വിക്കിലീക്സ് : ബി.ജെ.പി. യും വെട്ടിലായി

March 19th, 2011

lk-advani-epathram

ന്യൂഡല്‍ഹി : വിക്കിലീക്സ് വെളിപ്പെടുത്തിയ പുതിയ രേഖകളിലെ പരാമര്‍ശങ്ങള്‍ ബി. ജെ. പി. യെയും വെട്ടിലാക്കി. ആണവ കരാര്‍ സംബന്ധിച്ച തങ്ങളുടെ എതിര്‍പ്പുകള്‍ കാര്യമായി എടുക്കേണ്ട എന്ന് ഒരു ഉന്നത ബി. ജെ. പി., ആര്‍. എസ്. എസ്. നേതാവ് അമേരിക്കന്‍ പ്രതിനിധിയെ സമാശ്വസിപ്പിച്ചതിന്റെ വിവരങ്ങളാണ് ഇപ്പോള്‍ വെളിപ്പെട്ടത്‌. ബി. ജെ. പി. ദേശീയ എക്സിക്യൂട്ടീവ് അംഗവും ആര്‍. എസ്. എസ്. പ്രമുഖനുമായ ശേഷാദ്രി ചാരി ഡിസംബര്‍ 25നാണ് അമേരിക്കന്‍ നയതന്ത്രജ്ഞന്‍ റോബര്‍ട്ട് ബ്ലെക്കുമായി കൂടിക്കാഴ്ച നടത്തി പാര്‍ട്ടി നിലപാട്‌ വ്യക്തമാക്കിയത്‌ എന്ന് കേബിള്‍ സന്ദേശങ്ങള്‍ പറയുന്നു. ബി.ജെ.പി. അമേരിക്കന്‍ വിരുദ്ധ നിലപാട്‌ സ്വീകരിക്കുന്നത് കേവലം രാഷ്ട്രീയമായ നേട്ടത്തിന് വേണ്ടിയാണെന്നും ഇതില്‍ അമേരിക്ക ആശങ്കപ്പെടേണ്ടതില്ല എന്നുമാണ് ചാരി ബ്ലെക്കിനോടു പറഞ്ഞത്‌. യു. പി. എ. സര്‍ക്കാരിന് മേല്‍ രാഷ്ട്രീയ ലാഭം നേടാന്‍ വേണ്ടി സാധാരണയായി പാര്‍ട്ടി സ്വീകരിക്കുന്ന നിലപാട്‌ മാത്രമാണിത്‌ എന്നും ബി. ജെ. പി. നേതാവ്‌ അമേരിക്കന്‍ പ്രതിനിധിയെ ധരിപ്പിച്ചതായി വിക്കിലീക്സ്‌ വെളിപ്പെടുത്തിയ നയതന്ത്ര രേഖകള്‍ വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജൂഹി ചൗളയുടെ വീട്ടില്‍ മോഷണം; ഒരാള്‍ പിടിയില്‍

February 15th, 2011

മുംബൈ: ബോളിവുഡ് നടി ജൂഹി ചൗളയുടെ വീട്ടില്‍ കഴിഞ്ഞ മാസം നടന്ന മോഷണവുമായി ബന്ധപ്പെട്ട്ഒരാളെ അറസ്റ്റു ചെയ്തതായി മുംബൈ പോലീസ് അറിയിച്ചു. കഴിഞ്ഞ മാസം 15ന് ദക്ഷിണ മുംബൈയിലെ ജൂഹിയുടെ വസതിയില്‍ വച്ചു നടന്ന പാര്‍ട്ടിയ്ക്കിടെയാണ് മോഷണം നടന്നത്.

വിദേശികളടക്കം 40ലധികം അതിഥികളും വീട്ടുജോലിക്കാരുമാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. ഇതിനിടെയാണ് ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, ഐപോഡ് തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ മോഷണം പോയത്. നടിയുടെ പരാതിയില്‍മേല്‍ പോലീസ് കേസെടുത്തു അന്വേഷണം നടത്തിവരികയായിരുന്നു. പാര്‍ട്ടിയില്‍ പങ്കെടുത്ത സന്ദീപ് ബലെറാവു എന്നയാളെയാണ് അറസ്റ്റു ചെയ്തതെന്നും ഇയാള്‍ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

12 ദിവസം; തരൂരിന് ലഭിച്ചത് 13.5 ലക്ഷം രൂപ

February 13th, 2011

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത്‌ സംഘാടക സമിതി അംഗമായതിലൂടെ മുന്‍ കേന്ദ്രമന്ത്രിയും എം പിയുമായ ശശി തരൂരിനും കിട്ടി 13.5 ലക്ഷം രൂപ. ഗയിംസ്‌ വില്ലേജില്‍ 12 ദിവസം സന്ദര്‍ശിച്ചുപോയതിനുള്ള ഫീസായാണ്‌ ഈ തുക തരൂരിന്‌ ലഭിച്ചതെന്ന്‌ സി എ ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എച്ച്‌ ഡി എഫ്‌ സി ബാങ്കിന്റെ ദുബായ്‌ ശാഖ വഴി ഈ പണം തരൂര്‍ കൈപ്പറ്റുകയും ചെയ്‌തു.
തരൂരിന്റെ അന്താരാഷ്‌ട്ര ബന്ധങ്ങളും പേരും കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ പ്രചരണത്തിന്‌ ഉപയോഗിക്കാനായാണ്‌ അദ്ദേഹത്തെയും സംഘാടക സമിതിയില്‍ ഉള്‍പ്പെടുത്തിയത്‌. മാസത്തില്‍ നാല്‌ ദിവസമെന്ന കണക്കില്‍ മൂന്ന്‌ മാസമാണ്‌ തരൂര്‍ ഗെയിംസ്‌ വില്ലേജില്‍ എത്തിയ്‌.

2008 ഒക്‌ടോബര്‍, നവംബര്‍, 2009 ജനുവരി മാസങ്ങളിലായിരുന്നു ഇത്‌. ഇതിനുള്ള സിറ്റിംഗ്‌ ഫീയായി ഒരു ദിവസം 2,500 ഡോളറെന്ന കണക്കില്‍ 30,000 ഡോളറാണ്‌ തരൂര്‍ കൈപ്പറ്റിയതെന്ന്‌ സി എ ജി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇതില്‍ അപാകതയൊന്നുമില്ലെന്നാണ്‌ ശശി തരൂരിന്റെ വിശദീകരണം. കണ്‍സള്‍ട്ടന്റായാണ്‌ താന്‍ പ്രവര്‍ത്തിച്ചത്‌. അതിന്‌ ലഭിച്ച പ്രതിഫലം തുലോം കുറവാണ്‌. അന്താരാഷ്‌ട്ര തലത്തില്‍ ഒരു പ്രഭാഷണത്തിന്‌ പോയാല്‍ ലഭിക്കുന്ന തുക പോലുമില്ല ഇത്‌. പണം ദുബായ്‌ ബാങ്ക്‌ വഴി മാറിയെടുത്തതിലും തെറ്റില്ല. വിദേശബാങ്ക്‌ അക്കൗണ്ടുകള്‍ താന്‍ ഇപ്പോഴും നിലനിര്‍ത്തുന്നുണ്ടെന്നും തരൂര്‍ പറഞ്ഞു.

-

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

വാലന്റൈന്‍സ്‌ ദിനം : രഹസ്യമായി ചുംബിക്കാം എന്ന് ശ്രീരാമ സേന

February 11th, 2011

valentines-day-kiss-epathram

ന്യൂഡല്‍ഹി : വാലന്റൈന്‍സ്‌ ദിനത്തെ എതിര്‍ക്കുന്നുണ്ടെങ്കിലും ചില ഉപാധികളോടെ വാലന്റൈന്‍സ്‌ ദിനം ആഘോഷിക്കാം എന്ന് ധാര്‍മ്മിക പോലീസ്‌ ചമഞ്ഞ് വിവാദം സൃഷ്ടിക്കാറുള്ള ശ്രീരാമ സേന അറിയിച്ചു. വാലന്റൈന്‍സ്‌ ദിനത്തില്‍ കമിതാക്കള്‍ക്ക് പരസ്പരം ചുംബിക്കാം. എന്നാല്‍ ഇത് രഹസ്യമായി വേണമെന്ന് മാത്രം. പൊതു സ്ഥലത്ത് വെച്ച് പരസ്യമായി സ്നേഹ പ്രകടനം നടത്തരുത്. നീളം കുറഞ്ഞ പാവാടകളും നഗ്നതാ പ്രദര്‍ശനവും അരുത്.

ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും തുടങ്ങി തലസ്ഥാനത്തെ വിവിധ കോളേജുകളില്‍ ശ്രീരാമ സേനയുടെ പ്രവര്‍ത്തകര്‍ ഇന്ന് മുതല്‍ മൂന്നു ദിവസത്തെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. വാലന്റൈന്‍സ്‌ ദിനം ഭാരതീയ സംസ്കാരത്തിന് വിരുദ്ധമാണ് എന്ന് ഇവര്‍ യുവതീ യുവാക്കളെ പറഞ്ഞു മനസ്സിലാക്കും. ഇതിനു പകരം എല്ലാവരും ബസന്ത്‌ പഞ്ചമി ആഘോഷിക്കണം എന്നാണ് സേന ആവശ്യപ്പെടുന്നത്.

വാലന്റൈന്‍സ്‌ ദിനത്തില്‍ സേനാ പ്രവര്‍ത്തകര്‍ രഹസ്യ ക്യാമറകളുമായി പരസ്യമായി ആലിംഗനം ചെയ്യുകയോ ചുംബിക്കുകയോ ചെയ്യുന്ന യുവ മിഥുനങ്ങളുടെ വീഡിയോ ചിത്രം ഷൂട്ട്‌ ചെയ്ത് യൂട്യൂബില്‍ പ്രദര്‍ശിപ്പിച്ച് അവരെ ലോകത്തിനു മുന്‍പില്‍ നാണം കെടുത്തും.

തങ്ങള്‍ പ്രണയത്തിന് എതിരല്ല എന്നും എന്നാല്‍ കച്ചവട ലാക്കോടെ ഇതിനെ അശ്ലീലമാക്കുകയും നമ്മുടെ സംസ്കാരം മലിനപ്പെടുത്തുകായും ചെയ്ത് ആശംസാ കാര്‍ഡുകളും വാലന്റൈന്‍ സമ്മാനങ്ങളും വിറ്റ് കാശാക്കാന്‍ ഒരുമ്പെട്ടിറങ്ങുന്ന ബഹു രാഷ്ട്ര കമ്പനികള്‍ക്കും എതിരെയാണ് തങ്ങളുടെ യുദ്ധമെന്നും സേനാ പ്രവര്‍ത്തകര്‍ പറയുന്നു.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

ആരുഷി വധം: മാതാപിതാക്കളെ പ്രതിചേര്‍ത്തു

February 10th, 2011

ന്യൂഡല്‍ഹി: ആരുഷി- ഹേംരാജ് കൊലക്കേസില്‍ ആരുഷിയുടെ അച്ഛന്‍ ഡോ. രാജേഷ് തല്‍വാറിനെയും അമ്മ ഡോ. നൂപുര്‍ തല്‍വാറിനെയും പ്രതിചേര്‍ക്കാന്‍ വിചാരണക്കോടതി നിര്‍ദേശിച്ചു. അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടിയുള്ള സി.ബി.ഐയുടെ റിപ്പോര്‍ട്ട് ബുധനാഴ്ച ഗാസിയാബാദിലെ പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി പ്രീതി സിങ് തള്ളി. തല്‍വാര്‍ ദമ്പതിമാര്‍ക്കെതിരെ കുറ്റം ചുമത്തി ഉടന്‍ വിചാരണ ആരംഭിക്കും. കേസില്‍ പ്രതിചേര്‍ത്ത നടപടിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് തല്‍വാര്‍ ദമ്പതിമാരുടെ അഭിഭാഷക വ്യക്തമാക്കി.

കേസില്‍ മുമ്പ് സി.ബി.ഐ. അറസ്റ്റു ചെയ്ത രാജേഷ് തല്‍വാറിന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍, ആദ്യമായാണ് ആരുഷിയുടെ അമ്മ നൂപുര്‍ തല്‍വാര്‍ പ്രതിചേര്‍ക്കപ്പെടുന്നത്. ഇരുവരോടും ഈമാസം 28ന് കോടതിയില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടു. നൂപുര്‍ തല്‍വാറിനെ താമസിയാതെ അറസ്റ്റ് ചെയേ്തക്കും. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് ദമ്പതിമാര്‍ക്കെതിരെയുള്ള കുറ്റം. കൊലപാതകം നടത്തിയത് പുറത്തുനിന്നുള്ളവരല്ലെന്നും തെളിവില്ലാത്തതിനാല്‍ തല്‍വാര്‍ ദമ്പതിമാര്‍ക്കെതിരെ വിചാരണ സാധ്യമല്ലെന്നുമാണ് അന്വേഷണം അവസാനിപ്പിച്ചുകൊണ്ടുള്ള സി.ബി.ഐ. റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവം നടക്കുമ്പോള്‍ തല്‍വാര്‍ ദമ്പതിമാര്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. രാജേഷിനും നൂപുറിനും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കാണിക്കുന്ന ഒട്ടേറെ സൂചനകള്‍ സി.ബി.ഐ. റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, എന്തിനുവേണ്ടി കൊല നടത്തിയെന്നത് ഇപ്പോഴും അജ്ഞാതമാണ്.

ദന്തഡോക്ടര്‍മാരായ തല്‍വാര്‍ ദമ്പതിമാരുടെ പതിന്നാലുകാരിയായ മകള്‍ ആരുഷി തല്‍വാറിനെ 2008 മെയ് 16നാണ് കൊല്ലപ്പെട്ട നിലയില്‍ ഉത്തര്‍പ്രദേശിലെ നോയ്ഡയിലെ ഫ്‌ളാറ്റില്‍ കണ്ടെത്തിയത്. പിറ്റേന്ന് വീട്ടുവേലക്കാരന്‍ ഹേംരാജിന്റെ മൃതദേഹം വീടിന്റെ ടെറസിലും കണ്ടെത്തി. കേസ് ആദ്യം അന്വേഷിച്ച യു.പി. പോലീസ് എത്തിയ അതേ നിഗമനങ്ങളിലാണ് സി.ബി.ഐയും എത്തിച്ചേര്‍ന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. തല്‍വാറിന്റെ ക്ലിനിക്കിലെ ജോലിക്കാരനായ കൃഷ്ണ, തല്‍വാറിന്റെ കുടുംബസുഹൃത്ത് ദുറാനിയുടെ വീട്ടുജോലിക്കാരന്‍ രാജ്കുമാര്‍, അടുത്തവീട്ടിലെ ജോലിക്കാരന്‍ വിജയ് മണ്ഡല്‍ എന്നിവര്‍ക്ക് നീതി ലഭിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് സി.ബി.ഐ. കോണ്‍സെല്‍ ആര്‍.കെ സൈനി പറഞ്ഞു. സംഭവത്തില്‍ മൂവരും നിരപരാധികളാണെന്നും സി.ബി.ഐ. പറയുന്നു.

സി.ബി.ഐയുടെ റിപ്പോര്‍ട്ട് തള്ളണമെന്നും കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടും തല്‍വാര്‍ ദമ്പതിമാര്‍ പ്രത്യേക സി.ബി.ഐ. കോടതിക്ക് പരാതി നല്‍കിയിരുന്നു. സി.ബി.ഐയുടെ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കേസില്‍ ശാസ്ത്രീയമായ അന്വേഷണം വേണമെന്നുമാണ് തല്‍വാര്‍ ദമ്പതിമാര്‍ ആവശ്യപ്പെടുന്നത്. ആരുഷിയുടെ മൃതദേഹം കണ്ടെത്തിയപ്പോള്‍ സംശയത്തിന്റെ മുന വേലക്കാരന്‍ നേപ്പാള്‍ സ്വദേശി ഹേംരാജിനു നേരെ തിരിക്കാനാണ് തല്‍വാര്‍ ദമ്പതിമാര്‍ ശ്രമിച്ചത്. എന്നാല്‍, പിറ്റേന്ന് വീടിന്റെ ടെറസില്‍ നിന്ന് ഹേംരാജിന്റെ മൃതദേഹവും കണ്ടെത്തി. രാവിലെ വീട്ടിലെത്തിയ വേലക്കാരിയോടാണ് ആരുഷി കിടന്നിരുന്ന മുറി തുറക്കാന്‍ നൂപുര്‍ ആവശ്യപ്പെട്ടത്. മുറി തുറന്നപ്പോള്‍ ആരുഷിയോട് ഹേംരാജ് ചെയ്തതെന്തെന്നു നോക്കൂ എന്നു പറഞ്ഞ് നൂപുര്‍ പൊട്ടിക്കരയുകയായിരുന്നു. ആരുഷിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരെ തല്‍വാര്‍ ദമ്പതിമാര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതായും സി.ബി.ഐ. കണ്ടെത്തിയിട്ടുണ്ട്. ലൈംഗിക പീഡനത്തിനുള്ള സാധ്യത പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നില്ല. ആരുഷിയുടെയും രാജേഷിന്റെയും മുറികള്‍ തമ്മില്‍ എട്ടടി ദൂരമേയുള്ളൂ. കുറ്റകൃത്യം നടന്നത് രാത്രി 12നാണ്. എന്നാല്‍ രാത്രി 11.30 വരെ രാജേഷ് ഇന്റര്‍നെറ്റ് ഉപയോഗിച്ചതിനും തെളിവുണ്ട്.

ആരുഷി കൊല്ലപ്പെട്ട ദിവസം പോലീസ് സംഘം ടെറസിന് മുകളിലേക്ക് പോകാതിരിക്കാന്‍ തല്‍വാര്‍ ദമ്പതിമാര്‍ പ്രത്യേകം ശ്രദ്ധവെച്ചിരുന്നു. കുറ്റവാളിയെന്ന് ഇവര്‍ ആരോപിച്ച ഹേംരാജിനെ തേടി പോലീസ് സംഘം നേപ്പാളിലേക്ക് പോയി. പിറ്റേന്ന് പോലീസ് ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് ടെറസിന്റെ വാതില്‍ തുറന്നുകൊടുത്തത്. ഹേംരാജിന്റെ മൃതദേഹം കണ്ടെടുത്തപ്പോള്‍ ആളെ തനിക്കറിയില്ലെന്നായിരുന്നു തല്‍വാറിന്റെ ആദ്യ പ്രതികരണം. ശസ്ത്രക്രിയാ ഉപകരണം ഉപയോഗിച്ചാണ് ആരുഷിയെയും ഹേംരാജിനെയും കഴുത്തുമുറിച്ചു കൊലപ്പെടുത്തിയത്. രാജേഷിനെപ്പോലെ പ്രൊഫഷണല്‍ ഡോക്ടര്‍ക്ക് ഈ ഉപകരണം കൈകാര്യം ചെയ്യാന്‍ വൈദഗ്ധ്യമുണ്ടാവുമെന്നും സി.ബി.ഐ. പറയുന്നു.

-

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

12 of 17111213»|

« Previous Page« Previous « പോര്‍ട്ടബിലിറ്റി ഉപയോഗിച്ചത് 17 ലക്ഷം പേര്‍
Next »Next Page » ജെ.എന്‍.യു. നീലചിത്ര നിര്‍മ്മാണം കാമുകന്റെ ചതിയെന്നു റിപ്പോര്‍ട്ട്‌ »



  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine