സൈനികന്റെ ഭാര്യയുടെ നഗ്ന ചിത്രം മേജർ ഇന്റർനെറ്റിൽ ഇട്ടെന്ന് പരാതി

September 8th, 2012

internet-porn-epathram

ന്യൂഡൽഹി : തന്റെ ഭാര്യയുടെ നഗ്ന ചിത്രങ്ങളും വീഡിയോ രംഗങ്ങളും തന്റെ സൈനിക മേധാവി ഇന്റർനെറ്റിൽ പരസ്യപ്പെടുത്തി എന്ന ഒരു ലെഫ്റ്റനന്റ് കേണലിന്റെ പരാതിയിന്മേൽ അന്വേഷണം നടത്താൻ ഇന്ത്യൻ സൈന്യം ഉത്തരവിട്ടു. ഒരു ബ്രിഗേഡിയർക്കാണ് അന്വേഷണ ചുമതല. പരാതിക്കാരനായ ലെഫ്റ്റനന്റ് കേണലും പ്രതിയായ മേജറും ഭട്ടിണ്ട ആർമി ഏവിയേഷൻ കോറിൽ സേവനം അനുഷ്ഠിക്കുന്നവരാണ്. ഇത്തരമൊരു പരാതിയും സംഭവവും ഇന്ത്യൻ കരസേനയിൽ ഇതാദ്യമായാണ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തീവ്രവാദ ബന്ധം: മറ്റൊരു ഡോക്ടര്‍ കൂടെ അറസ്റ്റില്‍

September 4th, 2012
terrorist-epathram
ബാംഗ്ലൂര്‍: ::തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഡോക്ടര്‍ നയിം സിദ്ധിഖിനെ പോലീസ് അറസ്റ്റു ചെയ്തു. ഹുബ്ലി സ്വദേശിയായ ഡോ.ജാഫര്‍ ഇഖ്ബാലിനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.   തീവ്രവാദ ബന്ധമുണ്ടെന്ന് കരുതുന്ന പതിമൂന്നു പേരെ കര്‍ണ്ണാടകയില്‍ നേരത്തെ  അറസ്റ്റു ചെയ്തിരുന്നു.   തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതുള്‍പ്പെടെ ഉള്ള കാര്യങ്ങളാണ് ഇവര്‍ ചെയ്തിരുന്നതെന്ന് സംശയിക്കുന്നു.  പിടിയിലായ ഡോ.നയിം സിദ്ധിഖിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്‍`.  കര്‍ണ്ണാടകയിലെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തും വിധം വന്‍ തോതില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുവാന്‍ പദ്ധതിയിട്ടിരുന്നതായി സംശയിക്കുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on തീവ്രവാദ ബന്ധം: മറ്റൊരു ഡോക്ടര്‍ കൂടെ അറസ്റ്റില്‍

മുംബൈ ഭീകരാക്രമണം; കസബിന്റെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു

August 29th, 2012
supremecourt-epathram
ന്യൂഡെല്‍ഹി: 26/11 ലെ മുംബൈ ഭീകരാക്രമണത്തില്‍ പങ്കെടുത്ത പാക്കിസ്ഥാന്‍ പൌരന്‍ അജ്‌മല്‍ കസബിന്റെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു.  വിചാരണ കോടതിയാണ് കസബിന് വധ ശിക്ഷ വിധിച്ചത്.  ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെ കസബ് നല്‍കിയ അപ്പീല്‍ ജസ്റ്റിസ് അഫ്താബ് ആലം അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് തള്ളുകയായിരുന്നു.  ഇന്ത്യക്കെതിരായ യുദ്ധമാണ് കസബ് നടത്തിയതെന്നും ഇതിലൂടെ നിരവധി പേരുടെ ജീവന്‍ പൊലിഞ്ഞുവെന്നും കോടതി പറഞ്ഞു.
നീതി പൂര്‍വ്വമായ വിചാരണ തനിക്ക് ലഭിച്ചില്ലെന്നും ഗൂഢാലോചനയില്‍ പങ്കില്ലെന്നും   തന്റെ കുറഞ്ഞ പ്രായം കണക്കിലെടുത്ത്  തന്നെ  വധ ശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്ന് കസബ് വാദിച്ചു. എന്നാല്‍ ഇരുപത്തിനാലുകാരനായ കസബിനു താന്‍ എന്താണ് ചെയ്യുന്നതെന്ന് ബോധ്യമുണ്ടെന്നും അതിനാല്‍ തന്നെ പ്രായം കണക്കിലെടുത്ത് വധശിക്ഷ ഒഴിവാക്കണമെന്ന ആവശ്യത്തിനു ന്യായമില്ലെന്ന് കോടതി പറഞ്ഞു.  കേസിന്റെ ഗൌരവവും കസബിന്റെ പങ്കാളിത്തവും കണക്കിലെടുത്ത കോടതി ഇയാള്‍ ഉന്നയിച്ച വാദങ്ങള്‍ കോടതി തള്ളി.
166 പേരാണ് മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഭീകരരെ അമര്‍ച്ച ചെയ്യുവാന്‍ ഉള്ള ശ്രമത്തിനിടെ സന്ദീപ് ഉണ്ണികൃഷ്ണന്‍, വിജയ് സലസ്കര്‍, ഹേമന്ദ് കര്‍ക്കരെ തുടങ്ങി രാജ്യത്തെ മികച്ച  ചില പോലീസ്-സൈനിക  ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. കോടതി വിധിയെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നിഗം സ്വാതം ചെയ്തു.  നാലുവര്‍ഷമായി മുംബൈയിലെ അര്‍തര്‍ റോഡിലുള്ള ജയിലില്‍ കഴിയുന്ന കസബിന്റെ സുരക്ഷക്കായി ഇതിനോടകം ഇരുപത്തഞ്ച് കോടിയില്‍ അധികം തുക ചിലവിട്ടു.

- ലിജി അരുണ്‍

വായിക്കുക: , , ,

Comments Off on മുംബൈ ഭീകരാക്രമണം; കസബിന്റെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു

പാലായനം ചെയ്തവരെ തിരിച്ചു കൊണ്ടു വരുവാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ ശ്രമം തുടങ്ങി

August 22nd, 2012

hate sms-epathram

ബാംഗ്ലൂര്‍: ആക്രമണം ഉണ്ടാകുമെന്ന വ്യാജ പ്രചാരണങ്ങളെ തുടര്‍ന്ന്  പാലായനം ചെയ്ത വടക്കു കുഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരെ തിരിച്ചു കൊണ്ടു വരുവാന്‍ കര്‍ണ്ണാടകയിലെ ബി. ജെ. പി. സര്‍ക്കാര്‍ ശ്രമം തുടങ്ങി. ഭയപ്പെട്ട് പോയവര്‍ തിരിച്ചു വരണമെന്നും ആവശ്യമായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നഗരം വിട്ടവരെ തിരിച്ചു കൊണ്ടു വരുവാന്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുമെന്നും ആഭ്യന്തര മന്ത്രി ആര്‍. അശോക് പറഞ്ഞു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നു ഏകദേശം മൂന്നര ലക്ഷത്തില്‍ അധികം പേര്‍ ഉണ്ട് കര്‍ണ്ണാടകത്തില്‍ .  സി. ആര്‍. പി. എഫ്., ആര്‍. പി. എഫ്. തുടങ്ങി പോലീസ് അര്‍ധ സൈനിക വിഭാഗങ്ങളേയും ഉള്‍പ്പെടുത്തിക്കൊണ്ട് ശക്തമായ സുരക്ഷാ സന്നാഹങ്ങളാണ്  കര്‍ണ്ണാടകയിലെ ബി. ജെ. പി. സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ധാരാളം ആളുകള്‍ ബാംഗ്ലൂര്‍ ഉള്‍പ്പെടെ കര്‍ണ്ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍  പഠനത്തിനായും ജോലിക്കായും തങ്ങുന്നുണ്ട്.

ആസ്സാം കലാപത്തിന്റെ പ്രതികാരമെന്നോണം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഉള്ളവര്‍ക്കെ നേരെ ആക്രമണം ഉണ്ടാകുമെന്ന് വ്യപകമായ വ്യാജ പ്രചരണങ്ങള്‍ വന്നതിനെ തുടര്‍ന്ന് ധാരാളം ആളുകള്‍ സ്വദേശത്തേക്ക് മടങ്ങിയിരുന്നു. വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ ഏതാനും പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. വ്യാജ സന്ദേശം പ്രചരിപ്പിച്ചതിനു പിന്നില്‍ കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെ ചില സംഘടനകള്‍  ഉള്ളതായി കഴിഞ്ഞ ദിവസം കേന്ദ്ര ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദേശീയ പതാകയെ അവഹേളിച്ച നടി അറസ്റ്റില്‍

August 22nd, 2012
Gehna vasisht-epathram
മുംബൈ: ദേശീയ പതാകയെ ബിക്കിനിയാക്കി ഫോട്ടോയ്ക്ക് പോസു ചെയ്ത നടിയും മോഡലുമായ ഗെഹ്ന വസിഷ്ഠിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.  ബിക്കിനിയിട്ട് ഒരു ബീച്ചില്‍ പോസ് ചെയ്യുന്ന നടിയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ലോക് ജനശക്തിയുടെ നേതാവ് രവീന്ദ്ര ബ്രഹ്മ  ഡക്കാന്‍ ജിംഖാന പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ  തുടര്‍ന്നാണ് ഗെഹ്നയെ അറസ്റ്റു ചെയ്തത്. മുബൈ അന്ധേരിയില്‍ നിന്നുമാണ് നടിയെ പോലീസ് പിടികൂടിയത്. അറസ്റ്റു വാര്‍ത്ത പോലീസ് ഇനിയും സ്ഥിതീകരിച്ചിട്ടില്ല. ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യയില്‍ നിന്നുമുള്ള ഏതെങ്കിലും താരം സ്വര്‍ണ്ണമെഡല്‍ നേടിയാല്‍ താന്‍ നഗ്നയോട്ടം നടത്തുമെന്ന് ഇരുപത്തി മൂന്നുകരിയായ ഈ നടി പ്രഖ്യാപിച്ചിരുന്നു. പ്രശസ്തി നേടുവാന്‍ താരങ്ങള്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തികള്‍ ശക്തമായ പ്രതിഷേധത്തിനു ഇടയാക്കിയിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

Comments Off on ദേശീയ പതാകയെ അവഹേളിച്ച നടി അറസ്റ്റില്‍


« Previous Page« Previous « വ്യാജ എസ്.എം.എസിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടും ഹുജിയുമെന്ന് കേന്ദ്ര ഏജന്‍സി
Next »Next Page » പാലായനം ചെയ്തവരെ തിരിച്ചു കൊണ്ടു വരുവാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ ശ്രമം തുടങ്ങി »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine