ഭക്ഷ്യ സുരക്ഷാ ബില്‍ പാസ്സായി

August 27th, 2013

food-ePathram
ന്യൂഡല്‍ഹി : നീണ്ട ചര്‍ച്ചകള്‍ക്കും സര്‍ക്കാറിനെ മുള്‍മുന യില്‍നിര്‍ത്തിയ പ്രതിപക്ഷ ഭേദഗതി വോട്ടുകള്‍ക്കും ശേഷം ഭക്ഷ്യ സുരക്ഷാ ബില്‍ ലോക്‌ സഭയില്‍ പാസ്സായി.

ദുര്‍ബല വിഭാഗ ങ്ങള്‍ക്ക് അരി മൂന്നു രൂപ ക്കും ഗോതമ്പ് രണ്ടു രൂപ ക്കും പയറു വര്‍ഗങ്ങള്‍ ഒരു രൂപക് കും നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഭക്ഷ്യ സുരക്ഷാ നിയമം. രാജ്യത്തെ ജന സംഖ്യയില്‍ 70 ശതമാന ത്തിന് നിയമം മൂലം ഭക്ഷ്യ ധാന്യം ഉറപ്പാക്കുന്ന ഈ ബില്‍ യു. പി. എ. സര്‍ക്കാറിന്റെ സ്വപ്ന പദ്ധതി എന്ന വിശേഷണം ഉള്ളതാണ്.

ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കി ക്കൊണ്ട് ജൂലായ് അഞ്ചിന് പുറപ്പെടു വിച്ച വിജ്ഞാപന ത്തിന് ബദല്‍ ആയിട്ടുള്ള ബില്ലാണ് പാസ്സാക്കിയത്. ഈ ആഴ്ച രാജ്യ സഭയും ബില്‍ പാസ്സാക്കുന്ന തോടെ പദ്ധതിക്ക് പാര്‍ലമെന്റിന്റെ അംഗീകാരമാവും. ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കുമ്പോള്‍ കേരള വും തമിഴ്‌ നാടും ഉള്‍പ്പെടെ 18 സംസ്ഥാന ങ്ങളുടെ ഭക്ഷ്യ വിഹിതം കുറയും എന്ന ആശങ്ക പരിഹരി ക്കുന്നതിന് സര്‍ക്കാര്‍ തന്നെ ഭക്ഷ്യ സുരക്ഷാ ബില്ലില്‍ ഭേദഗതി വരുത്തി.

ഭക്ഷ്യ സുരക്ഷാ പദ്ധതിക്ക് അര്‍ഹരായവരും അല്ലാത്തവരും എന്ന രണ്ടു വിഭാഗമാണ് ഇനി ഉണ്ടാവുക. അന്ത്യോദയ അന്ന യോജന പദ്ധതി അതേ പടി നിലനിര്‍ത്തിയാണ് ഭക്ഷ്യ സുരക്ഷാ നിയമം പ്രാബല്യത്തില്‍ വരുന്നത്. ഈ പദ്ധതിക്കു കീഴില്‍ വരുന്ന ഏറ്റവും പിന്നാക്ക വിഭാഗത്തില്‍ പെടുന്ന കുടുംബ ങ്ങള്‍ക്ക് 35 കിലോ ഭക്ഷ്യ ധാന്യം നല്‍കണമെന്ന് നിയമ നിര്‍മാണം വ്യവസ്ഥ ചെയ്യുന്നു.

ബി. പി. എല്‍. വിഭാഗ ത്തിനും കുടുംബ ത്തില്‍ ഒരാള്‍ക്ക് പ്രതിമാസം അഞ്ചു കിലോ എന്ന കണക്കില്‍ മൂന്നു രൂപ നിരക്കില്‍ ധാന്യം ലഭിക്കും. പുതിയ സമ്പ്രദായത്തിലേക്ക് വരുന്ന തോടെ എ. പി. എല്‍. വിഭാഗം ഇല്ലാതാവും. ഗര്‍ഭിണി കള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്ക് പ്രസവ ത്തിനു ശേഷം ആറു മാസം വരേയും സമീപത്തെ അങ്കണ വാടിയിലൂടെ ഭക്ഷണം ഉറപ്പു വരുത്തും. 14 വയസ്സു വരെയുള്ള കുട്ടികള്‍ക്കും ഭക്ഷണത്തിന് അവകാശമുണ്ടാവും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ദുര്‍മന്ത്രവാദത്തിനെതിരെ പോരാടിയ നരേന്ദ്ര ധബോല്‍ക്കര്‍ വെടിയേറ്റ് മരിച്ചു

August 20th, 2013

പൂനെ: ദുര്‍മന്ത്രവാദത്തിനും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ പോരാടിയ പ്രമുഖ യുക്തിവാദിയും സാമൂഹികപ്രവര്‍ത്തകനുമായ നരേന്ദ്ര ധബോല്‍ക്കര്‍ വെടിയേറ്റ് മരിച്ചു. പ്രഭാതസവാരിയ്ക്കിടെ നഗരത്തിലെ ഓംങ്കാരേശ്വര്‍ മന്ദിറിനു സമീപം വച്ച് ബൈക്കില്‍ വന്ന അഞ്ജാതരുടെ വെടിയേറ്റായിരുന്നു മരണം സംഭവിച്ചത്. വെടിയേറ്റ വീണുകിടന്ന അവസ്ഥയില്‍ കണ്ടെത്തിയ ധബോല്‍ക്കറെ സാസ്സൂണ്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

വൈദ്യശാസ്ത്രത്തില്‍ ബിരുധം നേടിയ ധാബോല്‍ക്കര്‍ മഹാരാഷ്ട്ര അന്ധശാസ്ത്ര നിര്‍മൂലന്‍ സമിതിയുടെ നേതാവായിരുന്നു. സാധന എന്ന പേരില്‍ പുരോഗമനാശയങ്ങളുടെ പ്രചാരണത്തിനായി പുറത്തിറക്കിയിരുന്നു മാസികയുടെ പത്രാധിപരായിരുന്നു. ദുര്‍മന്ത്രവാദവും അനാചാരങ്ങളും നിരോധിക്കുന്ന ബില്ലിനായി സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നു. ഇന്ത്യന്‍ കബഡി ടീമിലെ അംഗവുമായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ദാരിദ്യം ഒരു മാനസികാവസ്ഥയാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന വിവാദമാകുന്നു

August 6th, 2013

അലഹബാദ്: ദാരിദ്ര്യം ഒരു മാനസികാവസ്ഥയാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്ഥാവന വിവാദമാകുന്നു. ദാരിദ്യം എന്നാല്‍ ആഹാരമില്ലായ്മയോ, പണമില്ലായ്മയോ അല്ലെന്നും അതൊരു മാനസികാവസ്ഥ ആണെന്നുമാണ് അലഹബാദിലെ ഒരു യോഗത്തിനിടെ രാഹുല്‍ ഗാന്ധി പറഞ്ഞത്. ആത്മവിശ്വാസമുണ്ടെങ്കില്‍ ദാരിദ്രത്തെ മറികടക്കാമെന്നും മഹിളാവികാസ് പരിയോജനയില്‍ ചേര്‍ന്ന് അമേഠിയിലെ ഒരു സ്തീയുടെ കാര്യം ഉദാഹരിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ രാഹുലിന്റെ പ്രസ്ഥാവനയെ കടുത്ത ഭാഷയിലാണ് ബി.ജെ.പി വിമര്‍ശിച്ചത്.
ഇന്ത്യയുടെ ദാരിദ്രത്തെ കുറിച്ച് രാഹുല്‍ ഗാന്ധി എത്രമാത്രം അഞ്ജനാണെന്നതാണ് ഈ പ്രസ്താവന വ്യക്തമാക്കുന്നതെന്ന് ബി.ജെ.പി വക്താവ് വിജയ് ബഹദൂര്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കാശ്മീരില്‍ പാക്കിസ്ഥാന്‍ ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു

August 6th, 2013

ജമ്മു: കാശ്മീരില്‍ ഇന്ത്യാ-പാക്ക് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റിനു നേരെ പാക്കിസ്ഥാന്‍ സൈനികര്‍ നടത്തിയ വെടിവെയ്പില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ ഓഫീസറും മറ്റു നാലുപേര്‍ ജവാന്മാരുമാണ്. ഇന്നലെ പുലര്‍ച്ചയോടെ ആണ് പൂഞ്ച് മേഘലയില്‍ ആക്രമണം നടന്നത്. ഈ മേഘലയില്‍ നാലു മാസത്തിനിടെ അഞ്ചാം തവണയാണ് പാക്കിസ്ഥാന്‍ സൈന്യം പ്രകോപനമില്ലാതെ ആക്രമണം നടത്തുന്നത്. ആക്രമണം ഇന്ത്യ-പാക്ക് ബന്ധത്തെപ്രതികൂലമായി ബാധിക്കുമെന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബാംഗ്ലൂര്‍ സ്ഫോടനക്കേസ്: അബ്ദുള്‍ നാസര്‍ മദനിയ്ക്കെതിരെ ഗുരുതരമായ ആരോപണവുമായി കര്‍ണ്ണാടക സര്‍ക്കാര്‍

July 26th, 2013

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കര്‍ണ്ണാടകയിലെ ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കര്‍ണ്ണാടക സര്‍ക്കാര് ഹൈക്കോടതിയില്‍‍. പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ തീവ്രവാദികളുമായി മദനിക്ക് ബന്ധമുണ്ടെന്നും മദനി 57 കേസുകളില്‍ പ്രതിയാണെന്നും ജാമ്യം അനുവദിച്ചാല്‍ ഒളിവില്‍ കഴിയുന്ന മറ്റു പ്രതികളുമായി ചേര്‍ന്ന് തെളിവുകള്‍ നശിപ്പിക്കും. അദ്ദേഹത്തിനു കാഴ്ചപ്രശ്നം ഉള്‍പ്പെടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും മദനി നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കവേ തടസ്സവാദങ്ങള്‍ ഉന്നയിച്ച് കര്‍ണ്ണാടക സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. മദനിയുടെ നിര്‍ദ്ദേശാനുസരണം ഒട്ടേറെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായുള്ള അബ്ദുള്‍ ജബ്ബാര്‍ എന്ന പ്രതിയുടെ കുറ്റസമ്മതമുണ്ടെന്നും എറണാകുളത്തെ വാടക വീട്ടിലും മറ്റും ചിലയിടങ്ങളിലും വച്ച് സ്ഫോടനം നടത്തുവാന്‍ ഗൂഢാലോചന നടത്തിയതില്‍ മദനി പങ്കെടുത്തതായി സാക്ഷിമൊഴികള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

പ്രോസിക്യൂഷന്‍ പറഞ്ഞ കാര്യങ്ങള്‍ കുറ്റപത്രത്തില്‍ ഇല്ലെന്ന് മദനിയുടെ അഭിഭാഷകന്‍ പറഞ്ഞു. മദനിയുടെ അഭിഭാഷകന്റെ വാദം കേള്‍ക്കുവാന്‍ കേസ് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റിവച്ചു. കര്‍ണ്ണാടക സര്‍ക്കാര്‍ നിലപാട് നിരാശാജനകമാണെന്നും പുതിയ സര്‍ക്കാരില്‍ നിന്നും ഇത്തരം നടപടി പ്രതീക്ഷിച്ചില്ലെന്നും മദനി വ്യക്തമാക്കി. 2010 ആഗസ്റ്റ് 17 നാണ് ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അബ്ദുള്‍ നാസര്‍ മദനിയെ കര്‍ണ്ണാകടക പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ 31 ആം പ്രതിയാണ് മദനി.

നേരത്തെ കര്‍ണ്ണാടകത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ ആയതിനാലാണ് മദനിയ്ക്ക് ജാമ്യം ലഭിക്കാത്തതെന്ന പ്രചാരണം ശക്തമായിരുന്നു. കേരളത്തിലെ വിവിധ രാഷ്ടീയകക്ഷികള്‍ മദനിയ്ക്ക് മാനുഷിക പരിഗണന നല്‍കണമെന്ന് പുതുതായി അധികാരമേറ്റ കോണ്‍ഗ്രസ്സ് സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചിരുന്നു. എന്നിട്ടും സ്ഫോടനക്കേസില്‍ പ്രതിയായ മദനിയ്ക്കെതിരെ ശക്തമായ നിലപാടാണ് കോടതിയില്‍ സ്വീകരിച്ചിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ടെലിഗ്രാം ചരിത്രത്തിലേക്ക്
Next »Next Page » പഞ്ചായത്ത് തിരഞ്ഞെടുപ്പ്: പശ്ചിമ ബംഗാളില്‍ ഇടതുപക്ഷത്തിനു വീണ്ടും ഇരുട്ടടി »



  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine