രാജീവ്‌ ഗാന്ധി വധം: എല്‍. ടി. ടി. നേതാവ് ക്ഷമാപണം നടത്തി

May 25th, 2011

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുന്‍ പ്രധാന മന്ത്രിയായിരുന്ന രാജീവ്‌ ഗാന്ധിയെ വധിച്ചതിന് അക്കാലത്തെ എല്‍. ടി. ടി. യുടെ ട്രഷറര്‍ ആയിരുന്ന കുമാരന്‍ പത്മനാഭന്‍ ഇന്ത്യയോട് മാപ്പ് ചോദിച്ചു. വേലുപ്പിള്ള പ്രഭാകരനും, പൊട്ടു അമ്മനും ചേര്‍ന്ന് വളരെ ആസൂത്രിതമായി നടത്തിയ പദ്ധതിയായിരുന്നു രാജീവ്‌ വധം എന്നും സി. എന്‍. എന്.‍, ഐ. ബി. എന്‍. ചാനലുകള്‍ക്ക്‌ നല്‍കിയ അഭിമുഖത്തിലാണ് കുമാരന്‍ പതമാനാഭാന്‍  ഇക്കാര്യം പറഞ്ഞത്‌. പ്രഭാകരന്‍ ചെയ്ത തെറ്റിന് ഇന്ത്യന്‍ ജനതയോടും പ്രത്യേകിച്ച് രാജീവിന്റെ കുടുംബത്തോടും മാപ്പ് ചോദിക്കുന്നതായി അദ്ദേഹം പറഞ്ഞു.

rajeev-gandhi-assassination-epathramകൊല്ലപ്പെടുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക്‌ മുന്‍പ്‌

1991 മെയ്‌ 21നാണ് തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടയില്‍ തമിഴ്നാട്ടിലെ ശ്രീ പെരുമ്പത്തൂരില്‍ വെച്ച് മനുഷ്യ ബോംബ്‌ സ്‌ഫോടനത്തില്‍ രാജീവ്‌ ഗാന്ധി കൊല്ലപ്പെട്ടത്‌.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പുലിത്തലവന്‍ പ്രഭാകരന്‍ തിരിച്ചു വരുമെന്ന് വൈക്കോ

May 20th, 2011

ചെന്നൈ : എല്‍. ടി. ടി. ഇ. തലവന്‍ വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെട്ടിട്ടില്ല എന്നും തക്ക സമയം നോക്കി ഒളിവില്‍ നിന്നും പുറത്തു വരുമെന്നും എം. ഡി. എം. കെ. നേതാവ് വൈക്കോ ചെന്നൈയില്‍ നടന്ന ഒരു പൊതു സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ശ്രീലങ്കയിലെ മുള്ളിവൈക്കല്‍ ആശുപത്രി ശ്രീലങ്കന്‍ സൈന്യം ആക്രമിച്ചു അന്‍പതോളം പേരെ വധിച്ചതിന്റെ രണ്ടാം വാര്‍ഷികം ആചരിക്കുന്ന പൊതു യോഗത്തിലാണ് വൈക്കോ ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍ നടത്തിയത്‌.

ltte-prabhakaran-alive-epathram
(പ്രഭാകരന്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത വന്നതിന്റെ തൊട്ടുപിറകെ പ്രഭാകരന്‍ തന്റെ മരണവാര്‍ത്ത ടി.വി.യില്‍ കാണുന്നതിന്റെ ഫോട്ടോ ഒരു തമിഴ്‌ പത്രം പുറത്തു വിടുകയുണ്ടായി.)

ശ്രീലങ്കയില്‍ സര്‍ക്കാര്‍ സൈന്യം തമിഴ്‌ വംശജര്‍ക്ക്‌ എതിരെ നടത്തിയ മനുഷ്യത്വ രഹിതമായ കൂട്ടക്കൊലയുടെയും യുദ്ധ കുറ്റകൃത്യങ്ങളെയും കുറിച്ച് ഐക്യ രാഷ്ട്ര സഭ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ നിന്നും പ്രസക്ത ഭാഗങ്ങള്‍ ഉദ്ധരിച്ച് ശ്രീലങ്കന്‍ സൈന്യത്തിന്റെ അതിക്രമങ്ങള്‍ വൈക്കോ വിശദീകരിച്ചു.

3.3 ലക്ഷം തമിഴ്‌ വംശജരെ യുദ്ധ രഹിത മേഖലയിലേക്ക്‌ ആട്ടിത്തെളിച്ചതിന് ശേഷം സൈന്യം ഇവരെ ആക്രമിച്ചു. ഈ ആക്രമണത്തില്‍ 2500 കുട്ടികളുടെ അവയവങ്ങള്‍ ബോംബ്‌ ആക്രമണത്തില്‍ വേര്‍പെടുകയും ശരീരം ഷെല്‍ ആക്രമണത്തില്‍ ചിതറുകയും ചെയ്തു. തമിഴ്‌ സ്ത്രീകളെ ശ്രീലങ്കന്‍ സൈന്യം ക്രൂരമായി കൂട്ട ബലാല്‍സംഗം ചെയ്തു. ആശുപത്രികള്‍ തിരഞ്ഞു പിടിച്ചു സൈന്യം ആക്രമിച്ചു. ഇതെല്ലാം താന്‍ ഐക്യ രാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ നിന്നും വായിക്കുക മാത്രമാണ് ചെയ്യുന്നത് എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കോണ്ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ “മാഫിയ മനസ്” എറിഞ്ഞു കൊടുക്കുന്ന അപ്പക്കഷ്ണങ്ങള്‍ക്ക് വേണ്ടി തമിഴ്‌ മക്കളുടെ താല്‍പര്യങ്ങള്‍ ബലി കഴിച്ച മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയെ രൂക്ഷമായി വിമര്‍ശിച്ച അദ്ദേഹം തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട അദ്ദേഹത്തെ താന്‍ കൂടുതല്‍ ദുഖിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നും പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പ്രകാശ്‌ കാരാട്ടിനെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റില്ല

May 15th, 2011

prakash-karat-epathram

ന്യൂഡല്‍ഹി : ബംഗാളിലും കേരളത്തിലും പാര്‍ട്ടിക്കേറ്റ ശക്തമായ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിനെ തല്‍സ്ഥാനത്തു നിന്നും മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. പരാജയപ്പെടുമ്പോള്‍ നേതാക്കളെ ബലിയാടാക്കുന്ന രീതി സി. പി. എമ്മില്‍ ഇല്ലെന്നും അത് കോണ്‍ഗ്രസിന്റെ രീതിയാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. നിയമ സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ പരാജയത്തെ പറ്റി വിലയിരുത്താന്‍ പാര്‍ട്ടി പോളിറ്റ്ബ്യൂറോ യോഗം തിങ്കളാഴ്ച്ച ചേരും.

2005ലെ പതിനേഴാമത് പാര്‍ട്ടി കോണ്‍ഗ്രസിലാണ് പ്രകാശ്‌ കാരാട്ട് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റത്. തുടര്‍ന്ന്‌ 2008ല്‍ കോയമ്പത്തൂരില്‍ പതിനെട്ടാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ വീണ്ടും തെരഞ്ഞെടുക്ക പ്പെടുകയായിരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

വംഗദേശം മാറി ചിന്തിച്ചു, ബംഗാളില്‍ തൃണമൂല്‍ അധികാരത്തില്‍

May 13th, 2011

mamatha-banarji-epathram

കൊല്‍ക്കത്ത: മുപ്പത്‌ വര്‍ഷത്തെ സി. പി. എമ്മിന്റെ അപ്രമാദിത്വം അവസാനിപ്പിച്ചു കൊണ്ട് ബംഗാളില്‍ സി. പി. എം. തോറ്റമ്പിയത് പാര്‍ട്ടിയെ ഏറെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കും. ജ്യോതിബസു സ്വീകരിച്ചു വന്നിരുന്ന നയങ്ങളില്‍ നിന്നും പാടെ വ്യതിചലിക്കുകയും മുതലാളിത്ത നയങ്ങള്‍ ക്കൊപ്പം ഏറെ ചേര്‍ത്ത്‌ പിടിക്കുകയും ചെയ്തു മുന്നോട്ട് പോയതിന്റെ പരിണിത ഫലമാണ് സി. പി. എമ്മിന്‍റെ കനത്ത പരാജയം. നന്ദിഗ്രാം സംഭവം പാര്‍ട്ടിയെ കാര്യമായി തന്നെ ബാധിച്ചു. കൂടാതെ സോമനാഥ് ചാറ്റര്‍ജിയെ പോലുള്ള നേതാക്കളെ പാര്‍ട്ടി അകറ്റിയതും തോല്‍വിയുടെ വേഗത വര്‍ദ്ധിപ്പിച്ചു. ഒപ്പം അവസരത്തെ വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ മമത കാണിച്ച രാഷ്ട്രീയ വിവേകം സി. പി. എമ്മിന്റെ തകര്‍ച്ചക്ക്‌ ആക്കം കൂട്ടി. വലിയ വെല്ലുവിളി നേരിടുമെന്ന് പാര്‍ട്ടി തന്നെ പ്രതീക്ഷിച്ചിരുന്നു എങ്കിലും മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയടക്കം തോല്‍ക്കുന്ന അവസ്ഥ പാര്‍ട്ടി പ്രതീക്ഷിച്ചിരുന്നില്ല. ഇത് പോളിറ്റ്ബ്യൂറോയില്‍ ചൂടേറിയ തര്‍ക്ക നും കാരണമാകും. പരാജയം അംഗീകരിക്കുന്നു  എന്നും മാറി ചിന്തിക്കാന്‍ ജനങ്ങള്‍ ആഗ്രഹിച്ചത്‌ പരാജയ കാരണമായി എന്നും സി. പി. എം. മുതിര്‍ന്ന നേതാവ്‌  സീതാറാം യച്ചൂരി പറഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍: ഇന്ത്യ തോറ്റു, നീതി ജയിച്ചു

April 30th, 2011

endosulfan-india-epathram

എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷ കീടനാശിനിയെ അനുകൂലിച്ചു കൊണ്ട് സ്റ്റോക്ക് ഹോമിലേക്ക് വിമാനം കയറിയ ഇന്ത്യന്‍ സംഘം ലോകത്തിനു മുമ്പില്‍ നാണം കെട്ടിരിക്കുന്നു.

81 രാജ്യങ്ങളില്‍ നിരോധിച്ച ഈ കീടനാശിനി കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി കാസര്‍കോട്ടെ പ്ലാന്റേഷന്‍ തോട്ടങ്ങളില്‍ ഹെലികോപ്റ്റര്‍ വഴി തളിച്ച് ദുരിതം വിതച്ചത്. എന്നാല്‍ പതിനാറ് പഠനങ്ങള്‍, നിരവധി ഇരകള്‍ ഇതൊന്നും തെളിവായി സ്വീകരിക്കാന്‍ ഇനിയും തയ്യാറാകാത്ത ഭരണകൂടം ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ആവശ്യം കാറ്റില്‍ പറത്തി, ലോക പരിസ്ഥിതി സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കരുതെന്ന് ശക്തിയായി വാദിക്കുക മാത്രമല്ല തങ്ങളുടെ ഈ അനീതി നിറഞ്ഞ വാദത്തെ സാധൂകരിക്കുവാനും സമ്മേളനത്തില്‍ എന്‍ഡോ സള്‍ഫാനെതിരെ നടപടി സ്വീകരിക്കാ തിരിക്കുവാനും വേണ്ടി മറ്റു രാജ്യങ്ങളുടെ പിന്തുണ തേടുകയും ചെയ്തിരിക്കുന്നു.

തികച്ചും നിന്ദ്യവും അന്യായവുമായ ഇക്കാര്യത്തിനു വേണ്ടി ഒരു ഭരണകൂടം നിലയുറപ്പിച്ചു എന്നത് തീര്‍ത്തും ദു:ഖകരമായി പ്പോയി.  2001ല്‍ ജൈവ ഘടനയെ ബാധിക്കുന്ന കീടനാശിനികളെ നിയന്ത്രിക്കുവാനും, നിരോധിക്കുവാനും ലക്ഷ്യമിട്ട് ഐക്യ രാഷ്ട്ര സഭയുടെ  കീഴില്‍ സ്റ്റോക്ക് ഹോമില്‍ വെച്ചു തന്നെയാണ് തീരുമാനമെടുത്തത്. എന്നാല്‍ എറ്റവും കൂടുതല്‍ എന്‍ഡോസള്‍ഫാന്‍ ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യ അന്നു തന്നെ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. 2006 ല്‍ ഇന്ത്യയും ഈ കരാറില്‍ ഒപ്പു വെച്ചു. ആണവ കരാര്‍ ഒപ്പു വെക്കാന്‍ തിടുക്കം കൂട്ടിയ പോലെ ഇക്കാര്യത്തില്‍ ഇന്ത്യ തിടുക്കം കാട്ടിയില്ല എന്ന കറുത്ത സത്യം ഇതിനോട് ചേര്‍ത്ത് വായിക്കണം.

ആര്‍ക്കു വേണ്ടിയാണ് ഇന്ത്യ ഇക്കാര്യത്തില്‍ ഇത്ര കടും പിടുത്തം കാണിക്കുന്നതെന്ന് മനസിലാകുന്നില്ല. ഭൂരിപക്ഷം വരുന്ന രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാനടക്കം 23 മാരക കീടനാശിനിക്കെതിരെ ശക്തമായി രംഗത്ത് വന്നപ്പോള്‍ ഇന്ത്യയും ഗത്യന്തരമില്ലാതെ ഈ സമ്മേളന തീരുമാനം അംഗീകരിക്കേണ്ട നിര്‍ബന്ധിതാവസ്ഥ ഉണ്ടാകുകയായിരുന്നു.

കൃഷി മന്ത്രി ശരത് പവാറിന്റെയും മറ്റു ചില മന്ത്രിമാരുടെയും താല്പര്യത്തെ ലോകം അംഗീകരിക്കാതിരുന്നതില്‍ ഇന്ത്യന്‍ ജനത സന്തോഷിക്കുന്നുണ്ടാകും. പ്രത്യേകിച്ച് കാസര്‍കോട്ടെ ദ്രവിച്ചില്ലാതാകുന്ന കുറെ മനുഷ്യര്‍.

ഈ തീരുമാനം വോട്ടിനിടുന്നത് വരെ ഇല്ലാതാക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ സംഘത്തിന്റെ നടപടി ലോകത്തിനു മുമ്പില്‍ ഇന്ത്യയെ നാണം കെടുത്തി. ജനങ്ങള്‍ ജയിച്ചെങ്കിലും ഇന്ത്യ ലോകത്തിനു മുന്നില്‍ തോറ്റിരിക്കുന്നു. ഈ നാണക്കേടിനെ മറക്കാന്‍ നാമിനി എന്തു ചെയ്യും?

സ്ഥാവര  കാര്‍ബണിക മാലിന്യങ്ങളുടെ കൂട്ടത്തില്‍ 23ആമതായി എന്‍ഡോസള്‍ഫാനെയും ഉള്‍പ്പെടുത്തി ലോകമൊട്ടുക്കും നിരൊധിക്കണമെന്നാണ് അന്താരാഷ്ട്ര പോപ്സ് റിവ്യു കമ്മറ്റി സ്റ്റോക് ഹോം കണ്‍വെന്‍ഷനില്‍ കോണ്‍ഫ്രന്‍സ് ഓഫ് പാര്‍ട്ടീസിനോട് നിര്‍ദേശിച്ചിട്ടുള്ളത്. പോപ്സ് (POPs – Persistent Organic Pollutants) എന്ന സ്ഥാവര കാര്‍ബണിക മാലിന്യങ്ങള്‍ ഒരിക്കലും പ്രകൃതിയില്‍ ലയിച്ചു ചേരാത്തതും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമാണ്. വളരെ പെട്ടെന്ന് ജീവികളുടെ കൊഴുപ്പില്‍ അലിഞ്ഞു ചേരുന്ന ഈ ഓര്‍ഗാനല്‍ ക്ലോറിനല്‍ രാസവസ്തു മനുഷ്യ ശരീരത്തില്‍ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് നിരവധി പഠനങ്ങള്‍ വഴി തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇതൊന്നും കണ്ട് മനസ് അലിയുന്നവരല്ല നമ്മുടെ ഭരണകൂടങ്ങള്‍ എന്ന് വീണ്ടും തെളിയിക്കുന്നതായി ഇന്ത്യയുടെ ഈ നടപടി.

ഇന്ദിരാഗാന്ധി മന്ത്രി സഭയില്‍ കീടനാശിനികളെ പറ്റി ചോദ്യമുയര്‍ന്നപ്പോള്‍ അന്ന് 35 തരം കീടനാശിനികള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് പറഞ്ഞത്. ഇക്കാര്യം ഇപ്പോള്‍ ശരത് പവാറിനോട് ചോദിച്ചപ്പോള്‍ 65 തരം കീടനാശിനികള്‍ ഇന്ത്യയില്‍ ഉണ്ടെന്ന് അവകാശപ്പെട്ടു. അതിനര്‍ത്ഥം ലോകം കീടനാശിനികളില്‍ നിന്നും മുക്തി നേടാന്‍ മുതിരുമ്പോള്‍ നാം അതിന്റെ ഉപയോഗം ഇരട്ടിയാക്കിയിരിക്കുന്നു എന്നാണ്. പൊള്ളയായ കൂറെ വികസന ഭാരം താങ്ങി അതില്‍ ആശ്വാസം കണ്ടെത്തി, നിരന്തരം ജനങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുന്ന ഈ ഭരണാധികാരികളെ നാം ഇനിയെന്നാണ് തിരിച്ചറിയുക?

മൊത്തം ജനസംഖ്യയുടെ അഞ്ചു ശതമാനത്തില്‍ താഴെ മാത്രം വരുന്ന ഒരു ഉന്നത വിഭാഗത്തിനെ മാത്രം ബാധിക്കുന്ന ഓഹരിയിടിയല്‍ ഉണ്ടായപ്പോള്‍ എത്ര പെട്ടെന്നാണ് പ്രധാന മന്ത്രിയും ചിദംബരവും ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്? കാര്‍ഷിക രംഗത്ത് വിദേശ കുത്തകകള്‍ക്ക് അവസരം തുറക്കുക വഴി അടിമത്തത്തിലേക്ക് വഴി വെക്കാവുന്ന തീരുമാനമെടുക്കാന്‍ ഒരു മടിയും ഉണ്ടായില്ല എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കണം.

ജനത്തെ മറക്കുകയും കോര്‍പ്പറേറ്റ് ശക്തികള്‍ക്കൊപ്പം സഞ്ചരിക്കുകയും അവര്‍ക്കു വേണ്ടി മാത്രം ഭരിക്കുന്നവരുമായി നമ്മുടെ ഭരണകൂടം മാറുമ്പോള്‍ ജനങ്ങള്‍ വീണ്ടും തോല്‍ക്കുന്നു. ലോകത്തിനു മുമ്പില്‍ ഇന്ത്യ തോറ്റതു പോലെ ഭരണകൂടത്തിനു മുമ്പില്‍ ഇന്ത്യന്‍ ജനതയും തോല്‍ക്കുന്നു.

തോല്‍വിയില്‍ നിന്നും ഒരു പുതു ശക്തി ഉണര്‍ന്നു വരുമെന്നു തന്നെ നമുക്ക്‌ വിശ്വസിക്കാം. എന്‍ഡോസള്‍ഫാനെതിരെ ഉണ്ടായ ജനകീയ സമരവും അഴിമതിക്കെതിരെ അണ്ണാ ഹസാരെ നടത്തിയ സത്യാഗ്രഹത്തിന് ഇന്ത്യന്‍ ജനതയില്‍ നിന്നും ഉണ്ടായ പിന്തുണയും അതിനെയാണ് സൂചിപ്പിക്കുന്നത്. നമ്മൂടെ രാജ്യത്തെ ഇത്തരത്തില്‍ പണയം വെച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയത്തെ നാം തിരിച്ചറിയാതെ പോകുകയാണോ? അഴിമതിയില്‍ മുങ്ങിക്കുളിച്ചു കൊണ്ടിരിക്കുന്ന ഈ സര്‍ക്കാരിന്റെ കറുത്ത തൊപ്പിയില്‍ ഒരു നനഞ്ഞ  തൂവല്‍ കൂടി. വൈകിയാണെങ്കിലും ബ്രസ്സീലും, ചൈനയും, അര്‍ജന്റീനയും സത്യം തിരിച്ചറിഞ്ഞതില്‍ നമുക്കാശ്വസിക്കാം. ഇന്ത്യ മാത്രം തിരിച്ചറിയാത്തതില്‍ നമുക്ക് ഒരുമിച്ച് നാണിക്കാം. ഭരണകൂടങ്ങള്‍ക്ക് ഒരു രാജ്യത്തെ നാണം കെടുത്താന്‍ ഏളുപ്പമാണെന്ന് ഇതിലൂടെ തെളിയുന്നു. ചിലരുടെ തനി നിറവും ഒളിഞ്ഞിരിക്കുന്ന അജണ്ടയും പുറത്തായി എന്നത് ഇതിലൂടെ മനസിലാക്കാം. എന്നാണ് ഇനി ഇന്ത്യന്‍ ജനതക്കു വേണ്ടി ഭരിക്കുന്ന ഭരണാധികാരികളെ നമുക്ക് ലഭിക്കുക?

– ഫൈസല്‍ ബാവ

ഫോട്ടോ കടപ്പാട് : വിഷ മഴയുടെ വേദനയും കാഴ്ചകളും (മോഹന്‍ലാല്‍)

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കല്‍മാഡിക്ക് ചെരുപ്പേറ്
Next »Next Page » അരുണാചല്‍ മുഖ്യമന്ത്രിയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു »



  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine