- എസ്. കുമാര്‍
വായിക്കുക: അഴിമതി, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പ്രതിഷേധം, വിവാദം
ന്യൂഡല്‍ഹി: അഴിമതി ആരോപണ വിധേയനായ ബി. ജെ. പി. ദേശീയ പ്രസിഡണ്ട് നിതിന്‍ ഗഡ്കരിക്ക് ബി. ജെ. പി. നേതൃത്വത്തിന്റെ പിന്തുണ. ഏതന്വേഷണവും നേരിടുവാന്‍ തയ്യാറാണെന്ന ഗഡ്കരിയുടെ നിലപാട് അംഗീകരിക്കുന്നതായും പാര്‍ട്ടി അദ്ദേഹത്തിനു പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും വിവാദമുണ്ടാക്കുന്ന പ്രസ്താവനകളില്‍ നിന്നും പാര്‍ട്ടി നേതാക്കള്‍ വിട്ടുനില്‍ക്കണമെന്നും മുതിർന്ന ബി. ജെ. പി. നേതാക്കളായ സുഷമാ സ്വരാജും അരുണ്‍ ജെയ്റ്റ്ലിയും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇന്നലെ ചേര്‍ന്ന നിണ്ണായകമായ നേതൃയോഗത്തില്‍ നിന്നും മുതിര്‍ന്ന നേതാവ് എല്‍. കെ. അഡ്വാനി വിട്ടു നിന്നു. അഡ്വാനിയടക്കം പല നേതാക്കന്മാര്‍ക്കും ആരോപണ വിധേയനായ ഗഡ്കരി പ്രസിഡണ്ട് സ്ഥാനത്ത് തുടരുന്നതില്‍ അതൃപ്തിയുണ്ട്. മുന്‍ കേന്ദ്ര മന്ത്രിയും മുതിർന്ന അഭിഭാഷകനുമായ രാം ജഠ്മലാനി ഗഡ്കരിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തു വന്നിരുന്നു. ഇതോടെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമായി.
ഗഡ്കരിക്കെതിരെ ഉള്ള അഴിമതി ആരോപണങ്ങൾ ബി. ജെ. പി. യില്‍ അടുത്ത കാലത്തായി രൂപപ്പെട്ടു വരുന്ന ധ്രുവീകരണത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. ഗഡ്കരി പ്രസിഡണ്ട് സ്ഥാനത്ത് തുടരുന്നതില്‍ പ്രതിഷേധിച്ച് മഹേഷ് ജഠ്‌മലാനി ദേശീയ നിര്‍വ്വാഹക സമിതിയില്‍ നിന്നും രാജി വെച്ചിരുന്നു. ഡിസംബറില്‍ കാലാവധി തീരുമെന്നതിനാല്‍ തല്‍ക്കാലം ഗഡ്കരിയെ മാറ്റേണ്ടതില്ല എന്നാണ് ആര്‍. എസ്. എസിന്റെ തീരുമാനം.
ഗഡ്കരിയെ ബി. ജെ. പി. പ്രസിഡണ്ട് സ്ഥാനത്തേക്ക് കൊണ്ടു വന്നതില്‍ ആര്‍. എസ്. എസിന്റെ പിന്തുണ ഉണ്ടായിരുന്നു. സമീപ കാലത്ത് ഇത്രയും ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ക്ക് വിധേയനാകുന്ന ബി. ജെ. പി. പ്രസിഡണ്ട് നിധിന്‍ ഗഡ്കരിയാണ്. അരവിന്ദ് കേജ്‌രിവാളാണ് കഴിഞ്ഞ ദിവസം ഗഡ്കരിക്കെതിരെ ചില രേഖകള്‍ പുറത്ത് വിട്ടത്. കര്‍ണ്ണാടക പ്രതിസന്ധി കൈകാര്യം ചെയ്യുന്നത് ഉള്‍പ്പെടെ പാര്‍ട്ടി പ്രസിഡണ്ട് എന്ന നിലയില്‍ നിധിന്‍ ഗഡ്കരി പരാജയമാണെന്ന അഭിപ്രായം ശക്തമാകുന്ന വേളയില്‍ ഉയര്‍ന്നു വന്ന അഴിമതി ആരോപണവും അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്പിച്ചു. വരാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അഴിമതി ആരോപണങ്ങളില്‍ മുങ്ങി നില്‍ക്കുന്ന യു. പി. എ. സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാനിരിക്കെ തങ്ങളുടെ പ്രസിഡണ്ട് വലിയ അഴിമതി ആരോപണങ്ങളില്‍ ഉള്‍പ്പെട്ടത് ബി. ജെ. പി. യെ പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ട്. ഗുജറാത്തില്‍ അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പിലും നരേന്ദ്ര മോഡിക്ക് ഗഡ്കരി വിവാദം തിരിച്ചടിയാകുവാന്‍ ഇടയുണ്ട്.
- എസ്. കുമാര്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പ്രതിഷേധം, വിവാദം
ന്യൂഡൽഹി : ചില്ലറ വ്യാപാര രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കാനുള്ള മൻമോഹൻ സിംഗ് സർക്കാരിന്റെ നീക്കത്തിനെതിരെ ഇടപെടണം എന്ന ആവശ്യം സുപ്രീം കോടതി നിരാകരിച്ചു. ഇത്തരം നയപരമായ തീരുമാനങ്ങൾ സ്വീകരിക്കാനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാണ് എന്ന് വ്യക്തമാക്കിയ കോടതി ഇത് പാർലമെന്റിന്റെ പരിഗണനയ്ക്ക് വെയ്ക്കാതെ നിയമമാക്കും എന്ന പരാതിക്കാരന്റെ വാദം തള്ളി. വരാനിരിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഇത് സർക്കാർ പാർലമെന്റിന്റെ പരിഗണനയ്ക്ക് വെയ്ക്കാനുള്ള സാദ്ധ്യത തള്ളികളയാനാവില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ കാര്യം സർക്കാരിനോട് നിർദ്ദേശിക്കാൻ തയ്യാറല്ല എന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇത് സർക്കാർ സ്വയമേവ ചെയ്തില്ലെങ്കിൽ അപ്പോൾ നോക്കാം എന്നും കോടതി അറിയിച്ചു.
- ജെ.എസ്.
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, കോടതി, നിയമം, സാമ്പത്തികം
ന്യൂദല്‍ഹി : കേന്ദ്ര മന്ത്രി സഭ പുന:സംഘടിപ്പിച്ചു. പുതിയതായി സത്യ പ്രതിജ്ഞ ചെയ്ത 22 മന്ത്രിമാരില്‍ കേരള ത്തില്‍ നിന്നും കൊടിക്കുന്നില്‍ സുരേഷും ശശി തരൂരും യഥാക്രമം തൊഴില്‍ വകുപ്പ് സഹ മന്ത്രി ആയും മാനവ ശേഷി വികസന വകുപ്പ് സഹ മന്ത്രി ആയും സ്ഥാനം ഏറ്റെടുത്തു. നില വിലുള്ള മന്ത്രി മാരുടെ വകുപ്പു കളിലും മാറ്റം വരുത്തി മന്ത്രി സഭ യില്‍ വന്‍ അഴിച്ചു പണിയാണ് നടത്തിയത്.
കേരളത്തില്‍ നിന്നുള്ള ഊര്‍ജ്ജ സഹ മന്ത്രി കെ. സി. വേണു ഗോപാല്‍ വ്യോമയാന സഹ മന്ത്രി യായി. മൂന്നു മന്ത്രാലയ ത്തിന്റെ സഹമന്ത്രി ചുമതല കള്‍ ഉണ്ടായിരുന്ന ഇ. അഹമ്മദ്, വയലാര്‍ രവി എന്നിവരുടെ അധികാരം ഒരോ വകുപ്പുകളില്‍ മാത്രമായി ഒതുങ്ങി. കെ. വി.തോമസിന്റെ വകുപ്പു കളില്‍ മാറ്റമില്ല.
മറ്റു മന്ത്രിമാരും വകുപ്പുകളും :
കാബിനറ്റ് മന്ത്രിമാരായി സല്‍മാന്‍ ഖുര്‍ഷിദ് : വിദേശകാര്യം, രഹ്മാന്‍ ഖാന്‍ : ന്യൂനപക്ഷ ക്ഷേമം, വീരപ്പ മൊയിലി : പെട്രോളിയം, ദിനേഷ് പട്ടേല്‍ : ഖനി, അജയ് മാക്കന്‍ : നഗരവി കസനം, അശ്വനി കുമാര്‍ : നിയമ വകുപ്പ്, പള്ളം രാജു : മാനവ ശേഷി വികസന വകുപ്പ്, ഹരീഷ് റാവത്ത് : ജല വിഭവം, ചന്ദ്രേഷ് കുമാരി കഠോരി : സാംസ്കാരികം.
സ്വതന്ത്ര ചുമതല യുള്ള സഹ മന്ത്രി മാരായി ജ്യോതി രാജ സിന്ധ്യ : ഊര്‍ജ്ജം, ചിരഞ്ജീവി : ടൂറിസം, മനീഷ് തിവാരി : വാര്‍ത്താ വിനിമയം, സച്ചിന്‍ പൈലറ്റ് : കമ്പനി കാര്യം, പവന്‍ കുമാര്‍ ബന്‍സാല്‍ : റെയില്‍വ, ജസ്പാല്‍ റെഡ്ഡി : ശാസ്ത്ര സാങ്കേതികം, കമല്‍ നാഥ് : പാര്‍ലമെന്റെറി കാര്യം, കെ. എച്ച്. മുനിയപ്പ : ചെറുകിട വ്യവസായം, ചന്ദ്രേഷ് കുമാരി കഠോരി : സാംസ്ക്കാരികം, ജിതേന്ദ്ര സിംഗ് : കായികം, പുരന്ദേശ്വരി : വാണിജ്യം.
- pma
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍
ന്യൂദല്‍ഹി : മന്ത്രിസഭാ പുന: സംഘടനക്ക് മുന്നോടി യായി മൂന്ന് കേന്ദ്ര മന്ത്രിമാര്‍ കൂടി രാജിവെച്ചു. വാര്‍ത്താ വിതരണ മന്ത്രി അംബികാ സോണി, സമൂഹിക നീതി – ശാക്തീകരണ വകുപ്പ് മന്ത്രി മുകുള്‍ വാസ്‌നിക്ക്, ടൂറിസം വകുപ്പ് മന്ത്രി സുബോധ് കാന്ത് സഹായ് എന്നിവരാണ് ശനിയാഴ്ച രാജി സമര്‍പ്പിച്ചത്. വെള്ളിയാഴ്ച വിദേശ കാര്യമന്ത്രി എസ്. എം. കൃഷ്ണയും രാജി സമര്‍പ്പിച്ചിരുന്നു.
മന്ത്രി സഭാ പുന: സംഘടന യില്‍ മാവേലിക്കര എം. പി. കൊടിക്കുന്നില്‍ സുരേഷ് മന്ത്രിയാകും.
- pma
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍