. തങ്ങള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് മഅദനിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.

-

വായിക്കുക: , ,

1 അഭിപ്രായം »

കോളറ മരണം 140

September 14th, 2010

cholera-orissa-epathram

ഭുവനേശ്വര്‍ : ഒറീസയില്‍ കോളറ മൂലം മരണമ ടഞ്ഞവരുടെ എണ്ണം 140 ആയി. ഏറ്റവും അധികം ആളുകള്‍ മരിച്ചത് റായ്‌ഗഡയിലാണ്. ഇവിടെ 35 പേരാണ് കോളറയ്ക്ക് കീഴടങ്ങിയത്. കോളറ നേരിടാന്‍ 50 ഡോക്ടര്‍മാര്‍ അടങ്ങുന്ന ഒരു വൈദ്യ ചികില്‍സാ സംഘത്തെ സംസ്ഥാന ആരോഗ്യ വകുപ്പ്‌ രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ രോഗ ബാധിത പ്രദേശത്ത് രാപ്പകലില്ലാതെ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇതിനു പുറമേ നവീനമായ ഒരു ആശയം അധികൃതര്‍ ഇവിടെ നടപ്പിലാക്കിയിട്ടുണ്ട്. രോഗിയെ ആശുപത്രിയിലേയ്ക്ക് കൊണ്ട് വരുന്ന ആള്‍ക്ക് 100 രൂപ പ്രതിഫലം എന്ന വാഗ്ദാനമാണ് പകര്‍ച്ച വ്യാധിയെ നേരിടാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാല്‍ മതിയായ ആരോഗ്യ പ്രവര്‍ത്തകരുടെ അഭാവം ഈ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട്. ഒറീസ്സയിലെ ജനസംഖ്യാ അനുപാതം കണക്കിലെടുക്കുമ്പോള്‍ 12000 ഡോക്ടര്‍മാര്‍ ആവശ്യമാണ്‌. എന്നാല്‍ ഇപ്പോള്‍ കേവലം 3000 ഡോക്ടര്‍മാര്‍ മാത്രമാണ് സംസ്ഥാനത്ത്‌ ഉള്ളത്. ആയിരത്തോളം ഡോക്ടര്‍മാരുടെ തസ്തികകള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്.

ഗോത്ര വര്‍ഗ വോട്ട് ലക്ഷ്യം വെച്ച് കഴിഞ്ഞ മാസമാണ് കോണ്ഗ്രസ് നേതാവ്‌ രാഹുല്‍ ഗാന്ധിയും അധികാരത്തിലിരിക്കുന്ന ബിജു ജനതാ ദളും സംസ്ഥാനത്ത്‌ വമ്പിച്ച റാലികള്‍ നടത്തിയത്. 140 പേരുടെ മരണത്തിന് ഇടയാക്കിയ പകര്‍ച്ച വ്യാധി പൊട്ടിപ്പുറപ്പെട്ട് നാളിത്രയായിട്ടും ഈ രാഷ്ട്രീയക്കാര്‍ ആരും തന്നെ ഇവിടേയ്ക്ക്‌ തിരിഞ്ഞു നോക്കിയിട്ടില്ല.

തങ്ങള്‍ക്കു ശുദ്ധമായ കുടിവെള്ളം ലഭ്യമല്ലാത്തത് കൊണ്ട് പുഴകളിലെയും കുളങ്ങളിലെയും മലിന ജലമാണ് തങ്ങള്‍ കുടിക്കുവാന്‍ ഉപയോഗിക്കുന്നത്. ഇതാണ് ഇത്തരം പകര്‍ച്ച വ്യാധികള്‍ പൊട്ടിപ്പുറപ്പെടാന്‍ കാരണം എന്നാണ് ഇവിടത്തെ ജനം പറയുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാശ്മീര്‍ തീവ്രവാദത്തിന്റെ നിറമെന്ത് എന്ന് നരേന്ദ്ര മോഡി

September 13th, 2010

narendra-modi-epathramഗുജറാത്ത്‌ : തീവ്രവാദത്തിനു കാവിയുടെ നിറം നല്‍കിയ കേന്ദ്ര ആഭ്യന്തര മന്ത്രി കാശ്മീരില്‍ നടക്കുന്ന തീവ്രവാദത്തിന്റെ നിറം എന്തെന്ന് വിശദീകരി ക്കണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടു. ബി. ജെ.പിയുടെ യുവജന വിഭാഗത്തിന്റെ ഒരു സെമിനാറില്‍ സംസാരിക്കുമ്പോളാണ് മോഡി ഇക്കാര്യം ഉന്നയിച്ചത്. കാശ്മീരി പണ്ഡിറ്റുകള്‍ക്ക് നേരെ ഉള്ള ഭീകരതയുടെ നിറമെന്താണ്, കാശ്മീര്‍ ജനത നേരിടുന്ന ഭീകരതയുടെ നിറമെന്താണ് തുടങ്ങിയ ചോദ്യങ്ങള്‍ മോഡി ഉന്നയിച്ചു.

അടുത്തയിടെ കാവി ഭീകരത എന്ന ചിദംബരത്തിന്റെ പരാമര്‍ശം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിനുള്ള മറുപടിയായിരുന്നു മോഡിയുടെ പ്രസംഗം. കേന്ദ്ര ആഭ്യന്തര മന്ത്രി നടത്തിയ പരാമര്‍ശമനുസരിച്ച് തീവ്രവാദത്തിനു പല നിറങ്ങളാണ് ഉള്ളതെന്നും മോഡി പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒറീസയില്‍ 63 കോളറ മരണം

September 12th, 2010

cholera-patient-epathramഭുവനേശ്വര്‍ : ഒറീസയില്‍ കോളറ പടര്‍ന്നു പിടിക്കുന്നു. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ 63 പേരാണ് ഒറീസയിലെ റായ്ഗഡ് ജില്ലയില്‍ മാത്രം കോളറ മൂലം മരിച്ചത്. എന്നാല്‍ ഇതിനെതിരെയുള്ള സര്‍ക്കാരിന്റെ പ്രതികരണം ഏറെ മന്ദഗതി യിലാണ് എന്ന് ആരോപണമുണ്ട്. രോഗം പടര്‍ന്നു പിടിച്ചത് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളില്‍ ആണെന്നാണ്‌ അധികൃതര്‍ വിശദീകരിക്കുന്നത്. തങ്ങളുടെ വൈദ്യ സഹായ സംഘങ്ങള്‍ എല്ലാ പ്രദേശങ്ങളിലും എത്തുന്നുണ്ടെങ്കിലും ചില പ്രദേശങ്ങളില്‍ എത്താന്‍ സമയം പിടിക്കുന്നത് ചികില്‍സയും പ്രതിരോധ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു എന്ന് ജില്ലാ കലക്ടര്‍ അറിയിക്കുന്നു.

ഒറീസ്സയില്‍ ഉടനീളം 600 ലേറെ പേരെ രോഗം ബാധിച്ചതായി സൂചനയുണ്ട്. എന്നാല്‍ പല കോളറ മരണങ്ങളും അതിസാരമായി റിപ്പോര്‍ട്ട് ചെയ്യാനുള്ള ശ്രമം നടക്കുന്നു എന്നും ആരോപണമുണ്ട്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ജാതി സെന്‍സസ്‌ : കേന്ദ്രം അനുമതി നല്‍കി
Next »Next Page » കാശ്മീര്‍ തീവ്രവാദത്തിന്റെ നിറമെന്ത് എന്ന് നരേന്ദ്ര മോഡി »



  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine