അറസ്റ്റിലായത് ക്രിക്കറ്റ് കോഴയുടെ ശ്രീ?

May 16th, 2013

ന്യൂഡെല്‍ഹി:ഐ.പി.എല്‍ ക്രിക്കറ്റ് കളിയില്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ ശ്രീശാന്ത് അടക്കം മൂന്ന് കളിക്കാരെ ദില്ലി പോലീസ് അറസ്റ്റു ചെയ്തു. ശ്രീശാന്തിനെ കൂടാ‍തെ അങ്കിത് ചവാന്‍, അജിത് ചാണ്ഡില എന്നിവരാണ് അറസ്റ്റിലായത്. രാജസ്ഥാന്‍ റോയല്‍സ് താരങ്ങളാണ് ഇവര്‍. ശ്രീശാന്തിനെ ഒരു സുഹൃത്തിന്റെ വീട്ടില്‍നിന്നും മറ്റു രണ്ടു പേരെ ടീം അംഗങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
കിങ്ങ്സ് ഇലവന്‍ പഞ്ചാബിനെതിരെ മെയ് 9നു നടന്ന കളിയിലാണ് ശ്രീശാന്ത് ഒത്തു കളിച്ചത്. കരാര്‍ പ്രകാരം രണ്ടാമത്തെ ഓവറില്‍ 14 റണ്‍സ് വഴങ്ങി.
ഈ ഒത്തു കളിയുടെ ഭാഗമായി ശ്രീശാന്ത് 40 ലക്ഷം കൈപറ്റിയെന്നാണ് പോലീസ് പറയുന്നത്. അങ്കിത് ചവാന്‍ 60 ലക്ഷം രൂപയും കൈപറ്റി. നേരത്തെ
നിശ്ചയിച്ച പ്രകാരം ഒത്തുകളിക്കാതിരുന്നതിന്റെ പേരില്‍ അജിത് ചാണ്ഡില മുന്‍‌കൂട്ടി കൈപറ്റിയ 20 ലക്ഷം രൂപ തിരികെ നല്‍കേണ്ടി വന്നു. നേരത്തെ
പറഞ്ഞുറപ്പിച്ചത് പ്രകാരം താന്‍ കളിക്കുവാന്‍ പോകുകയാണെന്നതിനു വാതുവെപ്പുകാര്‍ക്ക് താരങ്ങള്‍ ചില സൂചനകള്‍ നല്‍കും. ഇതിനായി ടവ്വാല്‍, വാച്ച്,
കഴുത്തിലണിഞ്ഞിരിക്കുന്ന മാലയിലെ ലോക്കറ്റ് തുടങ്ങിയവയെ ഇവര്‍ ഉപയോഗിക്കുന്നു. തെളിവുകള്‍ സഹിതമാണ് ദില്ലി പോലീസ് പുറത്ത് വിട്ടത്. മറ്റു
കളിക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.

ഒത്തുകളിയുടെ സൂത്രധാരന്‍ ശ്രീശാന്ത് ആണെന്നും സ്ഥിതീകരിക്കാത്ത വാര്‍ത്തകള്‍ ഉണ്ട്. കളിക്കാരെ കൂടാതെ ഏഴ് വാതുവെപ്പുകാരെയും പിടികൂടിയിട്ടുണ്ട്.
പിടിയിലായ മലയാളി ജിജു നാരായണന്‍ ശ്രീശാന്തിന്റെ ബന്ധുവാണെന്ന് സൂചനയുണ്ട്. ഇവരില്‍ നിന്നും നിരവധി സിംകാര്‍ഡുകളും പണവും
പിടിച്ചെടുത്തിട്ടുണ്ട്. ഐ.പി.എല്ലിന്റെ മറവില്‍ കോടികളുടെ വാതുവെപ്പ് നടക്കുന്നതായി ആരൊപണം ഉയര്‍ന്നിട്ടുണ്ട്.

വിവാദങ്ങള്‍ വിട്ടുമാറാത്ത താരമാണ് ശ്രീശാന്ത്. കളിക്കളത്തിനകത്തും പുറത്തും മര്യാദപാലിക്കാതെ പെരുമാറിയതിന്റെ പേരില്‍ പലതവണ വിവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട് ഈ മലയാളി താരം.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഡെല്‍ഹിയില്‍ വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ചു

May 11th, 2013

ന്യൂഡെല്‍ഹി: സ്ത്രീകള്‍ക്കെതിരെ ഉള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന രാജ്യതലസ്ഥാനത്ത് പ്ലസ്റ്റു വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ചു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ആണ് തെക്കന്‍ ഡെല്‍ഹിക്കടുത്തുള്ള ബുദ്ധവിഹാറിലെ വീട്ടില്‍ വച്ച് സാഖി(16) എന്ന പിങ്കിക്ക് വെടിയേറ്റത്. പെണ്‍കുട്ടിയെ ഉടനെ സഫ്ദര്‍ജംഗ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ന്യൂഡെല്‍ഹി ആര്‍.കെ പുരം സെക്ടര്‍-5 ലെ സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ഥിനിയാണ് സാഖി. ഒരു ആണ്‍കുട്ടിയാണ്‍` വീട്ടില്‍ അധിക്രമിച്ച് കടന്ന് സാഖിയെ വെടിവെച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുന്‍ കേന്ദ്ര മന്ത്രി അന്‍പുമണി രാംദോസ് അറസ്റ്റിൽ

May 3rd, 2013

ചെന്നൈ: മുന്‍ കേന്ദ്ര ആരോഗ്യമന്ത്രിയും പിഎംകെ നേതാവുമായ അന്‍പുമണി രാംദോസിനെ സാമുദായിക വിദ്വേഷം പടര്‍ത്തുന്ന വിധത്തില്‍ പ്രസംഗിച്ചുവെന്ന കേസിൽ അറസ്റ്റ് ചെയ്തു. രാവിലെ അൻപുമണിയുടെ വീട്ടില് എത്തിയ കാഞ്ചീപുരം പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കലാപമുണ്ടാക്കാൻ പ്രേരിപ്പിച്ചു എന്ന കേസും ചുമത്തിയിട്ടുണ്ട്. അന്‍പുമണിയെ കാഞ്ചീപുരം ജില്ലയിലെ തിരുകഴുകുണ്‍ട്രം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. തമിഴ്‌നാട് സര്‍ക്കാര്‍ തന്നോട് രാഷ്ട്രീയ വൈരാഗ്യം തീര്ക്കാൻ ജയലളിത നടത്തിയ കളികളാണ് ഈ അറസ്റ്റിനു പിന്നിലെന്ന് അന്‍പുമണി ആരോപിച്ചു. പോലീസ് നിര്‍ദേശം മറികടന്ന് വില്ലുപുരത്ത് പ്രതിഷേധ റാലി നടത്തിയതിന് അന്‍പുമണിയുടെ പിതാവും പിഎംകെ സ്ഥാപനുമായ രാംദോസിനെ ചൊവ്വാഴ്ച പോലീസ് അറസ്റ്റു ചെയ്തിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സരബ്‌ജിത്തിന്റെ മൃതദേഹം ഇന്ത്യയില്‍ എത്തിച്ചു;സംസ്കാരം നാളെ

May 2nd, 2013

ന്യൂഡെല്‍ഹി: പാക്കിസ്ഥാന്‍ ജയിലില്‍ സഹതടവുകാരുടെ മൃഗീയമായ പീഡനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട ഇന്ത്യന്‍ പൌരന്‍ സരബ്‌ജിത്തിന്റെ മൃതദേഹം ഇന്ത്യയില്‍ എത്തിച്ചു. രാത്രി 7.45 ഓടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിമാനം അമൃത്സറിലെത്തി. ലാഹോറിലെ ജിന്ന ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ആണ് സരബ്‌ജിത്ത് സിങ്ങ് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ മരിച്ചത്. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം ഇന്ത്യക്ക് കൈമാറുകയ്‍ായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് സരബ് ജിത്തിനെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മേധാവി വ്യക്തമാക്കിയത്. കഴിഞ്ഞ വെള്ളീയാഴ്ച ആറുപേരടങ്ങുന്ന സംഘമാണ് സരബിനെ ആക്രമിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായ പരിക്കേറ്റ സരബിനെ ജീവിന്‍ രക്ഷിക്കുവാന്‍ ആയില്ല.

സരബ്‌ജിത്തിന്റെ മൃതദേഹം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ നാളെ സംസ്കരിക്കും. സരബ്‌ജിത്തിന്റെ കൊലപാതകത്തില്‍ സിഖ് സമൂഹം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. തന്റെ സഹോദരന്റെ മരണത്തിന്റെ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാറിനാണെന്ന് സരബിന്റെ സഹോദരി ആരോപീച്ചു. പ്രമുഖ പ്രതിപക്ഷ പാര്‍ട്ടിയായ ബി.ജെ.പി ശക്തമായ വിമര്‍ശനങ്ങളാണ് സര്‍ക്കാറിനെതിരെ ഉന്നയിച്ചത്. സരബ്‌ജിത്തിന്റെ മരണത്തിനു പിന്നിലെ സത്യം പുറത്തുകൊണ്ടുവരണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടു. സരബ്‌ജിത്ത് സിങ്ങിനു നേരെ നടന്ന ആക്രമണത്തിന്റെ കാര്യത്തിലും ഇന്ത്യന്‍ സൈനികരുടെ തലവെട്ടിയെടുത്ത സംഭവത്തിലും പാക്കിസ്ഥാന് ഉചിതമായ മറുപടി നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് മോഡീ ആരോപിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കീഴടങ്ങുവാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സജ്ഞയ് ദത്ത്

April 15th, 2013

sanjay-dutt-epathram

ന്യൂഡെല്‍ഹി: പാക്കിസ്ഥാനില്‍ നിന്നും അനധികൃതമായി കൊണ്ടു വന്ന എ. കെ. 56 തോക്ക് കൈവശം വച്ചതിനു ശിക്ഷിക്കപ്പെട്ട പ്രശസ്ത ബോളീവുഡ് നടന്‍ സജ്ഞയ് ദത്ത് കീഴടങ്ങുവാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു. ശിക്ഷ ഇളവിനായി ഗവര്‍ണ്ണര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അതില്‍ തീരുമാനമാകും വരെ ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തി വെയ്ക്കണം എന്നുമാണ് സഞ്ജയ് ദത്തിന്റെ അപേക്ഷ. ഒരു മാസത്തിനകം കീഴടങ്ങണമെന്നാണ് കോടതി ഉത്തരവ്. ആയുധം കൈവശം വച്ച കേസില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് അഞ്ചു വര്‍ഷത്തെ തടവു ശിക്ഷയാണ് സഞ്ജയിന് കോടതി വിധിച്ചിരിക്കുന്നത്. ഈ കേസില്‍ നേരത്തെ പതിനെട്ട് മാസത്തെ തടവ് ശിക്ഷ സഞ്ജയ് ദത്ത് അനുഭവിച്ചിരുന്നു.

ബോളീവുഡ് താരവും കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന സുനില്‍ ദത്തിന്റെ മകനായ സജ്ഞയ് ദത്തിനെ ശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രശസ്തര്‍ രംഗത്തെത്തിയിരുന്നു. പ്രസ് കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കഠ്ജുവും ഇവരില്‍ ഉള്‍പ്പെടുന്നു. മഹാരാഷ്ട്ര ഗവര്‍ണ്ണറും മലയാളിയുമായ കെ. ശങ്കരനാരായണന് ഇതുമായി ബന്ധപ്പെട്ട് നിരവധി നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ട്.

എന്നാല്‍ മറ്റു പ്രതികള്‍ക്ക് ലഭിക്കാത്ത ആനുകൂല്യങ്ങള്‍ സഞ്ജയ് ദത്തിനു നല്‍കുന്നതിനെതിരെ നിരവധി രാഷ്ടീയ സാമൂഹിക സംഘടനകളും വ്യക്തികളും രംഗത്തെത്തിയിട്ടുണ്ട്. ഗൌരവമുള്ള കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന പ്രശസ്തര്‍ക്കും പണമുള്ളവര്‍ക്കും ഇത്തരത്തില്‍ പ്രത്യേക പരിഗണന നല്കുന്നത് രാജ്യത്തെ നിയമ വ്യവസ്ഥയുടെ നിലനില്പ്പിന് തന്നെ ഭീഷണിയാണ്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « റോഡുകള്‍ ഹേമമാലിനിയുടെ കവിള്‍ പോലെ ആക്കുമെന്ന് പറഞ്ഞ മന്ത്രിയെ പുറത്താക്കി
Next »Next Page » ഗണിത ശാ‍സ്ത്ര പ്രതിഭ ശകുന്തളാ ദേവി അന്തരിച്ചു »



  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine