ആക്രമണം രവി ശങ്കറിന്റെ നേര്‍ക്കായിരുന്നില്ല എന്ന് പോലീസ്‌

May 31st, 2010

sri-sri-ravishankar-art-of-livingബാംഗ്ലൂര്‍ : ആര്‍ട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനത്തിന്റെ അധിപനായ രവിശങ്കറിന്റെ ആശ്രമത്തില്‍ നടന്ന വെടിവെയ്പ്പ് അദ്ദേഹത്തിനെ ലക്‌ഷ്യം വെച്ചുള്ള ഒന്നായിരുന്നില്ല എന്ന് കര്‍ണ്ണാടക പോലീസ്‌ ഡി. ജി. പി. അറിയിച്ചു. പ്രഭാഷണം കഴിഞ്ഞു രവി ശങ്കറും പരിവാരങ്ങളും കാറുകളില്‍ കയറി സ്ഥലം വിട്ടതിനു ശേഷം അഞ്ചു മിനിട്ടോളം കഴിഞ്ഞാണ് വെടി വെയ്പ്പ് നടന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനാല്‍ വെടി വെയ്പ്പിന്റെ ലക്‌ഷ്യം രവി ശങ്കര്‍ ആയിരുന്നില്ല എന്നാണു പോലീസിന്റെ നിഗമനം.

എന്നാല്‍ ഈ ആക്രമണം രവി ശങ്കറിനെ ഉദ്ദേശിച്ചുള്ളതായിരുന്നു എന്നാണു ആശ്രമം പറയുന്നത്. ഈ വാദത്തിനെ താന്‍ എതിര്‍ക്കുന്നില്ല എന്ന് പറഞ്ഞ ഡി. ജി. പി., താന്‍ വസ്തുതകള്‍ വിശദീകരിക്കുക മാത്രമാണ് ചെയ്യുന്നത് എന്നും കൂട്ടിച്ചേര്‍ത്തു.

സംഭവം നടന്നതിനു ശേഷം കുറെ സമയം കഴിഞ്ഞാണ് ആശ്രമം നടത്തിപ്പുകാര്‍ പോലീസില്‍ പരാതിപ്പെട്ടത്. ഇവര്‍ തമ്മില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനം എടുത്തതിന് ശേഷമാണ് പരാതി പോലീസില്‍ എത്തിയത്. വിനയ്‌ എന്ന ഒരു ശിഷ്യന്റെ തുടയിലാണ് ബുള്ളറ്റ്‌ തറച്ചത്. 700 അടി ദൂരെ നിന്നാണ് അക്രമി വെടി വെച്ചത് എന്നും പോലീസ്‌ അറിയിച്ചു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

പാവങ്ങളൂടെ പടനായികക്ക്‌ 87 കോടിയുടെ ആസ്തി

May 30th, 2010

mayawatiഒരു നേരം പോലും ഭക്ഷണം കഴിക്കുവാന്‍ സാധിക്കാത്ത വലിയ ഒരു വിഭാഗം ജനങ്ങള്‍ ദുരിതം അനുഭവിക്കുന്ന സംസ്ഥാനത്തെ പാവങ്ങളുടെ പടനായിക എന്ന് വിശേഷി പ്പിക്കപ്പെടുന്ന മുഖ്യമന്ത്രി മായവതിയ്ക്ക്‌ കോടികളുടെ ആസ്ഥിയെന്ന് വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയായി അധികാരത്തില്‍ കയറി മൂന്നു വര്‍ഷം കൊണ്ട്‌ മായാവതിയുടെ ആസ്ഥിയില്‍ 52 കോടിയില്‍ നിന്നും 87 കോടിയിലേക്ക്‌ ഉള്ള ഉയര്‍ച്ചയാണ് ഉണ്ടായത്.

12.95 കോടി രൂപ കൈവശവും, ബാങ്ക്‌ നിക്ഷേപമായി 11.39 കോടിയും, 1034.26 ഗ്രാം സ്വര്‍ണ്ണം, 86.8 ലക്ഷത്തിന്റെ വജ്രം, 4.44 ലക്ഷത്തിന്റെ വെള്ളിയാഭരണം തുടങ്ങിയവ ഇതില്‍ പെടും.

ജൂണില്‍ നടക്കുന്ന നിയമസഭാ ഉപ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച സത്യവാങ്ങ്മൂല ത്തിലാണ്‌ ഈ വിവരങ്ങള്‍ ഉള്ളത്‌.

പൊതു ഖജനാവില്‍ നിന്നും കോടികള്‍ ചിലവിട്ട്‌ സ്വന്തം പ്രതിമ സ്ഥാപിക്കുവാന്‍ ഉള്ള മായവതിയുടെ ശ്രമങ്ങള്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

“ഹിന്ദുത്വം” വില്‍പ്പനയ്ക്ക്

May 15th, 2010

pramod-muthalik-epathramഹിന്ദുത്വ മൂല്യങ്ങളുടെയും ഭാരതീയ പാരമ്പര്യത്തിന്റെയും മൊത്ത കച്ചവടക്കാരായി സ്വയം അവരോധിച്ച് രാജ്യത്ത് വര്‍ഗ്ഗീയ അസ്വസ്ഥതകള്‍ ഇളക്കി വിടുകയും, അക്രമങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത ശ്രീരാമ സേന, കൂലിക്ക് തല്ലുന്ന വെറുമൊരു ഗുണ്ടാ സംഘം മാത്രമാണെന്ന് തങ്ങള്‍ കണ്ടെത്തിയതായി തെഹെല്ക ഡോട്ട് കോം അവകാശപ്പെട്ടു. ഇന്ത്യയില്‍ അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനത്തിന് പുതിയ മാനങ്ങള്‍ നല്‍കി, വിവാദപരമായ പല കണ്ടെത്തലുകളും നടത്തിയ തെഹെല്ക ഡോട്ട് കോം തങ്ങളുടെ റിപ്പോര്‍ട്ടര്‍ മുഖാന്തിരം ശ്രീരാമ സേനയുടെ സ്ഥാപകനായ പ്രമോദ്‌ മുത്തലിക്കിനെ തന്നെ കണ്ടാണ് കൂലിക്ക് വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാനുള്ള ധാരണ ഉണ്ടാക്കിയത്.

ഒരു ഹിന്ദു ചിത്രകാരനായി വേഷമിട്ട തെഹല്‍ക്ക റിപ്പോര്‍ട്ടര്‍ താന്‍ “ലവ് ജിഹാദ്‌” പ്രമേയമാക്കി വരച്ച ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് വെക്കുമ്പോള്‍ അതിനെതിരെ ശ്രീരാമ സേന കലാപമുണ്ടാക്കണം എന്ന ആവശ്യം മുത്തലിക്കിന് മുന്‍പില്‍ അവതരിപ്പിച്ചപ്പോള്‍ ഒരല്‍പ്പം പോലും സങ്കോചമില്ലാതെ അഡ്വാന്‍സായി നല്‍കിയ പതിനായിരം രൂപ മുത്തലിക്ക്‌ വാങ്ങി തന്റെ കീശയിലിട്ടു എന്ന് തെഹെല്ക്ക അറിയിച്ചു. ചിത്ര പ്രദര്‍ശനത്തിനെതിരെ ശ്രീരാമ സേന രംഗത്ത്‌ വന്നാല്‍ മാധ്യമ ശ്രദ്ധ ലഭിക്കുകയും രാജ്യത്തിനകത്തും പുറത്തും തന്റെ ചിത്രങ്ങള്‍ക്ക് വില വര്‍ദ്ധിക്കുകയും ചെയ്യും, ശ്രീരാമ സേനയ്ക്ക് പറഞ്ഞുറപ്പിക്കുന്ന തുക പ്രതിഫലമായി ലഭിക്കുകയും ചെയ്യും – ഇതായിരുന്നു തെഹെല്ക്ക മുത്തലിക്കിന് നല്‍കിയ നിര്‍ദ്ദേശം.

രണ്ടാമതോന്നാലോചിക്കാതെ, ബാംഗലൂരിനു പുറമേ മംഗലാപുരത്തും തങ്ങള്‍ കലാപം ഉണ്ടാക്കാം എന്നായിരുന്നു തെഹെല്‍ക്കയ്ക്ക് ലഭിച്ച മറുപടി.

രണ്ടു നഗരങ്ങളിലും കലാപം ഉണ്ടാക്കാന്‍ 50 ലക്ഷം രൂപയായിരുന്നു തുക. എന്നാല്‍ പിന്നീട് മൈസൂര്‍ നഗരം കൂടി ഉള്‍പ്പെടുത്തി തുക 60 ലക്ഷം എന്ന് ഉറപ്പിച്ചു.

മുസ്ലിങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഇടം തെരഞ്ഞെടുത്തു അവിടെ പ്രദര്‍ശനം സംഘടിപ്പിക്കാം. പോലീസിനെ നേരത്തെ തങ്ങളുടെ പദ്ധതി അറിയിച്ചു “സെറ്റ്‌ അപ്പ്” ചെയ്യാം. പ്രദര്‍ശനത്തെ ആക്രമിക്കാനായി 200 പേരുള്ള സംഘം സ്ഥലത്ത് എത്താം. കലാപത്തിനിടയില്‍ കണ്ണില്‍ കാണുന്നവരെ എല്ലാം തല്ലി ചതയ്ക്കാം… ഇതെല്ലാമായിരുന്നു ഇവരുടെ വാഗ്ദാനം എന്നും തെഹെല്ക്ക വെളിപ്പെടുത്തി.

ശ്രീരാമ സേനയുടെ വിവിധ നേതാക്കളുമായി നടത്തിയ സംഭാഷണത്തിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ തെഹെല്‍ക്കയുടെ വെബ് സൈറ്റില്‍ ലഭ്യമാണ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മാധുരി ഗുപ്തയ്ക്ക് റിമാന്‍ഡ്‌

May 2nd, 2010

Madhuri-Guptaപാക്കിസ്ഥാന് വേണ്ടി ചാര വൃത്തി നടത്തിയ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ മാധുരി ഗുപ്തയെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ്‌ ചെയ്തു. ഇസ്‌ലാമാബാദ് ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ സെക്കണ്ടറി സെക്രട്ടറി ആയി ജോലി ചെയ്തു വരികവെയാണ് ഒരു പാക്കിസ്ഥാനി ഇന്റലിജന്‍സ്‌ ഏജന്റിനു രഹസ്യ വിവരങ്ങള്‍ കൈമാറുന്നതായി ഇന്ത്യന്‍ ഇന്റലിജന്‍സ്‌ വകുപ്പ്‌ കണ്ടെത്തിയത്. തന്റെ പരിധിയ്ക്ക് പുറത്തുള്ള കാര്യങ്ങളില്‍ ഇവര്‍ അസാധാരണമായ താല്പര്യം കാണിച്ചതാണ് ഇവരെ കെണിയില്‍ പെടുത്തിയത്. ഈ കാര്യം ശ്രദ്ധയില്‍ പെട്ട ഇന്ത്യന്‍ ഇന്റലിജന്‍സ്‌ വകുപ്പ്‌ ഇവരെ നിരീക്ഷിക്കുകയും ഇവര്‍ പാക്കിസ്ഥാന് വേണ്ടി ചാര പ്രവര്‍ത്തനം നടത്തുന്നതായി കണ്ടെത്തുകയും ചെയ്തു. ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം എന്ന് പറഞ്ഞു ഇസ്ലാമാബാദില്‍ നിന്നും ഇവരെ ഡല്‍ഹിയിലേക്ക്‌ വിളിച്ചു വരുത്തിയാണ് അധികൃതര്‍ അറസ്റ്റ്‌ ചെയ്തത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

നടി രഞ്ജിത യൂട്യൂബിനും ഗൂഗിളിനും എതിരെ കോടതിയെ സമീപിക്കും

May 1st, 2010

actress-ranjithaതന്റെ സ്വകാര്യ രംഗങ്ങള്‍ അടങ്ങുന്ന വീഡിയോ തങ്ങളുടെ വെബ് സൈറ്റില്‍ പ്രദര്‍ശിപ്പിക്കുക വഴി യൂട്യൂബും ഗൂഗിളും തന്റെ പേരിനു കളങ്കം ചാര്‍ത്തി എന്ന് ആരോപിച്ചു നടി രഞ്ജിത കോടതിയെ സമീപിക്കും എന്ന് അവരുടെ അഭിഭാഷകന്‍ പ്രശാന്ത്‌ അറിയിച്ചു.

വീഡിയോയില്‍ കാണുന്ന യുവതി രഞ്ജിതയല്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഇവരുടെ അഭിഭാഷകന്‍. വീഡിയോ വെബ് സൈറ്റില്‍ കയറ്റിയ ആള്‍ക്ക് ഈ വീഡിയോയില്‍ ഉള്ള യുവതി രഞ്ജിത തന്നെയാണ് എന്നത് തെളിയിക്കാന്‍ ഉള്ള ബാധ്യത ഉണ്ട്. ഇത് തങ്ങള്‍ നേരത്തെ പത്ര സമ്മേളനത്തില്‍ അറിയിച്ചതുമാണ്.

തന്റെ കൂടെ വീഡിയോയില്‍ ഉള്ള യുവതി നടി രഞ്ജിത തന്നെയാണ് എന്ന് വിവാദ സ്വാമി നിത്യാനന്ദ സമ്മതിച്ചിരുന്നു.

എന്നാല്‍ ഈ വീഡിയോയില്‍ ഉള്ള യുവതി രഞ്ജിതയല്ല എന്നാണ് രഞ്ജിതയുടെ അഭിഭാഷകന്റെ പക്ഷം. പ്രസ്തുത വീഡിയോ പ്രചരിപ്പിക്കുക വഴി യൂട്യൂബും ഗൂഗിളും തന്റെ കക്ഷിയെ അപകീര്‍ത്തി പ്പെടുത്തിയിരിക്കുന്നു. ഇതിനെതിരെയാണ് തങ്ങളുടെ പരാതി. ഈ വീഡിയോയും ഇതിലെ കമന്റുകളും ഉടനടി വെബ് സൈറ്റില്‍ നിന്നും നീക്കം ചെയ്തില്ലെങ്കില്‍ തങ്ങള്‍ കോടതിയെ സമീപിക്കും.

തന്റെ കക്ഷി ആശ്രമത്തില്‍ പോകാറുണ്ട്. ഇത് തങ്ങള്‍ നിഷേധിക്കുന്നില്ല. എന്നാല്‍ ആശ്രമത്തില്‍ വെച്ച് തന്റെ കക്ഷി ഒരു തരത്തിലുമുള്ള കരാറിലും ഒപ്പ് വെച്ചിട്ടില്ല എന്നും പ്രശാന്ത്‌ പറഞ്ഞു. നിത്യാനന്ദയുടെ ആശ്രമത്തില്‍ വരുന്നവരെ കൊണ്ട് “സെക്സ് കരാര്‍” ഒപ്പിടുവിക്കുന്ന പതിവുണ്ട് എന്ന് പോലീസ്‌ അന്വേഷണത്തിനിടെ സൂചനകള്‍ ലഭിച്ചിരുന്നു. ഈ “ലൈംഗിക കരാറിന്റെ” പകര്‍പ്പ്‌ ആശ്രമത്തില്‍ നിന്നും പോലീസിനു ലഭിച്ചതായും സൂചനകള്‍ ഉണ്ടായിരുന്നു. ലൈംഗിക ഊര്‍ജ്ജം ഉപയോഗിച്ച് അന്തേവാസികള്‍ കൂടുതല്‍ അടുത്ത ആത്മീയ ബന്ധം സ്ഥാപിക്കുവാന്‍ സഹായിക്കുന്ന താന്ത്രിക മുറകള്‍ പ്രയോഗിക്കുമെന്നും ഇതില്‍ നഗ്നതയും ലൈംഗിക ചേഷ്ടകളും ഉള്‍പ്പെടും എന്നും മറ്റും, ഇതിനെതിരെ ആശ്രമം സ്ഥാപകനും അധികൃതര്‍ക്കും യാതോരു ബാധ്യതകളും ഉണ്ടായിരിക്കുന്നതല്ല എന്നും ഈ കരാര്‍ സ്വമേധയാ ഒപ്പിടുന്നതാണ് എന്നുമാണ് കരാറിലെ ഉള്ളടക്കം.

വീഡിയോ രംഗത്ത്‌ വന്നതിനെ തുടര്‍ന്ന് ആശ്രമത്തിന്റെ ചുമതലയില്‍ നിന്നും ഒഴിഞ്ഞ നിത്യാനന്ദ ഒരു മാസത്തോളം ഒളിവിലായിരുന്നു. പിന്നീട് ഹിമാചല്‍ പ്രദേശില്‍ വെച്ചാണ് പോലീസ്‌ നിത്യാനന്ദയെ അറസ്റ്റ്‌ ചെയ്തത്.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

17 of 1810161718

« Previous Page« Previous « വിവാഹ പൂര്‍വ ബന്ധം – ഖുശ്ബുവിന് സുപ്രീം കോടതിയില്‍ വിജയം
Next »Next Page » മാധുരി ഗുപ്തയ്ക്ക് റിമാന്‍ഡ്‌ »



  • സിം കാർഡുകളുടെ എണ്ണത്തിൽ കർശ്ശന നിയന്ത്രണം
  • പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്
  • ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ
  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine