കോമണ്‍വെല്‍ത്ത് ഗെയിംസ് : പ്രതീക്ഷയുടെ പാലം തകര്‍ന്നു

September 22nd, 2010

cwg-bridge-collapsed-epathram

ന്യൂഡല്‍ഹി : സുരക്ഷാ പാളിച്ചകളുടെ ഒട്ടേറെ കഥകള്‍ പുറത്തു വരുമ്പോള്‍ ഇന്ത്യയുടെ ഗെയിംസ് സ്വപ്നങ്ങള്‍ക്ക് നിറം മങ്ങുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നിരവധി ഗുരുതരമായ സുരക്ഷാ പാളിച്ചകളാണ് ന്യൂഡല്‍ഹിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുന്ന പ്രധാന വേദിയായ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന്റെ തൊട്ടടുത്തുള്ള ഒരു കാല്‍ നട പാലം തകര്‍ന്നു വീണു 27 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 4 പേരുടെ നില ഗുരുതരമാണ്.

കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ നടന്ന വെടി വെപ്പില്‍ രണ്ടു തായ്‌ലാണ്ടുകാര്‍ക്ക് പരിക്കേറ്റു. വെടി വെപ്പിനെ തുടര്‍ന്ന് ന്യൂഡല്‍ഹി യിലേക്ക്‌ യാത്ര ചെയ്യുന്ന തങ്ങളുടെ പൌരന്മാര്‍ക്ക് അമേരിക്ക ജാഗ്രതാ മുന്നറിയിപ്പ്‌ നല്‍കി.

ഓസ്ട്രേലിയന്‍ ടെലിവിഷന്‍ ചാനലായ ചാനല്‍ 7 ന്റെ റിപ്പോര്‍ട്ടര്‍ ഒരു വലിയ സൂട്ട്കേസ്‌ നിറയെ സ്ഫോടക വസ്തുക്കളുമായി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പ്രവേശിക്കുകയും സൂട്ട്കേസുമായി 15 മിനിട്ടോളം സ്റ്റേഡിയത്തിനകത്ത് കറങ്ങി നടക്കുകയും ചെയ്തു. കനത്ത പോലീസ്‌ സുരക്ഷാ സാന്നിദ്ധ്യം ഉള്ള ഇവിടെ ഒരു പോലീസുകാരന്‍ പോലും ഇദ്ദേഹത്തെ തടയുകയോ സൂട്ട്കേസില്‍ എന്താണെന്ന് തിരക്കുകയോ ചെയ്തില്ല. ഏറ്റവും അപകടകരമായ കാര്യം, ഈ സ്ഫോടക വസ്തുക്കള്‍  പ്രാദേശികമായി വടക്കന്‍ ദല്‍ഹിയില്‍ നിന്നും തന്നെയാണ് ഇയാള്‍ ഒരു ഏജന്റില്‍ നിന്നും വാങ്ങിയത്‌ എന്നതാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കോമണ്‍വെല്‍ത്ത് ഗെയിംസ് : കളിക്കാരുടെ കട്ടിലില്‍ തെരുവ്‌ നായ

September 22nd, 2010

stray-dogs-games-village-epathram

ന്യൂഡല്‍ഹി : ഗെയിംസിന്റെ ഒരുക്കങ്ങളിലെ വീഴ്ചകളുടെ കഥകള്‍ വീണ്ടും പുറത്തു വന്നു കൊണ്ടിരിക്കുന്നു. കളിക്കാരുടെ കട്ടിലില്‍ ഒരു തെരുവ് നായ ചാടി കളിക്കുന്നതിന്റെ ഫോട്ടോ സഹിതമാണ് പുതിയ ആരോപണം. വിവിധ ടീമുകളുടെ  പ്രതിനിധികളും ഗെയിംസ് സംഘാടകരും തമ്മില്‍ നടന്ന യോഗത്തിലാണ് ഈ ഫോട്ടോ രംഗത്ത്‌ വന്നത്. ഗെയിംസ് ഗ്രാമത്തില്‍ നിന്നും എല്ലാ തെരുവ്‌ നായ്ക്കളെയും എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് പ്രതിനിധി സംഘങ്ങള്‍ ആവശ്യപ്പെട്ടു.

ടവറിന്റെ പുറം ഭാഗത്ത്‌ മുഴുവന്‍ ചണ്ടിയും മറ്റ് മാലിന്യങ്ങളും നിറഞ്ഞു കിടക്കുകയാണ് എന്ന് കാനഡയില്‍ നിന്നുമുള്ള സംഘം അറിയിച്ചു. ഇവിടെ വൈദ്യുത കമ്പികള്‍ അപകടകരമായ വിധത്തില്‍ തുറന്നു കിടക്കുന്നു എന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് കളിക്കാരുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നു എന്നും ഇവര്‍ പറഞ്ഞു.

തങ്ങളുടെ കട്ടിലുകളില്‍ നിര്‍മ്മാണ തൊഴിലാളികള്‍ കിടന്നുറങ്ങുന്നത് കണ്ടു എന്നാണു ഇംഗ്ലണ്ടില്‍ നിന്നും സ്കൊട്ട്ലാന്‍ഡില്‍ നിന്നുമുള്ള സംഘത്തിന്റെ പരാതി.

ഗെയിംസ് ഗ്രാമത്തിനകത്ത് തൊഴിലാളികള്‍ പൊതു സ്ഥലത്ത് മൂത്രമൊഴിക്കുന്നതും അന്യ രാജ്യങ്ങളില്‍ നിന്നും വന്ന പ്രതിനിധികളെ ഏറെ വിഷമിപ്പിക്കുന്നു.

ഇതിനു പുറമെയാണ് എല്ലായിടത്തും ദൃശ്യമായ നായ്ക്കളുടെ കാഷ്ഠം.

ഇത്തരം വൃത്തിഹീനമായ, അനാരോഗ്യകരമായ സാഹചര്യങ്ങളിലേക്ക് തങ്ങളുടെ കളിക്കാരെ കൊണ്ട് വരാന്‍ ആവില്ല എന്ന് ന്യൂസീലാന്‍ഡ് അടക്കമുള്ള ചില രാജ്യങ്ങള്‍ അറിയിച്ചു.

എന്നാല്‍ ഇത് “ഞങ്ങളുടെ” രാജ്യത്തെയും “നിങ്ങളുടെ” രാജ്യത്തെയും ശുചിത്വ സങ്കല്‍പ്പങ്ങളുടെ അന്തരം കൊണ്ട് തോന്നുന്നതാണ് എന്നായിരുന്നു ഒരു പത്ര സമ്മേളനത്തില്‍ ഗെയിംസിന്റെ സംഘാടക സമിതി ജന. സെക്രട്ടറി ലളിത് ഭാനോട്ടിന്റെ മറുപടി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗെയിംസ് : കുറ്റക്കാരെ വെറുതെ വിടില്ലെന്ന് സോണിയ

August 19th, 2010

cwg-2010-logo-epathramന്യൂഡല്‍ഹി : കോമണ്‍ വെല്‍ത്ത് ഗെയിംസ് നടത്തിപ്പില്‍ സാമ്പത്തിക ക്രമക്കേട്‌ നടത്തിയ ആരെയും വെറുതെ വിടില്ല എന്ന് കോണ്ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു. ഗെയിംസ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ എല്ലാവരുടെയും സഹകരണം ആവശ്യമാണ്‌. ഇത് വ്യക്തിപരമോ ഏതെങ്കിലും ഒരു പാര്‍ട്ടിയുടേയോ വിജയമല്ല, രാഷ്ട്രത്തിന്റെ തന്നെ വിജയമാണ് എന്നതിനാലാണ് പ്രധാന മന്ത്രി തന്നെ നേരിട്ട് പ്രശ്നത്തില്‍ ഇടപെട്ടത്. രാഷ്ട്രത്തിന്റെ അഭിമാനത്തിന്റെ പ്രശ്നമാണിത് എന്നും കോണ്ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ യോഗം അഭിസംബോധന ചെയ്തു കൊണ്ട് സോണിയാ ഗാന്ധി പ്രസ്താവിച്ചു.

ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കുന്ന വേളയില്‍ ഇത് മറക്കരുത്. ഗെയിംസ് സമാപിച്ചാല്‍ ഉടന്‍ തന്നെ ആരോപണങ്ങളെ കുറിച്ച് സര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തും. കുറ്റാക്കാരെ ആരെയും വെറുതെ വിടില്ല.

അനധികൃത ഖനനം തടയേണ്ടതിന്റെ ആവശ്യകത ഊന്നി പറഞ്ഞ സോണിയ ആദിവാസി ഗോത്ര വര്‍ഗ്ഗക്കാരുടെ വികസനം ഗൌരവമായി കണക്കിലെടുക്കണം എന്നും ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മലയാളിയുടെ ഗോളില്‍ ബംഗാളിനു വിജയം

August 9th, 2010

denson-devadas-epathramകൊല്‍ക്കത്ത :  പതിനൊന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം, മലയാളി താരം ഡെന്‍സണ്‍ ദേവദാസ് എന്ന കളിക്കാരന്‍റെ മികവില്‍  ബംഗാളിന് സന്തോഷ്‌ ട്രോഫി കിരീടം. അറുപത്തി നാലാമത് അന്തര്‍ സംസ്ഥാന ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കരുത്തരായ പഞ്ചാബിനെ യാണ് ബംഗാള്‍ ഒന്നിനെതിരെ രണ്ടു ഗോളു കള്‍ക്ക് മറി കടന്നത്.  ബംഗാളിന്‍റെ മുപ്പതാം ദേശീയ കിരീടം ആണിത്.  മുന്‍പ്‌ എട്ടു തവണ ചാമ്പ്യന്മാരായ പഞ്ചാബിന്‍റെ പ്രതിരോധത്തെ തകര്‍ത്താണ് ആതിഥേയ രായ വംഗനാടന്‍ കുതിരകള്‍ സന്തോഷ്‌ ട്രോഫി ഉയര്‍ത്തി യത്. കളിയുടെ ആദ്യ പകുതിയില്‍ പഞ്ചാബ് മുന്നിട്ടു നിന്നു. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിലും  രണ്ടാം പകുതിയുടെ എഴുപത്തി എട്ടാം മിനുട്ടി ലുമായി   ഡെന്‍സണ്‍ ദേവദാസി ലൂടെ ബംഗാള്‍ വിജയം ഉറപ്പി ക്കുക യായിരുന്നു.

santhosh-trophy-winners-epathram

സന്തോഷ്‌ട്രോഫി ജേതാക്കളായ ബംഗാള്‍ ടീം

കണ്ണൂര്‍ സ്വദേശി യായ ഡെന്‍സണ്‍ ദേവദാസ്, വിവാ കേരള യുടെ മദ്ധ്യ നിരയില്‍ കളിക്കവെയാണ്, ബംഗാള്‍ ടീമായ ചിരാഗ് യുണൈറ്റഡ് ലേക്ക് ചേക്കേറിയത്. അത് കൊണ്ടാണ്  ഡെന്‍സന്‍റെ സേവനം ബംഗാളിന് ലഭ്യമായത്.

-തയ്യാറാക്കിയത്:- ഹുസ്സൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കല്‍മാഡിക്കെതിരെ നടപടി ഉണ്ടാവും

August 4th, 2010

suresh-kalmadi-epathramന്യൂഡല്‍ഹി : കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ടു ഉയര്‍ന്നു വന്ന അഴിമതി ആരോപണങ്ങളുടെ പേരില്‍ ഗെയിംസിന്റെ സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡിക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കാന്‍ നിര്‍ബന്ധിതമാകും എന്ന് സൂചന. എന്നാല്‍ ഗെയിംസുമായി ബന്ധപ്പെട്ടു അഴിമതി ആരോപണം പരസ്യമായാല്‍ ഉണ്ടാവുന്ന നാണക്കേട് ഒഴിവാക്കാന്‍ ഗെയിംസ് തീരും വരെ കോണ്ഗ്രസ് നേതൃത്വം കാത്തിരിക്കാനാണ് സാധ്യത.

ബ്രിട്ടീഷ്‌ കമ്പനിയായ എ. എം. ഫിലിംസിനു രണ്ടര ലക്ഷം പൌണ്ട് അധികം നല്‍കിയത് എന്തിനാണെന്ന ചോദ്യത്തിന് ഇത് വരെ കല്‍മാഡി വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല. ഇത് കൂടാതെ വ്യായാമ ഉപകരണങ്ങള്‍, എയര്‍ കണ്ടീഷണറുകള്‍, ഫ്രിഡ്ജുകള്‍ എന്നിങ്ങനെ ഒട്ടനവധി സാധന സാമഗ്രികള്‍ വാങ്ങിയതിലും വന്‍ തോതില്‍ ക്രമക്കേട്‌ നടന്നതായി ആരോപണമുണ്ട്. കല്‍മാഡിയുടെ വലം കൈയ്യായ ടി. എസ്. ദര്ബാരിയെ എക്സിക്യൂട്ടിവ്‌ ബോര്‍ഡില്‍ നിന്നും പുറത്താക്കാനുള്ള സ്പോര്‍ട്ട്സ് സെക്രട്ടറിയുടെ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ ഇത് വരെ കല്‍മാഡി അനുവാദം നല്‍കിയിട്ടുമില്ല.

അഴിമതി നടത്തിയതിനു പ്രതിഫലമായി ദര്‍ബാരി 28 ലക്ഷം രൂപയ്ക്കുള്ള വജ്രങ്ങള്‍ യു.എ.ഇ. വഴി ഇന്ത്യയിലേക്ക്‌ കടത്തിയതായും ആരോപണമുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

11 of 14101112»|

« Previous Page« Previous « തരൂര്‍ സുനന്ദ വിവാഹം ഉത്രാടത്തിന്
Next »Next Page » ലേ യില്‍ മരണം 130, 500 പേരെ കാണാനില്ല »



  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine