മൂന്നാമതും മോഡിയെന്ന് എസ്കിറ്റ് പോളുകള്‍

December 18th, 2012

അഹമ്മദാബാദ്: ഗുജറാത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡ് ഹാട്രിക് വിജയം നേടുമെന്ന് എക്സിറ്റ് പോള്‍ സര്‍വ്വേ ഫലങ്ങള്‍. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിയെ നയിച്ചത് മോഡിയായിരുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ ബി.ജെ.പി നേടുമെന്ന് സി വോട്ടര്‍, ചാണക്യ, ന്യൂസ് 24 തുടങ്ങിയ സര്‍വ്വേകള്‍ പ്രവചിക്കുന്നത്. ബി.ജെ.പിക്ക് ഒരു പക്ഷെ 150 സീറ്റുകള്‍ വരെ നേടാനാകുമെന്ന് ചിലര്‍ പ്രവചിക്കുന്നു. കേശുഭായ് പട്ടേല്‍ നേതൃത്വം നല്‍കുന്ന ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി ആദ്യഘട്ടത്തില്‍ ബി.ജെ.പിക്ക് ഭീഷണിയാകുമെന്ന് കരുതിയിരുന്നെങ്കിലും കോണ്‍ഗ്രസ്സിന്റെ വോട്ടുകളിലാണ് ചോര്‍ച്ച സംഭവിക്കാനിടയെന്നാണ് പ്രവചനങ്ങള്‍ പറയുന്നത്. വര്‍ദ്ധിച്ച പോളിങ്ങ് ശതമാനവും മോഡിക്ക് അനുകൂലമായ സൂചനയായാണ് കണക്കാക്കുന്നത്.

ഗുജറാത്തില്‍ ബി.ജെ.പിക്ക് അതീതമായ ഒരു പ്രതിച്ഛായ മോഡി ഇതിനോടകം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിലെ തന്നെ തീരാ കളങ്കമായ ഗുജറാത്തിലെ കലാപത്തെ കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോളും ഗുജറാത്തില്‍ മോഡിയുടെ ജന പിന്തുണ വര്‍ദ്ധിച്ചു വരികയാണ്. വികസനത്തെ പറ്റി മാധ്യമങ്ങളിലൂടെ വലിയ തോ‍തില്‍ ഉള്ള റിപ്പോ‍ര്‍ട്ടുകളാണ് പുറത്തു വരുന്നത്. നഗരങ്ങളെ വിട്ട് ഗ്രാമങ്ങളില്‍ കാര്യമായ വികസനം ഒന്നും നടക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ നയങ്ങളെയും വിലക്കയറ്റത്തേയും മോഡി തന്റെ പ്രചാരണത്തിനു വളരെ വിദഗ്ദമായി ഉപയോഗിച്ചപ്പോള്‍ ഗുജറാത്തില്‍ വര്‍ദ്ധിച്ചു വരുന്ന ദാരിദ്യം തൊഴിലില്ലായ്മ, കുടിവെള്ള പ്രശ്നം എന്നിവയെ ചൂണ്ടിക്കാട്ടി വോട്ട് പിടിക്കുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗുജറാ‍ത്തില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

December 17th, 2012

അഹമ്മദാബാദ്: ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെട്പ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കനത്ത സുരക്ഷയില്‍ നടക്കുന്ന വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ 6.7 ശതമാനം പോളിങ്ങ് ഉണ്ടായി. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി അടക്കം 95 നിയോജകമണ്ഡലങ്ങളിലായി 820 സ്ഥാനാര്‍ഥികളാണ് രണ്ടാം ഘട്ടത്തില്‍ മത്സര രംഗത്തുള്ളത് . മണിനഗര്‍ മണ്ഡലത്തില്‍ നിന്നുമാണ് മോഡി മത്സരിക്കുന്നത്. അഹമ്മദാബാദിലെ സ്കൂളില്‍ രാവിലെ തന്നെ മോഡി വോട്ട് രേഖപ്പെടുത്തി. ഗുജറാത്തിലെ വികസനം ഉയര്‍ത്തിക്കാട്ടിയാണ് മോഡി തിരഞ്ഞെടുപ്പിനെ നേരിട്ടത്.മത്സരത്തില്‍ ബി.ജെ.പിയുടെ വിജയം സുനിശിചതമാണെന്നും താന്‍ ഹാട്രിക് വിജയം നേടുമെന്ന് മോഡി പറഞ്ഞു

മോഡിയ്ക്കെതിരെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായി രംഗത്തുള്ളത് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ടാണ്. ഗുജറാത്ത് കലാപം തന്നെയാണ് ഇത്തവണയും മോഡിയ്ക്കെതിരെ പ്രധാന പ്രചരണായുധമായി എതിര്‍പാര്‍ട്ടികള്‍ ഉപയോഗിച്ചത്. പ്രചാരണത്തിനായി പ്രധാനമന്ത്രി ഡോ.മന്‍‌മോഹന്‍ സിങ്ങ്, യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയ പ്രമുഖര്‍ എത്തിയിരുന്നു. കോണ്‍ഗ്രസ്സിനെ കൂടാതെ ബഹുജന്‍ സമാജ് വാദി പാര്‍ട്റ്റി, ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി എന്നിവരാണ് പ്രധാനമായും മത്സര രംഗത്തുള്ളത്. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ഒരു മലയാളിയും മത്സരിക്കുന്നുണ്ട്. തൃശ്ശൂര്‍ ജില്ലയിലെ അന്തിക്കാട് സ്വദേശി രാമചന്ദ്രനാണ് സി.പി.എം സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മോഡിയുടെ നാട്ടില്‍ മത്സരിക്കുവാന്‍ അന്തിക്കാട്ടുകാരനും

December 13th, 2012

m-ramachandran-epathram

രാജ്‌കോട്ട്: ഗുജറാ‍ത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാനായി ഒരു മലയാളി സ്ഥാനാര്‍ത്ഥി. തൃശ്ശൂര്‍ അന്തിക്കാട്ടുകാരന്‍ രാമചന്ദ്രന്‍ ആണ് രാജ് കോട്ട് 68 ഈസില്‍ സി. പി. എം. സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നത്. കോര്‍പ്പറേറ്റുകളുടെ കണ്ണിലുണ്ണിയായ മോഡിയുടെ നാട്ടില്‍ തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുകയാണെന്ന് രാമചന്ദ്രന്‍ പറയുന്നു. ഇവര്‍ക്ക് മാന്യമായ കൂലിയോ മറ്റു ജീവിത സാഹചര്യങ്ങളോ ലഭിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

തന്റെ സ്ഥാനാര്‍ത്ഥിത്വം കോര്‍പ്പറേറ്റ് രാജിനെതിരെ ഉള്ള സമരമായാണ് രാമചന്ദ്രന്‍ കാണുന്നത്. നിരവധി ഉപവാസ സമരങ്ങളിലൂടെയും പ്രതിഷേധ പ്രവര്‍ത്തനങ്ങളിലൂടെയും തൊഴിലാളികള്‍ക്കു വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്ന രാമചന്ദ്രന് ഇതിന്റെ പേരില്‍ മര്‍ദ്ദനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഹെലികോപ്ടറുകളില്‍ സഞ്ചരിച്ചും വലിയ റോഡ് ഷോകളും മറ്റും സംഘടിപ്പിച്ചും മോഡിയും കൂട്ടരും മുന്നേറുമ്പോള്‍ വീടു വീടാന്തരം സഞ്ചരിച്ചാണ് ഈ സഖാവ് വോട്ട് തേടുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

രാഷ്ട്രീയ പാർട്ടികളുടെ തനിനിറം പുറത്തായി : യെച്ചൂരി

December 10th, 2012

Sitaram Yechury-epathram

ന്യൂഡൽഹി : ചില്ലറ വ്യാപാര രംഗത്തെ വിദേശ നിക്ഷേപത്തിന്റെ കാര്യത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ സ്വീകരിച്ച നിലപാടുകൾ അവയുടെ തനിനിറം പുറത്താക്കാൻ സഹായകരമായി എന്ന് സി. പി. എം. നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. ഇന്ത്യൻ രാഷ്ട്രീയ രംഗത്ത് നിലനിൽക്കുന്ന അസ്ഥിരത വെളിപ്പെടുത്തുന്നതായി മാറി ഈ വിഷയത്തിൽ പാർലമെന്റിൽ നടന്ന വോട്ടെടുപ്പ്. തികച്ചും സാങ്കേതികമായ വിജയം മാത്രമാണ് വോട്ടെടുപ്പിലൂടെ സർക്കാർ നേടിയത്. ബി. എസ്. പി., എസ്. പി., ഡി. എം. കെ. എന്നീ പാർട്ടികൾ അവർ ആദ്യം വിദേശ നിക്ഷേപത്തെ നയപരമായി എതിർത്ത സമീപനം വോട്ടെടുപ്പിന്റെ കാര്യത്തിലും സ്വീകരിച്ചിരുന്നെങ്കിൽ സർക്കാർ പരാജയപ്പെട്ടേനെ. എന്നാൽ വോട്ടെടുപ്പിൽ വിജയിക്കാനായി തീർച്ചയായും അസാധാരണമായ എന്തോ നീക്കം സർക്കാർ നടത്തിയിട്ടുണ്ട്. ഇത് കൈക്കൂലിയോ, ഭീഷണിയോ എന്തെങ്കിലും സഹായ വാഗ്ദാനങ്ങളോ ആവാം. 1993ൽ നരസിംഹ റാവു സർക്കാർ അവിശ്വാസ പ്രമേയത്തെ അതിജീവിച്ചപ്പോൾ ഉയർന്നു വന്ന ജാർഖണ്ഡ് മുക്തി മോർച്ചാ കൈക്കൂലിക്കേസും 2008ൽ മൻമോഹൻ സിംഗ് ഇന്തോ അമേരിക്കൻ ആണവ കരാർ വോട്ട് ജയിച്ചയുടൻ ഉയർന്നു വന്ന വോട്ടിനു പകരം പണം വിവാദവും നമ്മൾ കണ്ടതാണ് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുന്‍ പ്രധാനമന്ത്രി ഐ.കെ.ഗുജ്‌റാള്‍ അന്തരിച്ചു

December 1st, 2012

ന്യൂഡെല്‍ഹി: സ്വാതന്ത്യ സമര സേനാനിയും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന ഐ.കെ.ഗുജ്‌റാള്‍ (92) അന്തരിച്ചു. ഇന്നലെ വൈകീട്ട് 3.30ന് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു അദ്ദേഹത്തെ.ശവസംസ്കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും. ഗുജറാളിന്റെ മരണ വിവരം അറിഞ്ഞ് പാര്‍ളമെന്റിന്റെ ഇരു സഭകളും പിരിഞ്ഞു. രാജ്യത്ത് ഏഴു ദിവസത്തേക്ക് ദു:ഖാചരണം പ്രഖ്യാപിച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍‌സാരി, പ്രതിരോധ മന്ത്രി എ.കെ.ആന്റണി, സ്പീക്കര്‍ മീരാകുമാര്‍, യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി തുടങ്ങി പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

1919 ഡിസംബര്‍ നാലിനു ഇപ്പോള്‍ പാക്കിസ്ഥാന്റെ ഭാഗമായ പഞ്ചാബിലെ തഡലം ജില്ലയിലാണ് ഇന്ദ്രകുമാര്‍ ഗുജറാള്‍ എന്ന ഐ.കെ. ഗുജ്‌റാളിന്റെ ജനനം. പിതാവ് അവതാര്‍ നാരായണ്‍ ഗുജ്‌റാള്‍ സ്വാതന്ത്ര സമര സേനാനിയായിരുന്നു. പുഷ്പ ഗുജ്‌രാള്‍ ആണ് മാതാവ്. 11 ആം വയസ്സില്‍ സ്വാതന്ത്ര സമര രംഗത്തേക്ക് കടന്ന ഗുജ്‌റാള്‍ നിരവധി തവണ ബ്രിട്ടീഷ് പോലീസിന്റെ ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് വിധേയനായിട്ടുണ്ട്. 1942-ല്‍ ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്തതിന് ജയില്‍ വാസവും അനുഭവിച്ചിട്ടുണ്ട്. വിഭജനാനന്തരം ഇന്ത്യയില്‍ എത്തിയ ഗുജ്‌റാള്‍ ദില്ലിയാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. വിദ്യാഭ്യാസ കാലഘട്ടത്തിലും രാഷ്ടീയത്തില്‍ സജീവമായിരുന്നു അദ്ദേഹം. ഇന്ദിരാഗാന്ധിയുമായി അടുത്ത വ്യക്തിബന്ധം പുലര്‍ത്തിയിരുന്ന ഗുജ്‌റാള്‍ 1967-ല്‍ ആദ്യമായി കേന്ദ്ര മന്ത്രിസഭയില്‍ എത്തി. വിവിധ മന്ത്രിസഭകളിലായി നഗര വികസനം, ഭവനം, വാര്‍ത്താവിതരണം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. വി.പി.സിങ്ങ്, ദേവഗൌഡ എന്നിവര്‍ പ്രധാനമന്ത്രിമാരായിരുന്ന കാലത്ത് വിദേശകാര്യ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധിയുമായി ഊഷ്മ്മളമായ സൌഹൃദവും ഉണ്ടായിരുന്നു എങ്കിലും മക്കളായ സഞ്ജീവ്, രാജീവ് എന്നിവരുമായി അദ്ദേഹം പൊരുത്തപ്പെട്ടു പോയിരുന്നില്ല. ഇതേ തുടര്‍ന്ന് കുറച്ചു കാലം രാഷ്ടീയത്തില്‍ നിന്നും മാറി നില്‍ക്കുകയും ചെയ്തു. പിന്നീട് വി.പി.സ്ങ്ങിന്റെ ജനമോര്‍ച്ച യുമായി ബന്ധപ്പെട്ടു. ജനതാദള്‍ രൂപം കൊണ്ടപ്പോള്‍ അതിലൂടെ സജീവ രാഷ്ടീയത്തിലേക്ക് തിരിച്ചെത്തി. 1997-ല്‍ ദേവഗൌഡ മന്ത്രിസഭയ്ക്ക് കോണ്‍ഗ്രസ്സിന്റെ പിന്തുണ നഷ്ടമായപ്പോള്‍ ഐ.കെ. ഗുജ്‌റാള്‍ ഇന്ത്യയുടെ പന്ത്രണ്ടാമത്തെ പ്രധാനമന്ത്രിയായി 1997 ഏപ്രില്‍ 21 നു സത്യ പ്രതിഞ്ജ ചെയ്തു. ഏഴുമാസം മാത്രമായിരുന്നു അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഉള്ള മന്ത്രി സഭയുടെ ആയുസ്സ്. ദീര്‍ഘ കാലം ദേശീയ രാഷ്ടീയത്തിലും കേന്ദ്ര മന്ത്രി സ്ഥാനത്തും ഇരുന്നിട്ടും അഴിമതിയുടെ ആരോപണം ഏല്‍ക്കാത്ത ചുരുക്കം പേരില്‍ ഒരാളായിരുന്നു ഐ.കെ. ഗുജ്‌റാള്‍.

രാജ്യസഭ അംഗമായ നരേഷ് ഗുജ്‌റാള്‍ മകനാണ്. എഴുത്തുകാരിയും, സാമൂഹികപ്രവര്‍ത്തകയുമായിരുന്ന ഭാര്യ ഷീല ഗുജ്‌റാള്‍ കഴിഞ്ഞ വര്‍ഷം അന്തരിച്ചു. പ്രശസ്ത ചിത്രകാരനും ആ‍ര്‍ക്കിടെക്ടുമായ സതീഷ് ഗുജ്‌റാള്‍ സഹോദരനാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മോഡിക്കെതിരെ ശ്വേത
Next »Next Page » കര്‍ണ്ണാടകയില്‍ മുന്‍ മുഖ്യമന്ത്രി യഡിയൂരപ്പ ബി.ജെ.പി വിട്ടു »



  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine