അയോധ്യ കേസിൽ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു

November 9th, 2019

supremecourt-epathram
ന്യൂഡല്‍ഹി : അയോധ്യ ഭൂമി തർക്ക ക്കേസിൽ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു. രാമ ക്ഷേത്രം പണിയു വാന്‍ 2.77 ഏക്കർ ഭൂമി ഹിന്ദു ക്കൾക്കും അയോധ്യ യിലെ തര്‍ക്ക ഭൂമി ക്കു പുറത്ത് അഞ്ച് ഏക്കര്‍ ഭൂമി സുന്നി വഖഫ് ബോർഡിനും നല്‍കണം.

തർക്ക ഭൂമിക്ക് പുറത്ത് പള്ളി ക്കു വേണ്ടി കേന്ദ്ര സർ ക്കാർ ഭൂമി ഏറ്റെ ടുത്തു നൽകണം എന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ്സു മാരായ എസ്. എ. ബോബ്‌ഡെ, ഡി. വൈ. ചന്ദ്ര ചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നി വര്‍ അടങ്ങുന്ന ഭരണ ഘടനാ ബഞ്ച് വിധി പ്രസ്താവത്തില്‍ പറയുന്നു.

മസ്ജിദ് തകർത്തത് നിയമ വിരുദ്ധം എന്നും കോടതി ചൂണ്ടിക്കാട്ടി. തര്‍ക്ക ഭൂമി കേന്ദ്രം ഏറ്റെടുത്ത് ക്ഷേത്രം പണിയുവാനുള്ള ട്രസ്റ്റിന് മൂന്നു മാസത്തിനകം രൂപം നല്‍കണം. കേസില്‍ ഹര്‍ജി നല്‍കി യിരുന്ന നിര്‍മ്മോഹി അഖാഡയെ സമിതി യില്‍ (ബോര്‍ഡ് ഓഫ് ട്രസ്റ്റി) ഉള്‍ പ്പെടുത്തണം എന്നും സുപ്രീം കോടതി യുടെ ഉത്തരവില്‍ പറയുന്നു.

2.77 ഏക്കർ ഭൂമി മൂന്നായി വിഭജിക്കാനായി 2010 ലെ അലഹബാദ് ഹൈക്കോടതി നൽകിയ വിധി സുപ്രീം കോടതി തള്ളി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് അമിത് ഷാ

November 9th, 2019

amit-sha-union-home-minister-of-india-bjp-leader-ePathram

ന്യൂഡൽഹി: അയോധ്യ ഭൂമി തർക്ക കേസിൽ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ആഭ്യന്തരമന്ത്രി അമിത് ഷാ. രാമ ജന്മഭൂമി വിഷയത്തിൽ സുപ്രീംകോടതിയുടെ വിധി പ്രഖ്യാപനത്തെ പൂർണമായി അംഗീകരിക്കുന്നു. സുപ്രീംകോടതി വിധി എല്ലാ മതത്തിലും സമുദായത്തിലും ഉൾപ്പെട്ടവർ അംഗീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഒരു ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ലക്ഷ്യത്തിനായി എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും അമിത് ഷാ അഭ്യർത്ഥിച്ചു.

സുപ്രീംകോടതി വിധി അനുസരിച്ച് അയോധ്യയിലെ 2.77 ഏക്കർ തർക്കഭൂമി ഹിന്ദുക്കൾക്ക് ലഭിക്കും. രാമക്ഷേത്രം പണിയുന്നതിനായി ഇത് ഉപയോഗിക്കാം. പകരമായി സുന്നി വഖഫ് ബോർഡിന് അഞ്ച് ഏക്കർ നൽകണം. സംസ്ഥാനസർക്കാരോ കേന്ദ്രസർക്കാരോ വേണം ഉചിതമായ സ്ഥലത്ത് ഭൂമി കണ്ടെത്തി സുന്നി വഖഫ് ബോർഡിന് നൽകേണ്ടത്.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്കൂളു കളിലും പരിസര ങ്ങളിലും ജങ്ക് ഫുഡിന് നിരോധനം

November 6th, 2019

fast-food-junk-food-banned-in-schools-ePathram
ന്യൂഡല്‍ഹി : ആരോഗ്യകരമായ ഭക്ഷണ ശീലം കുട്ടി കളിൽ പ്രോത്സാ ഹിപ്പി ക്കു ന്ന തിന്റെ ഭാഗ മാ യി സ്കൂളു കളിലും പരിസര ങ്ങളി ലും ജങ്ക് ഫുഡിന് നിരോധനം ഏര്‍പ്പെടുത്തി.  ജങ്ക് ഫുഡ് വിൽ ക്കു ന്നതും വിതരണം ചെയ്യു ന്നതും മാത്രമല്ല, അവയുടെ പരസ്യ ങ്ങൾക്കും വിലക്ക് ഏര്‍പ്പെടുത്തി യിട്ടുണ്ട്. ഡിസംബര്‍ മാസം മുതല്‍ നിയമം പ്രാബല്ല്യത്തില്‍ വരും.

ജങ്ക് ഫുഡ്ഡിന് അടിമപ്പെട്ടവരും ആകർഷിക്ക പ്പെടുന്ന വരുമായ കുട്ടികളിൽ വിശപ്പില്ലായ്മ യും പോഷക ആഹാര ക്കുറവും വർദ്ധിച്ചു വരുന്നു എന്നുള്ള പഠന ങ്ങളുടെ അടി സ്ഥാന ത്തിലാണ് ഈ നിര്‍ദ്ദേശം.

കൊഴുപ്പ്, മധുരം, ഉപ്പ്, പുളി എന്നിവ ഉയർന്ന അളവിൽ അടങ്ങിയ ആഹാര പദാര്‍ത്ഥ ങ്ങള്‍ കാൻറീനിലോ സ്കൂള്‍ പരിസര ങ്ങളിലോ വില്‍ക്കാനും പാടില്ല.  ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അഥോറിറ്റി  റെഗുലേ ഷൻസ് 2019 പ്രകാര മാണ് ഈ നടപടി.

 

സ്കൂൾ കാൻറീനില്‍ മാത്രമല്ല സ്കൂളു കൾക്ക് 50 മീറ്റർ ചുറ്റളവിലും ഹോസ്റ്റലു കള്‍, സ്കൂൾ കായിക മേള കള്‍ എന്നി വിടങ്ങളിൽ പോലും ഇത്തരം ഭക്ഷണ സാധന ങ്ങൾ വിൽക്കുകയോ വിതരണം ചെയ്യുകയോ അവയെ ക്കുറിച്ച് പരസ്യ ങ്ങള്‍ നൽകുകയോ പോലും പാടില്ല.

മാത്രമല്ല പാഠ പുസ്തക ങ്ങളുടെ പുറം ചട്ട യിലോ പഠന ഉപ കരണ ങ്ങളിലോ സ്കൂളു കളിൽ നിന്നും വിതരണം ചെയ്യുന്ന മറ്റു സാധന ങ്ങളിലോ ഇവയുടെ പരസ്യമോ ലോഗോ യൊ പാടില്ല എന്നും നിയമം അനുശാസിക്കുന്നു.

സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപ യോഗം നിരോ ധിച്ചു കൊണ്ട് കേരള സർക്കാർ ഉത്തരവ് വന്ന തിനു തൊട്ടു പിന്നാലെ, കുട്ടി കളുടെ ആരോഗ്യ സംര ക്ഷണം ലക്ഷ്യം വെച്ച് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഈ നിയമം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നു.

Image Credit  : FSSAI  Twitter Page

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ശശികല യുടെ സ്വത്തു ക്കൾ കണ്ടു കെട്ടി 

November 6th, 2019

sasikala-aiadmk-selected-aiadmk-parliamentary-party-leader-ePathram
ചെന്നൈ : ബിനാമി ഇടപാട് നിരോധന നിയമ പ്രകാരം എ.ഐ. എ. ഡി. എം. കെ. യുടെ മുന്‍ നേതാവ് വി. കെ. ശശികല യുടെ 1600 കോടി രൂപയുടെ സ്വത്ത് ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. ചെന്നൈ, കോയമ്പത്തൂര്‍, പുതുച്ചേരി എന്നി വിടങ്ങ ളിലെ വസ്തു വക കളാണ് കണ്ടു കെട്ടിയത്.

തമിഴ് നാട് മുഖ്യമന്ത്രി യായിരുന്ന ജയലളിത യുടെ വലംകൈ ആയി രുന്ന വി. കെ. ശശികല, സ്വത്തു ക്കള്‍ സ്വന്തമാക്കിയത് അധികവും വ്യാജപ്പേരുകളില്‍ ആയിരുന്നു.

അനധികൃത സ്വത്തു സമ്പാദന ക്കേസിൽ ശശി കലയെ അറസ്റ്റു ചെയ്തതും ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്ക് അയച്ചതും ജയലളിത യുടെ മരണ ത്തിനു ശേഷം ആയിരുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പി. എസ്. ശ്രീധരന്‍ പിള്ള മിസ്സോറാം ഗവര്‍ണ്ണറായി ചുമതലയേറ്റു 

November 5th, 2019

ന്യൂഡൽഹി : മിസ്സോറാം ഗവര്‍ണ്ണറായി പി. എസ്. ശ്രീധരന്‍ പിള്ള സത്യ പ്രതി ജ്ഞ ചെയ്തു ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗുവാഹത്തി ചീഫ് ജസ്റ്റിസ്  അജയ് ലംബ സത്യവാചകം ചൊല്ലിക്കൊടുത്തു.

രാവിലെ 11.30ന് നടന്ന സത്യ പ്രതിജ്ഞ ചടങ്ങില്‍ മുഖ്യ മന്ത്രിയും മറ്റു മന്ത്രി മാരും മുന്‍ മുഖ്യ മന്ത്രിയും അടക്കം നിരവധി നേതാക്കളും ഉദ്യോഗസ്ഥരും സംബന്ധിച്ചു.

കേരളത്തില്‍ നിന്നും മിസ്സോറാമില്‍ ഗവര്‍ണ്ണര്‍ പദവി യില്‍ എത്തുന്ന മൂന്നാ മത്തെ രാഷ്ട്രീയ നേതാവാണ് പി. എസ്. ശ്രീധരന്‍ പിള്ള. വക്കം പുരുഷോത്ത മന്‍, കുമ്മനം രാജശേഖരന്‍ എന്നി വര്‍ ആയിരുന്നു മുന്‍ ഗാമികള്‍.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലഡാക്കും ജമ്മു കശ്മീരും ഉള്‍പ്പെടുത്തി പുതിയ ഭൂപടം
Next »Next Page » ശശികല യുടെ സ്വത്തു ക്കൾ കണ്ടു കെട്ടി  »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine