കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ അവസാന വാരം

February 9th, 2014

voter-verifiable-paper-audit-trail-in-india-ePathram
ന്യൂഡല്‍ഹി : ഏപ്രില്‍ പകുതി യോടെ ആരംഭിക്കുന്ന പൊതു തെരഞ്ഞെടു പ്പിന്റെ മൂന്നാമത്തെയോ നാലാമത്തേയോ ഘട്ട ത്തില്‍ സംസ്ഥാനത്ത് വോട്ടെടുപ്പ് നടത്തും. ഏപ്രില്‍ പതിനഞ്ചിന് വിഷുവും ഇരുപതിന് ഈസ്റ്ററും കഴിഞ്ഞ് മാസാവസാനം ആയിരിക്കും കേരള ത്തില്‍ ലോക്‌ സഭാ തെരഞ്ഞെടുപ്പ് നടത്തുക.

വോട്ടെടുപ്പ് തീയതികള്‍ അന്തിമമായി തീരുമാനിച്ചിട്ടില്ല എങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നടന്ന പ്രാഥമിക ചര്‍ച്ച യിലാണ് കേരള ത്തിലെ വോട്ടെടുപ്പ് ഏപ്രില്‍ അവസാന ത്തോടെ നടത്തിയാല്‍ മതി എന്ന നിര്‍ദേശം ഉയര്‍ന്നു വന്നത്.

2009- ല്‍ ആദ്യ ഘട്ട ത്തില്‍ത്തന്നെ, ഏപ്രില്‍ പതിനാറിനാണ് കേരള ത്തില്‍ വോട്ടെടുപ്പ് നടന്നത്. വിഷു ആഘോഷ ത്തിനിട യിലാണ് പ്രചാരണം മുറുകിയത്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് മാറ്റി വെക്കണം എന്ന ആവശ്യവും അന്ന് ശക്തമായി ഉയര്‍ന്നിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സുസ്ഥിര സര്‍ക്കാറിനെ തെരഞ്ഞെടുക്കണം: രാഷ്ട്രപതി

January 26th, 2014

Pranab Mukherjee-epathram
ന്യൂഡല്‍ഹി : അരാജകത്വ നടപടി കള്‍ ഭരണ ത്തിന് ബദലല്ല എന്നും വരുന്ന തെരഞ്ഞെടുപ്പില്‍ സുസ്ഥിരമായ സര്‍ക്കാറിനെ തെരഞ്ഞെടു ക്കണം എന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി.

ഭരണ കര്‍ത്താക്കള്‍ക്കും പൊതു ജനങ്ങള്‍ക്കും ഇടയില്‍ ഉണ്ടാവുന്ന വിശ്വാസ ക്കുറവ് പരിഹരി ക്കണം എന്നും നടപ്പാക്കാന്‍ ആവാത്ത വാഗ്ദാന ങ്ങള്‍ ജന ങ്ങള്‍ക്ക് നല്‍കരുത് എന്നും രാഷ്ട്രപതി ഓര്‍മ്മി പ്പിച്ചു. 65 – ആം റിപ്പബ്ലിക് ദിന ത്തിന്റെ ഭാഗമായി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുക യായിരുന്നു രാഷ്ട്രപതി.

പൊതു ജീവിത ത്തിലെ കാപട്യം അഴിമതി പോലെ അപകട കരമാണ്. തെരഞ്ഞെടുപ്പുകള്‍ മിഥ്യാ വാഗ്ദാന ങ്ങള്‍ നല്‍കാന്‍ ആര്‍ക്കും അനുവാദം നല്‍കുന്നില്ല. സമ്മതി ദായകരുടെ വിശ്വാസം തേടുന്നവര്‍ സാധ്യമാകുന്ന കാര്യ ങ്ങള്‍ മാത്രമേ വാഗ്ദാനം ചെയ്യാവൂ. ജനാധിപത്യം സംഭാവനയല്ല, മറിച്ച് ഓരോ പൗരന്റെയും മൗലിക അവകാശമാണ്. അധികാര ത്തിലുള്ള വര്‍ക്ക് അത് പാവന മായ വിശ്വാസം ആയി രിക്കണം. ആ വിശ്വാസ ത്തിന്റെ ലംഘനം രാജ്യ ത്തോടുള്ള നിന്ദ യാണ്. സര്‍ക്കാര്‍ എന്നത് ഔദാര്യത്തിന്റെ കടയല്ല. ജനകീയ അരാജകത്വം ഭരണ ത്തിന് പകരവുമല്ല -അദ്ദേഹം പറഞ്ഞു.

ആര്‍ക്കും ഭൂരിപക്ഷം ഇല്ലാത്തതും വിവാദം നിറഞ്ഞതു മായ രാഷ്ട്രീയ മാണ് കഴിഞ്ഞ കുറേ വര്‍ഷ ങ്ങളായിട്ടുള്ളത്. അതില്‍നിന്ന് ഭിന്ന മായി 2014- ല്‍ ജനാധിപത്യ ത്തിന്റെ പുതിയൊരു ഉയര്‍ത്തെഴുന്നേല്‍പ്പ് സംഭവിക്കും എന്നാണ് പ്രതീക്ഷ. ഈ പശ്ചാത്തല ത്തില്‍ സുസ്ഥിര മായ സര്‍ക്കാറിനെ അധികാരത്തില്‍ ഏറ്റണം എന്ന് രാഷ്ട്രപതി ആഹ്വാനം ചെയ്തു. ആത്മ പരിശോധനയ്ക്കും പ്രവൃത്തിക്കുമുള്ള അവസരം ആണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സുനന്ദ പുഷ്കറിന്റേത് അസ്വാഭാവിക മരണമെന്ന് ഡോക്ടര്‍മാര്‍

January 18th, 2014

ന്യൂഡെല്‍ഹി: കേന്ദ്രമന്ത്രി ശശി തരൂറ്റിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റേത് അസ്വാഭാവികവും പെട്ടെന്നുള്ള മരണവുമാണെന്ന് ഡോക്ടര്‍മാർ. ശരീരത്തില്‍ പരിക്കുകള്‍ ഉണ്ട്, എന്നാല്‍ ഇത് മരണകാരണം ആകണമെന്നില്ലെന്നും, മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത എയിംസ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാർ അറിയിച്ചു. വിഷം അകത്തു ചെന്നതായി സൂചനയില്ല. ആന്തരാവയവങ്ങളുടെ സാമ്പിളുകള്‍ രാസ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതിന്റെ കൂടെ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമേ മരണ കാരണം വ്യക്തമായി പറയാന്‍ ആകൂ എന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഡോക്ടര്‍മാരുടെ മൂന്നംഗ സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.

ഇന്നലെ രാത്രിയാണ് ദില്ലിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയില്‍ സുനന്ദ മരിച്ച നിലയില്‍ കാണപ്പെട്ടത്. സംഭവം നടക്കുമ്പോള്‍ ശശി തരൂര്‍ ദില്ലിയില്‍ ഉണ്ടായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ശശി തരൂരിന്റെ വസതിയില്‍ എത്തിച്ചു. മൃതദേഹം ഇന്നു വൈകീട്ട് ലോധി റോഡിലെ സ്മശാനത്തില്‍ സംസ്കരിക്കും എന്നാണ് റിപ്പോര്‍ട്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് ആക്രമണം: ഹിന്ദു രക്ഷക് ദള്‍ നേതാവ് അറസ്റ്റില്‍

January 8th, 2014

arvind-kejriwal-epathram

ന്യൂഡെല്‍ഹി: ആം ആദ്മി പാ‍ര്‍ട്ടിയുടെ ഓഫീസിനു നേരെ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് ഹിന്ദു രക്ഷക് ദള്‍ നേതാവ് പിങ്കി ചൌധരിയെ പോലീസ് അറസ്റ്റ് ചെയ്തു. കാശ്മീരിലെ സൈനിക വിന്യാസം സംബന്ധിച്ച് ജനഹിത പരിശോധന നടത്തണമെന്ന പ്രമുഖ അഭിഭാഷകനും എ. എ. പി. നേതാവുമായ പ്രശാന്ത് ഭൂഷന്റെ അഭിപ്രായ പ്രകടനത്തില്‍ പ്രതിഷേധിച്ചായിരുന്നു ആക്രമണം. നാല്പതോളം വരുന്ന അക്രമി സംഘം എ. എ. പി. യുടെ കൌശാംബിയിലെ ഓഫീസിനു നേരെ കല്ലും വടികളും വലിച്ചെറിയുകയായിരുന്നു. ആക്രമണത്തില്‍ ഓഫീസിന്റെ ജനാല ചില്ലുകള്‍ തകര്‍ന്നു.

രൂക്ഷമായ ഭാഷയിലാണ് ഹിന്ദു രക്ഷക് ദളിന്റെ ആക്രമണത്തോട് ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചത്. തന്നെയോ പ്രശാന്ത് ഭൂഷണേയോ കൊന്നാല്‍ കാശ്മീര്‍ പ്രശ്നം തീരുമോ എന്ന് ദില്ലി മുഖ്യമന്ത്രിയും എ. എ. പി. നേതാവുമായ അരവിന്ദ് കേജ്‌രിവാള്‍ ചോദിച്ചു. അങ്ങിനെ തീരുമെങ്കില്‍ താന്‍ മരിക്കുവാന്‍ തയ്യാറാണെന്നും അവര്‍ നിശ്ചയിക്കുന്ന സമയവും തിയതിയും അറിയിച്ചാല്‍ മതി പോകാന്‍ തയ്യാറാണെന്നും കേജിരിവാള്‍ പറഞ്ഞു. ആക്രമണത്തിനു പിന്നില്‍ ബി. ജെ. പി. ബന്ധമുള്ള സംഘടനകളാണെന്ന് പ്രശാന്ത് ഭൂഷന്‍ കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പിലാക്കിക്കൊണ്ട് മുന്നേറുന്ന ആം ആദ്മി പാര്‍ട്ടിക്ക് കാശ്മീരിലെ സൈനിക വിന്യാസം സംബന്ധിച്ചുള്ള വിഷയവുമായി ബന്ധപ്പെട്ട പരാമര്‍ശം തലവേദനയായിട്ടുണ്ട്. പ്രശാന്ത് ഭൂഷന്റെ അഭിപ്രായത്തെ ആം ആദ്മി പാര്‍ട്ടി തള്ളിയിരുന്നു. കഴിഞ്ഞ ദിവസം ദില്ലിയിലെ വനിതാ മന്ത്രിയുടെ കാറിനു നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കേരളത്തിലെ കോണ്‍ഗ്രസ്സില്‍ പ്രതിസന്ധി രൂക്ഷം:മുകുള്‍ വാസ്നിക്

October 22nd, 2013

ന്യൂഡെല്‍ഹി: കേരളത്തില്‍ കോണ്‍ഗ്രസ്സില്‍ പ്രതിസന്ധി രൂക്ഷമാണെന്നും ഭരണവും പാര്‍ട്ടിയും പരസ്പര വിശ്വാസം ഇല്ലാതെ രണ്ടു വഴിക്കാണെന്നും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്ക്. സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ പാര്‍ട്ടി അറിയുന്നില്ല. പരസ്യ പ്രസ്ഥാവന പാടില്ലെന്ന നിര്‍ദേശം ആരും പാലിക്കുന്നില്ലെന്നും ഇത് പ്രശനങ്ങളെ കൂടുതല്‍ രൂക്ഷമാക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രൂപ്പ് പോര് താഴെ തട്ടില്‍ വരെ രൂക്ഷമാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ വരുന്ന ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നു. കേരളത്തിലെ പാര്‍ട്ടി നേതാക്കന്മാരുമായി കൂടിക്കാഴ്ച നടത്തിയും വിവിധ യോഗങ്ങളില്‍ പങ്കെടുത്തും തയ്യാറാക്കിയ റിപ്പോര്‍ട്ട് അദ്ദേഹം കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കൈമാറും.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലാലുവിന്റെയും ജഗദീഷ് ശര്‍മ്മയുടേയും പാര്‍ളമെന്റ് അംഗത്വം നഷ്ടമായി
Next »Next Page » സിദ്ധാര്‍ഥ് വരദരാജന്‍ ‘ദ ഹിന്ദു‘ വിന്റെ എഡിറ്റര്‍ സ്ഥാനം രാജിവെച്ചു »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine