വിദേശ ഫണ്ടിന് നിയന്ത്രണം

August 28th, 2010

foreign-currency-epathramന്യൂഡല്‍ഹി : വിദേശ രാജ്യങ്ങളില്‍ നിന്നും വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ലഭിക്കുന്ന സമ്മാനങ്ങള്‍ക്കും പണത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ഒരു നിയമം പാര്‍ലമെന്റ് ഇന്നലെ പാസാക്കി. ഭീകര സംഘടനകള്‍ക്ക് ലഭിക്കുന്ന വിദേശ സഹായങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ രാജ്യ സുരക്ഷയെ മുന്‍ നിര്‍ത്തിയാണ് ഈ നിയന്ത്രണം നടപ്പിലാക്കുന്നത്.

ബില്‍ പൂര്‍ണ്ണമല്ലെങ്കിലും വിദേശ പണം ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കപ്പെടുന്ന സാഹചര്യത്തില്‍ രാജ്യ സുരക്ഷയെ കണക്കിലെടുത്ത് തങ്ങള്‍ ബില്ലിനെ അനുകൂലിക്കുകയാണ് എന്ന് പ്രതിപക്ഷ കക്ഷികള്‍ അറിയിച്ചു.

വിദേശ ഫണ്ട് ലഭിക്കുന്ന 40,000 സംഘടനകളില്‍ കേവലം 18,000 സംഘടനകള്‍ മാത്രമാണ് സര്‍ക്കാരിന് കണക്കുകള്‍ ബോധിപ്പിച്ചിട്ടുള്ളത്. ബാക്കിയുള്ള പല സംഘടനകളും പ്രവര്‍ത്തന രഹിതമാണ്. അഞ്ചു വര്ഷം കൂടുമ്പോള്‍ സംഘടനകള്‍ തങ്ങളുടെ റെജിസ്ട്രേഷന്‍ പുതുക്കണം എന്നാണ് വ്യവസ്ഥ. ഈ നടപടി വഴി പ്രവര്‍ത്തന രഹിതമായ സംഘടനകളെ തിരിച്ചറിയാനാവും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കോണ്ഗ്രസ് തനിക്കെതിരെ കൊട്ടേഷന്‍ നല്‍കിയെന്ന് മോഡി

August 26th, 2010

narendra-modi-epathramഅഹമ്മദാബാദ് : തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കുവാനും ഗുജറാത്തിന്റെ വികസനം മരവിപ്പിക്കുവാനും കോണ്ഗ്രസ് സി. ബി. ഐ. ക്ക് കൊട്ടേഷന്‍ നല്‍കിയിരിക്കുകയാണ് എന്ന് ഗുജറാത്ത്‌ മുഖ്യ മന്ത്രി നരേന്ദ്ര മോഡി ആരോപിച്ചു. ഗുജറാത്ത്‌ കൈവരിക്കുന്ന പുരോഗതി തടയാനാണ് തന്നെ ഇല്ലാതാക്കാന്‍ കോണ്ഗ്രസ് സി. ബി. ഐ. ക്ക് കൊട്ടേഷന്‍ നല്‍കിയത്‌ എന്നും മോഡി ആരോപിച്ചു. അഹമ്മദാബാദില്‍ ഒരു പൊതു ചടങ്ങില്‍ സംസാരിക്കവെയാണ് മോഡി കൊണ്ഗ്രസിനെതിരെ ആരോപണം ഉന്നയിച്ചത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മദര്‍ തെരേസയ്ക്ക് വിശുദ്ധയാവാന്‍ വേണം ഇനിയും അത്ഭുതങ്ങള്‍

August 24th, 2010

mother-teresa-epathram
വത്തിക്കാന്‍ : മദര്‍ തെരേസയുടെ മഹത്വത്തെ കുറിച്ച് ആര്‍ക്കും സംശയം ഉണ്ടാവില്ല. ജീവിതത്തില്‍ ഒരിക്കലും സ്വയം ദിവ്യത്വം അവകാശപ്പെടാതെ, എളിമയുടെ പ്രതീകമായി ജീവിച്ച അവരെ “വിശുദ്ധ” യാക്കിയത് ഒരു മത സ്ഥാപനവുമല്ല, മറിച്ച് അവരുടെ കാരുണ്യവും ദയാ വായ്പും അനുഭവിച്ചറിഞ്ഞ ലക്ഷങ്ങളുടെ കൃതജ്ഞതയും സ്നേഹവുമാണ്. എന്നാല്‍ ഇത്തരം സാര്‍വത്രികമായ സാമൂഹിക അംഗീകാരത്തെ അന്ധ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച് ആ വ്യക്തിയുടെ സത്യസന്ധതയ്ക്ക് തന്നെ കോട്ടം വരുത്തുന്നത് പലപ്പോഴും മത സ്ഥാപനങ്ങളാണ്.

ഒരു മരണാനന്തര അത്ഭുതം എങ്കിലും ആവശ്യമാണ്‌ വിശുദ്ധയായി വാഴ്ത്താന്‍ എന്നാണ് സഭയുടെ വ്യവസ്ഥ. മദര്‍ തെരേസയെ “വിശുദ്ധ” യാക്കാന്‍ ശ്രമിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത് പശ്ചിമ ബംഗാളിലെ മോണിക്ക ബെസ്റ യുടെ വയറ്റിലെ ട്യൂമര്‍ സുഖപ്പെട്ട അത്ഭുതമാണ്.

മദര്‍ തെരേസയുടെ മരണ ശേഷം ഒരു വര്‍ഷം കഴിഞ്ഞ് 1998 ഒക്ടോബര്‍ 5ന് വയറ്റിലെ ഭീമമായ ട്യൂമര്‍ മൂലം വേദനയാല്‍ പുളയുന്ന മോണിക്കയുടെ വയറ്റില്‍ മദര്‍ തെരേസയുടെ ചിത്രം പതിച്ച ഒരു ലോക്കറ്റ് കറുത്ത ചരടില്‍ കോര്‍ത്ത്‌ കൊല്‍ക്കത്തയിലെ മിഷനറീസ്‌ ഓഫ് ചാരിറ്റി യിലെ രണ്ടു കന്യാസ്ത്രീമാരായ സിസ്റ്റര്‍ ബര്‍ത്തലോമിയോ, സിസ്റ്റര്‍ ആന്‍ സേവിക എന്നിവര്‍ കെട്ടുകയും, മദറിനോട് മുട്ടിപ്പായി പ്രാര്‍ഥിക്കുകയും ചെയ്തു എന്നാണ് വത്തിക്കാന്റെ പക്കലുള്ള മോണിക്ക ബസ്‌റയുടെ “അത്ഭുത പ്രസ്താവന”. ഈ പ്രസ്താവന രഹസ്യമായി സൂക്ഷിച്ചിരുന്ന തായിരുന്നെങ്കിലും ഇത് പത്രങ്ങള്‍ക്ക് ചോര്‍ന്നു കിട്ടി. ഇത് പ്രകാരം ചരട് കെട്ടി പ്രാര്‍ഥിച്ച ഉടന്‍ വേദന പൂര്‍ണ്ണമായി അപ്രത്യക്ഷമായി. വയറ്റിലെ മുഴ ചെറുതായി ചെറുതായി രാവിലെ ആയപ്പോഴേയ്ക്കും മുഴയും അപ്രത്യക്ഷമായി. ഇതാണ് അത്ഭുതം.

മുപ്പതു വയസുകാരിയായ ഒരു ഗോത്ര വര്‍ഗ്ഗക്കാരിയാണ് മോണിക്ക. വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത ഇവര്‍ ഇവരുടെ ഗോത്ര ഭാഷ മാത്രമാണ് സംസാരിക്കുന്നത്. ഒരല്‍പം മുറി ബംഗാളിയും. ഇവര്‍ ഒരല്‍പം കാലം മാത്രമാണ് ക്രിസ്ത്യാനിയായി ജീവിച്ചതും. ഇവരുടെ പ്രസ്താവന തെറ്റില്ലാത്ത ഇംഗ്ലീഷില്‍ അതും പരമ്പരാഗത കത്തോലിക്കാ ശൈലിയില്‍ എഴുതപ്പെട്ടതായിരുന്നു. ഇത് മോണിക്ക പറഞ്ഞതോ എഴുതിയതോ അല്ലെന്ന് വ്യക്തം.

ഇത് ശരിയോ തെറ്റോ എന്ന് പരിശോധിക്കാന്‍ പിന്നീട് മോണിക്കയെ ആരും കണ്ടിട്ടില്ല. അവര്‍ “സഭയുടെ സംരക്ഷണയില്‍” ഏതോ രഹസ്യ താവളത്തിലാണ് എന്നാണ് കരുതപ്പെടുന്നത്. അത്ഭുതത്തിന് സാക്ഷികളായ സിസ്റ്റര്‍മാരെയും കൂടുതല്‍ ചോദ്യം ചെയ്യാന്‍ സഭ അനുവദിച്ചില്ല. ഇരുവരും പറയുന്ന മൊഴിയില്‍ എന്തെങ്കിലും വൈരുദ്ധ്യങ്ങള്‍ വന്നാല്‍ അത് അത്ഭുതത്തിന്റെ വിശ്വാസ്യതയെ ബാധിക്കും എന്നായിരുന്നു സഭയുടെ ഭയം.

മോണിക്കയുടെ ട്യൂമര്‍ പൂര്‍ണ്ണമായ വളര്‍ച്ച എത്തിയിരുന്നില്ല എന്ന് അവരെ ചികില്‍സിച്ച ഡോക്ടര്‍മാര്‍ പറയുന്നു. ഒരു വര്‍ഷത്തോളം ചികില്‍സയ്ക്കു വിധേയയായ അവരുടെ ട്യൂമര്‍ മരുന്നുകളുടെ പ്രഭാവം കൊണ്ട് സുഖപ്പെട്ടതാണ് എന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

തന്റെ ഭാര്യയെ സുഖപ്പെടുത്തിയത് ഡോക്ടര്‍മാര്‍ ആണെന്ന് മോണിക്കയുടെ ഭര്‍ത്താവും ആദ്യമൊക്കെ പറഞ്ഞിരുന്നു. ഇപ്പോള്‍ സഭ നല്‍കിയ ഭൂമിയില്‍ താമസിക്കുന്ന ഇവരുടെ കുടുംബം ക്രിസ്തുമതം സ്വീകരിക്കുകയും ഇവരുടെ കുട്ടികള്‍ കന്യാസ്ത്രീകളുടെ ശിക്ഷണത്തില്‍ വളരുകയും ചെയ്യുന്നു. ഏറെ ദുരിതത്തിലായിരുന്നു തങ്ങള്‍ ഒരു കാലത്ത് ജീവിച്ചിരുന്നത്. എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ. എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ സുഖമായി ജീവിക്കുന്നത് സഭയുടെ കാരുണ്യം കൊണ്ടാണ് എന്ന് പറയുന്ന ഇവര്‍ക്ക് മദര്‍ തെരേസയേയും മദറിന്റെ സ്ഥാപനത്തെയും കുറിച്ച് പ്രശംസിച്ചു പറയുമ്പോള്‍ നൂറു നാവാണ്.

മദര്‍ തെരേസയുടെ വിശുദ്ധീകരണത്തിന്റെ വേഗതയും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. സാധാരണ ഗതിയില്‍ ഒരാള്‍ മരിച്ചു അഞ്ചു വര്‍ഷമെങ്കിലും കഴിഞ്ഞാണ് വിശുദ്ധീകരണത്തിന്റെ പ്രക്രിയ ആരംഭിക്കുക. എന്നാല്‍ മദര്‍ തെരേസയുടെ കാര്യത്തില്‍ രണ്ടു വര്‍ഷം പോലും തികയുന്നതിനു മുന്‍പേ, 1999ല്‍ തന്നെ ആരംഭിച്ചു. മോണിക്കയുടെ അത്ഭുത രോഗ ശാന്തിയുടെ അടിസ്ഥാനത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 2007 സെപ്തംബര്‍ 5നാണ് മദര്‍ തെരേസയുടെ വിശുദ്ധീകരണത്തിന്റെ പ്രക്രിയ ആരംഭിച്ചത്.

ഈ വ്യാഴാഴ്ച (26 ഓഗസ്റ്റ്‌ 2010) മദര്‍ തെരേസയുടെ ജന്മ ശതാബ്ദിയാണ്. മദര്‍ വിശുദ്ധയാവുന്നത് കാത്ത്‌ അനേകം ലക്ഷം വിശ്വാസികള്‍ കാത്തിരിക്കുന്നുണ്ടെങ്കിലും അത് അടുത്തൊന്നും സംഭവിക്കാന്‍ ഇടയില്ല എന്നാണ് വത്തിക്കാനില്‍ നിന്നും ലഭിക്കുന്ന സൂചന. നിലവിലുള്ള അത്ഭുതങ്ങള്‍ തൃപ്തികരമല്ല എന്നാണ് ഇപ്പോള്‍ വത്തിക്കാന്‍ വ്യക്തമാക്കുന്നത്.

2007 സെപ്തംബര്‍ 5ന് മദറിന്റെ പത്താം ചരമ വാര്‍ഷികത്തില്‍ തന്റെ കിഡ്നി സ്റ്റോണ്‍ മദര്‍ തെരേസയോടു പ്രാര്‍ഥിച്ചതിനെ തുടര്‍ന്ന് സുഖമായി എന്ന് ഗുവാഹത്തിയിലെ ഒരു കത്തോലിക്കാ പുരോഹിതന്‍ അവകാശപ്പെട്ടു. എന്നാല്‍ ഇത് സഭ തള്ളി ക്കളയുകയാണ് ഉണ്ടായത്.

ഇനി പുതിയ എന്തെങ്കിലും അത്ഭുതത്തിനായി സഭ കാത്തിരിക്കുകയാണ്. പുതിയ എന്തെങ്കിലും അത്ഭുതം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പക്ഷം ആ രാജ്യത്ത്‌ തന്നെ അതിനെ കുറിച്ച് അന്വേഷണം നടത്താന്‍ അന്വേഷണ സംഘത്തെ രൂപീകരിക്കും എന്ന് നേരത്തെ നിലവില്‍ ഉണ്ടായിരുന്ന അന്വേഷണ സംഘം തലവന്‍ അറിയിക്കുന്നു.

ഇത്തരം അത്ഭുത രോഗ ശാന്തികളുടെ കഥകള്‍ക്ക് ആധികാരികത കല്‍പ്പിക്കപ്പെടുന്ന പക്ഷം അത് അതീവ ഗുരുതരമായ പ്രത്യാഘാതങ്ങളാവും സമൂഹത്തിന്റെ താഴെക്കിടയിലും ദരിദ്ര വര്ഗ്ഗത്തിനിടയിലും ഉണ്ടാക്കുന്നത്‌. അന്ധ വിശ്വാസങ്ങളിലും അത്ഭുത രോഗ ശാന്തികളിലും അഭയം പ്രാപിക്കുന്നതിനു പകരം, ആധുനിക ചികില്‍സാ സമ്പ്രദായത്തിലും, ശാസ്ത്രത്തിലും ഉള്ള വിശ്വാസം ദൃഡപ്പെടുത്തുകയും, യഥാസമയം ചികില്‍സ തേടാന്‍ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുകയാണ് വേണ്ടത്. ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ സ്വാധീനവും ലഭ്യതയും സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും എത്തിക്കുവാനുള്ള ശ്രമങ്ങളാണ് നടക്കേണ്ടത്.

- ജെ.എസ്.

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

തരൂര്‍ വീണ്ടും വിവാഹിതനായി

August 23rd, 2010

shashi-tharoor-sunanda-pushkar-marriage-photo-epathram
മുന്‍ വിദേശ കാര്യ സഹ മന്ത്രിയും തിരുവനന്തപുരം എം. പി. യുമായ ശശി തരൂര്‍ വിവാഹിതനായി. ഐ. പി. എല്‍. ന്റെ സൌജന്യ ഓഹരികള്‍ നല്‍കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തെ തുടര്‍ന്ന് തരൂരിനു കേന്ദ്ര സഹമന്ത്രി സ്ഥാനം രാജി വെക്കേണ്ടി വന്ന വിവാദത്തിലെ നായികയായ സുനന്ദ പുഷ്കര്‍ തന്നെയാണ് വധു. തരൂരിന്റെ പാലക്കാട്ടുള്ള തറവാട്ടു വീട്ടില്‍ അടുത്ത ബന്ധുക്കളം ക്ഷണിക്കപ്പെട്ട കുറച്ച് അതിഥികളും പങ്കെടുത്ത ചടങ്ങില്‍ വച്ചായിരുന്നു താലി ചാര്‍ത്തല്‍.

കാശ്മീര്‍ സ്വദേശിനിയായ സുനന്ദ പുഷ്കറിന്റെ മുന്‍ ഭര്‍ത്താവായ സുജിത് മേനോനുമായുള്ള വിവാഹത്തിലെ സുനന്ദയുടെ മകന്‍ ശിവ്, തരൂരിന്റെ ആദ്യ ഭാര്യ തിലോത്തമ മുഖര്‍ജിയുമായുള്ള വിവാഹത്തിലെ തരൂരിന്റെ മക്കളായ കനിഷ്ക്ക്, ഇഷാന്‍ എന്നിവരും ചടങ്ങില്‍ സന്നിഹിത രായിരുന്നു. തരൂരിന്റെ മൂന്നാമത്തെ വിവാഹമാണിത്. തന്റെ രണ്ടാം ഭാര്യ ക്രിസ്റ്റയുമായുള്ള വിവാഹ ബന്ധം ഈ അടുത്ത കാലത്താണ് തരൂര്‍ വേര്‍പെടുത്തി യിരുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എം.പി. മാരുടെ ശമ്പളത്തില്‍ 300 ശതമാനം വര്‍ദ്ധനവ്

August 20th, 2010

poverty-in-india-epathram

ന്യൂഡല്‍ഹി : വിലക്കയറ്റം മൂലം ജനം ദുരിതം അനുഭവിക്കുന്ന വേളയില്‍ തങ്ങളുടെ ശമ്പളം വര്‍ദ്ധിപ്പിക്കുന്നതിലെ അനൌചിത്യം ചൂണ്ടിക്കാട്ടി രണ്ടു ദിവസം മുന്‍പ്‌ ചര്‍ച്ച മാറ്റി വെച്ച ലോക് സഭയില്‍ ഇന്ന് കേന്ദ്ര മന്ത്രി സഭ എം. പി. മാരുടെ ശമ്പളം 300 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ അംഗീകാരം നല്‍കി. ശമ്പളം മാത്രമല്ല മറ്റ് നിരവധി ആനുകൂല്യങ്ങളും ഇരട്ടിയാക്കിയിട്ടുണ്ട്.

നിലവിലെ എം.പി. മാരുടെ അടിസ്ഥാന ശമ്പളമായ 16,000 രൂപ 50,000 രൂപയാവും. അംഗങ്ങളുടെ ഓഫീസ്‌ അലവന്‍സ്‌ നിലവിലെ 20,000 ത്തില്‍ നിന്നും പ്രതിമാസം 40,000 ആയി ഉയര്‍ത്തി. നിയോജക മണ്ഡല അലവന്‍സും പ്രതിമാസം 20,000ത്തില്‍ നിന്നും 40,000 ആക്കി ഉയര്‍ത്തി. സ്വകാര്യ വാഹനം വാങ്ങുവാനായി ലഭിക്കുന്ന പലിശ രഹിത വായ്പാ തുക 1 ലക്ഷത്തില്‍ നിന്നും 4 ലക്ഷമായി ഉയര്‍ത്തി. എം.പി. മാരുടെ വാഹനത്തിനു ലഭിക്കുന്ന റോഡ്‌ മൈലേജ് നിരക്ക് നിലവിലെ 13 രൂപയില്‍ നിന്നും കിലോമീറ്ററിനു 16 രൂപയാക്കി. പാര്‍ലമെന്റ് അംഗത്തിന്റെ ഭാര്യക്കോ ഭര്‍ത്താവിനോ ഇനി മുതല്‍ എത്ര തവണ വേണമെങ്കിലും ഫസ്റ്റ് ക്ലാസ്സിലോ എക്സിക്യൂട്ടിവ്‌ ക്ലാസ്സിലോ യാത്ര ചെയ്യാനാവും. ഇതിനു പുറമേ അംഗങ്ങളുടെ പെന്‍ഷന്‍ നിലവിലെ 8,000 രൂപയില്‍ നിന്നും 20,000 രൂപയാക്കി ഉയര്‍ത്തിയിട്ടുമുണ്ട്.

ഇതെല്ലാം ആയിട്ടും തങ്ങള്‍ നേരെത്തെ ആവശ്യപ്പെട്ട പ്രകാരം സര്‍ക്കാര്‍ സെക്രട്ടറിമാരുടെ ശമ്പളത്തേക്കാള്‍ ഒരു രൂപ അധികമാക്കി തങ്ങളുടെ ശമ്പളം 80,001 രൂപയാക്കണം എന്ന് ആവശ്യപ്പെട്ട് ലാലു പ്രസാദ്‌ യാദവും (രാഷ്ട്രീയ ജനതാ ദള്‍), ശരദ്‌ യാദവും (ജനതാ ദള്‍ യുനൈറ്റഡ്‌) ബഹളം വെച്ചതിനെ തുടര്‍ന്ന് ഇന്ന് സഭാ നടപടികള്‍ നിര്‍ത്തി വെയ്ക്കേണ്ടി വന്നു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം
Next »Next Page » തരൂര്‍ വീണ്ടും വിവാഹിതനായി »



  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine