പ്രായവിവാദം : കേന്ദ്ര സര്‍ക്കാരിനെതിരെ കരസേനാ മേധാവി സുപ്രീംകോടതിയില്‍

January 18th, 2012

V-K-SINGH-epathram

ന്യൂഡല്‍ഹി: ജനനത്തീയതി വിവാദത്തില്‍ കരസേനാമേധാവി വി. കെ. സിംഗ്‌ സുപ്രീം കോടതിയെ സമീപിച്ചതോടെ കേന്ദ്രസര്‍ക്കാരും നിയമയുദ്ധത്തിന്‌. കേന്ദ്ര സര്‍ക്കാറിനെതിരെ കരസേനാ മേധാവി വി. കെ. സിങ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഒരു കരസേനാമേധാവി സര്‍ക്കാറിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നത് ആദ്യമാണ്. സംഭവം ഏതായാലും കേന്ദ്രസര്‍ക്കാറിനെ വിഷമവൃത്തത്തിലാക്കും. 1951 മെയ് പത്താണ് സിങ്ങിന്റെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലും മറ്റുമുള്ള തീയതി. എന്നാല്‍, ‘നാഷണല്‍ മിലിട്ടറി അക്കാദമി’യില്‍ ചേര്‍ന്ന സമയത്തുള്ള രേഖപ്രകാരം 1950 മെയ് പത്താണ് ജനനത്തീയതി. സ്കൂള്‍ രേഖയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് ഒരു വര്‍ഷംകൂടി കാലാവധിയുണ്ട്. തന്റെ ജനനത്തീയതിയായി 1951 മെയ് പത്ത് കണക്കിലെടുക്കണമെന്നാവശ്യപ്പെട്ടാണ് വി.കെ. സിങ് സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം, താന്‍ ഇക്കൊല്ലം മെയ് പത്തിനു തന്നെ വിരമിക്കാമെന്നും അഡ്വ. പുനിത് ബാലി മുഖേന ഫയല്‍ ചെയ്ത ഹര്‍ജിയില്‍ അദ്ദേഹം വ്യക്തമാക്കുന്നു. ജനനത്തീയതി 1951 മെയ് പത്താണെന്ന് തെളിയിക്കുന്ന നിരവധി രേഖകള്‍ ഉണ്ടെന്നും ജനറല്‍ സിങ് പറയുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബാബറി സംഭവം പ്രസിദ്ധമോ കുപ്രസിദ്ധമോ അല്ലെന്ന് സുപ്രീം കോടതി

January 17th, 2012
supremecourt-epathram

ന്യൂഡെല്‍ഹി: ബാബറി സംഭവം പ്രസിദ്ധമോ കുപ്രസിദ്ധമോ അല്ല, വെറും ഒരു സംഭവം മാത്രമാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ ബി. ജെ. പി നേതാവ് എല്‍. കെ അദ്വാനിയടക്കം ഇരുപത് പേര്‍ക്കെതിരെ നേരത്തെ ചുമത്തിയ ഗൂഢാലോചന കുറ്റം കീഴ്ക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയില്‍ സി. ബി. ഐ നല്‍കിയ ഹര്‍ജിയുടെ വാദത്തിനിടെ അഡീഷ്ണല്‍ സോളിസിറ്റര്‍ ജനറല്‍ വിവേക് തങ്കയുടെ “പ്രസിദ്ധമായ കേസാണെന്ന” പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു ജസ്റ്റിസ് എച്ച്. എല്‍ ദത്തുവിന്റെ ഇടപെടല്‍. കേസിന്റെ അന്തിമ വാദത്തിനായി മാര്‍ച്ച് 27 നു മാറ്റി വച്ചു. കേസിന്റെ വിധി വന്ന് ഒമ്പതു മാസത്തിനു ശേഷമാണ് സി. ബി. ഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിവാദ ലേഖനം;സുബ്രമണ്യം സ്വാമിയെ ഡെല്‍ഹി പോലീസ് ചോദ്യം ചെയ്തു

January 16th, 2012
subramanian-swamy-epathram
ന്യൂഡല്‍ഹി: വര്‍ഗ്ഗീയ വികാരമുണര്‍ത്തുന്ന ലേഖനമെഴുതിയ കേസില്‍ ജനതാ പാര്‍ട്ടി അധ്യക്ഷന്‍ സുബ്രമണ്യം സ്വാമിയെ ഡെല്‍ഹി പോലീസ് ചോദ്യം ചെയ്തു. തിങ്കളാഴ്ച രാവിലെ പതിനൊന്നു മണിയോടെ അഭിഭാഷകര്‍ക്കൊപ്പം  ക്രൈം ബ്രാഞ്ചിനു മുമ്പാകെ ഹാജരാകുകയായിരുന്നു സ്വാമി. ഈ കേസില്‍ ജനുവരി 30 വരെ അറസ്റ്റു ചെയ്യുന്നതില്‍ നിന്നും സ്വാമിക്ക് ഡെല്‍ഹി ഹൈക്കോടതി സംരക്ഷണം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലായില്‍ ഒരു പത്രത്തില്‍വന്ന സുബ്രമണ്യം സ്വാമിയുടെ ഒരു ലേഖനമാണ് വിവാദമായത്. മുസ്ലിംങ്ങളുടെ വോട്ടവകാശം സംബന്ധിച്ച് സ്വാമി നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായി. ഇതേ തുടര്‍ന്ന് ഡെല്‍ഹി പോലീസ് സ്വാമിക്കെതിരെ കേസെടുത്തു. മേലില്‍ ഇത്തരം ലേഖനങ്ങള്‍ എഴുതില്ലെന്ന് സ്വാമി ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കിയില്‍ ഉറപ്പു നല്‍കിയതിനെ തുടന്നാണ് തല്‍ക്കാലത്തേക്ക് പോലീസ് അറസ്റ്റില്‍ നിന്നും ഒഴിവ്‍ാക്കിക്കൊണ്ട്  കോടതി ഉത്തരവിട്ടത്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഡാം 999 നിരോധനം : സുപ്രീം കോടതി വിശദീകരണം തേടി

January 14th, 2012

dam999-epathram

ന്യൂഡല്‍ഹി : ഡാം 999 എന്ന ചലച്ചിത്രം നിരോധിച്ച നടപടി വിശദീകരിക്കാന്‍ സുപ്രീം കോടതി തമിഴ്‌ നാട് സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. ഭരണ ഘടന അനുവദിക്കുന്ന മൌലിക അവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തെ നിഷേധിക്കാന്‍ സംസ്ഥാനത്തിന് എന്തവകാശം എന്ന് സുപ്രീം കോടതി ചോദ്യം ഉന്നയിച്ചു.

ഇന്ത്യക്ക്‌ ഒരു ഭരണഘടനയാണ് ഉള്ളത് എന്നും സംസ്ഥാനങ്ങള്‍ക്ക്‌ സ്വന്തമായി ഭരണഘടനയൊന്നും ഇല്ല എന്നും സുപ്രീം കോടതി തമിഴ്‌ നാടിനെ ഓര്‍മ്മിപ്പിച്ചു.

മുല്ലപ്പെരിയാര്‍ തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു ഡാം 999 എന്ന ചലച്ചിത്രം തമിഴ്‌ നാട് നിരോധിച്ചത്.

സെന്‍സര്‍ ബോര്‍ഡ്‌ അനുവാദം നല്‍കിയ ഒരു ചിത്രം പ്രദര്‍ശിപ്പിക്കരുത് എന്ന് പറയാന്‍ നിങ്ങള്‍ക്ക്‌ എന്ത് അധികാരമാണ് ഉള്ളത് എന്നും സുപ്രീം കോടതി തമിഴ്‌ നാട് അഡീഷനല്‍ അഡ്വക്കേറ്റ് ജനറല്‍ ഗുരുകൃഷ്ണ കുമാറിനോട് ചോദിച്ചു.

ഒരു ചിത്രത്തിന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്‌ പ്രദര്‍ശന അനുമതി നല്‍കി കഴിഞ്ഞാല്‍ അത് തടയാന്‍ സംസ്ഥാനങ്ങള്‍ക്ക്‌ അധികാരമില്ല എന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ക്ക് എതിരെ ഇന്ത്യയും

January 14th, 2012

facebook-ban-in-india-epathram

ന്യൂഡല്‍ഹി : ഫേസ്ബുക്ക്, ഗൂഗിള്‍, യൂട്യൂബ്, മൈക്രോസോഫ്റ്റ്, യാഹൂ, ഓര്‍ക്കുട്ട്, ബ്ലോഗ്‌സ്പോട്ട് എന്നിങ്ങനെ 21 സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ക്ക് എതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സമൂഹത്തില്‍ വിള്ളല്‍ ഉണ്ടാക്കുന്നതിനും ഈ വെബ് സൈറ്റുകള്‍ കാരണമാകുന്നു എന്നതിന് മതിയായ തെളിവുകള്‍ ഉണ്ട് എന്ന് സര്‍ക്കാര്‍ ഡല്‍ഹി കോടതിയെ അറിയിച്ചു. ഈ വെബ് സൈറ്റുകള്‍ക്ക് എതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153-A, 153-B, 295-A എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്താവുന്നതാണ് എന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

ബ്ലോഗ്‌ അടക്കം ഒട്ടേറെ മാദ്ധ്യമങ്ങള്‍ വഴി വര്‍ഗ്ഗീയ വിദ്വേഷവും വിഭാഗീയതയും സാമുദായിക സ്പര്‍ദ്ധയും വര്‍ദ്ധിപ്പിക്കുന്ന രീതിയിലുള്ള വിവാദങ്ങളും സംവാദങ്ങളും പ്രചരിക്കുന്ന പ്രവണത അടുത്ത കാലത്തായി കണ്ടു വരുന്നത് ഇത്തരം മാദ്ധ്യമങ്ങളുടെ ദൂഷ്യ വശമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ മാദ്ധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തണം എന്ന വാദത്തിന് ഇത്തരം ദുരുപയോഗങ്ങള്‍ ശക്തി പകരുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സൂര്യനമാസ്ക്കാര വിവാദം രൂക്ഷമാകുന്നു
Next »Next Page » ഡാം 999 നിരോധനം : സുപ്രീം കോടതി വിശദീകരണം തേടി »



  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine