പാർട്ടിക്ക് ദയനീയ പരാജയം തന്നെ: പി. ബി.

May 18th, 2014

ന്യൂഡെൽഹി: പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലും ബംഗാളിലും അടക്കം രാജ്യത്താകമാനം പാര്‍ട്ടിക്കേറ്റത് ദയനീയ പരാജയമെന്ന് സി. പി. എം. പൊളിറ്റ് ബ്യൂറോയുടെ പ്രാഥമിക വിലയിരുത്തൽ. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താനും പാര്‍ട്ടിക്കേറ്റ പരാജയത്തിന്റെ വിവിധ കാരണങ്ങളെ കുറിച്ച് വിശദമായ ചർച്ചയ്ക്കുമായി ജൂണ്‍ ആറിന് വീണ്ടും പി. ബി. യോഗം ചേരുമെന്നും, തുടർന്ന് ജൂണ്‍ ഏഴിന് ചേരുന്ന കേന്ദ്ര കമ്മറ്റി യോഗത്തിൽ ചർച്ച ചെയ്യുമെന്നും പ്രസ്താവനയിലൂടെ പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

മോഡി ജയിച്ചു; അനന്തമൂര്‍ത്തിക്ക് പാക്കിസ്ഥാനിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് നമോ ബ്രിഗേഡ്

May 17th, 2014

ur-ananthamurthy-epathram

മംഗലാപുരം: നരേന്ദ്ര മോഡി അധികാരത്തില്‍ വന്നാല്‍ ഇന്ത്യ വിടുമെന്ന് പറഞ്ഞ മുതിര്‍ന്ന എഴുത്തുകാരനും ചിന്തകനുമായ യു. ആര്‍. അനന്തമൂര്‍ത്തിക്ക് മോദി അനുയായികള്‍ പാക്കിസ്ഥാനിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു. യാത്രയ്ക്കുള്ള എല്ലാ ചിലവും തങ്ങള്‍ വഹിക്കുമെന്ന് നമോ ബ്രിഗേഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. മോഡി വിജയിച്ച സാഹചര്യത്തില്‍ അനന്തമൂര്‍ത്തിക്ക് രാജ്യം വിടുന്നതിനു എന്തെങ്കിലും അസൌകര്യം വരാതിരിക്കുവാന്‍ തങ്ങള്‍ നേരത്തെ തന്നെ ടിക്കറ്റ് ബുക്കു ചെയ്യുകയാണെന്ന് അവര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

അനന്തമൂര്‍ത്തിയുടെ പ്രസ്ഥാവന ഇന്ത്യയില്‍ ഉടനീളം വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിയും ബി. ജെ. പി. യും വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് എത്തുന്ന സൂചന കണ്ടതോടെ അദ്ദേഹം തന്റെ നിലപാട് തിരുത്തി. ആ സമയത്തെ വൈകാരികത കൊണ്ട് പറഞ്ഞതായിരുന്നു എന്നും അത് ഒരു അബദ്ധമായി പ്പോയെന്നും അദ്ദേഹം പിന്നീട് പറഞ്ഞു. താന്‍ നടത്തിയ പ്രസ്ഥാവനയില്‍ അനന്തമൂര്‍ത്തി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

ബാംഗ്ളൂരില്‍ നിന്നും ശ്രീലങ്ക വഴി കറാച്ചിയിലേക്കാണ് ശ്രീലങ്കന്‍ എയര്‍ ലൈന്‍സില്‍ മൂർത്തിക്ക് ടിക്കറ്റ് ബുക്ക് ചെയ്തത്. ഇന്ന് വൈകീട്ട് 3.30 നു പുറപ്പെടുന്ന വിമാനം 5.10 നു കൊളമ്പോയിലും തുടര്‍ന്ന് അവിടെ നിന്ന് രാത്രി ഒരു മണിയോടെ പുറപ്പെട്ട് പുലര്‍ച്ചെ 4.40 നാണ് പാക്കിസ്ഥാനിലെ കറാച്ചിയിലും എത്തുക.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രാജ്യത്ത് കോൺഗ്രസ് വിരുദ്ധ തരംഗം

May 16th, 2014

anti-congress-india-epathram

ന്യൂഡൽഹി: കഴിഞ്ഞ പതിറ്റാണ്ടിൽ രാജ്യത്തെ സാമ്രാജ്യത്വ ശക്തികൾക്ക് അടിയറ വെച്ച കോൺഗ്രസിന്റെ ജനവിരുദ്ധ നടപടികൾക്ക് എതിരെ വ്യക്തമായ ജനവിധിയുടെ സൂചനയാണ് രാജ്യമെമ്പാടും നിന്നുമുള്ള തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്. കോൺഗ്രസിന്റെ മിക്കവാറും നേതാക്കൾ പരാജയപ്പെട്ടു. 282 സീറ്റ് ലഭിച്ച ബി. ജെ. പി. കേവല ഭൂരിപക്ഷം നേടി. ഒരു രാഷ്ട്രീയ പാർട്ടിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ 30 വർഷങ്ങൾക്ക് ശേഷമാണ്.

നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ മൽസരിച്ച എൻ. ഡി. എ. സഖ്യം 337 സീറ്റുകളും, യു. പി. എ. സഖ്യം 59 സീറ്റുകളും നേടി.

ഇത് ഇന്ത്യയുടെ വിജയമാണ് എന്നും നല്ല നാളുകളാണ് ഇനി വരാനിരിക്കുന്നത് എന്നും വിജയത്തെ പറ്റി നരേന്ദ്ര മോഡി പ്രതികരിച്ചു. 21ന് പ്രധാനമന്ത്രിയായി മോഡി സത്യപ്രതിജ്ഞ ചെയ്യും.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

റിക്കോർഡ് പോളിംഗ്: ചെലവ് 3426 കോടി

May 15th, 2014

election-ink-mark-epathram

ന്യൂഡല്‍ഹി: കൃത്യതയിലും സമീപനത്തിലും രാജ്യത്തിന്റെ ജനാധിപത്യ മഹിമ ഉയർത്തിപ്പിടിച്ച പാര്‍ലമെന്ററി തെരഞ്ഞെടുപ്പിൽ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ വോട്ടു ചെയ്തത് ഇത്തവണ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഒമ്പത് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിന് തിരശ്ശീല വീണപ്പോൾ 66.38 ശതമാനമാണ് ഇതു വരെയുള്ള വോട്ടിങ് ശതമാനം.

41 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതിന് മുമ്പ് വൈകിട്ട് ആറു മണി വരെയുള്ള കണക്കാണിത്. ശതമാനം ഇനിയും വർദ്ധിക്കാനാണ് സാദ്ധ്യത. ഇതിനു മുമ്പ് രാജ്യത്ത് ഏറ്റവും മികച്ച പോളിങ് നടന്നത് 1984 ലാണ്. ഇന്ദിരാ ഗാന്ധി വധത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 64.01 ശതമാനം പേരാണ് വോട്ടു ചെയ്തത്. 2009-ല്‍ 58.19 ശതമാനവും 2004 ല്‍ 58.19 ശതമാനവും ആയിരുന്നു പോളിങ്. 2009ലെ വോട്ടർമാരേക്കാൾ 13.40 കോടി വോട്ടര്‍മാര്‍ ഇത്തവണ വോട്ടു രേഖപ്പെടുത്തി.

ചില ചെറിയ അനിഷ്ട സംഭവങ്ങൾ ഒഴിച്ച് നിറുത്തിയാൽ വോട്ടിംഗ് പൊതുവെ സമാധാന പരമായിരുന്നു. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിക്കാതെ വയ്യ. രാജ്യത്തെ ഏറ്റവും വിശ്വാസ പൂർണമായ ഒന്നായി കമ്മീഷൻ ഇന്നും നിലനില്ക്കുന്നു എന്നത് ആശാവഹമാണ്‌.

വിവിധ സംസ്ഥാനങ്ങളിലെ വോട്ടിങ് ശതമാനം (അവസാന കണക്ക് ഇതിനേക്കാള്‍ അല്പം കൂടും):

കേരളം – 74.02, ലക്ഷദ്വീപ് – 86.79, ആന്ധ്രപ്രദേശ് – 74.25, ഗുജറാത്ത് – 63.41, ജമ്മു – കശ്മീര്‍ – 50.10, കര്‍ണാടക – 67.28, മധ്യപ്രദേശ് – 61.57, മഹാരാഷ്ട്ര – 60.42, തമിഴ്‌നാട് – 73.68, പുതുച്ചേരി – 82.18, രാജസ്ഥാന്‍ – 63.02, പഞ്ചാബ് – 70.84, ഡല്‍ഹി – 64.98, യു.പി. – 58.63, ബിഹാര്‍ – 56.50, പശ്ചിമ ബംഗാള്‍ – 81.77, ത്രിപുര – 84.32, നാഗാലാന്‍ഡ് – 88.57, മണിപ്പൂര്‍ – 80.14

ഇത്തവണത്തെ തിരഞ്ഞെടുപ്പു നടത്താന്‍ സര്‍ക്കാരിന് ചെലവായത് 3426 കോടി രൂപയാണെന്നും 2009 ല്‍ ഇത് 1483 കോടി രൂപയായിരുന്നെന്നും ഇത്തവണ നൂതനമായ ഒട്ടേറെ നടപടികൾക്ക് തുടക്കമിട്ടതും വിലക്കയറ്റവുമാണ് തിരഞ്ഞെടുപ്പു ചെലവ് കൂടാന്‍ കാരണമായതെന്നും ഡെപ്യൂട്ടി കമ്മിഷണര്‍ പി. കെ. ദാസ് പറഞ്ഞു. രാജ്യത്തെ മികച്ച തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പ്രതീക്ഷയുണ്ടെന്നും യുവത്വം ജനാധിപത്യത്തെ കൃത്യമായി സ്വീകരിച്ചത് ലക്ഷണം ആണെന്നും ഉപതിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ വിനോദ് ജോഷിയും അലോക് ശര്‍മ്മയും പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

അണിയറയില്‍ ചരടുവലികള്‍ സജീവം; നരേന്ദ്ര മോഡിയുടെ പ്രധാനമന്ത്രി സാദ്ധ്യതകള്‍ മങ്ങുന്നു?

May 14th, 2014

ram-temple-campaign-epathram

ന്യൂഡെല്‍ഹി: ലോക്‍സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരിക മെയ് 16 നാണെങ്കിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികളും മാധ്യമങ്ങളും നടത്തിയ എക്സിറ്റ് പോളുകള്‍ ഇതിനോടകം പുറത്തു വന്നു. മിക്ക എക്സിറ്റ് പോളുകളും എന്‍. ഡി. എ. സഖ്യം അധികാരത്തില്‍ വരും എന്ന് പ്രവചിച്ചതോടെ വരാനിക്കുന്ന മന്ത്രിസഭയില്‍ വിവിധ സ്ഥാനങ്ങള്‍ ഉറപ്പിക്കുവാനുള്ള നേതാക്കന്മാരുടെ ചരടു വലികളും സജീവം.

മുതിര്‍ന്ന നേതാവ് എല്‍. കെ. അഡ്വാനി മത്സര രംഗത്തുണ്ടായിരുന്നു എങ്കിലും പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്ര മോഡിയെ ഉയര്‍ത്തിക്കാട്ടിയാണ് ബി. ജെ. പി. തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. എല്‍. കെ. അഡ്വാനിയെ കൂടാതെ, സുഷമ സ്വരാജ്, രാജ് നാഥ് സിങ്ങ് തുടങ്ങിയ പ്രമുഖരും തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ഇവര്‍ വിജയിച്ചു വന്നാല്‍ മന്ത്രിസഭയില്‍ ഉപപ്രധാനമന്ത്രി പദം ഉള്‍പ്പെടെ പ്രധാന സ്ഥാനങ്ങള്‍ നല്‍കേണ്ടി വരും.

മോഡിയുടെ കടന്നു വരവിനോട് വലിയ പ്രതിപത്തിയുള്ളവരല്ല എല്‍. കെ. അഡ്വാനിയും, സുഷമ സ്വരാജുമെന്ന് നേരത്തെ തന്നെ ശ്രുതിയുണ്ട്. പാര്‍ട്ടി സ്ഥാപക നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍. കെ. അഡ്വാനിക്ക് തന്നെ മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിനുള്ള വിയോജിപ്പ് തിരഞ്ഞെടുപ്പിനു മുമ്പ് പാര്‍ട്ടി വേദികളില്‍ പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ തന്റെ മന്ത്രിസഭയില്‍ തനിക്ക് താല്പര്യം ഉള്ളവര്‍ക്ക് പ്രധാന സ്ഥാനങ്ങള്‍ നല്‍കുവാന്‍ ആര്‍. എസ്. എസിന്റെ പിന്തുണയുള്ള നരേന്ദ്ര മോദിയും ശ്രമിക്കും. ഇത് അധികാരം ലഭിച്ചാല്‍ തന്നെ പാര്‍ട്ടിയില്‍ നിലവില്‍ ഉള്ള അസ്വാരസ്യങ്ങളെ കൂടുതല്‍ രൂക്ഷമാക്കും.

എന്‍. ഡി. എ. ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയും അതേ സമയം ഭരിക്കുവാന്‍ ആവശ്യമായ ഭൂരിപക്ഷം ലഭിക്കുന്നതിനായി മറ്റു പാര്‍ട്ടികളുടെ സഹായം തേടുകയും ചെയ്യേണ്ട അവസ്ഥ വന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകും. നരേന്ദ്ര മോഡിയോട് തങ്ങള്‍ക്ക് താല്പര്യം ഇല്ലെന്ന് പറയുകയും അതേ സമയം ബി. ജെ. പി. യുമായി സഹകരിക്കാന്‍ തയ്യാണെന്നും ചില പാര്‍ട്ടികള്‍ സൂചന നല്‍കിക്കഴിഞ്ഞു. മോഡിയല്ലാതെ മറ്റൊരാളെ പ്രധാനമന്ത്രിയാക്കണം എന്ന ആവശ്യവും മുന്നോട്ട് വെക്കാനുള്ള സാധ്യത ഉണ്ട്. ഒരു പക്ഷെ മോഡി വിരുദ്ധ പക്ഷം അവര്‍ക്കൊപ്പം ചേര്‍ന്ന് സംഘപരിവാര്‍ നേതൃത്വത്തില്‍ സമര്‍ദ്ദം ചെലുത്തിയാല്‍ മോഡിയുടെ കാര്യം പരുങ്ങലിലാകും.

ഗുജറാത്ത് കലാപത്തിന്റെ പേരു പറഞ്ഞ് ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിച്ച പാര്‍ട്ടികളെ സംബന്ധിച്ച് നരേന്ദ്ര മോഡിയെ അനുകൂലിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കും. തങ്ങള്‍ക്ക് വോട്ടു നല്‍കിയ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നതിനായി നരേന്ദ്ര മോഡിയെ തള്ളിപ്പറയുകയും അതേ സമയം ബി. ജെ. പി. നയിക്കുന്ന സര്‍ക്കാരില്‍ പങ്കാളികളായി പ്രധാനപെട്ട വകുപ്പുകള്‍ നേടിയെടുക്കുകയും ചെയ്യുക എന്ന തന്ത്രമായിരിക്കും അവര്‍ സ്വീകരിക്കുക. കലാപം നടക്കുമ്പൊള്‍ ബി. ജെ. പി. സര്‍ക്കാര്‍ ആണ് ഗുജറാത്തില്‍ ഭരിച്ചിരുന്നതെന്ന കാര്യം സൌകര്യപൂര്‍വ്വം മറച്ചു വെച്ചു കൊണ്ട് കലാപവുമായി ബന്ധപ്പെട്ട എല്ലാ പാപവും നരേന്ദ്ര മോഡിയുടെ തലയില്‍ കെട്ടി വെക്കുവാനുള്ള ശ്രമങ്ങള്‍ ചെറുകക്ഷികളുടെ ഭാഗത്തു നിന്നും നേരത്തെ തന്നെ ഉണ്ട്. മോഡിയെ പരസ്യമായി വിമര്‍ശിച്ച് മാധ്യ മ ശ്രദ്ധ നേടിയ ബിജു ജനതാദള്‍, തൃണമൂല്‍ കോണ്‍ഗ്രസ്സ് തുടങ്ങിയ കക്ഷികളുടെ നിലപാടുകള്‍ വരും ദിവസങ്ങളില്‍ വ്യക്തമാകും.

മോഡിയെ പോലെ ശക്തനായ ഒരാള്‍ പ്രധാമന്ത്രിയായാല്‍ ഘടക കക്ഷികള്‍ക്ക് മാത്രമല്ല ബി. ജെ. പി. നേതാക്കന്മാര്‍ക്കും അത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും എന്നൊരു വിലയിരുത്തല്‍ ഉണ്ട്. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ മോഡി മാറ്റി നിര്‍ത്തപ്പെടുവാനുള്ള സാധ്യത ഉരുത്തിരിയുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലഫ്. ജന. ദല്‍ബീര്‍ സിങ്ങ് സുഹാഗ് പുതിയ കരസേന മേധാവി
Next »Next Page » മൈസൂരില്‍ വാഹനാപകടത്തില്‍ ഒമ്പത് മലയാളികള്‍ കൊല്ലപ്പെട്ടു »



  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ
  • കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി
  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine