
- എസ്. കുമാര്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം
ന്യൂഡെല്‍ഹി: ആസാം കലാപവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകളും വീഡിയോ ക്ലിപ്പിങ്ങുകളും പ്രചരിക്കുന്നതിനു തടയിടുവാനായി കൂട്ട എസ്.എം.എസ്സുകളും എം.എം.എസ്സുകളും അയക്കുന്നതിനു പതിനഞ്ചു ദിവസത്തെക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ഇരുപത് കെ.ബിയില്‍ കൂടുതല്‍ ഡാറ്റ മൊബൈല്‍ ഫോണ്‍ വഴി അയക്കുന്നതിനോ അഞ്ചിലധികം എസ്.എം.എസ് ഒറ്റത്തവണ അയക്കുന്നതിനോ കഴിയില്ല.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഉള്ളവര്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമം നടക്കുന്നതായും നടക്കുവാന്‍ പോകുന്നതായുമുള്ള വ്യാജവാര്‍ത്തകള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് നടപടി. ഊഹാപോഹങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ബാംഗ്ലൂരില്‍ നിന്നും മറ്റും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ധാരാളം ആളുകള്‍ ഒഴിഞ്ഞു പോകുവാന്‍ തുടങ്ങിയിരുന്നു. ബംഗ്ലൂരിനെ കൂടാതെ മുംബൈ, ഹൈദരബാദ്, ചെന്നൈ, പൂനെ തുടങ്ങിയ നഗരങ്ങളില്‍ നിന്നും ഇത്തരം ഒഴിഞ്ഞു പോകല്‍ ആരംഭിച്ചിരുന്നു.
- എസ്. കുമാര്‍
ന്യൂഡല്‍ഹി: കൂടംകുളം ആണവ നിലയം കമ്മിഷന്‍ ചെയ്യുന്നതിന്റെ ആദ്യ പടിയായി നിലയത്തിലെ ആദ്യ യൂണിറ്റില്‍ ഇന്ധനം നിറയ്‌ക്കാന്‍ ആണവോര്‍ജ നിയന്ത്രണ ബോര്‍ഡ് അനുമതി നല്‍കി. ആണവോര്‍ജ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ എസ്. എസ്. ബജാജ് മുംബൈയില്‍ വെച്ചാണ് അനുമതി നല്‍കിയ വിവരം അറിയിച്ചത്. വിവാദങ്ങളെ തുടര്‍ന്നാണ് ഇന്ധനം നിറയ്‌ക്കല്‍ ഇത്രയും വൈകിയതെന്നും, റഷ്യന്‍ സഹകരണത്തോടെ നിര്‍മിച്ച ആദ്യ യൂണിറ്റില്‍ നിന്ന് ആയിരം മെഗാ വാട്ട് യൂണിറ്റ് വൈദ്യുതിയാണു ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സമ്പുഷ്‌ട യുറേനിയം ഇന്ധനമായി ഉപയോഗിക്കുന്ന ഈ ആണവ നിലയത്തിനെതിരെ ശക്തമായ സമരം നിലനില്‍ക്കെയാണ് ആണവോര്‍ജ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി. എന്തൊക്കെ തടസ്സങ്ങള്‍ ഉണ്ടായാലും ഇന്ധനം നിറയ്‌ക്കല്‍ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ ആരംഭിക്കുമെന്നു ദേശീയ ആണവോര്‍ജ കോര്‍പറേഷന്‍ ഡയറക്‌ടര്‍ ശിവ് അഭിലാഷ് ഭരദ്വാജ് അറിയിച്ചു. എന്നാല്‍ കൂടംകുളം ആണവ നിലയത്തിനെതിരെ സമരം തുടരുമെന്ന് സമര സമിതിയും അറിയിച്ചു.
- ഫൈസല്‍ ബാവ
- എസ്. കുമാര്‍
ന്യൂഡല്‍ഹി: രാജ്യം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന് മുന്നറിയിപ്പ്. കാലവര്‍ഷത്തില്‍ ലഭിക്കാറുള്ള മഴയുടെ കുറവും മധ്യ പസഫിക് സമുദ്രത്തില്‍ ചൂടു കൂടുന്ന പ്രതിഭാസമായ ‘എല്‍ നിനോ’ കാരണം സെപ്‌റ്റംബറിലെ മഴയില്‍ ഉണ്ടാകാവുന്ന കുറവും വരള്‍ച്ചയുടെ കാഠിന്യം വര്‍ദ്ധിപ്പിക്കും. ജൂണില്‍ പതിവിലും വൈകി എത്തിയ കാലവര്‍ഷ മഴയില്‍ പതിവിലും 20 ശതമാനം കുറവാണു ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ലഭിച്ച മഴ 471.4 മില്ലീമീറ്റര്‍ ആയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വരെയുള്ള കണക്കനുസരിച്ച് ഇക്കുറി 378.8 മില്ലിമീറ്റര്‍ മാത്രമാണു ഈ വർഷം ലഭിച്ച മഴ.
- ഫൈസല്‍ ബാവ