അരുന്ധതി റോയ് പറഞ്ഞത്‌ അടിസ്ഥാന രഹിതമെന്ന് മേധാ പട്കര്‍

August 25th, 2011

medha-patkar-rally-epathram

ഭോപ്പാല്‍ : അഴിമതി നിരോധന നിയമത്തിനായി നിരാഹാര സത്യഗ്രഹം നടത്തുന്ന അണ്ണാ ഹസാരെയും മാവോയിസ്റ്റുകളും ഇന്ത്യന്‍ ദേശീയതയുടെ ശത്രുക്കളാണെന്ന പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ അരുന്ധതി റോയിയുടെ പ്രസ്താവന അടിസ്ഥാന രഹിതവും അംഗീകരിക്കാന്‍ ആവാത്തതും ആണെന്ന് സാമൂഹ്യ പ്രവര്‍ത്തകയും നര്‍മ്മദ ബചാവോ ആന്ദോളന്‍ നേതാവുമായ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ പ്രസ്താവിച്ചു. അരുന്ധതി റോയ്‌ തന്റെ ഒരു നല്ല സുഹൃത്താണ്. എന്നാല്‍ ഇന്ത്യയെ നശിപ്പിക്കാനാണ് അണ്ണാ ഹസാരെ ശ്രമിക്കുന്നത് എന്ന് അരുന്ധതി റോയ്‌ പറഞ്ഞത്‌ ഖേദകരമാണ്. തനിക്ക്‌ ഈ അഭിപ്രായത്തോട്‌ യോജിക്കാന്‍ ആവില്ല. അണ്ണാ ഹസാരെയും അദ്ദേഹത്തെ അനുകൂലിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യാക്കാരും രാഷ്ട്രത്തെ അഴിമതി എന്ന ശാപത്തില്‍ നിന്നും മോചിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യയിലെ ജന കോടികള്‍ക്ക് വേണ്ടത്‌ ഭക്ഷണമാണ്; പുത്തന്‍ സാങ്കേതിക വിദ്യകളും ബോംബുകളുമല്ല എന്നും മേധ പറഞ്ഞു.

അണ്ണാ ഹസാരെയുടെ സമരം അക്രമാസക്തമാണെന്ന വാദം മേധ തള്ളിക്കളഞ്ഞു. സത്യഗ്രഹം ഒരിക്കലും അക്രമാസക്തമായ ഒരു സമര മാര്‍ഗ്ഗമല്ല. ജന ലോക്പാല്‍ അംഗീകരിക്കാന്‍ യു. പി. എ. സര്‍ക്കാരിന് ഒരു അന്തിമ തീയതി നല്‍കിയത്‌ കൊണ്ട് മാത്രം ഈ സമരം അക്രമാസക്തമാണ് എന്ന് പറയുന്നത് ശരിയല്ല. ഓഗസ്റ്റ്‌ 30 എന്ന തീയതി ഹസാരെയല്ല മറിച്ച് സര്‍ക്കാര്‍ തന്നെയാണ് നിശ്ചയിച്ചത്‌. ഓഗസ്റ്റ്‌ 30 വരെ മാത്രമാണ് സത്യഗ്രഹം നടത്താന്‍ സര്‍ക്കാര്‍ ഹസാരെയ്ക്ക് അനുവാദം നല്‍കിയത്‌.

ബി. ജെ. പി. നേതാവ് എല്‍. കെ. അദ്വാനി അവസരം മുതലെടുത്ത്‌ പ്രധാന മന്ത്രി മാന്‍ മോഹന്‍ സിംഗ് രാജി വെയ്ക്കണം എന്ന് ആവശ്യപ്പെടുന്നതിനെയും മേധാ പട്കര്‍ വിമര്‍ശിച്ചു. അദ്വാനി ആദ്യം ജന ലോക്പാല്‍ ബില്ലിനെ കുറിച്ചുള്ള തന്റെ നിലപാട്‌ വ്യക്തമാക്കണം എന്നും മേധ ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , , ,

1 അഭിപ്രായം »

എം. കെ. പാന്ഥെ അന്തരിച്ചു

August 20th, 2011

m.k.pandhe-epathram

ന്യൂഡല്‍ഹി: സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗവും സി.ഐ.ടി.യു. അധ്യക്ഷനുമായ എം. കെ. പാന്ഥെ (86) അന്തരിച്ചു. ഇന്നലെ അര്‍ദ്ധരാത്രി ഡല്‍ഹിയിലെ രാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.

ഹൃദയാഘാതമാണു മരണകാരണം. നെഞ്ചുവേദനയെത്തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി എട്ടിനാണ് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

1925 ജൂലായ് 11നു മഹാരാഷ്ട്രയിലെ പുണെയില്‍ ജനിച്ച പാന്ഥെ 1943ലാണ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായത്. 1958ല്‍ എഐടിയുസി സെന്‍ട്രല്‍ ഓഫിസില്‍ അംഗമായി ചേര്‍ന്ന അദ്ദേഹം 1966 ല്‍ എഐടിയുസി സെക്രട്ടറിയായി .പാര്‍ട്ടിയിലെ പിളര്‍പ്പിനുശേഷം സി.പി.എമ്മില്‍ നിലയുറപ്പിച്ച അദ്ദേഹം 1970ല്‍ സി. ഐ.ടി.യു. സെക്രട്ടറിയായി. 2010 വരെ സിഐടിയു സംസ്‌ഥാന പ്രസിഡന്റായിരുന്നു. ആ വര്‍ഷം സ്‌ഥാനമൊഴിഞ്ഞതിനു ശേഷം സിഐടിയു ദേശീയ പ്രസിഡന്റായി തുടരുകയായിരുന്നു.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »

സമരം തടഞ്ഞ നടപടി ജനാധിപത്യവിരുദ്ധം: വൃന്ദ കാരാട്ട്

August 16th, 2011

BRINDA-Karat-epathram

ന്യൂഡല്‍ഹി: അണ്ണാ ഹസാരെയുടെ സത്യാഗ്രഹ സമരത്തിന് അനുമതി നിഷേധിച്ച പൊലീസ് നടപടി ജനാധിപത്യ വിരുദ്ധമാണെന്നും ഈ സമരം ജനാധിപത്യ വിരുദ്ധമല്ലെന്നും സിപിഎം പിബി അംഗം വൃന്ദ കാരാട്ട് പറഞ്ഞു. പ്രതിഷേധിക്കാനുള്ള ഹസാരെയുടെ അവകാശത്തെ ചോദ്യം ചെയ്യാനാകില്ല. ഹസാരെയുടെ പല നിര്‍ദേശങ്ങളോടും സിപിഎമ്മിനു യോജിപ്പില്ല. ലോക്പാല്‍ ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയിലായതു കൊണ്ടു പ്രതിഷേധിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിനോട് യോജിക്കാനാവില്ല എന്നും വൃന്ദ കാരാട്ട് പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഴിമതി ഒറ്റയടിക്ക് ഇല്ലാതാക്കാനുള്ള മാന്ത്രികവടി ഇല്ല : പ്രധാനമന്ത്രി

August 16th, 2011

manmohan-singh-epathram

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വികസനത്തിന്റെ വഴിയിലെ ഏറ്റവും വലിയ തടസ്സം അഴിമതിയാണ് എന്നാല്‍ നിരാഹാര സമരം കൊണ്ടോ മരണം വരെയുള്ള ഉപവാസം കൊണ്ടോ ലോക്പാല്‍ നിയമം നടപ്പിലാക്കാനോ അതുവഴി അഴിമതി അവസാനിപ്പിക്കാനോ കഴിയില്ലെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം രാഷ്ട്രത്തെ അഭിസംബോധനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തി രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് ചിലര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സാധാരണക്കാര്‍ക്കുള്ള സര്‍ക്കാരിന്റെ പദ്ധതികള്‍ പലതും ഉദ്യോഗസ്ഥരുടെ കീശയിലേയ്ക്കാണ് പോകുന്നത്. എന്നാല്‍ , ഈ അഴിമതി ഒരൊറ്റ നടപടി കൊണ്ട് ഇല്ലാതാക്കാനുള്ള മാന്ത്രികവടിയൊന്നും സര്‍ക്കാരിന്റെ പക്കലില്ല എന്നും. അഴിമതിക്കെതിരെ ബഹുമുഖമായ നടപടികളാണ് ആവശ്യം. അഴിമതി തടയാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. അഴിമതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഒരു കാരണവശാലും രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന അന്തരീക്ഷം സൃഷ്ടിക്കരുതെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു . ഉന്നത സ്ഥാനങ്ങളിലെ അഴിമതി തടയാന്‍ സഹായിക്കുന്ന ശക്തമായ ഒരു ലോക്പാല്‍ നിയമമാണ് നമുക്ക് വേണ്ടത്. എന്നാല്‍ ‍, ജുഡിഷ്യറിയെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ കഴിയില്ല. അത് ജുഡിഷ്യറിയുടെ സ്വാതന്ത്ര്യം ഹനിക്കുമെന്നാണ് സര്‍ക്കാരിന്റെ വിശ്വാസം. നിലവിലുള്ള ലോക്പാല്‍ ബില്ലിനെ കുറിച്ച് പരാതിയുള്ളവര്‍ നിരാഹാര സമരം നടത്തുകയല്ല വേണ്ടത്. ബില്‍ അംഗീകരിക്കാനുള്ള അധികാരം പാര്‍ലമെന്റിന് മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ എതിര്‍പ്പുള്ളവര്‍ അവരുടെ അഭിപ്രായങ്ങള്‍ പാര്‍ലമെന്റിലാണ് ഉന്നയിക്കേണ്ടതെന്നും – പ്രധാനമന്ത്രി പറഞ്ഞു. ഇത് തുടര്‍ച്ചയായ എട്ടാം തവണയാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നത്. കനത്ത മഴയിലായിരുന്നു തലസ്ഥാനത്തെ സ്വാതന്ത്രദിനാഘോഷങ്ങള്‍ നടന്നത്.

-

വായിക്കുക: , ,

3 അഭിപ്രായങ്ങള്‍ »

ഗംഗയിലെ മാലിന്യം ഗുരുതരം: എല്‍ കെ അദ്വാനി

August 14th, 2011

ganga_pollution-epathram

ന്യൂഡല്‍ഹി: ഗംഗാനദിയിലെ മാലിന്യനിക്ഷേപം ഗുരുതരമാണെന്നും ഇത് വന്‍ ദുരന്തത്തെ വിളിച്ചുവരുത്തുമെന്നും എല്‍ .കെ. അദ്വാനി പറഞ്ഞു . ഒരു ബോംബ്‌ സ്‌ഫോടനത്തില്‍ നഷ്‌ടപ്പെടുന്നതിലധികം ജീവനുകളാണ് ഗംഗയിലെ മാലിന്യമുണ്‌ടാക്കുന്ന പ്രശ്‌നങ്ങളിലൂടെ നഷ്‌ടപ്പെടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ബ്ലോഗിലൂടെയാണ്‌ അഡ്വാനി ഗംഗയിലെ മാലിന്യനിക്ഷേപത്തില്‍ ആശങ്ക രേഖപ്പെടുത്തിയത്‌. ഗംഗയുടെ തീരത്തു താമസിക്കുന്ന നിരവധി പേര്‍ നദിയിലെ മാലിന്യങ്ങള്‍ വരുത്തുന്ന പ്രശ്‌നങ്ങള്‍ മൂലം വര്‍ഷം തോറും മരിക്കുന്നുണ്‌ടെന്ന്‌ അഡ്വാനി ചൂണ്‌ടിക്കാട്ടി

-

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ കേരളത്തില്‍ 14 പേര്‍ക്ക്
Next »Next Page » സ്വാതന്ത്ര്യം… സ്വാതന്ത്ര്യം…സ്വാതന്ത്ര്യം… »



  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine