പ്രതിഷേധത്തിനിടെ ഡീസല്‍ വിലവര്‍ദ്ധനവിനെ ന്യായീകരിച്ച് പ്രധാനമന്ത്രി

September 15th, 2012
ന്യൂഡെല്‍ഹി: ഡീസല്‍ വില വര്‍ദ്ധനവിനെതിരെ രാജ്യമെങ്ങും ശക്തമായ പ്രതിഷേധം അലയടിക്കുമ്പോള്‍ വിലവര്‍ദ്ധനയെ ന്യായീകരിച്ച് പ്രധാന മന്ത്രി ഡോ.മന്‍ മോഹന്‍ സിങ്ങ് രംഗത്തെത്തി. പന്ത്രണ്ടാം പഞ്ച വത്സര പദ്ധതിയുടെ കരട് രേഖ അംഗീകരിക്കുവാന്‍ ചേര്‍ന്ന യോഗത്തിലായിരുന്നു പ്രധാമന്ത്രി ഡീസല്‍ വില വര്‍ദ്ധനവ് ശരിയായ ദിശയിലുള്ള ചുവടു വെപ്പാണെന്നും ധനകമ്മി ഒഴിവാക്കുവാനുള്ള നടപടികളുടെ ഭാഗമാണെന്നും പറഞ്ഞാണ്  വിലവര്‍ദ്ധനവിനെ ന്യായീകരിച്ചത്. സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുകയാണ് ധനകമ്മി കുറക്കുവാനുള്ള പ്രധാന മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു. പെട്രോളിയം ഉല്പന്നങ്ങളുടെ ആഗോള വിലയുമായി ഇന്ത്യയിലെ ഇന്ധന വില യോജിച്ചു പോകുന്നില്ലെന്നും ശരിയായ രീതിയിലുള്ള വില നിര്‍ണ്ണയം ഇവിടെ നിര്‍ണ്ണായകമാകുകയാണെന്നും സിങ്ങ് വ്യക്തമാക്കി.
യു.പി.എ യിലെ  പ്രമുഖ ഘടക കക്ഷിയായ തൃണമൂല്‍ ഉള്‍പ്പെടെ വിവിധ സംഘടനകള്‍ വിലവര്‍ദ്ധനവിനെതിരെ ശക്തമായ പ്രക്ഷോഭവുമായി രംഗത്തെത്തിയിട്ടുണ്ട്. കേരളത്തില്‍ ബി.ജെ.പി.യും ഇടതു പക്ഷ കക്ഷികളും ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. ജനങ്ങളുടെ പ്രശ്നങ്ങളില്‍ നിന്നും അകന്ന് നിന്നു കൊണ്ട് കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ക്കാണ് യു.പി.എ സര്‍ക്കാര്‍ മുന്‍ തൂക്കം നല്‍കുന്നതെന്നും ഇത് രാജ്യത്തെ പട്ടിണിയും കര്‍ഷക ആത്മഹത്യയും വര്‍ദ്ധിക്കുമെന്നും ഇടതു പക്ഷം കുറ്റപ്പെടുത്തി. പെട്രോളിന്റെ വില  ഇടയ്ക്കിടെ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ കൂടെ ഡീസല്‍ വിലയും വര്‍ദ്ധിക്കുന്നതോടെ രാജ്യത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍ കുതിച്ച് ചാട്ടം ഉണ്ടാകും. ഉപഭോഗ സംസ്ഥാനമായ കേരളത്തെ ഇത് ഗുരുതരമായി ബാധിക്കും.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കാണ്ഡഹാര്‍ വിമാന റാ‍ഞ്ചലില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആള്‍ അറസ്റ്റില്‍

September 13th, 2012
ന്യൂഡെല്‍ഹി: കാണ്ഡഹാറിലേക്ക് ഇന്ത്യന്‍ യാത്രാവിമാനം തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ആളെ കാശ്മീരില്‍ അറസ്റ്റു ചെയ്തു. ജാവേദ് എന്ന് അറിയപ്പെടുന്ന മെഹ്‌റാജുദ്ദീന്‍ ദാന്‍ഡിനെയാണ്  കിശ്ത്വര്‍ ജില്ലയില്‍ വച്ച് കാശ്മീര്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വര്‍ഷങ്ങളായി കാശ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന ഒരു ഭീകരപ്രവര്‍ത്തകന്‍ ആണ് ഇയാള്‍ എന്നാണ് സൂചന. 1999 ഡിസംബര്‍ 24 നായിരുന്നു നേപ്പാളിലെ കാഠ്മണ്ഡുവില്‍ നിന്നും ദില്ലിയിലേക്ക് വരികയായിരുന്ന ഇന്ത്യന്‍ എയര്‍
ലൈന്‍സിന്റെ ഐ.സി.814 വിമാനം ഒരു സംഘം ഭീകരന്മാര്‍ റാഞ്ചിയത്. റാഞ്ചിയ വിമാനം അഫ്‌ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് കൊണ്ടു പോകുകയും തുടര്‍ന്ന് നടത്തിയ വിലപേശലില്‍ ഇന്ത്യയില്‍ തടവിലായിരുന്ന മൂന്ന് കൊടും ഭീകരന്മാരെ വിട്ടയക്കുകയും ചെയ്തു. അന്ന് കാണ്ഡഹാര്‍ വിമാന റാഞ്ചികള്‍കള്‍ക്ക് ആവശ്യമായ യാത്രാരേഖകള്‍ ഉള്‍പ്പെടെ നിരവധി സഹായങ്ങള്‍ ചെയ്തു കൊടുത്തത് ജാവേദ് ആണെന്ന് കരുതുന്നു. ഹിസ്ബുള്‍ മുജാഹിദീന്‍ പോലുള്ള ഭീകര സംഘടനകളുമായി ഇയാള്‍ക്ക് ബന്ധമുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തീവ്രവാദ ബന്ധം: മറ്റൊരു ഡോക്ടര്‍ കൂടെ അറസ്റ്റില്‍

September 4th, 2012
terrorist-epathram
ബാംഗ്ലൂര്‍: ::തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഡോക്ടര്‍ നയിം സിദ്ധിഖിനെ പോലീസ് അറസ്റ്റു ചെയ്തു. ഹുബ്ലി സ്വദേശിയായ ഡോ.ജാഫര്‍ ഇഖ്ബാലിനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.   തീവ്രവാദ ബന്ധമുണ്ടെന്ന് കരുതുന്ന പതിമൂന്നു പേരെ കര്‍ണ്ണാടകയില്‍ നേരത്തെ  അറസ്റ്റു ചെയ്തിരുന്നു.   തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതുള്‍പ്പെടെ ഉള്ള കാര്യങ്ങളാണ് ഇവര്‍ ചെയ്തിരുന്നതെന്ന് സംശയിക്കുന്നു.  പിടിയിലായ ഡോ.നയിം സിദ്ധിഖിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്‍`.  കര്‍ണ്ണാടകയിലെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തും വിധം വന്‍ തോതില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുവാന്‍ പദ്ധതിയിട്ടിരുന്നതായി സംശയിക്കുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on തീവ്രവാദ ബന്ധം: മറ്റൊരു ഡോക്ടര്‍ കൂടെ അറസ്റ്റില്‍

കെജ്രിവാളും കിരണ്‍ ബേദിയും തമ്മിലുള്ള പോര് മുറുകുന്നു

August 29th, 2012

arvind-khejriwal-epathram

ന്യൂഡല്‍ഹി: അണ്ണാ ഹസാരെ സംഘത്തിലെ കെജ്രിവാളും കിരണ്‍ ബേദിയും തമ്മിലുള്ള പോര് മുറുകുന്നു.  അരവിന്ദ് കെജ്രിവാളിനെതിരെ വീണ്ടും ശക്തമായ വിമര്‍ശനവുമായി കിരണ്‍ ബേദി രംഗത്ത് വന്നു. ചില വ്യക്തികളുടെ ‘പ്രത്യേക രാഷ്ട്രീയ ലക്ഷ്യം’ മൂലം ഹസാരെ സംഘം സമൂഹത്തിനു മുന്നില്‍ സംശയത്തിന്റെ നിഴലിലാണെന്നും ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സംശയം ഇല്ലാതാക്കാന്‍ എത്രയും പെട്ടെന്ന് അണ്ണാ ഹസാരെ ഇടപെടണമെന്നും കിരണ്‍ ബേദി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ബി ജെ പി അധ്യക്ഷന്‍ നിധിന്‍ ഗഡ്കരിയുടെ വീട് ഉപരോധിച്ച നടപടിയെ കിരണ്‍ ബേദി എതിര്‍ത്തിരുന്നു. എന്നാല്‍ ബേദിയുടെ അഭിപ്രായം തള്ളികൊണ്ട് കെജ്രിവാളിന്റെ നേതൃത്വത്തില്‍ പഴയ ഹസാരെ സംഘം ഞായറാഴ്ചത്തെ ഉപരോധസമരം നടത്തിയത്. ഇതോടെ ഇവര്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരിക്കുകയാണ്.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കോണ്‍ഗ്രസ്സ് ഭരണം രാജ്യത്തിന്റെ ദുര്‍ദശയെന്ന് നരേന്ദ്ര മോഡി

August 28th, 2012
narendra modi-epathram
ഗാന്ധിനഗര്‍:  കോണ്‍ഗ്രസ്സ് ഭരണം രാജ്യത്തെ തെറ്റായ ദിശയിലേക്കും മോശപ്പെട്ട അവസ്ഥയിലേക്കും നയിച്ചിരിക്കുന്നതായും  ഗുജറാത്തില്‍ കോണ്‍ഗ്രസ്സിനെ അധികാരത്തിലേറുവാന്‍ അനുവദിക്കരുതെന്നും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി അഭ്യര്‍ഥിച്ചു. ഗുജറാത്തിലെ ഒരു പ്രാദേശിക ടെലിവിഷന്‍ ചാനലിനെ വിലക്കിക്കൊണ്ട് കോണ്‍ഗ്രസ് സര്‍ക്കുലര്‍ ഇറക്കിയതിനെ ചൂണ്ടിക്കാട്ടി വിമര്‍ശനങ്ങളോട് കോണ്‍ഗ്രസ്സ് അസഹിഷ്ണുതയാണ് പ്രകടിപ്പിക്കുന്നതെന്നും നരേന്ദ്ര മോഡി പറഞ്ഞു. സൊഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ കോണ്‍ഗ്രസ്സിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ ബ്ലോക്ക് ചെയ്യുന്നതായി ആരോപിച്ച മോഡി ഇത്തരം ഒരു കക്ഷിക്ക് എങ്ങിനെയാണ് ജനാധിപത്യത്തെ കുറിച്ച് പറയുവാന്‍ ആകുകയെന്നും ചോദിച്ചു. ഗാന്ധി നഗറില്‍ മഹിളാ മോര്‍ച്ച സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുന്നതിനിടയിലാണ് നരേന്ദ്ര മോഡി കോണ്‍ഗ്രസ്സിനെതിരെ രൂക്ഷവിമര്‍ശനം അഴിച്ചു വിട്ടത്.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on കോണ്‍ഗ്രസ്സ് ഭരണം രാജ്യത്തിന്റെ ദുര്‍ദശയെന്ന് നരേന്ദ്ര മോഡി


« Previous Page« Previous « 2ജി – ചിദംബരത്തിനെതിരെ തെളിവില്ലെന്ന് സുപ്രീം കോടതി
Next »Next Page » മദനീനിക്ക് ജാമ്യമില്ല; മണിചെയിന്‍ കമ്പനികള്‍ ബ്ലേഡ് കമ്പനികളെന്ന് സുപ്രീം കോടതി »



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine