ഭക്ഷ്യ സുരക്ഷാ ബില്‍ പാസ്സായി

August 27th, 2013

food-ePathram
ന്യൂഡല്‍ഹി : നീണ്ട ചര്‍ച്ചകള്‍ക്കും സര്‍ക്കാറിനെ മുള്‍മുന യില്‍നിര്‍ത്തിയ പ്രതിപക്ഷ ഭേദഗതി വോട്ടുകള്‍ക്കും ശേഷം ഭക്ഷ്യ സുരക്ഷാ ബില്‍ ലോക്‌ സഭയില്‍ പാസ്സായി.

ദുര്‍ബല വിഭാഗ ങ്ങള്‍ക്ക് അരി മൂന്നു രൂപ ക്കും ഗോതമ്പ് രണ്ടു രൂപ ക്കും പയറു വര്‍ഗങ്ങള്‍ ഒരു രൂപക് കും നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഭക്ഷ്യ സുരക്ഷാ നിയമം. രാജ്യത്തെ ജന സംഖ്യയില്‍ 70 ശതമാന ത്തിന് നിയമം മൂലം ഭക്ഷ്യ ധാന്യം ഉറപ്പാക്കുന്ന ഈ ബില്‍ യു. പി. എ. സര്‍ക്കാറിന്റെ സ്വപ്ന പദ്ധതി എന്ന വിശേഷണം ഉള്ളതാണ്.

ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കി ക്കൊണ്ട് ജൂലായ് അഞ്ചിന് പുറപ്പെടു വിച്ച വിജ്ഞാപന ത്തിന് ബദല്‍ ആയിട്ടുള്ള ബില്ലാണ് പാസ്സാക്കിയത്. ഈ ആഴ്ച രാജ്യ സഭയും ബില്‍ പാസ്സാക്കുന്ന തോടെ പദ്ധതിക്ക് പാര്‍ലമെന്റിന്റെ അംഗീകാരമാവും. ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കുമ്പോള്‍ കേരള വും തമിഴ്‌ നാടും ഉള്‍പ്പെടെ 18 സംസ്ഥാന ങ്ങളുടെ ഭക്ഷ്യ വിഹിതം കുറയും എന്ന ആശങ്ക പരിഹരി ക്കുന്നതിന് സര്‍ക്കാര്‍ തന്നെ ഭക്ഷ്യ സുരക്ഷാ ബില്ലില്‍ ഭേദഗതി വരുത്തി.

ഭക്ഷ്യ സുരക്ഷാ പദ്ധതിക്ക് അര്‍ഹരായവരും അല്ലാത്തവരും എന്ന രണ്ടു വിഭാഗമാണ് ഇനി ഉണ്ടാവുക. അന്ത്യോദയ അന്ന യോജന പദ്ധതി അതേ പടി നിലനിര്‍ത്തിയാണ് ഭക്ഷ്യ സുരക്ഷാ നിയമം പ്രാബല്യത്തില്‍ വരുന്നത്. ഈ പദ്ധതിക്കു കീഴില്‍ വരുന്ന ഏറ്റവും പിന്നാക്ക വിഭാഗത്തില്‍ പെടുന്ന കുടുംബ ങ്ങള്‍ക്ക് 35 കിലോ ഭക്ഷ്യ ധാന്യം നല്‍കണമെന്ന് നിയമ നിര്‍മാണം വ്യവസ്ഥ ചെയ്യുന്നു.

ബി. പി. എല്‍. വിഭാഗ ത്തിനും കുടുംബ ത്തില്‍ ഒരാള്‍ക്ക് പ്രതിമാസം അഞ്ചു കിലോ എന്ന കണക്കില്‍ മൂന്നു രൂപ നിരക്കില്‍ ധാന്യം ലഭിക്കും. പുതിയ സമ്പ്രദായത്തിലേക്ക് വരുന്ന തോടെ എ. പി. എല്‍. വിഭാഗം ഇല്ലാതാവും. ഗര്‍ഭിണി കള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്ക് പ്രസവ ത്തിനു ശേഷം ആറു മാസം വരേയും സമീപത്തെ അങ്കണ വാടിയിലൂടെ ഭക്ഷണം ഉറപ്പു വരുത്തും. 14 വയസ്സു വരെയുള്ള കുട്ടികള്‍ക്കും ഭക്ഷണത്തിന് അവകാശമുണ്ടാവും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ദുര്‍മന്ത്രവാദത്തിനെതിരെ പോരാടിയ നരേന്ദ്ര ധബോല്‍ക്കര്‍ വെടിയേറ്റ് മരിച്ചു

August 20th, 2013

പൂനെ: ദുര്‍മന്ത്രവാദത്തിനും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ പോരാടിയ പ്രമുഖ യുക്തിവാദിയും സാമൂഹികപ്രവര്‍ത്തകനുമായ നരേന്ദ്ര ധബോല്‍ക്കര്‍ വെടിയേറ്റ് മരിച്ചു. പ്രഭാതസവാരിയ്ക്കിടെ നഗരത്തിലെ ഓംങ്കാരേശ്വര്‍ മന്ദിറിനു സമീപം വച്ച് ബൈക്കില്‍ വന്ന അഞ്ജാതരുടെ വെടിയേറ്റായിരുന്നു മരണം സംഭവിച്ചത്. വെടിയേറ്റ വീണുകിടന്ന അവസ്ഥയില്‍ കണ്ടെത്തിയ ധബോല്‍ക്കറെ സാസ്സൂണ്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

വൈദ്യശാസ്ത്രത്തില്‍ ബിരുധം നേടിയ ധാബോല്‍ക്കര്‍ മഹാരാഷ്ട്ര അന്ധശാസ്ത്ര നിര്‍മൂലന്‍ സമിതിയുടെ നേതാവായിരുന്നു. സാധന എന്ന പേരില്‍ പുരോഗമനാശയങ്ങളുടെ പ്രചാരണത്തിനായി പുറത്തിറക്കിയിരുന്നു മാസികയുടെ പത്രാധിപരായിരുന്നു. ദുര്‍മന്ത്രവാദവും അനാചാരങ്ങളും നിരോധിക്കുന്ന ബില്ലിനായി സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നു. ഇന്ത്യന്‍ കബഡി ടീമിലെ അംഗവുമായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അബ്ദുള്‍ നാസര്‍ മഅദനിയെ മണിപ്പാല്‍ ആസ്പത്രിയിലേക്ക് മാറ്റി

January 19th, 2013

ബാംഗ്ലൂര്‍: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ ശ്വാസതടസ്സവും തലകറക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മണിപ്പാല്‍ ആസ്പത്രിയിലേക്ക് മാറ്റി. ബാംഗ്ലൂര്‍ സ്ഫോടക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അദ്ദേഹം ഒരാഴ്ചയായി വൈറ്റ് ഫീല്‍ഡിലെ സൌഖ്യ ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടി വരികയാണ്. കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന മ‌അദനിയെ നേത്രചികിത്സയ്ക്കായി അഗര്‍വാള്‍ ആസ്പത്രിയിലേക്ക് മാറ്റുവാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതിനിടയിലാണ് ശ്വാസതടസ്സവും മറ്റു അസ്വസ്ഥതകളും കണ്ടതിനെ തുടര്‍ന്ന് മണിപ്പാലില്‍ വിദഗ്ദ ചികിത്സയ്ക്കായി കൊണ്ടു പോയത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ വില്‍ക്കുന്നതിന് സുപ്രീം കോടതിയുടെ വിലക്ക്

December 13th, 2012

endosulfan-india-epathram

കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ വിറ്റഴിക്കാന്‍ അനുവദിക്കണമെന്ന കമ്പനികളുടെ ആവശ്യം സുപ്രീം കോടതി തള്ളി. എന്‍സോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച് വിദഗ്ദ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേലുള്ള വാദം കേള്‍ക്കുകയായിരുന്നു കോടതി. ഇതിനിടയിലാണ് കാലാവധി കഴിഞ്ഞാല്‍ കൂടുതല്‍ ഹാനികരം ആകുമെന്നതിനാല്‍ കെട്ടിക്കിടക്കുന്ന ഉല്പന്നം വിറ്റഴിക്കാന്‍ അനുവദിക്കണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കുവാന്‍ കോടതി കൂട്ടാക്കിയില്ല.

എൻഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച് രണ്ടാമത്തെ സമിതിയുടെ പഠന റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്നും കോടതി പറഞ്ഞു. കേരളവും കര്‍ണ്ണാടകവും മാത്രമാണ് നിരോധനം ആവശ്യപ്പെട്ടിട്ടുള്ളതെന്നും അതിനാല്‍ മറ്റിടങ്ങളില്‍ വില്‍ക്കുവാന്‍ അനുമതി വേണമെന്നും കമ്പനിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. ജസ്റ്റിസുമാരായ മാന്‍ ലോകര്‍, സ്വതന്ത്രകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. കേസില്‍ സംസ്ഥാന സര്‍ക്കാറിനെ കൂടാതെ ഡി. വൈ. എഫ്. ഐ. യും കക്ഷിയാണ്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഗുജറാത്ത് തിരഞ്ഞെടുപ്പ് പരസ്യത്തില്‍ വ്യാജ ചിത്രം: കോണ്‍ഗ്രസ്സ് വിവാദത്തില്‍

November 27th, 2012

malnutrition-epathram

ഗാന്ധിനഗര്‍: ഗുജറാത്ത് സര്‍ക്കാറിനെതിരെ പ്രചാരണത്തിനായി നല്‍കിയ ചിത്രത്തെ ചൊല്ലി കോണ്‍ഗ്രസ്സ് പ്രതിക്കൂട്ടില്‍. മാറ്റത്തിനു വേണ്ടി കൈകോര്‍ക്കാം എന്ന പേരില്‍ മോഡി സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ്സ് വെബ്‌സൈറ്റിലും ചില മാധ്യമങ്ങളിലും നല്‍കിയ പരസ്യമാണ് വിവാദത്തിലായിരിക്കുന്നത്. സംസ്ഥാനത്തെ കുട്ടികള്‍ക്കിടയില്‍ 45% പേര്‍ക്ക് പോഷകാഹാരക്കുറവുണ്ടെന്ന് കാണിച്ച് നല്‍കിയ പരസ്യത്തോടൊപ്പം നല്‍കിയിരിക്കുന്നത് പോഷകാഹാരക്കുറവുള്ള കുട്ടിയെ എടുത്ത് നില്‍ക്കുന്ന യുവതിയായ അമ്മയുടേതാണ്.

എന്നാല്‍ ഇത് ശ്രീലങ്കയില്‍ നിന്നുമുള്ള ചിത്രമാണെന്ന് ബി.ജെ.പി ആരോപിക്കുന്നു. അമിയന്‍ഡ് പാര്‍ക്ക് ചാപിള്‍ എന്ന ക്രിസ്തീയ സംഘടനയുടെ വെബ്‌സൈറ്റില്‍ നിന്നുമാണ് ഈ ചിത്രം എടുത്തിരിക്കുന്നത്. ഒറിജിനല്‍ സൈറ്റിലേക്കുള്ള ലിങ്ക് ബി. ജെ. പി. അനുകൂല വെബ്‌സൈറ്റ് പുറത്തു വിട്ടു. ഇതിലൂടെ കോണ്‍ഗ്രസ്സിന്റേത് വ്യാജ പ്രചാരണമാണെന്ന് വ്യക്തമായതായി നരേന്ദ്ര മോഡി ഉള്‍പ്പെടെ ഉള്ള ബി. ജെ. പി. നേതാക്കള്‍ പറയുന്നു.

എന്നാല്‍ ചിത്രം പ്രതീകാത്മകമാണെന്നും കുട്ടികള്‍ പോഷകാഹാരക്കുറവ് നേരിടുന്ന കാര്യം നിഷേധിക്കുവാന്‍ മോഡി സര്‍ക്കാറിനാകില്ലെന്നുമാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ നിലപാട്. നരേന്ദ്ര മോഡിയുടെ തുടര്‍ച്ചയായുള്ള വിജയങ്ങളെ തടയിടുവാനാണ് പോഷകാഹാരക്കുറവ് ഉള്‍പ്പെടെ ഉള്ള കാര്യങ്ങളും പട്ടിണിയും പ്രചാരണായുധം ആക്കിക്കൊണ്ട് കോണ്‍ഗ്രസ്സ് ശ്രമിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

21 of 341020212230»|

« Previous Page« Previous « രാം ജെഠ്മലാനിയെ പുറത്താക്കി
Next »Next Page » മോഡിക്കെതിരെ ശ്വേത »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine