വിമാന റാഞ്ചല്‍ സന്ദേശം: പൈലറ്റിനെതിരെ നടപടി ഉണ്ടായേക്കും

October 23rd, 2012

ന്യൂദല്‍ഹി : യാത്രക്കാരുടെ പ്രതിഷേധത്തെ വിമാന റാഞ്ചല്‍ എന്ന് പറഞ്ഞ് സന്ദേശം അയച്ച എയര്‍ ഇന്ത്യ പൈലറ്റിന് എതിരെ നടപടി എടുക്കുന്നതു സംബന്ധിച്ച് ഡി. ജി. സി. എ. യുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തീരുമാനിക്കും എന്നു വ്യോമയാന മന്ത്രി അജിത് സിംഗ് പറഞ്ഞു.

പൈലറ്റിനെതിരെ നടപടി വേണമോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ല എന്നും അന്വേഷണം നടന്നു കൊണ്ടിരിക്കുക യാണ് എന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം വിമാനത്താവള ത്തിലുണ്ടായ സംഭവങ്ങള്‍ നിര്‍ഭാഗ്യകരം ആയിപ്പോയെന്നും മന്ത്രി പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പെൺകുട്ടികളുടെ സമ്മതത്തോടെയാണ് പീഢനം നടക്കുന്നത് എന്ന് കോൺഗ്രസ് നേതാവ്

October 12th, 2012

dharambir-goyat-epathram

ചണ്ടീഗഢ് : ഹരിയാനയിൽ പെൺകുട്ടികളുടെ പീഢനം തുടർക്കഥയാകുമ്പോൾ ഇതിന്റെ കാരണം പെൺകുട്ടികൾ തന്നെയാണ് എന്ന് കോൺഗ്രസ് വക്താവ് ധരംഭീർ ഗോയത് പ്രസ്താവിച്ചു. ലൈംഗികമായി ബന്ധം പുലർത്താനുള്ള ആഗ്രഹം കൊണ്ടാണ് പെൺകുട്ടികൾ പുരുഷന്മാരുടെ വലയിൽ അകപ്പെടുന്നത് എന്നാണ് നേതാവ് പറയുന്നത്. എന്നാൽ ഇങ്ങനെ ഇറങ്ങിത്തിരിക്കുന്ന പെൺകുട്ടികൾ ഒന്നിലേറെ പുരുഷന്മാരുടെ കയ്യിൽ അകപ്പെടുമ്പോഴാണ് തങ്ങൾ കെണിയിൽ പെട്ടതായി മനസ്സിലാക്കുന്നത് എന്നും ഇദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലായി ഹരിയാനയിൽ നിന്നും തുടർച്ചയായി പുറത്തു വരുന്ന ബലാൽസംഗ വാർത്തകൾ സംസ്ഥാന നേതൃത്വത്തെ തന്നെ നാണം കെടുത്തിയിരിക്കുന്ന അവസരത്തിൽ കോൺഗ്രസ് വക്താവിൽ നിന്നും വന്ന ഈ പ്രസ്താവന നേതൃത്വത്തെ വീണ്ടും പരിഹാസ്യരാക്കിയിരിക്കുകയാണ്.

സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന സ്ത്രീ പീഢനത്തിന് പരിഹാരമായി പെൺകുട്ടികളുടെ വിവാഹ പ്രായം 16 ആക്കണം എന്ന് കഴിഞ്ഞ ദിവസം ഹരിയാനയിലെ ഗ്രാമ പഞ്ചായത്ത് അഭിപ്രായപ്പെടുകയും ഇത് മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൌട്ടാല ശരി വെയ്ക്കുകയും ചെയ്തതും ഏറെ പ്രതിഷേധത്തിന് കാരണമായിരുന്നു.

പെൺകുട്ടികളെ ചെറു പ്രായത്തിൽ തന്നെ വിവാഹം കഴിപ്പിച്ചാൽ അവരുടെ ലൈംഗിക ആവശ്യങ്ങൾ പൂർത്തീകരിക്കുവാൻ അവർക്ക് ഭർത്താക്കന്മാർ ഉണ്ടാവുമല്ലോ എന്നായിരുന്നു ഗ്രാമ സഭയുടെ കണ്ടെത്തൽ. അങ്ങനെയായാൽ പെൺകുട്ടികൾ വേറെ എവിടെയും പോകില്ല എന്നും അതോടെ പീഢനത്തിനുള്ള അവസരങ്ങൾ കുറയും എന്നുമാണ് ഗ്രാമ സഭാംഗം സുബെ സിങ്ങിന്റെ വാദം.

ഇത് കോൺഗ്രസിന്റെ പൊള്ളത്തരം തുറന്നു കാണിക്കുന്നു എന്ന് സി.പി.ഐ. എം. പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. ആദ്യം സോണിയാ ഗാന്ധി ഇരകളെ സന്ദർശിച്ച് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നു. തുടർന്ന് അവരുടെ നേതാക്കൾ ഇത്തരത്തിൽ പ്രതികരിക്കുകയും ചെയ്യുന്നു. ഇവർ സംസാരിക്കുന്നത് മുഴുവൻ സ്ത്രീകൾക്ക് അപമാനമാണ് വരുത്തി വെക്കുന്നത് എന്നും ബൃന്ദ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

വധ്രയ്ക്കു പുറകെ പ്രിയങ്കയും ഭൂമി വിവാദത്തില്‍

October 9th, 2012
ന്യൂഡെല്‍ഹി:  ഭൂമി വിവാദത്തില്‍ പേട്ട് റോബര്‍ട്ട് വധ്രയുടെ ഭാര്യയും യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെ മകളുമായ  പ്രിയങ്ക വധ്രയ്ക്കെതിരെയും ഭൂമി സംബന്ധമായ ആരോപണം ഉയരുന്നു. ശ്രീമതി പ്രിയങ്ക വധ്ര  ഹിമാചല്‍ പ്രദേശില്‍ ഭൂമി വാങ്ങിയതിനെ കുറിച്ച് അന്വേഷിക്കണമെന്ന്  ആവശ്യപ്പെട്ട് ബി.ജെ.പി നേതവ് ശാന്തകുമാര്‍ രംഗത്തെത്തി. ഭൂമിയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് അരവിന്ദ് കേജ്‌രിവാളും ആവശ്യപ്പെട്ടു. ഹിമാചലുകാര്‍ അല്ലാത്തവര്‍ക്ക് അവിടെ ഭൂമി വാങ്ങുവാന്‍ ആകില്ല എന്ന നിയമം അന്നത്തെ മുഖ്യമന്ത്രി വീരഭദ്ര സിങ്ങ് ഇളവു വരുത്തിയതിന്റെ തൊട്ടു പിന്നാലെ  2007-ല്‍ ആണ് പ്രിയങ്ക വധ്ര ഹിമാചലില്‍ സ്ഥലം സ്വന്തമാക്കിയത്.
റിയല്‍ എസ്റ്റേറ്റ് രംഗത്തെ വന്‍‌കിട കമ്പനിയായ ഡി.എല്‍.എഫും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധ്രേയും തമ്മില്‍ നടത്തിയ ഇടപാടുകള്‍ വിവാദമായതിന്റെ തൊട്ടു പുറകെ ആണ് പ്രിയങ്കയ്ക്കെതിരെയും ഭൂമി വിവാദം ഉയര്‍ന്നിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പഴകിയ വിജയവും പഴകിയ ഭാര്യയും രസമില്ലെന്ന് മന്ത്രി

October 3rd, 2012

sriprakash-jaiswal-epathram

ന്യൂഡൽഹി : കൽക്കരി വിവാദത്തിൽ പെട്ട് മുഖം ഇരുണ്ടിരിക്കുന്ന കൽക്കരി മന്ത്രി ശ്രീപ്രകാശ് ജെയ്സ്വാൾ അനവസരത്തിൽ പറഞ്ഞ തമാശ മൂലം വീണ്ടും മുഖത്ത് കരി പുരണ്ട അവസ്ഥയിലായി. ഒരു ഉദ്ഘാടന പ്രസംഗം നടത്തവേ ഇന്ത്യാ പാക്കിസ്ഥാൻ ക്രിക്കറ്റ് മൽസരത്തിൽ ഇന്ത്യ വിജയിച്ചത് അറിഞ്ഞ അദ്ദേഹം ഉദ്ഘാടനം ഒരു പഴയ ആഘോഷമാണെന്നും പഴയ ആഘോഷവും പഴയ ഭാര്യയും ആഘോഷിക്കാൻ കൊള്ളില്ല എന്നും പറഞ്ഞ് ക്രിക്കറ്റ് വിജയം ആഘോഷിക്കാൻ ആഹ്വാനം നൽകി. മന്ത്രിയുടെ ഈ നിരുത്തരവാദപരമായ തമാശയ്ക്കെതിരെ ദേശീയ വനിതാ കമ്മീഷൻ അതി ശക്തമായി പ്രതികരിച്ചതോടെയാണ് പ്രശ്നം വഷളായത്. ബി. ജെ. പി. കൂടി തങ്ങളുടെ പ്രതിഷേധം അറിയിച്ചതോടെ ജാള്യത മറയ്ക്കാൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയാൻ കോൺഗ്രസ് നേതൃത്വം കൂടി മന്ത്രിയുടെ മേൽ സമ്മർദ്ദം ചെലുത്തി.

താൻ പറഞ്ഞത് ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ മാപ്പ് പറയുന്നു എന്ന് വ്യക്തമാക്കിയ മന്ത്രിക്ക് പക്ഷെ താൻ പറഞ്ഞതിൽ അപാകതയൊന്നും ഉണ്ടെന്ന് ഇപ്പോഴും തോന്നുന്നില്ല. ഭാര്യ പഴകിയാൽ പിന്നെന്ത് ആഘോഷം എന്നാണ് മന്ത്രി പിന്നെയും മാദ്ധ്യമ പ്രവർത്തകരോട് ചോദിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , , ,

1 അഭിപ്രായം »

വിവാദ കാര്‍ട്ടൂണിസ്റ്റ് അസിം ത്രിവേദി ജയില്‍ മോചിതനായി

September 13th, 2012

aseem-trivedi-epathram

മുംബൈ: വിവാദ കാര്‍ട്ടൂണ്‍ വരച്ചതിന്റെ പേരില്‍ ജയിലടയ്ക്കപ്പെട്ട കാര്‍ട്ടൂണിസ്റ്റ് അസിം ത്രിവേദിക്ക് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതനായി. അര്‍തര്‍ റോഡ് ജയിലില്‍ നിന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച ഉച്ചയോടെ ആണ് ത്രിവേദി പുറത്ത് വന്നത്. ജയിലിനു പുറത്ത് കാത്തു നിന്ന ഇന്ത്യാ എഗെയ്‌ന്‍സ്റ്റ് കറപ്ഷന്‍ പ്രവര്‍ത്തകര്‍ ത്രിവേദിക്ക് ഉജ്ജ്വലമായ സ്വീകരണം നല്‍കി. തുടര്‍ന്ന് തൊട്ടടുത്ത ബുദ്ധവിഹാറില്‍ എത്തി ഡോ. ബാബ സാഹേബ് അംബേദ്കര്‍ക്ക് പ്രണാമം അര്‍പ്പിച്ചു. അഴിമതിക്കെതിരായ തന്റെ പോരാട്ടം തുടരുമെന്ന് ത്രിവേദി വ്യക്തമാക്കി.

യു. പി. എ. സര്‍ക്കാറിന്റെ അഴിമതിയെ കുറിച്ച് തന്റെ കാര്‍ട്ടൂണുകളിലൂടെ കേന്ദ്ര സര്‍ക്കാറിനും ബ്യൂറോക്രാറ്റു കള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധമാണ് ത്രിവേദി നടത്തിയിരുന്നത്. പാര്‍ളമെന്റില്‍ പോലും ത്രിവേദിയുടെ കാര്‍ട്ടൂണുകള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഓണ്‍ലൈനിലൂടെ പ്രചരിപ്പിക്കപ്പെട്ട കാര്‍ട്ടൂണുകള്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തെ അസ്വസ്ഥമാക്കിയിരുന്നു. ഇതിനിടയിലാണ് ദേശീയ ചിഹ്നങ്ങളെ അപകീര്‍ത്തിപ്പെടുത്തും വിധം കാര്‍ട്ടൂണ്‍ വരച്ചതായി ത്രിവേദിക്കെതിരെ പരാതി ഉയര്‍ന്നത്. ഇതുമായ ബന്ധപ്പെട്ട കേസില്‍ ത്രിവേദി കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്യപ്പെടുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കൂടംകുളം – വി.എസ്. ഐക്യദാർഡ്യം പ്രഖ്യാപിച്ചു
Next »Next Page » ആര്‍.എസ്.എസ്. മുന്‍ മേധാവി കെ. എസ്. സുദര്‍ശന്‍ അന്തരിച്ചു »



  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine