കല്‍മാഡിക്കെതിരെ നടപടി ഉണ്ടാവും

August 4th, 2010

suresh-kalmadi-epathramന്യൂഡല്‍ഹി : കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ടു ഉയര്‍ന്നു വന്ന അഴിമതി ആരോപണങ്ങളുടെ പേരില്‍ ഗെയിംസിന്റെ സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡിക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കാന്‍ നിര്‍ബന്ധിതമാകും എന്ന് സൂചന. എന്നാല്‍ ഗെയിംസുമായി ബന്ധപ്പെട്ടു അഴിമതി ആരോപണം പരസ്യമായാല്‍ ഉണ്ടാവുന്ന നാണക്കേട് ഒഴിവാക്കാന്‍ ഗെയിംസ് തീരും വരെ കോണ്ഗ്രസ് നേതൃത്വം കാത്തിരിക്കാനാണ് സാധ്യത.

ബ്രിട്ടീഷ്‌ കമ്പനിയായ എ. എം. ഫിലിംസിനു രണ്ടര ലക്ഷം പൌണ്ട് അധികം നല്‍കിയത് എന്തിനാണെന്ന ചോദ്യത്തിന് ഇത് വരെ കല്‍മാഡി വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല. ഇത് കൂടാതെ വ്യായാമ ഉപകരണങ്ങള്‍, എയര്‍ കണ്ടീഷണറുകള്‍, ഫ്രിഡ്ജുകള്‍ എന്നിങ്ങനെ ഒട്ടനവധി സാധന സാമഗ്രികള്‍ വാങ്ങിയതിലും വന്‍ തോതില്‍ ക്രമക്കേട്‌ നടന്നതായി ആരോപണമുണ്ട്. കല്‍മാഡിയുടെ വലം കൈയ്യായ ടി. എസ്. ദര്ബാരിയെ എക്സിക്യൂട്ടിവ്‌ ബോര്‍ഡില്‍ നിന്നും പുറത്താക്കാനുള്ള സ്പോര്‍ട്ട്സ് സെക്രട്ടറിയുടെ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ ഇത് വരെ കല്‍മാഡി അനുവാദം നല്‍കിയിട്ടുമില്ല.

അഴിമതി നടത്തിയതിനു പ്രതിഫലമായി ദര്‍ബാരി 28 ലക്ഷം രൂപയ്ക്കുള്ള വജ്രങ്ങള്‍ യു.എ.ഇ. വഴി ഇന്ത്യയിലേക്ക്‌ കടത്തിയതായും ആരോപണമുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അമിത്‌ ഷാ അറസ്റ്റില്‍

July 26th, 2010

amit-shah-arrested-epathramഗാന്ധിനഗര്‍ : കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒളിവില്‍ ആയിരുന്ന മുന്‍ ഗുജറാത്ത്‌ ആഭ്യന്തര മന്ത്രി അമിത്‌ ഷാ പോലീസിനു കീഴടങ്ങി. ഇന്ന് രാവിലെ പതിനൊന്നര മണിയ്ക്കാണ് ഇയാള്‍ അഹമ്മദാബാദിലെ ബി.ജെ.പി. ഓഫീസില്‍ പ്രത്യക്ഷപ്പെട്ടത്. തന്റെ മേല്‍ ആരോപിച്ച കുറ്റങ്ങള്‍ നിഷേധിച്ച അമിത്‌ മാധ്യമ പ്രവര്‍ത്തകരെ അഭിമുഖീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ ഗാന്ധി നഗറിലെ സി. ബി. ഐ. ഓഫീസില്‍ എത്തി സി. ബി. ഐ. ക്ക് മുന്‍പില്‍ കീഴടങ്ങി. ഔദ്യോഗികമായി അറസ്റ്റ്‌ രേഖപ്പെടുത്തിയതിനു ശേഷം ഇയാളെ സി. ബി. ഐ. ജഡ്ജിക്ക് മുന്‍പില്‍ ഹാജരാക്കിയെങ്കിലും സി. ബി. ഐ. ഇയാളുടെ കസ്റ്റഡി ആവശ്യപ്പെടാഞ്ഞതിനാല്‍ കോടതി ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയാണ് ഉണ്ടായത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

അമിത്‌ ഷാ നിരപരാധി എന്ന് നരേന്ദ്ര മോഡി

July 24th, 2010

amit-shah-narendra-modi-epathramന്യൂഡല്‍ഹി : സി. ബി. ഐ. തിരയുന്ന കുറ്റവാളിയും മുന്‍ ഗുജറാത്ത്‌ ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ നിരപരാധി യാണെന്ന് ഗുജറാത്ത്‌ മുഖ്യ മന്ത്രി നരേന്ദ്ര മോഡി. അമിത്‌ ഷാ രാജ്യത്തെ നിയമ വ്യവസ്ഥയെ മാനിക്കുന്ന വ്യക്തിയാണ്. (ഇയാള്‍ ഇപ്പോഴും ഒളിവിലാണ്) അമിത്‌ ഭായ്‌ നിരപരാധിയാണ്. സി. ബി. ഐ. അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ എല്ലാം കെട്ടിച്ചമച്ചതാണ് എന്നും മോഡി പറഞ്ഞു.

അമിത്‌ ഷാ തന്റെ വസതിയിലേക്ക്‌ രാജിക്കത്ത്‌ കൊടുത്തയ ക്കുകയായിരുന്നു. ഭരണഘടന അനുസരിച്ചുള്ള നടപടി ക്രമപ്രകാരം താന്‍ അത് സ്വീകരിക്കുകയും ചെയ്തു.

ഗുജറാത്തിന്റെ വികസനത്തിന്‌ തുരങ്കം വെയ്ക്കാനുള്ള യു.പി.എ. സര്‍ക്കാരിന്റെ ഗൂഡാലോചനയുടെ ഫലമാണ് ഈ കേസ്‌. യു.പി.എ. സര്‍ക്കാര്‍ എല്ലാ തലത്തിലും പരാജയമാണ്. വിലക്കയറ്റം, നക്സല്‍ ഭീഷണി, ശ്രീനഗര്‍ പ്രശ്നം എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ നിന്നും പൊതു ശ്രദ്ധ തിരിച്ചു വിടാനുള്ള തന്ത്രമാണിത്. അമിത്‌ ഷാ നിരപരാധിയാണ്. ഇതെല്ലാം കെട്ടിച്ചമയ്ക്കപ്പെട്ട കേട്ട് കഥകളാണ്. ഇത് മുഴുവന്‍ കോണ്ഗ്രസിന്റെ രാഷ്ട്രീയ കളിയാണ് എന്നും മോഡി കൂട്ടിച്ചേര്‍ത്തു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

അമിത്‌ ഷാ രാജി വെച്ചു – അറസ്റ്റ്‌ ഉടനടി

July 24th, 2010

amit-shah-epathramഅഹമ്മദാബാദ്‌ : ഗുജറാത്ത്‌ ആഭ്യന്തര മന്ത്രി അമിത്‌ ഷായ്ക്കെതിരെ സി. ബി. ഐ. കുറ്റപത്രം സമര്‍പ്പിക്കുകയും, ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സി. ബി. ഐ. പ്രത്യേക കോടതി തള്ളുകയും ചെയ്ത സാഹചര്യത്തില്‍ അമിത്‌ ഷായെ ഉടന്‍ തന്നെ അറസ്റ്റ്‌ ചെയ്യുവാനുള്ള സാധ്യത വര്‍ധിച്ചു. ഗുജറാത്ത്‌ മുഖ്യ മന്ത്രി നരേന്ദ്ര മോഡിയുടെ വലം കൈയ്യായ ഷാ രണ്ടു തവണ സമന്‍സ്‌ അയച്ചു വിളിപ്പിച്ചിട്ടും സി. ബി. ഐ. ക്ക് മുന്‍പില്‍ ഹാജരാവാന്‍ കൂട്ടാക്കിയിരുന്നില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇയാള്‍ ഒളിവിലാണ്.

amit-shah-narendra-modi-epathram

നരേന്ദ്ര മോഡി യുടെ വിശ്വസ്തനാണ് അമിത്‌ ഷാ

സൊറാബുദ്ദീന്‍ ഷെയ്ഖിനെയും ഭാര്യയേയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടാണ് അമിത്‌ ഷായ്ക്കെതിരെ സി. ബി. ഐ. സമന്‍സ്‌ അയച്ചത്. ഗുജറാത്ത്‌ മുഖ്യ മന്ത്രി നരേന്ദ്ര മോഡിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ ലഷ്കര്‍ ഏ തൊയ്ബ ഭീകരനാണ് സൊറാബുദ്ദീന്‍ എന്ന് പറഞ്ഞായിരുന്നു ഗുജറാത്ത്‌ പോലീസ്‌ സൊറാബുദ്ദീനെതിരെ വ്യാജ ഏറ്റുമുട്ടല്‍ ഏര്‍പ്പെടുത്തിയത്. ഇയാള്‍ വാസ്തവത്തില്‍ ഗുജറാത്തിലെ പോലീസ്‌ കമ്മീഷണര്‍ ആയിരുന്ന അഭയ് ചുദാസമയുടെ സഹായത്തോടെ ആളുകളെ ഭീഷണിപ്പെടുത്തി പണം പിടുങ്ങുന്ന ഒരു സംഘത്തിലെ അംഗമായിരുന്നു. അഭയ് അറസ്റ്റിലായതിനെ തുടര്‍ന്നാണ് സൊറാബുദ്ദീനെതിരെ പോലീസ്‌ തിരിഞ്ഞത്. 2005 നവംബര്‍ 26നു പോലീസ്‌ ഇയാളെ ഒരു വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. മൂന്നു ദിവസം കഴിഞ്ഞു ഇയാളുടെ ഭാര്യ കൌസരി ബി യെയും പോലീസ്‌ കൊലപ്പെടുത്തുകയും വ്യാജ ഏറ്റുമുട്ടല്‍ ഒളിക്കാനായി ഇവരുടെ മൃതദേഹം കത്തിച്ചു കളയുകയും ചെയ്തു.

സൊറാബുദ്ദീന്‍ കൊലപാതകത്തിന്റെ ഏക ദൃക്‌സാക്ഷിയും സൊറാബുദ്ദീന്റെ സുഹൃത്തുമായ തുളസി പ്രജാപതിയെയും കോടതിയിലേക്ക്‌ കൊണ്ട് പോവുന്ന വഴി രക്ഷപ്പെടാന്‍ ശ്രമിച്ചു എന്ന് ആരോപിച്ച് പോലീസ്‌ കൊലപ്പെടുത്തി.

നാല് ഐ. പി. എസ്. ഉദ്യോഗസ്ഥരടക്കം 15 പോലീസുകാരെ ഇതിനോടകം സൊറാബുദ്ദീന്‍ – കൌസരി കൊലക്കേസില്‍ അറസ്റ്റ്‌ ചെയ്തിട്ടുണ്ട്. തുളസി പ്രജാപതി കൊലക്കേസില്‍ രണ്ടു പോലീസുകാരും അറസ്റ്റിലായി.

സൊറാബുദ്ദീനെതിരെ കോടതിയില്‍ മൊഴി നല്‍കാനായി ഗുജറാത്തിലെ പ്രമുഖ ബില്‍ഡര്‍ മാരായ സഹോദരങ്ങള്‍ രാമന്‍ പട്ടേലിനെയും ദശരഥ് പട്ടേലിനെയും പോലീസ്‌ ഡി. ഐ. ജി. വഴി അമിത്‌ ഷാ ഭീഷണിപ്പെടുത്തി എന്ന് സി. ബി. ഐ. കുറ്റപത്രം പറയുന്നു. ഇതിനു തയ്യാറായില്ലെങ്കില്‍ ഇവരെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തന നിരോധന (PASA – Prevention of Anti Social Activities Act) നിയമം വഴി അറസ്റ്റ്‌ ചെയ്യുമെന്നും അമിത്‌ ഷാ ഇവരെ ഭീഷണിപ്പെടുത്തി. മാത്രമല്ല, ഇവരില്‍ നിന്നും 2006ല്‍ അമിത്‌ ഷാ 70 ലക്ഷം രൂപ വാങ്ങിയതിന്റെ വിശദാംശങ്ങളും സി. ബി. ഐ. യുടെ പക്കലുണ്ട്.

ഇതില്‍ നിന്നും 50 ലക്ഷം രൂപ സൊറാബുദ്ദീന്റെ മധ്യപ്രദേശില്‍ ഉള്ള കുടുംബാംഗങ്ങള്‍ക്ക് ഷാ വാഗ്ദാനം ചെയ്തു അവരെ സ്വാധീനിക്കാന്‍ ശ്രമം നടത്തി. തങ്ങളുടെ അതെ പാര്‍ട്ടി തന്നെയാണ് മധ്യപ്രദേശ്‌ ഭരിക്കുന്നത് എന്നും അതിനാല്‍ തങ്ങളുമായി സഹകരിച്ചില്ലെങ്കില്‍ അവരെ തീര്‍ത്തു കളയുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി.

ഡി. സി. പി. അഭയ് എഴുതി കൊടുക്കുന്നത് പോലെ സി. ബി. ഐ. ചോദ്യം ചെയ്യലില്‍ മൊഴി നല്‍കണം എന്ന് അമിത്‌ ഷാ പട്ടേല്‍ സഹോദരന്മാരോട് പറഞ്ഞതായും സി. ബി. ഐ. വെളിപ്പെടുത്തുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാധ്യമ ഇടപെടല്‍ : സാംദീപിന്റെ രക്ഷയ്ക്ക് നീക്കങ്ങള്‍ തുടങ്ങി

July 10th, 2010

samdeep-mohan-varghese-epathramദുബായ്‌ : മലയാളി എന്‍ജിനിയര്‍ സാംദീപ് മോഹന്‍ വര്‍ഗ്ഗീസിനെ പഞ്ചാബ് പോലീസ്‌ വേട്ടയാടുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ പത്രങ്ങളില്‍ വന്നതിനെ തുടര്‍ന്ന് തന്നെ ചില രാഷ്ട്രീയ നേതാക്കളും മറ്റും ബന്ധപ്പെടുകയുണ്ടായി എന്ന് സാംദീപ് e പത്രത്തോട് വെളിപ്പെടുത്തി. പഞ്ചാബില്‍ നിന്നുമുള്ള എം.പി. യും, യൂത്ത്‌ കോണ്ഗ്രസ് മുന്‍ പ്രസിഡണ്ടും ഇപ്പോള്‍ കോണ്ഗ്രസ് വക്താവുമായ മനീഷ്‌ തിവാരി ഇന്ന് രാവിലെ തന്നെ ഫോണില്‍ വിളിക്കുകയും പ്രശ്നത്തില്‍ ഉടന്‍ തന്നെ പരിഹാരം കാണാന്‍ വേണ്ടത്‌ ചെയ്യും എന്ന് ഉറപ്പു തന്നു എന്നും സാംദീപ് അറിയിച്ചു.

വാര്‍ത്ത പുറത്തായതോടെ പഞ്ചാബ് പോലീസ്‌ ഡി.ജി.പി. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടു. സാംദീപ് മോഹന്‍ വര്‍ഗ്ഗീസിനെതിരെ ഫെബ്രുവരി 5നു രാജ്പുര പോലീസ്‌ സ്റ്റേഷനില്‍ തയ്യാറാക്കിയ എഫ്.ഐ.ആറിനെ കുറിച്ച് പട്ട്യാല എസ്.എസ്.പി. രണ്ബീര്‍ സിംഗ് ഖത്ര, മൊഹാലി എസ്.എസ്.പി. ജി.എസ്. ബുല്ലാര്‍ എന്നിവരോട് വിശദീകരണം ആരാഞ്ഞു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഡി.ജി.പി. പി.എസ്. ഗില്‍ ഇന്റലിജന്‍സ്‌ വിഭാഗം എ.ഡി.ജി.പി. സുരേഷ് അറോറയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

രാജ്പുര ഡെപ്യൂട്ടി പോലീസ്‌ സൂപ്രണ്ട് മന്‍മോഹന്‍ ശര്മ്മയില്‍ നിന്നും അന്വേഷണ ചുമതല മൊഹാലി ഡെപ്യൂട്ടി സൂപ്രണ്ട് സ്വരണ്ദീപ് സിംഗിന് കൈമാറിയിട്ടുണ്ട്. മന്‍മോഹന്‍ ശര്‍മ്മയാണ് സാംദീപിനെ തിരഞ്ഞു കൊച്ചിയില്‍ ചെന്നത്.

പ്രതികളായ അമര്‍ദീപ് സിംഗിനെയും രാജേഷിനെയും ജാമ്യത്തില്‍ വിട്ടു എന്ന് കേസിന്റെ ചുമല ഏറ്റെടുത്ത ഡി.എസ്.പി. സ്വരണ്ദീപ് സിംഗ് അറിയിച്ചു.

പട്ട്യാല കോടതിയുടെ ഉത്തരവ്‌ അനുസരിച്ച് പ്രതികളെ അറസ്റ്റ്‌ ചെയ്യാന്‍ വേണ്ടിയാണ് താന്‍ കൊച്ചിയില്‍ എത്തിയത് എന്ന് മന്‍മോഹന്‍ ശര്‍മ്മ വിശദീകരിക്കുന്നു. വിമാനത്തിലാണ് താന്‍ സഞ്ചരിച്ചത്. ഗേറ്റ്‌വേ ഹോട്ടലില്‍ താമസിക്കുകയും ചെയ്തു. ഇതിന്റെ ബില്ലുകള്‍ ഏതാണ്ട് 50,000 രൂപ താന്‍ പോലീസ്‌ വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട് എന്നും ഇയാള്‍ സ്വയം ന്യായീകരിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

1 അഭിപ്രായം »

58 of 591020575859

« Previous Page« Previous « സാമ്പത്തിക ക്രമക്കേട്‌ പുറത്തു കൊണ്ടുവന്ന മലയാളി എന്‍ജിനിയറെ പോലീസ്‌ വേട്ടയാടുന്നു
Next »Next Page » ഇന്ത്യന്‍ രൂപയ്‌ക്ക് പുതിയ ചിഹ്നം »



  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine