കോയമ്പത്തൂരില്‍ മലയാളികളുടെ വ്യാപാര സ്ഥാപനങ്ങള്‍ അടിച്ചു തകര്‍ത്തു

December 7th, 2011

mullapperiyar controversy-epathram

കോയമ്പത്തൂര്‍: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാട്ടില്‍ മലയാളികളുടെ സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ആക്രമണം തുടരുന്നു. പ്രകോപിതരായ അക്രമി സംഘങ്ങള്‍ കോയമ്പത്തൂരില്‍ മലയാളികളുടെ വ്യാപാര സ്ഥാപനങ്ങള്‍ തിരഞ്ഞു പിടിച്ച് അടിച്ചു തകര്‍ത്തുകയായിരുന്നു. ജോസ്‌കോ, പവിഴം, ആലുക്കാസ് ജ്വല്ലറികള്‍ക്ക് നേരെയാണ് ഇന്നലെ ആക്രമണമുണ്ടായത്. സെക്യൂരിറ്റി ജീവനക്കാരെ മര്‍ദിച്ചു അവശരാക്കിയായിരുന്നു ആക്രമണം നടത്തിയത്‌. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

-

വായിക്കുക: , ,

Comments Off on കോയമ്പത്തൂരില്‍ മലയാളികളുടെ വ്യാപാര സ്ഥാപനങ്ങള്‍ അടിച്ചു തകര്‍ത്തു

കേരളത്തിലേക്കുള്ള ചരക്കുകള്‍ തടയും, തമിഴ്‌നാട്ടില്‍ പ്രതിഷേധം വ്യാപകം

December 7th, 2011

mullapperiyar controversy-epathram

ചെന്നൈ: തമിഴ്നാട്ടില്‍നിന്നുള്ള ലോറികള്‍ക്കുനേരെ അക്രമം തുടര്‍ന്നാല്‍ കേരളത്തിലേക്കുള്ള ചരക്കുകള്‍ നിര്‍ത്തിവെക്കുമെന്ന് തമിഴ്നാട് ലോറി ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് നല്ലതമ്പി മുന്നറിയിപ്പ് നല്‍കി. മുല്ലപെരിയാര്‍ വിഷയം ഇരു സംസ്ഥാനങ്ങളിലും രൂക്ഷമായതോടെ പലയിടത്തും ചരക്കു ലോറികള്‍ക്ക് നേരെ ആക്രമണം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. സംഘര്‍ഷത്തിന് അടിയന്തര പരിഹാരം കാണാന്‍ ഇരു സംസ്ഥാന സര്‍ക്കാറുകളും നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കേരളത്തിലേക്ക് പാല്‍, പച്ചക്കറി, പലചരക്ക് എന്നിവയുമായി പോയ ലോറികള്‍ കമ്പത്തും ഗൂഡല്ലൂരിലും അക്രമികള്‍ തടഞ്ഞ് തിരിച്ചയച്ചിരുന്നു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്ന കേരളത്തിന്‍െറ നിലപാടില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 15ന് തമിഴ്നാട്ടിലെ സിനിമാശാലകള്‍ അടച്ചിടുമെന്ന് തിയറ്റര്‍ ഓണേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പന്നീര്‍ശെല്‍വം അറിയിച്ചു.

-

വായിക്കുക: , ,

Comments Off on കേരളത്തിലേക്കുള്ള ചരക്കുകള്‍ തടയും, തമിഴ്‌നാട്ടില്‍ പ്രതിഷേധം വ്യാപകം

ചില്ലറ വ്യാപാരം തല്‍ക്കാലം മരവിപ്പിക്കും: ധനമന്ത്രി

December 6th, 2011

Pranab Mukherjee-epathram

ന്യൂഡല്‍ഹി: ചില്ലറവ്യാപാര മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള കേന്ദ്ര തീരുമാനം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ സമവായം ഉണ്ടാകുന്നതുവരെ മരവിപ്പിക്കുമെന്ന് ധനമന്ത്രി പ്രണബ്മുഖര്‍ജി പ്രതിപക്ഷത്തെ അറിയിച്ചു. ബി.ജെ.പി, സി.പി.എം. നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ്‌ ഇക്കാര്യത്തില്‍ ധാരണയായത്‌.  എല്ലാവരോടും കൂടിയാലോചിക്കാതെ എഫ്.ഡി.ഐ ഇക്കാര്യത്തില്‍ മുന്നോട്ടു നീങ്ങില്ലെന്നും മുഖര്‍ജി പ്രതിപക്ഷത്തെ അറിയിച്ചിട്ടുണ്ട്. എഫ്.ഡി.ഐ തീരുമാനം മരവിപ്പിച്ചുവെന്നും സമവായമില്ലാതെ നടപ്പാക്കില്ലെന്നും ധനമന്ത്രി പ്രണബ് മുഖര്‍ജി  അറിയിച്ചതായി ശനിയാഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി വെളിപ്പെടുത്തിയിരുന്നു. ബുധനാഴ്ച സര്‍വകക്ഷിയോഗത്തിന് ശേഷം പാര്‍ലമെന്‍റ് സമ്മേളിക്കുമ്പോള്‍ ധനമന്ത്രി ഈ പ്രസ്താവന നടത്തുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ മാസം 24നാണ്‌ ചെറുകിട വില്‍പ്പനമേഖലയില്‍ 51 ശതമാനം വിദേശനിക്ഷേപം അനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത്‌. അന്നുമുതല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രതിപക്ഷം സ്‌തംഭിപ്പിക്കുകയാണ്‌. പ്രതിപക്ഷം പാര്‍ലമെന്‍റ് തുടര്‍ച്ചയായി തടസ്സപ്പെടുത്തിയിട്ടും, സര്‍ക്കാര്‍ തീരുമാനം തിരുത്തിയത് മമതയുടെ കടുംപിടിത്തം കൊണ്ടാണെന്ന പ്രതീതിയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. അതുകൊണ്ടു തന്നെ, തങ്ങളുടെ നിലപാടിന് സ്വീകാര്യത നേടാനാണ് പ്രതിപക്ഷ ശ്രമം. പ്രതിപക്ഷത്തിനു പുറമേ സഖ്യകക്ഷികളായ തൃണമുല്‍ കോണ്‍ഗ്രസും ഡി.എം.കെയും സര്‍ക്കാര്‍ തീരുമാനത്തിനെതിരേ രംഗത്തുവന്നു. സഖ്യകക്ഷികളെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ്‌ ശ്രമം വിജയം കണ്ടില്ല.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭോപ്പാല്‍ സമരക്കാര്‍ക്ക് നേരെ പോലീസ് അതിക്രമം

December 3rd, 2011

bhopal-protests-epathram

ഭോപ്പാല്‍: ഭോപ്പാല്‍ വിഷവാതക വാതക ദുരന്തത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണത്തില്‍ കൃത്യത വരുത്തണമെന്നും നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കണമെന്നുമാവശ്യപ്പെട്ട് ദുരന്തത്തിന്റെ ഇരകള്‍ നടത്തിയ ട്രെയിന്‍ തടയല്‍ സമരത്തിന് നേരെ പോലീസ് ലാത്തിവീശി. ലാത്തിചാര്‍ജ്ജില്‍ സ്ത്രീകളുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. കാല്‍ നൂറ്റാണ്ടിലധികമായ സമര ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവമുണ്ടാവുന്നത്. ഇകരകളോടുള്ള സര്‍ക്കാറിന്‍റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് ട്രെയിന്‍ തടയല്‍ സമരത്തിന് സമര സമിതി ആഹ്വാനം ചെയ്തത്. സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ ഇ.ടി.വി ന്യൂസിന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായി. ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ക്ഷുഭിതരായ ജനം ഒരു പോലീസ് ജീപ്പ് അഗ്നിക്കിരയാക്കി.

-

വായിക്കുക: , , ,

Comments Off on ഭോപ്പാല്‍ സമരക്കാര്‍ക്ക് നേരെ പോലീസ് അതിക്രമം

വിദേശ നിക്ഷേപം : വ്യാപാരികള്‍ പണിമുടക്കി

December 1st, 2011

hartaal-epathram

ന്യൂഡല്‍ഹി : ചില്ലറ വ്യാപാര രംഗത്ത്‌ വിദേശ നിക്ഷേപം അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് രാജ്യമെമ്പാടും വ്യാപാരികള്‍ കട അടച്ചു അഖിലേന്ത്യാ ബന്ദ് ആചരിച്ചു. തലസ്ഥാന നഗരിയില്‍ ഇരുപതോളം ഇടങ്ങളില്‍ പ്രധാന മന്ത്രി മന്മോഹന്‍ സിങ്ങിന്റെയും മുഖ്യ മന്ത്രി ഷീലാ ദീക്ഷിത്തിന്റെയും കോലങ്ങള്‍ കത്തിച്ചും പ്രകടനങ്ങള്‍ സംഘടിപ്പിച്ചും പ്രതിഷേധം പ്രകടിപ്പിച്ചു. രാജ്യമെമ്പാടുമുള്ള അഞ്ചു കോടിയില്‍ അധികം വരുന്ന ചെറുകിട വ്യാപാരികള്‍ ഇന്നത്തെ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നു എന്ന് വ്യാപാരി സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.

ബഹുരാഷ്ട്ര കമ്പനികള്‍ക്ക്‌ ഗുണകരമായ ഈ നയം രാജ്യത്തെ ചെറുകിട വ്യാപാരികളുടെ അന്ത്യം കുറിക്കാന്‍ കാരണമാവും. രാജ്യത്തിന്റെ സമ്പദ്‌ വ്യവസ്ഥയില്‍ സാരമായ പങ്കു വഹിക്കുന്ന ഈ രംഗത്ത്‌ വിദേശ നിക്ഷേപത്തിന്റെ ആവശ്യമില്ല. വര്‍ദ്ധിച്ച മൂലധന ശക്തിയുള്ള ബഹുരാഷ്ട്ര വ്യാപാരികള്‍ രംഗത്തെത്തിയാല്‍ ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഇവരുടെ കൈകളിലാവാന്‍ അധിക നാള്‍ വേണ്ടി വരില്ല. ഇതോടെ ചെറുകിട വ്യാപാരികളുടെ നാശം ആരംഭിക്കുകയും ചെയ്യും എന്നും വ്യാപാരി സംഘടനകള്‍ ചൂണ്ടിക്കാട്ടി.

വിദേശ നിക്ഷേപം അനുവദിക്കാനുള്ള നീക്കത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ നല്‍കുന്ന സൂചന ഉള്‍ക്കൊണ്ട് ഈ നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണം എന്ന് അണ്ണാ ഹസാരെ പ്രതികരിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കേരളത്തെ നിയന്ത്രിക്കണം പ്രധാനമന്ത്രിക്ക് ജയലളിതയുടെ കത്ത്
Next »Next Page » എയര്‍ ഇന്ത്യ 6,994 കോടി നഷ്ടത്തില്‍ »



  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine