സഞ്ജയ് ദത്തിനെന്താ കൊമ്പുണ്ടോ?

March 26th, 2013

sanjay-dutt-epathram

മുംബൈ : മാർച്ച് 12 1993. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണം നടന്ന ദിനം. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തെ നടുക്കിയ 13 ബോംബ് സ്ഫോടനങ്ങളാണ് ഒരൊറ്റ ദിവസം കൊണ്ട് ഭീകരർ സംഘടിതമായി നടത്തിയത്. 250 പേർ കൊല്ലപ്പെട്ടു 700 ലേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റു.

ദാവൂദ് ഇബ്രാഹിമിന്റെ കുപ്രസിദ്ധമായ ഡി കമ്പനിയായിരുന്നു സ്ഫോടനങ്ങൾക്ക് പുറകിൽ. ദുബായിൽ വെച്ചാണ് ഭീകരരെ ഈ ആക്രമണത്തിനായി തെരഞ്ഞെടുത്തത്. ആയുധങ്ങൾ എത്തിച്ചു കൊടുത്തത് പാക്കിസ്ഥാൻ ചാര സംഘടനയായ ഐ. എസ്. ഐ. യും.

പ്രധാന പതികളായ ദാവൂദ് ഇബ്രാഹിമിനേയോ ദാവൂദിന്റെ അനുചരനായ ടൈഗർ മേമനേയോ അറസ്റ്റ് ചെയ്യാൻ ഇന്ത്യക്കായില്ലെങ്കിലും സ്ഫോടന പദ്ധതിയുടെ ഭാഗമായി ആയുധങ്ങൾ സൂക്ഷിച്ചു വെച്ച് ഭീകരരെ സഹായിച്ച ഒട്ടേറെ പേരെ അന്വേഷണ ഉദ്യോഗസ്ഥർ പിടികൂടി. ഇവർക്കെതിരെ ഭീകര വിരുദ്ധ നിയമം (TADA – Terrorist and Disruptive Activities (Prevention) Act) പ്രകാരം കേസെടുക്കുകയും സുപ്രീം കോടതി ശിക്ഷ പ്രഖ്യാപിക്കുകയും ചെയ്തു.

ഭീകരർക്ക് വേണ്ടി ആയുധം സൂക്ഷിച്ചവരിൽ ഒരാൾക്ക് വേണ്ടി ഇപ്പോൾ ഒട്ടേറെ സാമൂഹ്യ രാഷ്ട്രീയ പ്രമുഖർ രംഗത്തു വന്നിരിക്കുന്നു. അറസ്റ്റിലായ 100 ഓളം പേരിൽ ഇയാൾക്കെതിരെ മാത്രം ഭീകര വിരുദ്ധ നിയമ പ്രകാരമുള്ള കുറ്റങ്ങൾ വിചാരണാ വേളയിൽ തന്നെ നീക്കം ചെയ്യാൻ ഇയാളുടെ പണക്കൊഴുപ്പിനും താര പ്രഭയ്ക്കും കഴിഞ്ഞു. ഈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരെ ഫോണിൽ ബന്ധപ്പെടുകയും, ഇവരെ നേരിട്ട് കാണുകയും കെട്ടിപ്പിടിക്കുകയും ചെയ്ത ആളാണ് ഇയാൾ.

ഇതാണ് സഞ്ജയ് ദത്തിന്റെ കഥ. ഇന്ത്യയിലെ അതി ശക്തമായ ബോളിവുഡ് സിനിമാ വ്യവസായമാണ് ഇയാളുടെ തൊഴിൽ മേഖല എന്ന ഒറ്റക്കാരണം കൊണ്ടാണ് ഇയാൾക്കെതിരെ ഇപ്പോൾ പിന്തുണയുമായി പല പ്രമുഖരും രംഗത്ത് വന്നത്. ഇത്തരമൊരു കേസിൽ പ്രതിയുടെ മാതാ പിതാക്കൾ സിനിമാ നടന്മാർ ആയിരുന്നു എന്നതോ അച്ഛനും സഹോദരിയും പാർലമെന്റ് അംഗങ്ങളാണ് എന്നതോ പ്രധാനമാവാൻ പാടില്ലാത്തതാണ്.

എന്നിട്ടും സഞ്ജയ് ദത്തിന് വേണ്ടി ഏറ്റവും ശക്തമായ പിന്തുണയുമായി മുന്നോട്ട് വന്നത് പ്രസ് കൌൺസിൽ ഓഫ് ഇന്ത്യയുടെ അദ്ധ്യക്ഷൻ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു തന്നെയാണ്.

സഞ്ജയ് ദത്തിനെ 5 കൊല്ലം തടവിന് ശിക്ഷിച്ച് മണിക്കൂറുകൾക്കകം ജസ്റ്റിസ് കട്ജു മഹാരാഷ്ട്രാ ഗവർണർക്ക് കത്തയച്ചു. സഞ്ജയ് ദത്തിനെ ഭരണഘടനയുടെ 161ആം വകുപ്പിലെ പ്രത്യേക അധികാരം ഉപയോഗിച്ച് മാപ്പ് നൽകണമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. ഇതിന് കാരണമായി പറഞ്ഞത് ഇവയും:

1. സഞ്ജയ് ദത്ത് ഇത്രയും നാൾ കൊണ്ട് “ഒരുപാട്” കഷ്ടതകൾ അനുഭവിച്ചു.
2. ഒട്ടേറെ ആക്ഷേപങ്ങളും മാനഹാനിയും അനുഭവിച്ചു.
3. ഒരു പാട് തവണ കോടതിയിൽ പോകേണ്ടി വന്നു.

നിയമം ഭേദിച്ചാൽ കോടതിയിൽ പോകേണ്ടി വരും എന്ന് മറ്റാരേക്കാളും നന്നായി ജസ്റ്റിസ് കട്ജുവിന് അറിയാം. മറ്റ് പ്രതികളും “ഒരുപാട്” അനുഭവിച്ചില്ലേ ജസ്റ്റിസ് കട്ജു?

4. വിദേശത്ത് ഷൂട്ടിങ്ങിന് പോകാൻ സഞ്ജയ് ദത്തിന് കോടതിയുടെ അനുമതി തേടേണ്ടി വന്നു.
5. അദ്ദേഹത്തിന് ബാങ്ക്‍ ലോൺ ലഭിക്കുന്നില്ല.
6. ഇതിനോടകം അദ്ദേഹം18 മാസം ജയിലിൽ കഴിഞ്ഞു.

ഇതിലെന്താ അദ്ഭുതം? ജാമ്യം ലഭിച്ച അദ്ദേഹം തന്റെ തൊഴിൽ ചെയ്ത് ഒട്ടേറെ പണം സമ്പാദിച്ചു. പിന്നെ 18 മാസം എന്നത് ഇദ്ദേഹത്തിന് ലഭിച്ച ശിക്ഷയുടെ 18 ശതമാനം മാത്രമേ ആവുന്നുള്ളൂ.

7. സഞ്ജയ് ദത്തിന് ഭാര്യയും രണ്ട് കൊച്ചു കുട്ടികളുമുണ്ട്.

ഭീകര വിരുദ്ധ നിയമപ്രകാരം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി ഒരു വർഷത്തിന് ശേഷമാണ് ഇദ്ദേഹം വിവാഹം കഴിച്ചത്. സുപ്രീം കോടതിയിൽ നിന്നും അന്തിമ വിധി വരുമെന്ന് അറിഞ്ഞിട്ടും കുടുംബ ജീവിതവുമായി മുന്നോട്ട് പോവാൻ ഇദ്ദേഹം തന്നെയാണ് തീരുമാനിച്ചത്. പിന്നെങ്ങനെ ഒരു കുടുംബം ഉണ്ട് എന്നത് ഇയാൾക്ക് മാപ്പ് നൽകാൻ കാരണമാവും?

8. ഇയാൾ ഭീകരനാണെന്നോ ഇയാൾക്ക് മുംബൈ സ്ഫോടനത്തിൽ പങ്കുണ്ടെന്നോ തെളിയിക്കപ്പെട്ടിട്ടില്ല.

ശരിയാണ്. എന്നാൽ ആയുധ നിയമപ്രകാരം അതീവ ഗുരുതരമായ കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികളെ പോലെ ഭീകര വിരുദ്ധ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട ഇയാൾക്കെതിരെ ഈ നിയമപ്രകാരമുള്ള കുറ്റങ്ങൾ നീക്കം ചെയ്തതിനെ ഒട്ടേറെ നിയമ വിദഗ്ദ്ധർ ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്. മുംബൈ നഗരത്തിൽ അനധികൃതമായി ആയുധം കൈവശം വെയ്ക്കുന്നത് തന്നെ അത്യന്തം കുറ്റകരമാണ് എന്നിരിക്കെ മുംബൈ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ ഭീകരർക്ക് വേണ്ടി ആയുധം സൂക്ഷിച്ചത് അതീവ ഗുരുതരം തന്നെ. സ്ഫോടന പരമ്പരയുടെ സൂത്രധാരന്മാരുമായി ഇയാൾ നേരിട്ട് കാണുകയും സംസാരിക്കുകയും ഫോണിൽ ബന്ധപ്പെടുകയും ചെയ്തത് കൂടി കണക്കിലെടുക്കുമ്പോൾ കുറ്റം കൂടുതൽ സങ്കീർണ്ണമാവുന്നു.

9. ഇയാളുടെ അച്ഛനും അമ്മയും സമൂഹ നന്മയ്ക്കായി പ്രവർത്തിച്ചവരാണ്.

അതുകൊണ്ടെന്താ? ഇവരുടെ സദ്കർമ്മങ്ങളുടെ പുണ്യം ഇയാളുടെ ക്രിമിനൽ പശ്ചാത്തലത്തെ ലഘൂകരിക്കും എന്നാണോ ജസ്റ്റിസ് കട്ജു ഉദ്ദേശിക്കുന്നത്? ജ്യോതിഷത്തിൽ ഇങ്ങനെ പറയാം. എന്നാൽ നിയമത്തിൽ ഇങ്ങനെയൊന്നുമില്ല. അത് ജസ്റ്റിസിന് അറിയില്ലേ?

10. സഞ്ജയ് ദത്ത് തന്റെ സിനിമകളിൽ മഹാത്മാ ഗാന്ധിയുടെ സന്ദേശം പ്രചരിപ്പിക്കുകയും മഹാത്മജിയുടെ ഓർമ്മകൾ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു.

???????????. കാര്യങ്ങൾ ഇതിലും അപഹാസ്യമാവുന്നതെങ്ങനെ? മുന്നാഭായ് സഞ്ജയ് ദത്ത് അഭിനയിച്ച ഒരു ഹിന്ദി സിനിമയിലെ സാങ്കൽപ്പിക കഥാപാത്രമാണ്. ഖൽ നായൿ മുതലായ സിനിമകളിൽ ഒട്ടേറെ ദുഷ്ട കഥാപാത്രങ്ങളേയും ഇയാൾ അവതരിപ്പിച്ചിട്ടുണ്ട്. അത്കൊണ്ട്?

ജസ്റ്റിസ് മാർക്കണ്ഡേയ കട്ജും കേവലം വൈകാരികമായാണ് ഇതിനെ സമീപിക്കുന്നത്. നിയമപരമായി സഞ്ജയ് ദത്തിനെ പിന്തുണയ്ക്കാൻ കഴിയില്ല എന്ന ഉത്തമ ബോദ്ധ്യത്തോടെ തന്നെയാവണം അദ്ദേഹം ഈ തന്ത്രം സ്വീകരിച്ചത്. അല്ലാതെ നിയമം അറിയാഞ്ഞിട്ടാവാൻ വഴിയില്ലല്ലോ.

ഇതിനിടെ സഞ്ജയ് ദത്തിന് മാപ്പ് നൽകുകയാണെങ്കിൽ ദാവൂദിന്റെ അനുചരൻ അബു സലെം ഏൽപ്പിച്ച ബാഗിൽ ആയുധങ്ങളാണ് എന്നറിയാതെ സൂക്ഷിക്കുകയും ഇതേ കേസിൽ സഞ്ജയ് ദത്തിനോടൊപ്പം പിടിയിലാവുകയും ചെയ്ത തന്റെ 71 കാരിയായ അമ്മൂമ്മയേയും വിട്ടയയ്ക്കണം എന്ന് കേസിലെ ഒരു പ്രതിയായ സൈബുന്നിസാ ഖാസിയുടെ മകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

മാപ്പ് നൽകാനുള്ള ഗവർണ്ണറുടെ പ്രത്യേക അധികാരവും നിയമ വിശകലനത്തിന് വിധേയമാണ് എന്നും ഇത് പൊതു നന്മയ്ക്കായി മാത്രം പ്രയോഗിക്കാൻ ഉള്ളതാണ് എന്നും നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ മുഖ്യ പ്രതി ആത്മഹത്യ ചെയ്തു

March 11th, 2013

torture-epathram

ന്യൂഡല്‍ഹി : ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ മുഖ്യ പ്രതിയും ബസ് ഡ്രൈവറും ആയിരുന്ന രാംസിങ്ങിനെ തിഹാര്‍ ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജയില്‍ നമ്പര്‍ മൂന്നിലെ അഞ്ചാം വാര്‍ഡില്‍ തിങ്കളാഴ്ച രാവിലെ അഞ്ചിനാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളായിരുന്നു ദാരുണമായ സംഭവം നടക്കുമ്പോള്‍ ബസ് ഓടിച്ചിരുന്നത്.

പോലീസിനു മുമ്പാകെ ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നു. പ്രായപൂര്‍ത്തി ആകാത്ത ഒരു പ്രതി അടക്കം ആറു പ്രതികളുള്ള കേസിന്റെ വിചാരണ തിങ്കളാഴ്ച നടക്കാനിരിക്കെയാണ് മുഖ്യ പ്രതിയുടെ ആത്മഹത്യ.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൂര്യനെല്ലി പെണ്‍കുട്ടിയെ പി.ജെ. കുര്യന്‍ പീഡിപ്പിച്ചെന്ന് ധര്‍മ്മരാജന്‍

February 11th, 2013

കൊച്ചി: സൂര്യനെല്ലി പെണ്‍കുട്ടിയെ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ പീഡിപ്പിച്ചെന്ന് കേസിലെ മൂന്നാം പ്രതി ധര്‍മ്മരാജന്റെ വെളിപ്പെടുത്തല്‍. കുര്യനെ തന്റെ അംബാസഡര്‍ കാറിലാണ് കുമളി ഗസ്റ്റ് ഹൌസില്‍ എത്തിച്ചതെന്നും അരമണിക്കൂര്‍ കുര്യന്‍ പെണ്‍കുട്ടിക്കൊപ്പം ചിലവഴിച്ചെന്നും ധര്‍മ്മരാജന്‍ പറഞ്ഞു.ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോണ്‍ഗ്രസ്സ് നേതാവ് ജേക്കബ് സ്റ്റീഫന്‍ വഴിയാണ് കുര്യനുമായി ബന്ധപ്പെട്ടതെന്ന് ധര്‍മ്മരാജന്‍ വ്യക്തമാക്കുന്നു. ഉണ്ണി, ജമാല്‍ എന്നിവരും കൂടെ ഉണ്ടായിരുന്നതായും ബാജി എന്നത് മറ്റൊരു വ്യക്തിയാണെന്നും ഇയാള്‍ പറയുന്നു.

കേസന്വേഷിച്ച സിബി മാത്യൂസ് കുര്യന്റെ പേരു പറയരുതെന്ന് ആവശ്യപ്പെട്ടതായും അന്വേഷണ സംഘം തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതായും ഇയാള്‍ വെളിപ്പെടുത്തുന്നു.കുര്യന്റെ പേരു പറയണമെന്ന് അന്വേഷണ സംഘത്തിലെ കെ.കെ. ജോഷ്വ ആവശ്യപ്പെട്ടു.കുര്യനു മാത്രം തിരിച്ചറിയല്‍ പരേഡ് നടത്തിയില്ലെന്നും ജി.സുകുമാരന്‍ നായര്‍ നല്‍കിയത് കള്ളമൊഴിയാണെന്നും ധര്‍മ്മ രാജന്‍ പറയുന്നുണ്ട്.
സൂര്യനെല്ലി കെസില്‍ ജയില്‍ ശിക്ഷയനുഭവിച്ചു വരുന്നതിനിടെ ജാമ്യത്തിലിറങ്ങി മുങ്ങിയതാണ് ധര്‍മ്മരാജന്‍. ഇയാള്‍ കര്‍ണ്ണാടകത്തില്‍ ഒളിവില്‍ കഴിയുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്.

കേസില്‍ താന്‍ ഒഴികെ മറ്റുള്ളവരെല്ലാം രക്ഷപ്പെട്ടു. രണ്ടു ദിവസത്തിനുള്ളില്‍ കേരളത്തില്‍ എത്തി കീഴടങ്ങുമെന്ന് ധര്‍മ്മരാജന്‍ പറയുന്നു. പുതിയ വെളിപ്പെടുത്തലുമായി ചാനല്‍ അഭിമുഖം പുറത്തു വന്നതോടെ സൂര്യനെല്ലി കേസിലെ കുര്യന്റെ പങ്ക് സംബന്ധിച്ചുള്ള വിവാദങ്ങള്‍ വീണ്ടും കൊഴുക്കുകയാണ്. സി.പി.എം നേതൃത്വം കുര്യനെതിരെ ദേശീയ തലത്തില്‍ തന്നെ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്. എന്നാല്‍ ബി.ജെ.പി കുര്യന്‍ വിഷയത്തില്‍ രണ്ടു തട്ടിലാണ്. ബി.ജെ.പി കേരള ഘടകം കുര്യനെതിരെ ശക്തമായി വാദിക്കുമ്പോല്‍ ദേശീയ നേതൃത്വം അനുകൂലമായ സമീപനമാണ് സീകരിക്കുന്നത്. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കുര്യനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്തന്‍ നിയമ സഭയില്‍ ആവശ്യപ്പെട്ടു. നിയമസഭ ഇന്നും സൂര്യനെല്ലി വിഷയത്തില്‍ പ്രക്ഷുബ്ദമാണ്.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പാര്‍ളമെന്റ് ഭീകരാക്രമണക്കേസ്: ഒന്നാം പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നു

February 10th, 2013

ന്യൂഡെല്‍ഹി: ഇന്ത്യന്‍ പാര്‍ലമെന്റിനു നേരെ ഭീകരാക്രമണം നടത്തിയ കേസിലെ ഒന്നാം പ്രതി മുഹമ്മദ് അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നു. ഇന്നലെ രാവിലെ എട്ടുമണിയോടെ തീഹാര്‍ജയിലില്‍ വച്ച് അതീവ രഹസ്യമായിട്ടായിരുന്നു അഫ്‌സലിനെ തൂക്കിലെറ്റിയത്. ഈ കേസിന്റെ വിചാരണയ്ക്കൊടുവില്‍ അഫ്‌സലിനു വധ ശിക്ഷ വിധിച്ചിരുന്നു. 2005 ഓഗസ്റ്റ് നാലിനു സുപ്രീംകോടതിയും വധശിക്ഷ ശരിവച്ചതിനെ തുടര്‍ന്ന് ഇയാള്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഈ ദയാഹര്‍ജി തള്ളുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ശിക്ഷാവിധി നടപ്പിലാക്കിയത്. മൃതദേഹം ജയില്‍ വളപ്പില്‍ മതാചാരപ്രകാരം സംസ്കരിച്ചു.

വധശിക്ഷ നടപ്പാക്കുന്ന വിവരം വെള്ളിയാഴ്ച വൈകുന്നേരം അഫ്‌സലിനെ ജയില്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ അഞ്ചുമണിയോടെ ഉദ്യ്യൊഗസ്ഥര്‍ വിളിച്ചുണര്‍ത്തി ചായ നല്‍കി. അതിനു ശേഷം ഇയാള്‍ നിസ്കാരം നടത്തി. തുടര്‍ന്ന് വൈദ്യപരിശോധന ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തൂക്കുമുറിയിലേക്ക് കൊണ്ടു പോയി. എട്ടുമണിയോടെ തൂക്കിലേറ്റി. പരിശോധനകള്‍ പൂര്‍ത്തിയാക്കി മൃദദേഹം മതപണ്ഡിതരുടെ നേതൃത്വത്തില്‍ മതാചാരപ്രകാരം സംസ്കരിക്കുകയായിരുന്നു. അഫ്‌സലിനെ തൂക്കിലേറ്റുന്ന വിവരം സ്പീഡ് പോസ്റ്റ് വഴി കുടുമ്പത്തെ അറിയിച്ചിരുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

കാശ്മീരിലെ സോപോര്‍ സ്വദേശിയാണ് അഫ്‌സല്‍. ഇയാളാണ് 2001 ഡിസംബര്‍ 13നു നടന്ന പാര്‍ളമെന്റ്റിനു നേരെ ആക്രമണത്തിന്റെ സൂത്രധാരന്‍ എന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. ആക്രമണത്തില്‍ എട്ടു സുരക്ഷാ ഉദ്യോഗസ്ഥരും ഒരു ഉദ്യാന പാലകനും കൊല്ലപ്പെട്ടിരുന്നു‍. സുരക്ഷാ ഭടന്മാരുടെ ആക്രമണത്തില്‍ അഞ്ച് ഭീകരരും കൊല്ലപ്പെട്ടിരുന്നു. മുന്‍‌രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഇയാളുടെ ദയാഹര്‍ജിയില്‍ നടപടിയൊന്നും എടുത്തിരുന്നില്ല. എന്നാല്‍ പുതിയ രാഷ്ട്രപതി ചുമതലയേറ്റപ്പോള്‍ ആഭ്യന്തരമന്ത്രാലയം അഫ്‌സലിന്റെ ദയാഹര്‍ജി തള്ളുവാന്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്‌മല്‍ കസബിനെ കഴിഞ്ഞ നവംബര്‍ 21 നു തൂക്കിലേറ്റിയിരുന്നു. അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയില്‍ തീര്‍പ്പാക്കാതെ നീട്ടിക്കൊണ്ടു പോകുന്നതില്‍ ബി.ജെ.പി ശക്തമായ രാഷ്ടീയ സമ്മര്‍ദ്ദം കൊണ്ടു വന്നിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഡൽഹി പീഡനം : ഫോറൻസിൿ തെളിവുകളുടെ പിൻബലത്തിൽ പോലീസ്

January 21st, 2013

forensic-epathram

ന്യൂഡൽഹി : ഡെൽഹി പീഡന കേസിൽ പ്രധാനമായും ഫോറൻസിൿ തെളിവുകളുടെ പിൻബലത്തിലാണ് പ്രോസിക്യൂഷൻ കേസ് വാദിക്കുക. 20 മിനിറ്റിൽ ഒരു പീഡനം വീതം നടക്കുന്ന ഇന്ത്യയിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്നതിന്റെ നിരക്ക് ഏറ്റവും കുറവായതിന്റെ കാരണവും ഫോറൻസിൿ തെളിവുകളുടെ ദൌർബല്യം തന്നെ. ഇത്തരം തെളിവുകൾ പലപ്പോഴും പോലീസ് കെട്ടിച്ചമയ്ക്കുകയാണ് പതിവ് എന്നതാണ് ഡൽഹി പീഡന കേസിലെ പ്രതികളുടെ അഭിഭാഷകരുടെ പ്രധാന വാദം.

തന്റെ കക്ഷി സംഭവ സ്ഥലത്ത് ഉണ്ടായിരുന്നത് പോലുമില്ല എന്നാണ് ഒരു പ്രതിയായ വിനയ് ശർമ്മയുടെ അഭിഭാഷകൻ പറയുന്നത്. ഇയാളുടെ അടിവസ്ത്രങ്ങളിലെ രക്തക്കറ പെൺകുട്ടിയുടെ രക്തവുമായി ഡി. എൻ. എ. പരിശോധനയിൽ സാമ്യമുള്ളതായി തെളിഞ്ഞു എന്നാണ് പ്രോസിക്യൂഷന്റെ ഒരു പ്രധാന കണ്ടെത്തൽ. എന്നാൽ ഇയാൾ തന്നെ ബസിൽ ഇല്ല എന്ന് പ്രതിയുടെ വക്കീൽ വാദിക്കുന്നതോടെ തെളിവുകൾ കൃത്രിമമായി ഉണ്ടാക്കിയതാണ് എന്ന വാദത്തിന് ബലം ലഭിക്കുന്നു.

കൂട്ട ബലാൽസംഗ കേസുകളിൽ സംഘത്തിലെ ഒരാൾക്കെതിരെ കൃത്യം നടത്തിയതായി പോലീസ് തെളിയിച്ചാൽ മതി എന്നാണ് ഇന്ത്യയിലെ നിയമം. കുറ്റത്തിന്റെ ഉത്തരവാദിത്തം സംഘത്തിലുള്ള എല്ലാവർക്കും തുല്യമാണ്. എന്നാൽ പോലീസ് കുറ്റം തെളിയിക്കാൻ മുതിരുന്ന പ്രതി തന്നെ ബസിൽ ഇല്ലായിരുന്നു എന്ന ദിശയിലേക്കാണ് പ്രതിയുടെ അഭിഭാഷകന്റെ വാദം എന്നത് കേസിനെ ദുർബലമാക്കും.

പോലീസ് 10 ദിവസം കൊണ്ട് അന്വേഷണം പൂർത്തിയാക്കിയതാണ് മറ്റൊരു ആരോപണം. പോലീസ് പ്രതികളുടെ മേൽ കുറ്റം ആരോപിക്കുകയും അത് തെളിയിക്കാനുള്ള വ്യഗ്രതയിൽ വ്യാജമായി തെളിവുകൾ സൃഷ്ടിക്കുകയുമാണ് ചെയ്തത്. അതാണ് കേവലം 10 ദിവസം കൊണ്ട് അന്വേഷണം പൂർത്തിയാകാൻ കാരണം. ഇതിന് മുൻപ് എന്നെങ്കിലും ഇത്തരത്തിൽ ഒരു അന്വേഷണം 10 ദിവസം കൊണ്ട് പൂർത്തിയാക്കിയ ചരിത്രം ഇന്ത്യയിലുണ്ടോ എന്നാണ് ഒരു സംഘത്തിലുള്ളവർ പെൺകുട്ടിയെ ആക്രമിക്കുന്ന സമയം മുഴുവൻ ബസ് ഓടിച്ച മുകേഷ് സിങ്ങ് എന്ന പ്രതിയുടെ അഭിഭാഷകന്റെ ചോദ്യം.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അബ്ദുള്‍ നസര്‍ മ‌അദനിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍
Next »Next Page » പ്രധാനമന്ത്രിക്കെതിരെ കേസെടുക്കാനാവില്ലെന്ന് ഡൽഹി കോടതി »



  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ
  • കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി
  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine