ബാംഗ്ലൂര്‍ സ്പോടനക്കേസ്: മദനിക്കു ജാമ്യമില്ല

January 3rd, 2012
madani-epathram
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പി. ഡി. പി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ പി. സദാശിവം, ജെ. ചെലമേശ്വര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കേസിന്റെ വിചാരണ വേഗത്തിലാക്കണമെന്നും മദനിക്ക് ആവശ്യമായ  ചികിത്സാ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മദനിക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സുശീല്‍ കുമാര്‍, ജെ. എല്‍. ഗുപ്ത, അഡോള്‍ഫ് മാത്യു എന്നിവര്‍ ഹാജരായി.
മദനിയുടെ ആരോഗ്യ നില വളരെ മോശമാണെന്നും അദ്ദേഹത്തിനു മലപ്പുറത്ത് കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സ നല്‍കാന്‍ അനുവദിക്കണമെന്നും, ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ മദനി കുറ്റക്കാരനല്ലെന്ന് കുറ്റപത്രത്തില്‍ നിന്നും വ്യക്തമാണെന്നും മദനിക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. എന്നാല്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് മദനിക്കെതിരെ തെളിവുകള്‍ ഉണ്ടെന്നും ജാമ്യം അനുവദിക്കുന്നത് സമൂഹത്തിനു ഭീഷണിയാകുമെന്നും കര്‍ണ്ണാടക സര്‍ക്കാറിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. മദനിക്കാവശ്യമായ   ചികിത്സകള്‍ നേരത്തെ മുതല്‍ നല്‍കി വരുന്നുണ്ടെന്നും ഇനിയും അത് തുടരുമെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി. കോട്ടക്കല്‍ കൊണ്ടു പോയി ചികിത്സിക്കണമെന്ന മദനിയുടെ അഭിഭാഷകരുടെ വാദത്തെ ഘണ്ഡിച്ചുകൊണ്ട്  കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ബാംഗ്ലൂരിലെ ഏതെങ്കിലും  കേന്ദ്രത്തില്‍ ചികിത്സ നല്‍കിയാല്‍ മതിയെന്ന സര്‍ക്കാര്‍ അഭിഭഷകന്റെ വാദത്തെ കോടതി അംഗീകരിച്ചു. 2008-ലാണ് കേസിനാസ്പദമായ സ്ഫോടന പരമ്പര നടന്നത്. ഒമ്പതിടങ്ങളിലായി നടന്ന സ്പോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജയലളിതയുടെ ഉറ്റതോഴി ശശികല ഇനി പുറത്ത്‌

December 20th, 2011

ചെന്നൈ: ജയലളിതയുടെ ഉറ്റതോഴി ശശികലയേയും അവരുടെ ഭര്‍ത്താവ്‌ എം. നടരാജനേയും വളര്‍ത്തുമകന്‍ വി.എന്‍. സുധാകരനെയും മറ്റു 11 ബന്ധുക്കളെയും എ.ഡി.എം.കെയില്‍നിന്നു പുറത്താക്കിയതായി ജയലളിത പറഞ്ഞു. മുന്‍ എം.പി: ടി.ടി.വി. ദിനകരന്‍, ജെ.ജെ. ടിവിയുടെ നടത്തിപ്പുകാരനായിരുന്ന വി. ഭാസ്‌കരന്‍, മിഡാസ്‌ ഡിസ്‌റ്റിലറി എം.ഡി. മോഹന്‍, എസ്‌. വെങ്കടേഷ്‌, രാവണന്‍, എം. രാമചന്ദ്രന്‍, കുളത്തുംഗന്‍, രാജരാജന്‍, ദിവാകര്‍, ‘ജയലളിത ഫോറം’ മുന്‍ സെക്രട്ടറി വി. മഹാദേവന്‍, സഹോദരന്‍ തങ്കമണി എന്നിവരെയാണ് പുറത്താക്കിയത്. എ.ഡി.എം.കെയുടെ നിര്‍വാഹകസമിതി അംഗമാന് ശശികല. ജയലളിതയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരിയെന്ന്‌ അറിയപ്പെട്ടിരുന്ന ശശികലയെ പുറത്താക്കിയത് തമിഴ്‌ രാഷ്ട്രീയത്തില്‍ ഏറെ ഒച്ചപ്പാടുകള്‍ക്കും അട്ടിമറിക്കും സാധ്യതയുണ്ട്. ‘കൊട്ടാരവിപ്ലവ’ത്തിലൂടെ ജയലളിതയെ പുറത്താക്കാനും നടരാജനെ മുഖ്യമന്ത്രിപദത്തില്‍ അവരോധിക്കാനും ശശികലയും ബന്ധുക്കളും നീക്കം നടത്തിയതിന് പ്രതികാരമാണ് ഈ പുറത്താക്കല്‍ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

-

വായിക്കുക: , ,

Comments Off on ജയലളിതയുടെ ഉറ്റതോഴി ശശികല ഇനി പുറത്ത്‌

ഓക്‌സിജന്‍ മാസ്‌ക് മാറ്റി കുഞ്ഞ് മരിച്ചു

December 20th, 2011

കൊല്‍ക്കത്ത: കൊല്‍ക്കത്ത മെഡിക്കല്‍കോളേജില്‍ മദ്യപിച്ച് ബോധംനഷ്ടപ്പെട്ട ജീവനക്കാരന്‍ ഓക്‌സിജന്‍ മാസ്‌ക് എടുത്തു മാറ്റിയതിനെത്തുടര്‍ന്ന് പിഞ്ചുകുഞ്ഞ് മരിച്ചു. ഇവിടെ ചികിത്സയിലായിരുന്ന ഒരു മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. തൂപ്പുകാരനായ മോന്‍മോഹന്‍ റൗട്ടാണ് മദ്യപിച്ചെത്തി കുട്ടിയുടെ ഓക്സിജന്‍ മാസ്ക് എടുത്തുമാറ്റിയത്. സംഭവത്തെ ക്കുറിച്ചന്വേഷിക്കുമെന്നും ആരോപണം ശരിയാണെന്ന് തെളിഞ്ഞാല്‍ ഇയാള്‍ക്കെതിരെ നടപടിയെടുക്കുമെന്നും മെഡിക്കല്‍വിദ്യാഭ്യാസ ഡയറക്ടര്‍ സുശാന്ത ബാനര്‍ജി പറഞ്ഞു.

-

വായിക്കുക: , ,

Comments Off on ഓക്‌സിജന്‍ മാസ്‌ക് മാറ്റി കുഞ്ഞ് മരിച്ചു

ഹസാരെ ബി. ജെ. പിക്ക് വേണ്ടി പണിയെടുക്കുന്നു: ദിഗ്വിജയ് സിങ്

December 13th, 2011

Digvijay_Anna-epathram

ന്യൂഡല്‍ഹി: അണ്ണാ ഹസാരെയുടെ ഉപവാസ വേദിയിലേക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ കൂട്ടത്തോടെ പോയത് ഹസാരെ ടീം കോണ്‍ഗ്രസിനെ പ്രത്യേകമായി ആക്രമിക്കുന്നതിന് കൂട്ടായാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ് കുറ്റപ്പെടുത്തി. ഹസാരെക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുമെതിരെ രൂക്ഷവിമര്‍ശം ഉയര്‍ത്തി കോണ്‍ഗ്രസ് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്‌ വന്നു. പാര്‍ലിമെന്റ് ചെയ്യേണ്ട കാര്യങ്ങള്‍ ഹസാരെ ഏറ്റെടുക്കേണ്ടതില്ല, അവരുടെ ലക്ഷ്യം രാഷ്ട്രീയമാണ്. അഴിമതിയല്ല. കോണ്‍ഗ്രസിനെതിരായ സാഹചര്യം രാജ്യത്ത് ഉണ്ടാക്കാനാണ് ഇവരുടെ ശ്രമം. ഹസാരെയുടെ മാത്രമല്ല, രാംദേവിന്‍െറയും ശ്രീശ്രീ രവിശങ്കറുടെയും ലക്ഷ്യം രാഷ്ട്രീയമാണ്. ബി. ജെ. പിക്ക് വേണ്ടിയാണ് ഹസാരെ പണിയെടുക്കുന്നത്. ഭീകര ചെയ്തികളില്‍ സംഘ്പരിവാറിനുള്ള പങ്കാളിത്തത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബി. ജെ. പി ശ്രമിക്കുന്നത്, ഹസാരെ അതിനുള്ള ഉപകരണമാണ് ദിഗ്വിജയ് സിങ് പറഞ്ഞു. രാഹുല്‍ ഗാന്ധിയെ ഉന്നമിട്ട് ഹസാരെ സംസാരിക്കുന്നതിനെയും ദിഗ്വിജയ് സിങ് വിമര്‍ശിച്ചു.

-

വായിക്കുക: , ,

Comments Off on ഹസാരെ ബി. ജെ. പിക്ക് വേണ്ടി പണിയെടുക്കുന്നു: ദിഗ്വിജയ് സിങ്

ആഗോള ബുദ്ധമത സമ്മേളനത്തില്‍ നിന്നും രാഷ്ട്രപതിയും പ്രധാനമന്ത്രിയും വിട്ടുനിന്നു

November 28th, 2011

prime minister&president-epathram

ന്യൂഡല്‍ഹി: നാലു ദിവസം നീളുന്ന ആഗോള ബുദ്ധമത സമ്മേളനത്തില്‍ നിന്നും രാഷ്ട്രപതി പ്രതിഭാ പാട്ടീലും പ്രധാനമന്ത്രി മന്മോഹന്‍ സിങ്ങും വിട്ടുനിന്നു. സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിക്കപ്പെട്ടിരുന്ന പ്രതിഭാ പാട്ടീല്‍ എത്താതിരുന്നതിനെ തുടര്‍ന്ന് ഡോ. കരണ്‍സിങ്ങാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ദലൈലാമ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ചൈനയുടെ എതിര്‍പ്പ് നേരത്തെ തന്നെ ഇന്ത്യയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തിങ്കളാഴ്ച ആരംഭിക്കാനിരുന്ന ഉഭയകക്ഷി അതിര്‍ത്തി സംഭാഷണത്തില്‍നിന്ന് ചൈന മാറിയത്. ആത്മീയ നേതാവ് ദലൈലാമ പങ്കെടുക്കുന്നതിനെ ചോദ്യംചെയ്ത ചൈനീസ് അധികൃതരുടെ നിലപാടിനെ ലാമയുടെ പ്രതിനിധി ടെംവ ത്ഷേറിങ് ശക്തിയായി വിമര്‍ശിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ദലൈലാമയുടെ സന്ദര്‍ശനം ഇന്ത്യ-ചൈന ചര്‍ച്ച മാറ്റി വെച്ചു
Next »Next Page » ചലച്ചിത്രമേളക്കിടെ ബ്രസീലിയന്‍ സംവിധായകന്‍ അന്തരിച്ചു »



  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine