രാഹുല്‍ ഗാന്ധിയുടെ പദയാത്രയില്‍ തോക്കുമായി യുവാവ് പിടിയില്‍

July 8th, 2011

rahul-gandhi-epathram

അലിഗഢ്: ഉത്തര്‍പ്രദേശില്‍ പദയാത്ര നടത്തുന്ന എ. ഐ. സി. സി. ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ സമീപത്തേക്ക് തോക്കുമായി നീങ്ങിയ ക്രിപാല്‍പുരിനടുത്ത ഗ്രാമമായ ഉദയ്പൂര്‍ സ്വദേശി ഹരികൃഷ്ണന്‍ ശര്‍മ (32) എന്ന യുവാവ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായി. ലൈസന്‍സുള്ള തോക്കാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. പദയാത്രയുടെ മൂന്നാം ദിവസമായ വ്യാഴാഴ്ച രാഹുല്‍ അലിഗഢ് ജില്ലയിലെ ക്രിപാല്‍പുര്‍ ഗ്രാമത്തില്‍ എത്തിയപ്പോഴാണ് സംഭവം. താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും, രാഹുല്‍ ഗാന്ധിക്ക് ഹസ്തദാനം ചെയ്യാനാണ് താന്‍ അടുത്തേക്ക് പോയതെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.

മായാവതി സര്‍ക്കാറിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ ചൊവ്വാഴ്ചയാണ് ഭട്ട – പര്‍സോള്‍ ഗ്രാമത്തില്‍ നിന്ന് രാഹുല്‍ കിസാന്‍ സന്ദേശ പദയാത്ര ആരംഭിച്ചത്. വികസന പ്രവര്‍ത്തനങ്ങ ള്‍ക്കാവശ്യമുള്ള ഭൂമി ഏറ്റെടുക്കുന്നതിന് കര്‍ഷക സൗഹൃദമായ നിയമം കൊണ്ടു വരുമെന്ന വാഗ്ദാനവുമായാണ് രാഹുലിന്റെ യാത്ര. ശനിയാഴ്ച അലിഗഢ് ജില്ലാ ആസ്ഥാനത്ത് നടക്കുന്ന മഹാ സമ്മേളന ത്തോടെയാണ് പദയാത്ര സമാപിക്കുക. അതേ സമയം, രാഹുലിന്റെ സുരക്ഷയില്‍ വീഴ്ച വരുത്തിയിട്ടില്ലെന്ന് യു. പി. പോലീസ് സൂപ്രണ്ട് സത്യേന്ദ്ര സിങ് പറഞ്ഞു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്വവര്‍ഗ്ഗാനുരാഗം രോഗമാണെന്ന് ആരോഗ്യ മന്ത്രി

July 5th, 2011

ghulam-nabi-azad-epathram

ന്യൂഡല്‍ഹി: പുരുഷന്മാര്‍ക്കിടയിലെ സ്വവര്‍ഗ്ഗാനുരാഗം ഒരു രോഗവും പ്രകൃതി വിരുദ്ധവുമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഗുലാം നബി ആസാദ്. എയിഡ്സുമായി ബന്ധപ്പെട്ട് മേയര്‍മാരുടെ ദേശീയ കണ്‍‌വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ രാജ്യങ്ങളില്‍ നിന്നുമാണ് സ്വവര്‍ഗ്ഗാനുരാഗം ഇന്ത്യയില്‍ എത്തിയതെന്നും ഇന്ത്യക്ക് ഇത് ഒട്ടും നല്ലതല്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു. രാജ്യത്ത് ഇത്തരക്കാരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്നും ഇത്തരം പ്രവണതയ്ക്കെതിരെ ജാഗ്രത വേണമെന്നും പറഞ്ഞ മന്ത്രി സ്ത്രീ ലൈംഗിക തൊഴിലാളികളെ തിരിച്ചറിയാനും ബോധവല്‍ക്കരണം നടത്തുവാനും എളുപ്പമാണെന്നും എന്നാല്‍ പുരുഷ ലൈംഗിക തൊഴിലാളികളെ കണ്ടെത്തുവാന്‍ എളുപ്പമല്ലെന്നും കൂട്ടിച്ചേര്‍ത്തു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കനിമൊഴിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

June 21st, 2011

ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ അറസ്റ്റിലായ ഡിഎംകെ രാജ്യസഭാംഗം കനിമൊഴി, കലൈഞ്ജര്‍ ടിവി എംഡി ശരത്കുമാര്‍ എന്നിവരുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. വാദം ജസ്റ്റീസുമാരായ ജി.എസ്. സിങ്‌വി ബിഎസ് ചൗഹാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്‌. ഒരു സ്ത്രീ എന്നാ പരിഗണന തനിക്ക് നല്‍കണമെന്ന് കനിമൊഴി വാദിച്ചെങ്കിലും കുറ്റം ചുമത്തിക്കഴിഞ്ഞാല്‍ കനിമൊഴിയ്ക്ക് ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. സുപ്രീംകോടതിയുടെ പരിഗണനയില്‍ എത്തിയപ്പോള്‍ വാദം കേള്‍ക്കുന്നതില്‍നിന്നു ജസ്റ്റിസ് പി സദാശിവവും ജസ്റ്റീസ് എകെ പട്‌നായികും കേസിലെ ഉന്നതബന്ധങ്ങള്‍ പരിഗണിച്ചു പിന്‍മാറുകയും ചെയ്തിരുന്നു. സിബിഐ കോടതിയും ദില്ലി ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് കനിമൊഴി ഒരുമാസമായി ജയിലിലാണ്.
2 ജി സ്‌പെക്ട്രം ഇടപാടില്‍ മുംബൈയിലെ ഡിബി റിയല്‍റ്റിയില്‍ നിന്നു കലൈഞ്ജര്‍ ടിവിക്കു വേണ്ടി 200 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നാണ് ഇരുവര്‍ക്കുമെതിരേയുള്ള കേസ്. സ്‌പെക്ട്രം അനുമതി ലഭിച്ചതിനു പ്രത്യുപകാരമായി ഒരു സ്വകാര്യകമ്പനി കൈക്കൂലിയായി ഇത്രയും തുക ഡിഎംകെ കേന്ദ്രങ്ങള്‍ക്കു നല്കിയതാണെന്നാണ് സിബിഐ ആരോപണം.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പെട്രോളിയം കുംഭകോണം കേന്ദ്ര സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍

June 15th, 2011

petroleum-epathram

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും  സി.എ.ജിയുടെ റിപ്പോര്‍ട്ട്.  സ്വകാര്യ എണ്ണക്കമ്പനികളുടെ പര്യവേക്ഷണച്ചെലവ്‌ പെരുപ്പിച്ചുകാട്ടി, കേന്ദ്ര സര്‍ക്കാരിനു ലഭിക്കേണ്ടിയിരുന്ന ഭീമമായ തുക റിലയന്‍സും മറ്റു രണ്ടു കമ്പനികളും തട്ടിയെടുക്കാന്‍ പെട്രോളിയം മന്ത്രാലയം കൂട്ടുനിന്നതായി കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റ്‌ ജനറലിന്റെ (സി.എ.ജി.) കരടു റിപ്പോര്‍ട്ട്. മുകേഷ്‌ അംബാനിയുടെ റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസുമായുള്ള ഇടപാടില്‍ മാത്രം 30000 കോടി രൂപയോളം കേന്ദ്ര ഖജനാവിനു നഷ്‌ടമായിട്ടുണ്ടെന്നാണു പ്രാഥമിക നിഗമനം. ഇതേക്കുറിച്ച്‌ സി.ബി.ഐ. അന്വേഷണം തുടങ്ങി. സംഭവം വിവാദമായതോടെ പെട്രോളിയം മന്ത്രാലയത്തിലെ ഉന്നതര്‍ സി.ബി.ഐ. നിരീക്ഷണത്തിലാണ്‌. സി.എ.ജിയുടെ അന്തിമറിപ്പോര്‍ട്ട്‌ വന്നാലുടന്‍ അന്വേഷണം സി.ബി.ഐ. ഏറ്റെടുക്കുമെന്നാണു സൂചന.

ആന്‌ധ്രയിലെ കൃഷ്‌ണ-ഗോദാവരി തടത്തിലെ എണ്ണ പര്യവേക്ഷണക്കരാറിലെ തുകയാണു റിലയന്‍സ്‌ പെരുപ്പിച്ചു കാട്ടിയത്‌. കൂടാതെ  രാജസ്‌ഥാനിലെ ബാര്‍മേറില്‍ പര്യവേക്ഷണം നടത്തിയ കെയിന്‍ എനര്‍ജി, മധ്യപ്രദേശിലെ പന്ന-മുക്‌ത-തപ്‌തി തീരത്തെ പര്യവേക്ഷണത്തിനു കരാര്‍ ലഭിച്ച ബ്രിട്ടീഷ്‌ ഗ്യാസ്‌ തുടങ്ങിയ കമ്പനികളേയും യു.പി.എ. സര്‍ക്കാര്‍ വഴിവിട്ടു സഹായിച്ചെന്നു കണ്ടെത്തി. മുരളി ദേവ്‌റ പെട്രോളിയം മന്ത്രിയും വി.കെ. സിബല്‍ ഹൈഡ്രോകാര്‍ബണ്‍സ്‌ ഡയറക്‌ടര്‍ ജനറലുമായിരുന്ന സമയത്താണ്‌ ഈ ഇടപാടുകള്‍ നടന്നത്‌.  2ജി സ്‌പെക്‌ട്രം, കോമണ്‍വെല്‍ത്ത്‌, ആദര്‍ശ്‌ കുംഭകോണങ്ങളില്‍ നട്ടംതിരിയുന്ന കേന്ദ്ര സര്‍ക്കാരിനു പെട്രോളിയം കുംഭകോണം പുതിയ തലവേദനയാകും. പ്രതിപക്ഷം പാര്‍ലിമെന്ററില്‍ ഇക്കാര്യം അവതരിപ്പിക്കുന്നതോടെ ചൂടേറിയ വാഗ്വാദങ്ങള്‍ക്കും പ്രധിഷേധങ്ങള്‍ക്കും കാരണമാകും.

- ഫൈസല്‍ ബാവ

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

2 ജി സ്‌പെക്ട്രം: പി.എ.സി റിപ്പോര്‍ട്ട് സ്പീക്കര്‍ തിരിച്ചയച്ചു

June 15th, 2011

raja and pm-epathram

ന്യൂഡല്‍ഹി:2 ജി  സ്‌പെക്ട്രം അഴിമതി കേസുമായി ബന്ധപ്പെട്ട് പി.എ.സി തയ്യാറാക്കിയ 270 പേജുള്ള കരട് റിപ്പോര്‍ട്ട് ലോക്‌സഭാ സ്പീക്കര്‍ മീരാകുമാര്‍ തിരിച്ചയച്ചു.  റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് ക്ലീന്‍ചിറ്റു നല്‍കുകയും, എന്നാല്‍ സ്‌പെക്ട്രം ഇടപാടിനുമുമ്പ് മുതിര്‍ന്ന മന്ത്രിമാരുമായി കൂടിയാലോചന നടത്തണമെന്ന് ആവശ്യപ്പെടുന്ന കത്ത് രാജയ്ക്ക് നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് വൈകിച്ചുവെന്നതാണ്  പ്രധാനമന്ത്രിയുടെ ഒഫീസിനെതിരെയുള്ള  റിപ്പോര്‍ട്ടിലെ ആരോപണം.  21 പേരില്‍  11 അംഗങ്ങളും റിപ്പോര്‍ട്ട് അംഗീകരിച്ചിരുന്നില്ല. ഏറെ അഭിപ്രായ വ്യതാസങ്ങള്‍ക്കിടയിലും അന്വേഷണത്തിന്‍റ കരട് റിപ്പോര്‍ട്ട് അധ്യക്ഷന്‍ ഡോ. മുരളീമനോഹര്‍ ജോഷി ശനിയാഴ്ചയാണ് ലോക്‌സഭാ സ്പീക്കറിനു സമര്‍പ്പിച്ചു. ജോഷി ഇറങ്ങിപ്പോയ പി.എ.സി. യോഗത്തില്‍ അദ്ദേഹത്തിന്‍റ കരട് റിപ്പോര്‍ട്ട്, പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്ത് തള്ളിയെന്ന യു.പി.എ. അംഗങ്ങളുടെ വാദം അവഗണിച്ചാണ് റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് നല്‍കിയത്. നാടകീയരംഗങ്ങള്‍ക്കു സാക്ഷ്യംവഹിച്ച പി.എ.സി.യുടെ അവസാനയോഗത്തിനുശേഷം പ്രതിപക്ഷ-ഭരണപക്ഷ അംഗങ്ങള്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരി ക്കുന്നതിനിടെയാണ് ജോഷി തന്ത്രപരമായി കരട് റിപ്പോര്‍ട്ട് സ്പീക്കര്‍ക്കു കൈമാറുകയായിരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഗംഗയെ രക്ഷിക്കാന്‍ നിരാഹാരം : സത്യഗ്രഹി മരിച്ചു
Next »Next Page » പെട്രോളിയം കുംഭകോണം കേന്ദ്ര സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ »



  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine