അണിയറയില്‍ ചരടുവലികള്‍ സജീവം; നരേന്ദ്ര മോഡിയുടെ പ്രധാനമന്ത്രി സാദ്ധ്യതകള്‍ മങ്ങുന്നു?

May 14th, 2014

ram-temple-campaign-epathram

ന്യൂഡെല്‍ഹി: ലോക്‍സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരിക മെയ് 16 നാണെങ്കിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികളും മാധ്യമങ്ങളും നടത്തിയ എക്സിറ്റ് പോളുകള്‍ ഇതിനോടകം പുറത്തു വന്നു. മിക്ക എക്സിറ്റ് പോളുകളും എന്‍. ഡി. എ. സഖ്യം അധികാരത്തില്‍ വരും എന്ന് പ്രവചിച്ചതോടെ വരാനിക്കുന്ന മന്ത്രിസഭയില്‍ വിവിധ സ്ഥാനങ്ങള്‍ ഉറപ്പിക്കുവാനുള്ള നേതാക്കന്മാരുടെ ചരടു വലികളും സജീവം.

മുതിര്‍ന്ന നേതാവ് എല്‍. കെ. അഡ്വാനി മത്സര രംഗത്തുണ്ടായിരുന്നു എങ്കിലും പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്ര മോഡിയെ ഉയര്‍ത്തിക്കാട്ടിയാണ് ബി. ജെ. പി. തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. എല്‍. കെ. അഡ്വാനിയെ കൂടാതെ, സുഷമ സ്വരാജ്, രാജ് നാഥ് സിങ്ങ് തുടങ്ങിയ പ്രമുഖരും തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ഇവര്‍ വിജയിച്ചു വന്നാല്‍ മന്ത്രിസഭയില്‍ ഉപപ്രധാനമന്ത്രി പദം ഉള്‍പ്പെടെ പ്രധാന സ്ഥാനങ്ങള്‍ നല്‍കേണ്ടി വരും.

മോഡിയുടെ കടന്നു വരവിനോട് വലിയ പ്രതിപത്തിയുള്ളവരല്ല എല്‍. കെ. അഡ്വാനിയും, സുഷമ സ്വരാജുമെന്ന് നേരത്തെ തന്നെ ശ്രുതിയുണ്ട്. പാര്‍ട്ടി സ്ഥാപക നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍. കെ. അഡ്വാനിക്ക് തന്നെ മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിനുള്ള വിയോജിപ്പ് തിരഞ്ഞെടുപ്പിനു മുമ്പ് പാര്‍ട്ടി വേദികളില്‍ പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ തന്റെ മന്ത്രിസഭയില്‍ തനിക്ക് താല്പര്യം ഉള്ളവര്‍ക്ക് പ്രധാന സ്ഥാനങ്ങള്‍ നല്‍കുവാന്‍ ആര്‍. എസ്. എസിന്റെ പിന്തുണയുള്ള നരേന്ദ്ര മോദിയും ശ്രമിക്കും. ഇത് അധികാരം ലഭിച്ചാല്‍ തന്നെ പാര്‍ട്ടിയില്‍ നിലവില്‍ ഉള്ള അസ്വാരസ്യങ്ങളെ കൂടുതല്‍ രൂക്ഷമാക്കും.

എന്‍. ഡി. എ. ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയും അതേ സമയം ഭരിക്കുവാന്‍ ആവശ്യമായ ഭൂരിപക്ഷം ലഭിക്കുന്നതിനായി മറ്റു പാര്‍ട്ടികളുടെ സഹായം തേടുകയും ചെയ്യേണ്ട അവസ്ഥ വന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകും. നരേന്ദ്ര മോഡിയോട് തങ്ങള്‍ക്ക് താല്പര്യം ഇല്ലെന്ന് പറയുകയും അതേ സമയം ബി. ജെ. പി. യുമായി സഹകരിക്കാന്‍ തയ്യാണെന്നും ചില പാര്‍ട്ടികള്‍ സൂചന നല്‍കിക്കഴിഞ്ഞു. മോഡിയല്ലാതെ മറ്റൊരാളെ പ്രധാനമന്ത്രിയാക്കണം എന്ന ആവശ്യവും മുന്നോട്ട് വെക്കാനുള്ള സാധ്യത ഉണ്ട്. ഒരു പക്ഷെ മോഡി വിരുദ്ധ പക്ഷം അവര്‍ക്കൊപ്പം ചേര്‍ന്ന് സംഘപരിവാര്‍ നേതൃത്വത്തില്‍ സമര്‍ദ്ദം ചെലുത്തിയാല്‍ മോഡിയുടെ കാര്യം പരുങ്ങലിലാകും.

ഗുജറാത്ത് കലാപത്തിന്റെ പേരു പറഞ്ഞ് ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിച്ച പാര്‍ട്ടികളെ സംബന്ധിച്ച് നരേന്ദ്ര മോഡിയെ അനുകൂലിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കും. തങ്ങള്‍ക്ക് വോട്ടു നല്‍കിയ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നതിനായി നരേന്ദ്ര മോഡിയെ തള്ളിപ്പറയുകയും അതേ സമയം ബി. ജെ. പി. നയിക്കുന്ന സര്‍ക്കാരില്‍ പങ്കാളികളായി പ്രധാനപെട്ട വകുപ്പുകള്‍ നേടിയെടുക്കുകയും ചെയ്യുക എന്ന തന്ത്രമായിരിക്കും അവര്‍ സ്വീകരിക്കുക. കലാപം നടക്കുമ്പൊള്‍ ബി. ജെ. പി. സര്‍ക്കാര്‍ ആണ് ഗുജറാത്തില്‍ ഭരിച്ചിരുന്നതെന്ന കാര്യം സൌകര്യപൂര്‍വ്വം മറച്ചു വെച്ചു കൊണ്ട് കലാപവുമായി ബന്ധപ്പെട്ട എല്ലാ പാപവും നരേന്ദ്ര മോഡിയുടെ തലയില്‍ കെട്ടി വെക്കുവാനുള്ള ശ്രമങ്ങള്‍ ചെറുകക്ഷികളുടെ ഭാഗത്തു നിന്നും നേരത്തെ തന്നെ ഉണ്ട്. മോഡിയെ പരസ്യമായി വിമര്‍ശിച്ച് മാധ്യ മ ശ്രദ്ധ നേടിയ ബിജു ജനതാദള്‍, തൃണമൂല്‍ കോണ്‍ഗ്രസ്സ് തുടങ്ങിയ കക്ഷികളുടെ നിലപാടുകള്‍ വരും ദിവസങ്ങളില്‍ വ്യക്തമാകും.

മോഡിയെ പോലെ ശക്തനായ ഒരാള്‍ പ്രധാമന്ത്രിയായാല്‍ ഘടക കക്ഷികള്‍ക്ക് മാത്രമല്ല ബി. ജെ. പി. നേതാക്കന്മാര്‍ക്കും അത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും എന്നൊരു വിലയിരുത്തല്‍ ഉണ്ട്. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ മോഡി മാറ്റി നിര്‍ത്തപ്പെടുവാനുള്ള സാധ്യത ഉരുത്തിരിയുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ലഫ്. ജന. ദല്‍ബീര്‍ സിങ്ങ് സുഹാഗ് പുതിയ കരസേന മേധാവി

May 14th, 2014

dalbir-singh-epathram

ന്യൂഡല്‍ഹി: കരസേനയുടെ പുതിയ മേധാവിയായി ലഫ്. ജന. ദല്‍ബീര്‍ സിങ്ങ് സുഹാഗിനെ തെരഞ്ഞെടുത്തു. പ്രതിരോധ മന്ത്രാലയം കരസേന മേധാവിയായി ദല്‍ബീര്‍ സിങ്ങ് സുഹാഗിനെ നേരത്തെ തന്നെ നിര്‍ദ്ദേശിച്ചിരുന്നു എങ്കിലും ബി. ജെ. പി. ഇതിനെ എതിർത്തിരുന്നു. എതിർപ്പിനെ മറികടന്നാണ് യു. പി. എ. സര്‍ക്കാരിന്റെ അവസാനത്തെ മന്ത്രിസഭാ യോഗത്തിൽ ഈ തീരുമാനം എടുത്തത്. മന്ത്രിസഭയുടെ നിര്‍ദ്ദേശത്തില്‍ രാഷ്ട്രപതി ഒപ്പു വെച്ചാലുടന്‍ ദല്‍ബീര്‍ സിങ്ങ് സുഹാഗ് കരസേന മേധാവിയായി ചുമതലയേൽക്കും.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

എന്‍.ഡി.എ. അധികാരത്തില്‍ വരുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍

May 13th, 2014

ballot - box- epathram

ന്യൂഡെല്‍ഹി: കേന്ദ്രത്തില്‍ ബി. ജെ. പി. നേതൃത്വത്തില്‍ ഉള്ള എന്‍. ഡി. എ. അധികാരത്തില്‍ വരുമെന്ന് വിവിധ എക്സിറ്റ് പോള്‍ സര്‍വ്വെ ഫലങ്ങള്‍. ഇന്ത്യാ ടുഡെ, സീ വോട്ടര്‍, ഇന്ത്യാ ടി. വി. തുടങ്ങിയവര്‍ നടത്തിയ സര്‍വ്വേ ഫലങ്ങള്‍ പ്രകാരം 270 സീറ്റില്‍ അധികം വരെ സഖ്യം നേടുമെന്നാണ് പ്രവചനം. എന്‍. ഡി. എ. സഖ്യം 270 – 282 സീറ്റുകള്‍ നേടുമെന്ന് സി. എന്‍. എന്‍. – ഐ. ബി. എന്‍. പറയുമ്പോള്‍ ടൈംസ് നൌവിന്റെ കണക്കുകള്‍ പ്രകാരം എന്‍. ഡി. എ. സഖ്യം 249 സീറ്റുകളും യു. പി. എ. 148 സീറ്റുകളും മറ്റുള്ളവര്‍ 146 സീറ്റുകളും നേടുമെന്നാണ് പറയുന്നത്. ഇന്ത്യാ ടുഡെ 264 – 283 സീറ്റുകള്‍ എന്‍. ഡി. എ. നേടുമെന്നും യു. പി. എ. 110 – 120 സീറ്റുകളും മറ്റുള്ളവര്‍ 150 – 162 സീറ്റുകളും നേടുമെന്ന് പറയുന്നു. എ. ബി. പി. 273 – 283 സീറ്റുകള്‍ എന്‍. ഡി. എ. യ്ക്കും 101 സീറ്റുകള്‍ മറ്റുള്ളവര്‍ 148 സീറ്റുകളും നേടുമെന്നാണ് പ്രവചിക്കുന്നത്. ഇന്ത്യാ ടി. വി. സര്‍വ്വേയില്‍ എന്‍. ഡി. എ. സഖ്യത്തിനു 289 സീറ്റുകളും യു. പി. എ. 101 മറ്റുള്ളവര്‍ 148 സീറ്റുകളുമാണ് വിജയ സാധ്യത കാണുന്നത്.

ഉത്തർ പ്രദേശില്‍ ബി. ജെ. പി. വലിയ നേട്ടം ഉണ്ടാക്കുമെന്നും ഇതിന്റെ പിന്‍ബലത്തില്‍ ബി. ജെ. പി. ഒറ്റക്ക് 240 സീറ്റുകള്‍ വരെ നേടിയേക്കും എന്നും ചില ഫലങ്ങള്‍ സൂചിപ്പിക്കുന്നു. മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാകും ബി. ജെ. പി. ഏറ്റവും കൂടുതല്‍ സീറ്റുകള്‍ കരസ്ഥമാക്കുക.

യു. പി. എ. യ്ക്ക് 90 – 148 സീറ്റുകള്‍ വരെ മാത്രമേ ലഭിക്കൂ എന്നാണ് വീവിധ സര്‍വ്വേ ഫലങ്ങള്‍ പറയുന്നത്. യു. പി. എ. എന്‍. ഡി. എ. ഇതര കക്ഷികള്‍ 150 സീറ്റുകള്‍ വരെ നേടിയേക്കാമെന്നും പ്രവചിക്കുന്നുണ്ട്. അതേ സമയം ഡെല്‍ഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ അട്ടിമറി വിജയം നേടിയ ആം ആദ്മി പാര്‍ട്ടിക്ക് 2 മുതല്‍ 5 സീറ്റു വരെ മാത്രമേ വിജയ സാധ്യത പറയുന്നുള്ളൂ.

കേരളത്തില്‍ യു. ഡി. എഫിനു കൂടുതല്‍ സീറ്റുകള്‍ ലഭിക്കും എന്നാണ് മിക്ക എക്സിറ്റ് പോള്‍ ഫലങ്ങളും വ്യക്തമാക്കുന്നത്. സി. എന്‍. എന്‍. ഐ. ബി. എന്‍. സര്‍വ്വെ പ്രകാരം 11 മുതല്‍ 16 സീറ്റുകള്‍ വരെ കോണ്‍ഗ്രസ്സിനു ലഭിച്ചേക്കും. ടൈംസ് നൌ സര്‍വ്വേ 18 സീറ്റുകള്‍ വരെ യു. ഡി. എഫിനു ലഭിക്കുമെന്ന് പറയുന്നു. അതേ സമയം ഇത്തവണയും ബി. ജെ. പി. ക്ക് സീറ്റൊന്നും ലഭിക്കില്ലെന്നാണ് ഇവരുടെ അടക്കം മിക്ക സര്‍വ്വേ ഫലങ്ങളും കണക്ക് കൂട്ടുന്നത്‍. എന്നാല്‍ ഒരു സര്‍വ്വെ ഫലം മാത്രം തിരുവനന്തപുരത്ത് ഒ. രാജഗോപാലിന്റെ വിജയ സാധ്യതയും സൂചിപ്പിക്കുന്നുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രവാസികള്‍ക്ക് ഇപ്രാവശ്യം വോട്ടില്ല : സുപ്രീം കോടതി

April 11th, 2014

voter-verifiable-paper-audit-trail-in-india-ePathram
ന്യൂദല്‍ഹി : പ്രവാസികള്‍ക്ക് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടോ ഓണ്‍ലൈന്‍ വോട്ടോ അനുവദി ക്കാനാവില്ല എന്ന് സുപ്രീം കോടതി വ്യക്ത മാക്കി.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ വിശദീകരണം സുപ്രീം കോടതി അംഗീ കരിക്കുകയായിരുന്നു.

പ്രവാസി കള്‍ക്ക് ഇന്റര്‍നെറ്റ് വഴി വോട്ട് ചെയ്യാനുള്ള സംവിധാനം പരിഗണ നയി ല്‍ ആണെന്നും ഇപ്പോള്‍ നടന്നു വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത് പ്രാവര്‍ത്തികം ആക്കാന്‍ കഴിയില്ല എന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചത്.

പ്രവാസികള്‍ക്ക് വോട്ടവകാശം വിനിയോഗിക്കാന്‍ സംവിധാനം ഒരുക്കാനുള്ള നിയമ പരവും സാങ്കേതിക വുമായ കാര്യങ്ങള്‍ ആരാഞ്ഞു കൊണ്ടിരിക്കുക യാണെന്നും കമ്മീഷന്‍ അറിയിച്ചു.

പ്രവാസി വോട്ടവകാശ ത്തിന് തടസ്സം സൃഷ്ടിക്കുന്ന ജന പ്രാതിനിധ്യ നിയമ ത്തിലെ 20 എ വകുപ്പ് റദ്ദാക്കണം എന്നാവശ്യ പ്പെട്ട് പ്രവാസി വ്യവസായിയും പ്രവാസി ഭാരതീയ പുരസ്‌കര ജേതാവു മായ ഡോ. ഷംസീര്‍ വയലില്‍ ആണ് സുപ്രീം കോടതി യില്‍ ഹര്‍ജി നല്‍കിയത്.

114 രാജ്യങ്ങളില്‍ പ്രവാസി കള്‍ക്കായി പ്രത്യേക സംവിധാന ങ്ങള്‍ ഒരുക്കു ന്നുണ്ട് എന്നും 2012 മെയ് വരെയുള്ള കണക്കു കള്‍ പ്രകാരം 1,00,37,767 പ്രവാസി കളില്‍ 11,000 പേര്‍ മാത്ര മാണ് വോട്ടര്‍പ്പട്ടിക യില്‍ പേര് ചേര്‍ത്തത് എന്നും ഹര്‍ജി യില്‍ ചൂണ്ടി ക്കാണിച്ചിരുന്നു.

പ്രശ്‌നം പഠിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മല്ലികാ സാരാഭായ് മൽസരത്തിനില്ല

March 14th, 2014

അഹമ്മദാബാദ്: പ്രശസ്ത നർത്തകിയും ആം ആദ്മി പാർട്ടി അംഗവുമായ മല്ലികാ സാരാഭായ് ഇത്തവണ തെരഞ്ഞെടുപ്പിൽ മൽസരിക്കില്ല എന്ന് വ്യക്തമാക്കി. 2009 ലെ തെരഞ്ഞെടുപ്പിൽ ബി. ജെ. പി. യുടെ സാരഥി ആയിരുന്ന എൽ. കെ. അഡ്വാനിക്കെതിരെ മൽസരിച്ച് പരാജയപ്പെട്ടതാണ് മല്ലിക. അഴിമതി വിരുദ്ധ പോരാട്ടത്തിൽ അണ്ണാ ഹസാരെയോടൊപ്പം നില കൊണ്ട അവർ ഈ കഴിഞ്ഞ ജനുവരി മാസത്തിൽ ആം ആദ്മി പാർട്ടിയിൽ അംഗമായി. എന്നാൽ തെരഞ്ഞെടുപ്പ് ആഗതമായതോടെ കെജ്രിവാൾ മല്ലികയെ അവഗണിച്ചതായാണ് സൂചന. ഒരു പുസ്തക പ്രകാശന ചടങ്ങിൽ വെച്ച് നടത്തിയ രണ്ട് നിമിഷത്തെ ഹ്രസ്വമായ കൂടിക്കാഴ്ച്ച ഒഴിച്ച് കെജ്രിവാൾ മല്ലികയുമായി കാര്യമായി ഇടപഴകിയിട്ടില്ല. കെജ്രിവാൾ അടുത്ത കാലത്ത് നടത്തിയ ഗുജറാത്ത് സന്ദർശനത്തിൽ മല്ലികയെ പാടെ അവഗണിക്കുകയും ചെയ്തു. എന്നാൽ പാർട്ടി പരിപാടികളിൽ സജീവമായി പങ്കാളികളാകാൻ ആരെയും ക്ഷണിക്കേണ്ട കാര്യമില്ല എന്നാണ് കെജ്രിവാളുമായി അടുപ്പമുള്ള ചില വൃത്തങ്ങൾ അറിയിച്ചത്.

അം ആദ്മി പാർട്ടി തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതുമായി ബന്ധപ്പെട്ട് ഇതു വരെ തന്നെ സമീപിച്ചിട്ടില്ല എന്ന് മല്ലിക അറിയിച്ചു. ആം ആദ്മി പാർട്ടി സീറ്റ് നൽകിയില്ലെങ്കിൽ സ്വതന്ത്ര സ്ഥാനാർത്ഥി ആയി മൽസരിക്കാനൊന്നും തനിക്ക് ഉദ്ദേശമില്ല എന്നും അവർ അറിയിച്ചു. പാർട്ടി ആവശ്യപ്പെട്ടാൽ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ഇറങ്ങും എന്ന് വ്യക്തമാക്കിയ അവർ ആം ആദ്മി പാർട്ടി ജയിച്ച് കാണണം എന്നാണ് തന്റെ ആഗ്രഹം എന്നും അറിയിച്ചു.

ഡെൽഹി കോമണവെൽത്ത് ഗെയിംസ് അഴിമതിയെ പറ്റി സ്വന്തം നിലയ്ക്ക് ആദ്യമായി കേസ് കൊടുത്ത ആളാണ് മല്ലികാ സാരാഭായ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അരവിന്ദ് കെജ്‌രിവാള്‍ രാജി വെച്ചു
Next »Next Page » തേജ്പാലിന് ജാമ്യം നിഷേധിച്ചു »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine