നരേന്ദ്ര മോദി പ്രധാന മന്ത്രിയായി അധികാരമേറ്റു

May 26th, 2014

narendra-modi-sworn-in-epathram

ന്യൂഡെല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാന മന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവന്റെ അങ്കണത്തില്‍ നടന്ന പ്രൌഢമായ ചടങ്ങില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു. നരേന്ദ്ര മോദിക്കൊപ്പം 23 ക്യാബിനറ്റ് മന്ത്രിമാരും 11 സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരും പത്ത് സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. രാജ്‌നാഥ് സിങ്ങ്, അരുണ്‍ ജെയ്‌റ്റ്ലി, വെങ്കയ്യ നായിഡു, സുഷമാ സ്വരാജ്, ഉമാ ഭാരതി, മേനക ഗാന്ധി, സ്മൃതി ഇറാനി തുടങ്ങിയ പ്രമുഖര്‍ മോദി മന്ത്രിസഭയില്‍ അംഗങ്ങളാണ്. ദൈവ നാമത്തിലാണ് നരേന്ദ്ര മോഡിയും മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്.

പാക്കിസ്ഥാന്‍ പ്രധാന മന്ത്രി നവാസ് ഷെറീഫ്, ശ്രീലങ്കന്‍ പ്രസിഡണ്ട് മഹിന്ദ്ര രാജപക്ഷെ, അഫ്‌ഗാനിസ്ഥാന്‍ പ്രസിഡണ്ട് ഹമീദ് കര്‍സായി, നേപ്പാള്‍ പ്രധാമന്ത്രി സുശീല്‍ കൊയ്‌രാള, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെങിങ് തൊബ്‌ഗെ, മാലിദ്വീപ് പ്രസിഡണ്ട് അബ്ദുള്ള യമീന്‍, മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാം, മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധി, എല്‍. കെ. അഡ്വാനി, രാഹുല്‍ ഗാന്ധി എം. പി. തുടങ്ങിയ പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്നും മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ള മന്ത്രിമാര്‍ നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ടു നിന്നു. കനത്ത സുരക്ഷാ സന്നാഹങ്ങളോടെ നടന്ന ചടങ്ങില്‍ നാലായിരത്തോളം പേര്‍ പങ്കെടുത്തു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ പ്രധാന മന്ത്രിയായി ഉയര്‍ത്തിക്കാട്ടിയാണ് ബി. ജെ. പി. പ്രവര്‍ത്തിച്ചത്. വന്‍ വിജയമാണ് എന്‍. ഡി. എ. സഖ്യം ഈ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കരസ്ഥമാക്കിയത്. ബി. ജെ. പി. ക്ക് ഒറ്റയ്ക്ക് ഭരിക്കുവാനുള്ള ഭൂരിപക്ഷം ഉണ്ട് പതിനാറാം ലോക്സഭയില്‍.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

നേതാവ് സോണിയ തന്നെ

May 24th, 2014

sonia-gandhi-epathram

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി യോഗത്തില്‍ പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയെ മൂന്നാം തവണയും പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു. മുന്‍ റെയില്‍വേ മന്ത്രി മല്ലികാര്‍ജുന്‍ ഗാര്‍ഖെയാണ്‌ സോണിയയുടെ പേര്‌ നിര്‍ദ്ദേശിച്ചത്‌. തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം സോണിയ നേരത്തെ സ്വയം ഏറ്റെടുത്തിരുന്നു. എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയെ ഈ സ്ഥാനത്ത് കൊണ്ടുവരുന്നതിനെ ഒട്ടുമിക്ക മുതിര്‍ന്ന നേതാക്കളും എതിര്‍ത്തു. തോല്‍വിയില്‍ നിന്നും പാഠം ഉള്‍കൊണ്ട് കോണ്‍ഗ്രസ്‌ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും, പാര്‍ലമെന്റില്‍ ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നും പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ ശേഷം സോണിയ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

ഡല്‍ഹി മുഖ്യമന്ത്രി ആവാൻ കിരണ്‍ ബേദിയും

May 22nd, 2014

kiran-bedi-epathram

ന്യൂഡല്‍ഹി: രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന വാര്‍ത്തകൾ നിഷേധിച്ചതിനു തൊട്ട് പിന്നാലെ ബി. ജെ. പി. ആവശ്യപ്പെട്ടാല്‍ ഡല്‍ഹിയില്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആവാൻ തയ്യാറാണെന്ന് മുന്‍ ഐ. പി. എസ്. ഉദ്യോഗസ്ഥ കിരണ്‍ ബേദി. നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിച്ച് കൊണ്ട് കിരണ്‍ ബേദി തുടരെ തുടരെ പ്രസ്താവനകള്‍ നടത്തിയിരുന്നു. തന്നെ ക്ഷണിച്ചാല്‍ മുഖ്യമന്ത്രി ആവാൻ താൻ തയ്യാറാകുമെന്ന് കിരണ്‍ ബേദി പറഞ്ഞു. ഡല്‍ഹിയില്‍ ഡിസംബറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ചാന്ദ്‌നിചൗക്ക് മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ച ഹര്‍ഷ വര്‍ധനെയാണ് ബി. ജെ. പി. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തിക്കാട്ടിയിരുന്നത്. എന്നാല്‍ അദ്ദേഹം ലോൿസഭയിലേക്ക് തെരെഞ്ഞെടുക്ക പ്പെട്ടതോടെയാണ് ബേദിയുടെ സാധ്യത തെളിഞ്ഞത്. കിരണ്‍ ബേദിക്ക് തന്നെയാണ് കൂടുതല്‍ സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

അനന്തമൂർത്തിയുടെ സുരക്ഷ ശക്തമാക്കി

May 21st, 2014

ur-ananthamurthy-epathram

ബാംഗളൂർ: നമോ ബ്രിഗേഡ് എന്ന് അറിയപ്പെടുന്ന ഒരു സംഘത്തിന്റെ ഭീഷണിയെ തുടർന്ന് ജ്ഞാനപീഠ ജേതാവും മഹാത്മാ ഗാന്ധി സർവ്വകലാശാലാ മുൻ വൈസ് ചാൻസലറുമായ യു. ആർ. അനന്തമൂർത്തിയുടെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തി. നരേന്ദ്ര മോഡി പ്രധാന മന്ത്രി ആവുന്ന നാട്ടിൽ താൻ ജീവിക്കില്ല എന്നുള്ള അനന്തമൂർത്തിയുടെ പ്രസ്താവന മോഡിയുടെ അനുനായികളെ ഏറെ ചൊടിപ്പിച്ചിരുന്നു. മോഡി പ്രധാന മന്ത്രി ആയതിനെ തുടർന്ന് അനന്തമൂർത്തിക്ക് “നമോ ബ്രിഗേഡ്” എന്ന് അറിയപ്പെടുന്ന മോഡി അനുയായികളുടെ സംഘം പാക്കിസ്ഥാനിലേക്കുള്ള വിമാന ടിക്കറ്റ് എടുത്തു നൽകി. അനന്തമൂർത്തിയുടെ യാത്രാ ചിലവ് മുഴുവൻ തങ്ങൾ വഹിക്കും എന്നും ഇവർ അറിയിച്ചിരുന്നു.

എന്നാൽ പെട്ടെന്ന് ഒരു നിമിഷത്തിൽ വികാരാധീനനായി താൻ അങ്ങനെ പറഞ്ഞതാണെന്നും തനിക്ക് ജീവിക്കാൻ ഇന്ത്യയല്ലാതെ മറ്റൊരു രാജ്യമില്ല എന്നും പിന്നീട് അനന്തമൂർത്തി വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച ഭീഷണികളുടെ പശ്ചാത്തലത്തിൽ കർണ്ണാടക സർക്കാരാണ് അനന്തമൂർത്തിക്ക് ഇപ്പോൾ പ്രത്യേക പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മോഡി തന്നെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ്

May 20th, 2014

amit-shah-narendra-modi-epathram

ന്യൂഡല്‍ഹി: പതിനാറാം ലോകസഭയില്‍ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി നരേന്ദ്ര മോഡിയെ തെരഞ്ഞെടുത്തു. പാര്‍ലിമെന്‍റ് സെന്‍റര്‍ ഹാളില്‍ ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയാണ് മോഡിയുടെ പേര് നിര്‍ദേശിച്ചത്. മുരളി മനോഹര്‍ ജോഷി, നിതിന്‍ ഗഡ്കരി, വെങ്കയ്യ നായിഡു തുടങ്ങിയ പ്രമുഖ നേതാക്കള്‍ ഈ നിര്‍ദേശത്തെ പിന്തുണച്ചു. സുഷമാ സ്വരാജ് മോദിയെ അനുമോദിച്ചു. ഇത് ചരിത്ര നിമിഷമാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാജ് നാഥ്സിങ് പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പാർട്ടിക്ക് ദയനീയ പരാജയം തന്നെ: പി. ബി.
Next »Next Page » അനന്തമൂർത്തിയുടെ സുരക്ഷ ശക്തമാക്കി »



  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine