ഗുജറാത്ത് കലാപം : രേഖകൾ നശിപ്പിച്ചെന്ന് സർക്കാർ സമ്മതിച്ചു

November 2nd, 2012

narendra-modi-epathram

അഹമ്മദാബാദ് : 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചില രേഖകൾ നശിപ്പിച്ചതായി ഗുജറാത്ത് സർക്കാർ ജസ്റ്റിസ് നാനാവതി കമ്മീഷൻ മുൻപാകെ സമ്മതിച്ചു. ഗുജറാത്തിൽ കലാപം നടക്കുമ്പോൾ സർക്കാറിന്റെ ഭാഗത്തു നിന്നും കുറ്റകരമായ നിഷ്ക്രിയത്വം ഉണ്ടായതായി സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട ഐ. എ. എസ്. ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്റെ വാദത്തിന് ഉപോൽബലകമായ ചില രേഖകളാണ് നശിപ്പിക്കപ്പെട്ടത്. ഈ രേഖകൾ കമ്മീഷൻ സമക്ഷം ഹാജരാക്കണം എന്ന ഭട്ടിന്റെ ആവശ്യം നിരാകരിക്കപ്പെട്ടതിനെ തുടർന്ന് ഭട്ട് ഹൈക്കോടതിയിൽ ഒരു പൊതു താൽപര്യ ഹർജി നൽകി. ഈ രേഖകൾ നശിപ്പിക്കപ്പെട്ടതായി അന്ന് ഒരു സർക്കാർ അഭിഭാഷകൻ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഇത് സർക്കാർ ഉടൻ തന്നെ നിഷേധിച്ചു. ഭട്ടിന്റെ ആവശ്യം അംഗീകരിച്ച ഹൈക്കോടതി ഈ രേഖകൾ ഭട്ടിന് ലഭ്യമാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. കോടതി നിർദ്ദേശപ്രകാരം രേഖകൾ ഉടൻ ഹാജരാക്കാം എന്ന് അഡ്വക്കേറ്റ് ജനറൽ കോടതിയിൽ സമ്മതിക്കുകയും ചെയ്തു. എന്നാൽ ഭട്ട് ആവശ്യപ്പെട്ട 47 രേഖകളിൽ വെറും 16 എണ്ണം മാത്രമാണ് സർക്കാർ ഹാജരാക്കിയത്. ബാക്കിയുള്ളവ ചട്ടപ്പടി നടപടി അനുസരിച്ച് ഒരു വർഷം കഴിഞ്ഞപ്പോൾ നശിപ്പിച്ചു എന്നാണ് ഗുജറാത്ത് സർക്കാർ ഇപ്പോൾ പറയുന്നത്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഫസീഹ് മഹ്മൂദിനെ അറസ്റ്റ് ചെയ്തു

October 23rd, 2012

faseeh-mahmood-ePathram ന്യൂദല്‍ഹി : 2010ല്‍ ബാംഗ്ളൂരിലെ ചിന്നസ്വാമി സ്റ്റേഡിയ ത്തില്‍ നടന്ന സ്ഫോടന ത്തിലെയും ദല്‍ഹി ജുമാ മസ്ജിദ് വെടിവെപ്പിലെയും സൂത്രധാരന്‍ എന്ന് കരുതപ്പെടുന്ന ഇന്ത്യന്‍ മുജാഹിദീന്‍ എന്ന തീവ്രവാദ സംഘടന യിലെ അംഗമായിരുന്ന ഫസീഹ് മഹ്മൂദിനെ അറസ്റ്റ് ചെയ്തു.

തീവ്രവാദ ബന്ധം ആരോപിച്ച് സൗദി അറേബ്യയില്‍ തടവില്‍ കഴിയുക യായിരുന്ന ഫസീഹിനെ സൗദി ഇന്ത്യ യിലേക്കു നാടു കടത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

ബീഹാറിലെ ദര്‍ഭംഗ സ്വദേശിയും എഞ്ചിനീയറുമായ ഫസീഹ് മുഹമ്മദിനെ 2012 ജൂണില്‍ സൗദി അറേബ്യ യില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്ര ത്തില്‍ തടവിലിട്ടതായിരുന്നു. സൗദി അറേബ്യ യുമായി കുറ്റവാളി കൈമാറ്റ കരാര്‍ ഇല്ലാത്തതു മൂലം ഇയാളുടെ വിട്ടു കിട്ടല്‍ നീണ്ടു പോയി.

faseeh-with-wife-nikath-parveen-ePathram

ഫസീഹിനെക്കുറിച്ച് വിവരം ഒന്നും ഇല്ലെന്നും കേന്ദ്ര സുരക്ഷാ ഏജന്‍സിയുടെ കസ്റ്റഡിയില്‍ ഉണ്ടെന്ന് കരുതുന്നു എന്നും കാണിച്ച് ഭാര്യ നിഖാത് പര്‍വീണ്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ ഒത്തു കളിച്ച് തന്റെ ഭര്‍ത്താവിനെ ഒളിപ്പിച്ചിരിക്കുക യാണ് എന്ന് നിഖാത് കോടതിയില്‍ ആരോപിച്ചിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാന്‍ ചാരനെന്ന് സംശയിക്കുന്ന ആള്‍ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍

September 18th, 2012
ചെന്നൈ: പാക്കിസ്ഥാന്‍ ചാരനെന്ന് സംശയിക്കുന്ന ആളെ തമിഴ്‌നാട് പോലീസ് അറസ്റ്റു ചെയ്തു. തഞ്ചാവൂര്‍ സ്വദേശി തമീര്‍ അന്‍സാരി (33) ആണ് പിടിയിലായത്. പച്ചക്കറി വ്യാപാരത്തിനെന്ന വ്യാജേന ഇടയ്ക്കിടെ ശ്രീലങ്ക സന്ദര്‍ശിക്കുന്ന ഇയാള്‍ കൊളൊമ്പോയിലെ ശ്രീലങ്കന്‍ ഹൈക്കമ്മീഷ്ണര്‍ വഴി പാക്കിസ്ഥാന്‍ ഇന്റലിജെന്‍സ് ഏജന്‍സിക്ക് വിവരങ്ങള്‍ കൈമാറുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. വെല്ലിങ്ങ്ടണിലെ സൈനിക പരിശീലന അക്കാദമി,  നാവിക സേനയുടെ ആസ്ഥാനങ്ങള്‍, കാരയ്ക്കല്‍ തുറമുഖം തുടങ്ങിവയുടെ ചിത്രങ്ങളും സ്കെച്ചുകളും ഉള്‍പ്പെടെ ഉള്ള രേഖകള്‍ ഇയാളില്‍ നിന്നും പിടിച്ചെടുത്തതായി സൂചനയുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരികയാണ്. ഇന്ത്യന്‍ നാവിക സേനയുടെ മുങ്ങിക്കപ്പലുകള്‍ ഉള്‍പ്പെടെ ചില പ്രധാനപ്പെട്ട പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഇയാള്‍ ശ്രമിച്ചതായി ഐ.ജി.അഭാഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആര്‍.എസ്.എസ്. മുന്‍ മേധാവി കെ. എസ്. സുദര്‍ശന്‍ അന്തരിച്ചു

September 15th, 2012

ks-sudarshan-epathram

റായ്പൂര്‍: ആര്‍. എസ്. എസിന്റെ മുന്‍ മേധാവി കെ. എസ്. സുദര്‍ശന്‍ (81) അന്തരിച്ചു. ഇന്നു രാവിലെ 6.30 നു റായ്പൂരിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ വൈകീട്ട് മൂന്നു മണിയോടെ നാഗ്‌പൂരില്‍ നടക്കും. 2000 മുതല്‍ 2009 വരെ ആര്‍. എസ്. എസിന്റെ അഞ്ചാമത്തെ സര്‍ സംഘ ചാലക് ആയിരുന്നു സുദര്‍ശൻ. കര്‍ണ്ണാടകയിലെ കുപ്പള്ളി ഗ്രാമത്തില്‍ 1931 ജൂണ്‍ 18 നാണ് സുദര്‍ശന്റെ ജനനം. കന്നഡ ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച കുപ്പള്ളി സീതാരാമയ്യ സുദര്‍ശന്‍ എന്ന കെ. എസ്. സുദര്‍ശന്‍ വളരെ ചെറു പ്രായത്തില്‍ തന്നെ സ്വയം സേവകനായി ചേര്‍ന്നു. ആറു ദശാബ്ദത്തോളം ആര്‍. എസ്. എസിന്റെ പ്രചാരകനായി ഇന്ത്യയില്‍ ഉടനീളം പ്രവര്‍ത്തിച്ചു. സാഗര്‍ സര്‍വ്വകലാശാലയില്‍ നിന്നും എഞ്ചിനീയറിങ്ങ് ബിരുദം എടുത്ത ശേഷം സംഘത്തിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയി.

1954-ല്‍ മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറി. സുദര്‍ശന്റെ സംഘടനാ പാടവം തിരിച്ചറിഞ്ഞ എം. എസ്. ഗോള്‍വര്‍ക്കര്‍ അദ്ദേഹത്തിനു വേണ്ട പ്രോത്സാഹനങ്ങള്‍ നല്‍കി. കന്നഡ കൂടാതെ ഹിന്ദി, ഇംഗ്ലീഷ്, മറാഠി, ചത്തീസ് ഗാര്‍ഹി തുടങ്ങി വിവിധ ഭാഷകളില്‍ ഉണ്ടായിരുന്ന സ്വാധീനവും പ്രഭാഷണങ്ങളില്‍ ഉള്ള വൈഭവവും അദ്ദേഹത്തെ വളരെ വേഗം പ്രവര്‍ത്തകരിലും ജനങ്ങളിലും പ്രിയപ്പെട്ടവനാക്കി മാറ്റി. 1964-ല്‍ സുദര്‍ശന്‍ ആര്‍. എസ്. എസിന്റെ മധ്യ ഭാരത പ്രാന്ത പ്രചാരകനായി മാറി. മികച്ച വാഗ്മിയായിരുന്ന സുദര്‍ശന് വിവിധ വിഷയങ്ങളില്‍ അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്നു.   1979-ല്‍ ആര്‍. എസ്. എസ്. ബൌദ്ധിഖ് പ്രമുഖ് ആയി. 1990-ല്‍ ആര്‍. എസ്. എസ്. ജോയന്റ് ജനറല്‍ സെക്രട്ടറിയുമായി.

ആര്‍. എസ്. എസിന്റെ നയപരിപാടികള്‍ ആവിഷ്കരിക്കുന്നതില്‍ എന്നും സുദര്‍ശന്‍ മുന്‍ പന്തിയില്‍ ഉണ്ടായിരുന്നു. വിട്ടുവീഴ്ചയില്ലാത്തതും ശക്തമായതുമായ അദ്ദേഹത്തിന്റെ നിലപാടുകള്‍ പലപ്പോഴും മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഈ നിലപാടുകള്‍ പലപ്പോഴും വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. എൻ. ഡി. എ. സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങളെ കുറിച്ച് നടത്തിയ വിമര്‍ശനങ്ങളും 2005-ല്‍ അദ്വാനിയും വാജ്‌പേയിയും യുവ തലമുറക്ക് വഴി മാറണമെന്ന അഭിപ്രായങ്ങളും വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. സ്വദേശി ജാഗരണ്‍ മഞ്ചിന്റെ പ്രധാന വക്താവായിരുന്നു സുദര്‍ശൻ.

ആരോഗ്യ പരമായ കാരണങ്ങളാല്‍ പദവികള്‍ ഒഴിഞ്ഞ് വിശ്രമ ജീവിതം നയിക്കുകയായിരുന്നു സുദര്‍ശൻ. മറവി രോഗ ബാധിതനായിരുന്ന സുദര്‍ശനെ കഴിഞ്ഞ മാസം മൈസൂരില്‍ വച്ച് പ്രഭാത സവാരിക്കിടെ കാണാതായത് ഏറെ പരിഭ്രാന്തി പരത്തിയിരുന്നു. സഹോദരന്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍  വഴി തെറ്റി ഒരു വീട്ടില്‍ കയറി വിശ്രമിക്കുകയായിരുന്ന അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാണ്ഡഹാര്‍ വിമാന റാ‍ഞ്ചലില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആള്‍ അറസ്റ്റില്‍

September 13th, 2012
ന്യൂഡെല്‍ഹി: കാണ്ഡഹാറിലേക്ക് ഇന്ത്യന്‍ യാത്രാവിമാനം തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ആളെ കാശ്മീരില്‍ അറസ്റ്റു ചെയ്തു. ജാവേദ് എന്ന് അറിയപ്പെടുന്ന മെഹ്‌റാജുദ്ദീന്‍ ദാന്‍ഡിനെയാണ്  കിശ്ത്വര്‍ ജില്ലയില്‍ വച്ച് കാശ്മീര്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വര്‍ഷങ്ങളായി കാശ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന ഒരു ഭീകരപ്രവര്‍ത്തകന്‍ ആണ് ഇയാള്‍ എന്നാണ് സൂചന. 1999 ഡിസംബര്‍ 24 നായിരുന്നു നേപ്പാളിലെ കാഠ്മണ്ഡുവില്‍ നിന്നും ദില്ലിയിലേക്ക് വരികയായിരുന്ന ഇന്ത്യന്‍ എയര്‍
ലൈന്‍സിന്റെ ഐ.സി.814 വിമാനം ഒരു സംഘം ഭീകരന്മാര്‍ റാഞ്ചിയത്. റാഞ്ചിയ വിമാനം അഫ്‌ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് കൊണ്ടു പോകുകയും തുടര്‍ന്ന് നടത്തിയ വിലപേശലില്‍ ഇന്ത്യയില്‍ തടവിലായിരുന്ന മൂന്ന് കൊടും ഭീകരന്മാരെ വിട്ടയക്കുകയും ചെയ്തു. അന്ന് കാണ്ഡഹാര്‍ വിമാന റാഞ്ചികള്‍കള്‍ക്ക് ആവശ്യമായ യാത്രാരേഖകള്‍ ഉള്‍പ്പെടെ നിരവധി സഹായങ്ങള്‍ ചെയ്തു കൊടുത്തത് ജാവേദ് ആണെന്ന് കരുതുന്നു. ഹിസ്ബുള്‍ മുജാഹിദീന്‍ പോലുള്ള ഭീകര സംഘടനകളുമായി ഇയാള്‍ക്ക് ബന്ധമുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കൂടംകുളം: ആണവ നിലയത്തിനെതിരെ കടലില്‍ കഴുത്തറ്റം വെള്ളത്തിലിറങ്ങി പ്രതിഷേധം
Next »Next Page » കൂടംകുളം – വി.എസ്. ഐക്യദാർഡ്യം പ്രഖ്യാപിച്ചു »



  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine