ഇന്ത്യൻ മുങ്ങിക്കപ്പൽ സ്കോർപ്പീന്റെ നിർമ്മാണ രഹസ്യങ്ങൾ ചോർന്നു

August 24th, 2016

india-scorpene-submarine-in-epathram

ഫ്രഞ്ച് കമ്പനിയായ സി.സി.എൻ.എസിന്റെ നിർമ്മാണത്തിലിരിക്കുന്ന ഇന്ത്യൻ മുങ്ങിക്കപ്പൽ സ്കോർപ്പീന്റെ രഹസ്യങ്ങൾ ചോർന്നു. ഓസ്ട്രേലിയൻ ദിനപത്രമായ ‘ ദ ഓസ്ട്രേലിയൻ’ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. നിർമ്മാണ രഹസ്യങ്ങൾ ചോർന്നതായും അത് ചൈന, പാക്കിസ്ഥാൻ മുതലായ രാജ്യങ്ങളുടെ പക്കൽ എത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

രഹസ്യങ്ങൾ ഇന്ത്യയിൽ നിന്നാണ് ചോർന്നതെന്ന സി.സി.എൻ.എസ്സിന്റെ നിലപാട് ഇന്ത്യ നിഷേധിച്ചു. വെള്ളത്തിൽ മുങ്ങിക്കിടന്ന് ശത്രുവിനെതിരെ മാരക ആക്രമണം തൊടുത്തു വിടാനുള്ള കഴിവ് സ്കോർപ്പിനുണ്ട്. അന്തർവാഹിനിയിലെ സെൻസറുകൾ സംബന്ധിച്ച വിവരങ്ങൾ, ആശയവിനിമയവും ഗതിനിർണയവും സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവയാണ് ചോർന്നത്. എന്നാൽ വിവരങ്ങൾ ചോർന്നിട്ടില്ലെന്നും ഹാക്കിംഗ് മാത്രമാണ് നടന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

രാജീവ് ഗാന്ധി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സൈന്യം ആലോചിച്ചു

October 4th, 2015

bofors-gun-rajiv-gandhi-epathram
ചാണ്ഡീഗഢ് : രാജീവ് ഗാന്ധി സര്‍ക്കാരിനെ 1987ല്‍ അട്ടി മറിക്കാന്‍ സൈന്യം ഗൂഢാ ലോചന നടത്തിയ തായി വെളിപ്പെടുത്തല്‍. പശ്ചിമ കമാന്‍ഡിന്റെ കമാണ്ട റായി രുന്ന ലഫ്. ജന. പി. എന്‍. ഹൂണ്‍ എഴുതിയ ആത്മ കഥ യായ ‘ദി അണ്‍ ടോള്‍ഡ് ട്രൂത്ത്’ എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

അന്നത്തെ സൈനിക മേധാവി ജനറല്‍ കൃഷ്ണ സ്വാമി സുന്ദര്‍ജി, പിന്നീട് സൈനിക മേധാവി യായ ലഫ്. ജന. എസ്. എഫ്. റോഡ്രിഗസ് എന്നിവ രുടെ നേതൃത്വ ത്തിലാണ് ഈ ഗൂഢാലോചന നടത്തിയ ത് എന്നും രാജീവി ന്റെ രാഷ്ട്രീയ എതിരാളി കള്‍ ആയി രുന്നു ഈ നീക്ക ത്തിന് പിറകില്‍ എന്നും ‘ഗ്യാനി സെയില്‍ സിംഗ് വേഴ്‌സസ് രാജീവ് ഗാന്ധി’ എന്ന പേരി ലുള്ള പത്താമത്തെ അദ്ധ്യായത്തില്‍ പി. എന്‍. ഹൂണ്‍ ആരോപി ക്കുന്നു.

രാജീവ് സര്‍ക്കാര്‍ അഴിമതി യില്‍ മുങ്ങി ക്കുളിച്ചിരി ക്കുക യാണെന്ന് സെയില്‍ സിംഗ് പറഞ്ഞി രുന്നു എന്നും തെരഞ്ഞെടുക്ക പ്പെട്ട സര്‍ക്കാരില്‍ നിന്ന് അധികാരം സൈന്യ ത്തിലേക്ക് കൈമാറ്റ പ്പെടും എന്ന ഭീതി കൊണ്ടാണ് രാജീവ് ഗാന്ധിക് എതിരെ സെയില്‍ സിംഗ് നടപടി എടുക്കാതി രുന്നത് എന്നും പി. എന്‍. ഹൂണ്‍ പുസ്തക ത്തില്‍ പറയുന്നു.

- pma

വായിക്കുക: , , , ,

Comments Off on രാജീവ് ഗാന്ധി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സൈന്യം ആലോചിച്ചു

ഇ – മൈഗ്രേറ്റ് വെബ് സൈറ്റ് നിലവില്‍ വന്നു

September 5th, 2015

e-migrate-ministry-overseas-indian-affairs-ePathram
ന്യൂഡല്‍ഹി : വിദേശ ജോലി സുരക്ഷിതത്വം ഉറപ്പ് നല്‍കാനായി ഇന്ത്യ ഗവണ്‍മെന്റ് ആരംഭിച്ച ഇ –മൈഗ്രേറ്റ് വെബ് സൈറ്റ് നിലവില്‍ വന്നു. എമിഗ്രേഷന്‍ ക്ളിയറന്‍സ് നിര്‍ബന്ധം ആക്കിയ രാജ്യ ങ്ങളില്‍ ജോലിക്ക് പോകുന്ന വര്‍ക്കുള്ള സംവിധാനം ആണിത്. നഴ്സിംഗ്, വീട്ടു ജോലി തുടങ്ങിയ വിസ കളില്‍ ഗള്‍ഫ് രാജ്യ ങ്ങളില്‍ പോകുന്ന വര്‍ക്ക് എമിഗ്രേഷന്‍ ക്ളിയറന്‍സ് നിര്‍ബന്ധമാണ്‌.

തൊഴില്‍ ഉടമ, തൊഴിലാളി, റിക്രൂട്ട്മെന്‍റ് ഏജന്‍സി, വിദേശ രാജ്യ ങ്ങളി ലെ ഇന്ത്യന്‍ എംബസ്സികള്‍, കോണ്‍സുലേറ്റുകള്‍, പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍റ് ഓഫീസുകള്‍ എന്നിവയെ വെബ് സൈറ്റു മായി കണ്ണി ചേര്‍ത്തിട്ടുണ്ട്.

ഇ – മൈഗ്രേറ്റ് സംവിധാനം അനുസരിച്ച് ഇന്ത്യ യില്‍ നിന്ന് ജോലിക്കാരെ എടുക്കാന്‍ ആഗ്രഹിക്കുന്ന തൊഴിലുടമ അല്ലെങ്കില്‍ സ്ഥാപനം ഈ വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. കമ്പനി നേരിട്ടും ഏജന്‍സി കള്‍ മുഖേന നടത്തുന്ന റിക്രൂട്ട്മെന്‍റിനും രജിസ്ട്രേഷന്‍ നിര്‍ബന്ധ മാണ്.

തസ്തിക, ശമ്പളം തുടങ്ങിയവ വ്യക്ത മാക്കുന്ന വിവര ങ്ങളും തൊഴിലുടമ നല്‍കണം. ഇവ അതത് രാജ്യ ങ്ങളിലെ ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് പരിശോധിച്ച് ഉറപ്പു വരുത്തും. റിക്രൂട്ട്മെന്‍റ് തട്ടിപ്പു കളുടെ പശ്ചാത്തല ത്തില്‍ ഇന്ത്യന്‍ ഗവണ്മെന്റ് തങ്ങളുടെ പൌരന്മാരുടെ സംരക്ഷണ ത്തിനായി രൂപ കല്‍പന ചെയ്തതാണ് ഇ – മൈഗ്രേറ്റ്.

കേന്ദ്ര പ്രവാസി കാര്യ മന്ത്രാലയ ത്തിന് കീഴിലാണ് ഈ വെബ് സൈറ്റ്. എമിഗ്രേഷന്‍ ക്ളിയറന്‍സ് ആവശ്യമുള്ള ഉദ്യോഗാര്‍ത്ഥി ക്ക് വെബ് സൈറ്റ് വഴി ക്ളിയറന്‍സിനു വേണ്ടി യുള്ള അപേക്ഷ നല്‍കാം.

പ്രസ്തുത ഉദ്യോഗാര്‍ത്ഥി യുടെ തൊഴിലുടമ നല്‍കിയ വിവരങ്ങള്‍ വിശ്വാസ യോഗ്യമാണ് എന്ന് കണ്ടാല്‍ എമിഗ്രേഷന്‍ ക്ളിയറന്‍സ് അനുവദിക്കും. ക്ളിയറന്‍സിന് നല്‍കിയ അപേക്ഷ യുടെ അപ്പോഴത്തെ സ്ഥിതി എന്താണെന്ന് ഉദ്യോഗാര്‍ത്ഥി ക്ക് അറിയാനും വെബ്  സൈറ്റില്‍ സംവിധാനമുണ്ട്.

- pma

വായിക്കുക: , , ,

Comments Off on ഇ – മൈഗ്രേറ്റ് വെബ് സൈറ്റ് നിലവില്‍ വന്നു

രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നം ദാരിദ്ര്യം : രാഷ്ട്രപതി

August 15th, 2014

Pranab Mukherjee-epathram
ന്യൂഡല്‍ഹി : ദാരിദ്ര്യമാണ് രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നം എന്നും സാമ്പത്തിക വളര്‍ച്ച യുടെ ഗുണ ങ്ങള്‍ പാവ പ്പെട്ടവര്‍ക്കും ഉറപ്പു വരുത്തണം എന്നും സ്വാതന്ത്ര്യ ദിനത്തിനു തലേന്നു രാഷ്ട്രത്തെ അഭി സംബോധന ചെയ്തു കൊണ്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു.

ആറ് പതിറ്റാണ്ടിനിടെ പട്ടിണി നിയന്ത്രിക്കാന്‍ ആയെങ്കിലും രാജ്യത്തെ മൂന്നില്‍ ഒന്ന് ജനങ്ങള്‍ ഇന്നും ദാരിദ്ര്യ ത്തില്‍ തുടരുക യാണെന്ന് അദ്ദേഹം ഓര്‍മ പ്പെടുത്തി. അസഹിഷ്ണുതയും കലാപവും ജനാധി പത്യ ത്തിന്റെ സത്തയെ ഒറ്റു കൊടുക്കും. ഭാരത ത്തിന്റെ മൂല്യ ങ്ങള്‍ തിരിച്ചറി യാത്ത വരാണ് പ്രകോപന പരമായി വിഷം ചീറ്റുന്നത്. അന്താരാഷ്ട്ര സാഹചര്യ ങ്ങള്‍ കലങ്ങി മറിയുക യാണ്. ഇതിന്റെ പ്രതിഫലന ങ്ങള്‍ രാജ്യത്തും ഉണ്ടാകും.

സാമൂഹിക സൗഹാര്‍ദവും വികസ നവും നടപ്പാക്കാന്‍ ആകുന്ന വിധം മികച്ച ഭരണം എന്ന സങ്കല്‍പ്പ ത്തില്‍ ചര്‍ച്ചകള്‍ നടക്കേണ്ട തുണ്ട്. ഭരണ ഘടനയുടെ ചട്ടക്കൂടിന് നിന്നു കൊണ്ടാ കണം മികച്ച ഭരണ മെന്ന സങ്കല്‍പ്പം യാഥാര്‍ഥ്യ മാക്കേണ്ടത്. ഫല പ്രദമായ ഭരണ ത്തിന് നില വിലുള്ള സംവിധാന ത്തെ പുനഃസ്ഥാപിക്കുകയും വീണ്ടും കണ്ടെത്തുകയുമാണ് വേണ്ടത് – രാഷ്ട്രപതി പറഞ്ഞു.

പരിസ്ഥിതി സംരക്ഷണ ത്തിന് പ്രഥമ പരിഗണന നല്‍കണമെന്ന് രാഷ്ട്രപതി ഓര്‍മപ്പെടുത്തി. ഇത് ദേശീയ ലക്ഷ്യമായി ഓരോ പൗരനും കാണണം. പാര്‍പ്പിടവും വഴിയും ഓഫീസും വൃത്തി യായി സൂക്ഷിക്കാന്‍ നമുക്കാവണം. നമ്മളെ സംരക്ഷിക്കാന്‍ തുടര്‍ച്ച യായി പ്രകൃതിയെ തിരിച്ചും സംരക്ഷിക്കേണ്ടതും ഉണ്ട്ട്.

- pma

വായിക്കുക: , , , , , ,

Comments Off on രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നം ദാരിദ്ര്യം : രാഷ്ട്രപതി

ഇന്ന് കാർഗിൽ വിജയ് ദിവസ്

July 26th, 2014

kargil-vijay-divas-epathram

ന്യൂഡൽഹി: രാജ്യം ശത്രുക്കളിൽ നിന്നും സുരക്ഷിതമായി നില നിർത്താനായി അതിർത്തിയിൽ ധീരമായി പോരാടി വീര മൃത്യു വരിച്ച ജവാന്മാരുടെ സ്മരണകൾക്ക് മുൻപിൽ ഒരു കാർഗിൽ ദിനം കൂടി രാഷ്ട്രം ആദരപൂരവ്വം ആചരിച്ചു. പാക്കിസ്ഥാൻ നുഴഞ്ഞു കയറ്റക്കാരിൽ നിന്നും 1999 ജൂലൈ 26നാണ് ഇന്ത്യൻ സൈന്യം കാർഗിൽ സൈനിക ഔട്ട് പോസ്റ്റുകൾ തിരികെ പിടിച്ചത്. 60 ദിവസത്തിലേറെ നീണ്ടു നിന്ന രക്ത രൂഷിതമായ പോരാട്ടത്തിൽ 527 ഇന്ത്യൻ സൈനികരാണ് കൊല്ലപ്പെട്ടത്.

രണ്ടു ദിവസം നീണ്ടു നില്ക്കുന്ന ചടങ്ങുകൾ സൈനിക മേധാവി ജനറൽ ബിക്രം സിങ്ങ് ഉദ്ഘാടനം ചെയ്തു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « പുതിയ ഗവര്‍ണ്ണര്‍മാരുടെ പട്ടികയില്‍ ഒ. രാജഗോപാല്‍ ഇല്ല
Next »Next Page » മൂന്നിലൊന്ന് ശൈശവ വിവാഹം ഇന്ത്യയിൽ »



  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine