ബാങ്ക് അക്കൗണ്ടു കള്‍ ആധാറു മായി നിർബ്ബന്ധ മായും ബന്ധിപ്പിക്കണം : ആര്‍. ബി. ഐ.

October 22nd, 2017

rbi-logo-reserve-bank-of-india-ePathram.jpg
ന്യൂഡല്‍ഹി : ബാങ്ക് അക്കൗണ്ടുകള്‍ നിർബന്ധമായും ആധാര്‍ കാര്‍ഡു മായി ബന്ധിപ്പിക്കണം എന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധി പ്പിക്കു വാന്‍ ആര്‍. ബി. ഐ. ഉത്തരവില്ല എന്ന് വിവരാ വകാശ മറുപടി യെ ഉദ്ധരിച്ച് മാധ്യമ ങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്നാണു റിസര്‍വ്വ് ബാങ്കിന്റെ വിശദീ കരണം.

ബാങ്ക് അക്കൗണ്ടും ആധാറും ബന്ധിപ്പിക്കുന്ന കാര്യം 2017 ജൂണ്‍ ഒന്നിനു പ്രസി ദ്ധീകരിച്ച ഗസറ്റില്‍ വ്യക്ത മാക്കി യിട്ടുണ്ട്. ഇക്കാര്യം നടപ്പിലാക്കുന്നതിനു ബാങ്കുകള്‍ ഇനിയൊരു ഉത്തര വിനായി കാത്തിരി ക്കേണ്ട തില്ല എന്നും നിര്‍ദ്ദേശം അടിയന്തരമായി നടപ്പി ലാക്കണം എന്നും ആര്‍. ബി. ഐ. വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു.

2017 ഡിസംബർ 31 നുള്ളില്‍ അക്കൗണ്ടു കള്‍ ആധാറു മായി ബന്ധി പ്പിച്ചില്ല എങ്കില്‍ അവ മരവിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാങ്കു കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

താജ് മഹല്‍ ക്ഷേത്രമായിരുന്നു : വിനയ് കത്യാര്‍

October 19th, 2017

tajmahal-symbol-of-love-ePathram
ന്യൂഡല്‍ഹി : താജ് മഹൽ ഹൈന്ദവ രാജാക്കന്മാർ നിർമ്മിച്ച ക്ഷേത്രം ആയിരുന്നു. ‘തേജോ മഹാലയ്’ എന്നാണ് മുന്‍പ് ഇത് അറിയ പ്പെട്ടി രുന്നത് എന്നും മുഗള ന്മാര്‍ ‘തേജോ മഹാലയ്’ തകര്‍ക്കു കയും താജ് മഹൽ നിര്‍മ്മിക്കുകയും ആയിരുന്നു എന്ന് വിവാദ പരാമര്‍ ശവു മായി ഉത്തര്‍ പ്രദേശിലെ ബി. ജെ. പി. രാജ്യ സഭാംഗം വിനയ് കത്യാര്‍ രംഗത്ത്. അയോദ്ധ്യ യിലെ രാമ ക്ഷേത്ര വിഷയം 1990 കളിൽ സജീവ മായി ഉയര്‍ ത്തിയ നേതാക്കളില്‍ പ്രമുഖ നാണ് വിനയ് കത്യാര്‍.

‘താജ് മഹൽ ഹിന്ദു ക്ഷേത്ര മാണ്. ഹിന്ദു സംസ്‌കാര ത്തിന്റെ സൂചന കളും ചിഹ്ന ങ്ങളും ദൈവ രൂപങ്ങളും അവിടെ കാ ണു വാന്‍ കഴിയും. അവിടെ ശിവ ലിംഗ പ്രതിഷ്ഠ ഉണ്ടായിരുന്നു. ശിവ ലിംഗം നീക്കം ചെയ്ത ശേഷം അതേ സ്ഥാനത്താണു ശവ കുടീരം നിർമ്മിച്ചത്. ഇന്ത്യന്‍ തൊഴി ലാളികള്‍ പണിതുയർത്തിയ താജ് മഹൽ പൊളിക്കേണ്ട. പക്ഷേ, മുഗള്‍ കാല ഘട്ട ത്തില്‍ സംഭ വിച്ചത് എന്താണ് എന്ന് ജന ങ്ങളോട് പറയേണ്ട തുണ്ട്’

ഇന്ത്യൻ സംസ്കാര ത്തിനേറ്റ കളങ്ക മാണ് താജ്മഹല്‍ എന്ന് ബി. ജെ. പി. നേതാവും എം. എൽ. എ. യുമായ സംഗീത് സോം നടത്തിയ പരാമര്‍ശ മാണ് താജ്മഹലിനെ ച്ചൊല്ലിയുള്ള വിവാദ ങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സി. പി. എം. പ്രവർത്ത കരുടെ കണ്ണ് ചൂഴ്ന്നെടുക്കും : ബി. ജെ. പി. ജനറൽ സെക്രട്ടറി

October 16th, 2017

bjp-leader-saroj-pandey-says-gouge-out-eyes-of-kerala-cpi-m-ePathram
അഹമ്മദാബാദ് : കേരള ത്തിലെ ആര്‍. എസ്സ്. എസ്സ്. പ്രവർത്ത കര്‍ക്കു നേരെ കണ്ണുരുട്ടി യാല്‍ സി. പി. എം. പ്രവര്‍ത്ത കരുടെ കണ്ണു കള്‍ ചൂഴ്ന്ന് എടുക്കും എന്ന് ബി. ജെ. പി. ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ.

സി. പി. എം. ആക്രമണ ങ്ങളെ തുറന്നു കാട്ടുവാ നാണ് ബി. ജെ. പി. കേരള ത്തിൽ ജനരക്ഷാ യാത്ര നടത്തിയത്. കേരള ത്തിലെ ആർ. എസ്സ്. എസ്സ്. – ബി. ജെ. പി. പ്രവര്‍ ത്തകര്‍ക്കു നേരെ സി. പി. എമ്മു കാര്‍ ആക്രമ ത്തിന്നു മുതിര്‍ന്നാല്‍ അവരുടെ വീട്ടില്‍ കയറി കണ്ണു കള്‍ ചൂഴ്ന്ന് എടുക്കും എന്നാ യിരുന്നു പാണ്ഡെ യുടെ ഭീഷണി.

കുംഹാരി യില്‍ നടന്ന ഒരു ചടങ്ങിനു ശേഷം മാധ്യമ ങ്ങളോട് സംസാരി ക്കുക യായിരുന്നു സരോജ് പാണ്ഡെ.

കേരളത്തിലെ ഇടതു സര്‍ക്കാര്‍ ജനാധിപത്യ രീതി യില്‍ പ്രവര്‍ത്തിക്കണം എന്നും ഇല്ലെങ്കില്‍ സര്‍ക്കാരിനെ പിരിച്ചു വിടും എന്നും മുന്‍ ലോക്‌ സഭ എം. പി. യും മുന്‍ ദേശീയ മഹിള മോര്‍ച്ച നേതാവുമായ സരോജ് പാണ്ഡെ പറഞ്ഞു. കേരളവും ബംഗാളും ജനാധിപത്യ രീതിയിൽ പ്രവർ ത്തിക്കണം. ഞങ്ങള്‍ ജനാധി പത്യ ത്തില്‍ വിശ്വ സിക്കുന്ന വരാണ്. ജനധിപത്യം തകര്‍ ക്കണം എങ്കില്‍ ഞങ്ങള്‍ക്ക് അത് ശ്രമകരമായ ദൗത്യമല്ല എന്ന് കേരളവും ബംഗാളും മനസ്സി ലാക്കണം എന്നും അവർ ഭീഷണി മുഴക്കി.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാര ത്തിന് അപമാനം : ബി. ജെ. പി. നേതാവ്

October 16th, 2017

tajmahal-symbol-of-love-ePathram
ന്യൂഡൽഹി : ഇന്ത്യൻ സംസ്കാര ത്തിനേറ്റ കളങ്ക മാണ് താജ്മഹല്‍ എന്ന് ബി. ജെ. പി. നേതാവും ഉത്തര്‍ പ്രദേശി ലെ സര്‍ദ്ധന യില്‍ നിന്നുള്ള എം. എൽ. എ. യുമായ സംഗീത് സോം.

താജ് മഹലിനെ ഉത്തര്‍ പ്രദേശ് വിനോദ സഞ്ചാര പത്രിക യില്‍ നിന്നും യു. പി. സര്‍ക്കാര്‍ നീക്കം ചെയ്തി രുന്നു. ഇതിനെ ന്യായീകരിച്ചു കൊണ്ടാണ് സംഗീത് സോം വിവാദ പരാര്‍ശ വുമായി രംഗത്തു വന്നി രിക്കു ന്നത്.

ഉത്തര്‍ പ്രദേശിന്റെ ടൂറിസം ബുക്ക്‌ ലെറ്റില്‍ നിന്നും താജ് മഹലിനെ നീക്കം ചെയ്തത് കുറെ ആളു കളെ വിഷ മിപ്പി ച്ചിട്ടുണ്ട്. എന്നാല്‍ താജ് മഹലിന് എന്ത് ചരിത്ര പ്രാധാന്യ മാണ് അവ കാശ പ്പെടാനുള്ളത്. അതു നിർമ്മി ച്ച ഷാജഹാൻ ഹിന്ദു ക്കളെ ഉന്മൂലനം ചെയ്യാൻ ആഗ്ര ഹിച്ചയാളും പിതാവിനെ കാരാഗൃഹ ത്തില്‍ അടച്ച യാ ളുമാണ്. ഇത്തര ക്കാർ നമ്മുടെ ഇന്ത്യന്‍ സംസ്‌കാര ത്തിന്റെ ഭാഗം ആണെങ്കില്‍ അത് സങ്കട മാണ്. ഈ ചരിത്രം ഞങ്ങള്‍ തിരുത്തും എന്നും സോം പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നോട്ടു നിരോധനം കള്ള പ്പണം വെളു പ്പിക്കൽ പദ്ധതി : അരുണ്‍ ഷൂരി

October 4th, 2017

banned-rupee-note-ePathram
ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ കള്ള പ്പണം വെളു പ്പിക്കൽ പദ്ധതി യാണ് പ്രധാന മന്ത്രി നരേന്ദ്ര മോഡി യുടെ നോട്ട് നിരോധനം എന്ന് ബി. ജെ. പി. നേതാ വും മുൻ കേന്ദ്ര മന്ത്രി യും മുതിർന്ന മാധ്യമ പ്രവർ ത്ത കനു മായ അരുൺ ഷൂരി. സര്‍ക്കാര്‍ വിഡ്ഢിത്തമാണ് ചെയ്തത്. കള്ളപ്പണം ഉണ്ടാ യിരുന്ന വര്‍ക്ക് അതു വെളു പ്പി ക്കുവാന്‍ കഴി ഞ്ഞു.

നോട്ട് അസാധുവാക്കല്‍ വിഷയ ത്തില്‍ മുന്‍ ധന കാര്യ മന്ത്രി യശ്വന്ത് സിന്‍ഹ യുടെ വിമർശന ത്തിനു പിന്നാലെ യാണ് അരുണ്‍ ഷൂരി യുടെ യും പ്രതികരണം. രാജ്യം ഇന്നു നേരിടുന്ന സാമ്പ ത്തിക മാന്ദ്യ ത്തിന് കാരണം നോട്ട് അസാധു വാക്കല്‍ പദ്ധതി യും തുടർന്നു നടപ്പിലാ ക്കിയ ചരക്കു സേവന നികുതി (ജി. എസ്.ടി.) യും ആണെന്ന് അരുൺ ഷൂരി ആരോപിച്ചു.

വളരെ പ്രധാന പ്പെട്ട നികുതി പരിഷ്കാരം ഏറ്റവും മോശ മായ രീതി യിലാണ് നടപ്പി ലാക്കി യത്. മൂന്ന് മാസ ത്തിനിടെ ഏഴ് തവണ യാണ് ജി. എസ്. ടി. നിയമ ങ്ങൾ ഭേദഗതി ചെയ്തത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥ കടുത്ത പ്രതി സന്ധി യില്‍ ആണെന്നും കേന്ദ്ര സര്‍ക്കാര്‍ അവ കാശ പ്പെടു ന്നതു പോലെ എളുപ്പ ത്തില്‍ അത് കര കയറു കയില്ല എന്നും അരുണ്‍ ഷൂരി അഭിപ്രായ പ്പെട്ടു.

നോട്ട് അസാധുവാക്കല്‍ രാജ്യത്ത് സാമ്പത്തിക മാന്ദ്യ ത്തിന് സാദ്ധ്യത ഉണ്ടാക്കും എന്ന് അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി യും മുന്നറി യിപ്പു നല്‍കി യിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എ​ക്​​സൈ​സ്​ തീ​രു​വ യില്‍ ഇ​ള​വ്​ : പെ​ട്രോ​ളി​നും ഡീ​സ​ലി​നും വില കുറയും
Next »Next Page » തിങ്കളും ചൊവ്വയും അഖിലേന്ത്യാ തല ത്തില്‍ മോട്ടോര്‍ വാഹന പണി മുടക്ക് »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine