- എസ്. കുമാര്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കേരള രാഷ്ട്രീയം
ചെന്നൈ: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ജനങ്ങള്‍ സംയമനം പാലിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ പരസ്യം പ്രസിദ്ധീകരിച്ച തമിഴ്‌നാട്ടില്‍ പത്രങ്ങള്‍ കത്തിച്ചു. ഈ പരസ്യം തമിഴ്‌നാടിന്റെ നിലപാടിന് എതിരാണെന്ന് പറഞ്ഞു കൊണ്ടാണ് പ്രതിഷേധക്കാര്‍ പത്രങ്ങള്‍ കത്തിച്ചത്. കൂടാതെ തേനിയിലും പരിസരങ്ങളിലും അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തണം എന്നാവശ്യപ്പെട്ട് നിരാഹാര സമരങ്ങളും പ്രതിഷേധ പരിപാടികളും നടന്നു. ഇരു സംസ്ഥാനങ്ങളിലെയും അതിര്‍ത്തി കടന്നുള്ള ട്രാന്‍സ്പോര്‍ട്ട് സര്‍വീസുകള്‍ നിര്‍ത്തി വെക്കാനും, അതിര്‍ത്തി വരെ മാത്രം അതാത് സര്‍വീസുകള്‍ നടത്താനും ധാരണയായി. സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഇങ്ങനെ ഒരു തീരുമാനമെന്ന് പോലീസ് വ്യക്തമാക്കി.
-
വായിക്കുക: അപകടം, ഇന്ത്യന്‍ രാഷ്ട്രീയം, കാലാവസ്ഥ, കേരള രാഷ്ട്രീയം, ദുരന്തം, പരിസ്ഥിതി
ചെന്നൈ: തമിഴ്നാട്ടില്‍നിന്നുള്ള ലോറികള്‍ക്കുനേരെ അക്രമം തുടര്‍ന്നാല്‍ കേരളത്തിലേക്കുള്ള ചരക്കുകള്‍ നിര്‍ത്തിവെക്കുമെന്ന് തമിഴ്നാട് ലോറി ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് നല്ലതമ്പി മുന്നറിയിപ്പ് നല്‍കി. മുല്ലപെരിയാര്‍ വിഷയം ഇരു സംസ്ഥാനങ്ങളിലും രൂക്ഷമായതോടെ പലയിടത്തും ചരക്കു ലോറികള്‍ക്ക് നേരെ ആക്രമണം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. സംഘര്‍ഷത്തിന് അടിയന്തര പരിഹാരം കാണാന്‍ ഇരു സംസ്ഥാന സര്‍ക്കാറുകളും നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കേരളത്തിലേക്ക് പാല്‍, പച്ചക്കറി, പലചരക്ക് എന്നിവയുമായി പോയ ലോറികള്‍ കമ്പത്തും ഗൂഡല്ലൂരിലും അക്രമികള്‍ തടഞ്ഞ് തിരിച്ചയച്ചിരുന്നു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്ന കേരളത്തിന്‍െറ നിലപാടില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 15ന് തമിഴ്നാട്ടിലെ സിനിമാശാലകള്‍ അടച്ചിടുമെന്ന് തിയറ്റര്‍ ഓണേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പന്നീര്‍ശെല്‍വം അറിയിച്ചു.
-
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, കേരള രാഷ്ട്രീയം, പ്രതിഷേധം
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നേരിട്ട് ഇടപെടാന്‍ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹ മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ ദുരന്ത നിവാരണത്തിന്‍റെ ചുമതലയുള്ളതിനാലാണ് ഇടപെടാന്‍ കഴിയാത്തതെന്നും കൂടാതെ പ്രധാനമന്ത്രി വിഷയത്തില്‍ നേരിട്ട് ഇടപെടുന്നതിനാല്‍ ആഭ്യന്തര മന്ത്രാലയത്തിന് പ്രത്യേകം ഇടപെടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
-
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, കേരള രാഷ്ട്രീയം, ദുരന്തം, പരിസ്ഥിതി, പ്രതിഷേധം
ന്യൂഡല്‍ഹി:2 ജി സ്‌പെക്ട്രം അഴിമതി കേസുമായി ബന്ധപ്പെട്ട് പി.എ.സി തയ്യാറാക്കിയ 270 പേജുള്ള കരട് റിപ്പോര്‍ട്ട് ലോക്‌സഭാ സ്പീക്കര്‍ മീരാകുമാര്‍ തിരിച്ചയച്ചു. റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് ക്ലീന്‍ചിറ്റു നല്‍കുകയും, എന്നാല്‍ സ്‌പെക്ട്രം ഇടപാടിനുമുമ്പ് മുതിര്‍ന്ന മന്ത്രിമാരുമായി കൂടിയാലോചന നടത്തണമെന്ന് ആവശ്യപ്പെടുന്ന കത്ത് രാജയ്ക്ക് നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് വൈകിച്ചുവെന്നതാണ് പ്രധാനമന്ത്രിയുടെ ഒഫീസിനെതിരെയുള്ള റിപ്പോര്‍ട്ടിലെ ആരോപണം. 21 പേരില്‍ 11 അംഗങ്ങളും റിപ്പോര്‍ട്ട് അംഗീകരിച്ചിരുന്നില്ല. ഏറെ അഭിപ്രായ വ്യതാസങ്ങള്‍ക്കിടയിലും അന്വേഷണത്തിന്‍റ കരട് റിപ്പോര്‍ട്ട് അധ്യക്ഷന്‍ ഡോ. മുരളീമനോഹര്‍ ജോഷി ശനിയാഴ്ചയാണ് ലോക്‌സഭാ സ്പീക്കറിനു സമര്‍പ്പിച്ചു. ജോഷി ഇറങ്ങിപ്പോയ പി.എ.സി. യോഗത്തില്‍ അദ്ദേഹത്തിന്‍റ കരട് റിപ്പോര്‍ട്ട്, പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്ത് തള്ളിയെന്ന യു.പി.എ. അംഗങ്ങളുടെ വാദം അവഗണിച്ചാണ് റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് നല്‍കിയത്. നാടകീയരംഗങ്ങള്‍ക്കു സാക്ഷ്യംവഹിച്ച പി.എ.സി.യുടെ അവസാനയോഗത്തിനുശേഷം പ്രതിപക്ഷ-ഭരണപക്ഷ അംഗങ്ങള്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരി ക്കുന്നതിനിടെയാണ് ജോഷി തന്ത്രപരമായി കരട് റിപ്പോര്‍ട്ട് സ്പീക്കര്‍ക്കു കൈമാറുകയായിരുന്നു.
- ഫൈസല്‍ ബാവ
വായിക്കുക: അഴിമതി, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കേരള രാഷ്ട്രീയം, നിയമം