മഅദനി അറസ്റ്റില്‍

August 18th, 2010

madani-epathramകൊല്ലം : ഒരാഴ്ചക്കാലമായി നീണ്ടു നിന്ന അനിശ്ചിതത്വ ത്തിനൊടുവില്‍ ബാംഗ്ലൂര്‍ സ്ഫോടന ക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പി. ഡി. പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ കര്‍ണ്ണാടക പോലീസ് അറസ്റ്റു ചെയ്തു. അന്‍‌വാര്‍ശ്ശേരി യില്‍ മഅദനി തങ്ങുന്ന സ്ഥാപനത്തില്‍ നിന്നും ഉച്ചയോടെ ഒരു വാഹനത്തില്‍ കയറി പുറത്ത് പോകുവാന്‍ ശ്രമിക്കു ന്നതിനിടയില്‍ ആയിരുന്നു അറസ്റ്റ്. വാഹനം തടഞ്ഞ പോലീസ് സംഘം അറസ്റ്റ് വാറണ്ട് മദനിയ്ക്ക് കൈമാറി. കര്‍ണ്ണാടക – കേരള പോലീസ് സേനകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആയിരുന്നു അറസ്റ്റ്. അറസ്റ്റിലായ മഅദനിയെ തിരുവനന്തപുരത്തേക്ക് കൊണ്ടു പോകുമെന്നും, തുടര്‍ന്ന് വിമാന മാര്‍ഗ്ഗം കര്‍ണ്ണാടക യിലേയ്ക്കും കൊണ്ടു പോകും.

കനത്ത പോലീസ് ബന്തവസ്സാണ് അന്‍‌വാര്‍ശ്ശേരി യില്‍ ഉണ്ടായിരുന്നത്. അറസ്റ്റിന്റെ സമയത്ത് പൂന്തൂറ സിറാജ് അടക്കം പി. ഡി. പി. യുടെ പല നേതാക്കന്മാരും സ്ഥലത്തു ണ്ടായിരുന്നു. കൂടാതെ വലിയ ഒരു മാധ്യമ സംഘവും. കഴിഞ്ഞ കുറേ ദിവസങ്ങളായി മാധ്യമ പ്രവര്‍ത്തകര്‍ ഇവിടെ തമ്പടിച്ച്, മഅദനിയുടെ പത്ര സമ്മേളനവും പ്രാര്‍ത്ഥനയും പോലും ലൈവ് ആയി തന്നെ ചാനലുകളില്‍ കാണിച്ചിരുന്നു. കഴിഞ്ഞ ദിവസം മദനി നടത്തിയ പത്ര സമ്മേളനം വൈകാരികമായ പല രംഗങ്ങള്‍ക്കും വേദിയായി. താന്‍ തെറ്റുകാരനല്ലെന്നും അറസ്റ്റ് വാറണ്ടിന്റെ പശ്ചാത്തലത്തില്‍ അടുത്തുള്ള കോടതിയില്‍ കീഴടങ്ങും എന്നും മഅദനി പറഞ്ഞിരുന്നു.

ബാംഗ്ലൂര്‍ സ്ഫോടന ക്കേസില്‍ 31-ആം പ്രതിയായി ചേര്‍ക്കപ്പെട്ടിട്ടുള്ള മഅദനിയുടെ മുന്‍‌കൂര്‍ ജ്യാമാപേക്ഷ കര്‍ണ്ണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഒരാഴ്ച മുമ്പ് മഅദനിയെ അറസ്റ്റു ചെയ്യുവാനായി കര്‍ണ്ണാടക പോലീസ് കേരളത്തില്‍ എത്തിയത്. മഅദനിയുടെ അറസ്റ്റിനായി എല്ലാ വിധ സഹായവും കര്‍ണ്ണാടക പോലീസിനു കേരള ആഭ്യന്തര വകുപ്പ് വാഗ്ദാനം നല്‍കിയെങ്കിലും അറസ്റ്റ് നീണ്ടു പോയി. ഇതോടെ കേരളത്തിലും കര്‍ണ്ണാടകത്തിലും പല രാഷ്ടീയ വിവാദങ്ങള്‍ക്കും ഇത് തിരി കൊളുത്തി. അറസ്റ്റ് വൈകുന്നതില്‍ കര്‍ണ്ണാടക ആഭ്യന്തര മന്ത്രി കഴിഞ്ഞ ദിവസം കേരളത്തെ വിമര്‍ശിച്ചിരുന്നു. മഅദനിയുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കുവാന്‍ ഇരിക്കുന്ന സാഹചര്യത്തില്‍ അറസ്റ്റ് വൈകിപ്പിക്കണം എന്ന് ചില മത നേതാക്കന്മാര്‍ ആവശ്യപ്പെട്ടിരുന്നു.

നിയമം നടപ്പിലാക്കുന്നതില്‍ കാലവിളംബം വരുത്തിയത്‌ എന്തിന്റെ പേരിലായാലും, വന്‍ തോതില്‍ മാധ്യമ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഇത് വഴി വെയ്ക്കുകയും, കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ അന്‍‌വാര്‍ശ്ശേരി എന്ന യത്തീംഖാന ഒരു ശ്രദ്ധാകേന്ദ്ര മാവുകയും ചെയ്തു.

-

വായിക്കുക: , , ,

1 അഭിപ്രായം »

മദനിയുടെ അറസ്റ്റ്‌ ആസന്നം

August 11th, 2010

madani-epathramതിരുവനന്തപുരം : കര്‍ണ്ണാടകയില്‍ നിന്നുള്ള ഒരു പോലീസ്‌ സംഘം ഇന്നലെ കേരളത്തില്‍ എത്തിയതോടെ 2008ലെ ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ പി. ഡി. പി. നേതാവ്‌ അബ്ദുല്‍ നാസര്‍ മദനി ഏതു നിമിഷവും പോലീസ്‌ പിടിയിലാവും എന്നുറപ്പായി. പോലീസ്‌ സംഘം സംസ്ഥാനത്ത് എത്തിയ വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് ഇന്നലെ കൊല്ലം നഗരത്തില്‍ ചെറിയ തോതിലുള്ള സംഘര്‍ഷാവസ്ഥ ഉടലെടുത്തു. നൂറു കണക്കിന് പി. ഡി. പി. പ്രവര്‍ത്തകര്‍ നഗരത്തില്‍ ഒത്തു കൂടുകയും മദനിക്ക്‌ അനുകൂലമായി മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. എന്ത് വില കൊടുത്തും മദനിയുടെ അറസ്റ്റ്‌ തങ്ങള്‍ തടയും എന്നായിരുന്നു പ്രതിഷേധക്കാരുടെ മുന്നറിയിപ്പ്‌.

കര്‍ണ്ണാടകയില്‍ നിന്നും പോലീസ്‌ കമ്മീഷണറുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ എത്തിയ സംഘം ഇന്നലെ മദനി തങ്ങുന്ന കൊല്ലം നഗരത്തിലേക്ക് തിരിച്ചു.

ഈ പ്രദേശത്ത് ഏറെ ജന പിന്തുണയുള്ള മദനിയുടെ അറസ്റ്റ്‌ ക്രമ സമാധാന പ്രശ്നങ്ങള്‍ സംജാതമാക്കും എന്ന് ആശങ്കയുണ്ട്. എന്നാല്‍ കര്‍ണ്ണാടക ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയ സാഹചര്യത്തില്‍ മദനിയെ അറസ്റ്റ്‌ ചെയ്യാന്‍ ആവശ്യമായ എല്ലാ സഹായവും കേരളാ പോലീസ്‌ ബാംഗളൂരില്‍ നിന്നും വന്ന പോലീസ്‌ സംഘത്തിന് ഉറപ്പു നല്‍കിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മദനിയുടേത് ന്യൂനപക്ഷ പീഡനമാ‍യി കാണേണ്ടതില്ല – കാരാട്ട്

August 10th, 2010

പി.ഡി.പി. നേതാവ് അബ്ദുള്‍നാസര്‍ മദനി അനുഭവിക്കുന്നത് ന്യൂനപക്ഷ പീഡനവുമായി ബന്ധപ്പെടുത്തേ ണ്ടതില്ലെന്ന് സി. പി. എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി. ബി. ജെ. പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ന്യൂന പക്ഷങ്ങള്‍ പീഡന ത്തിനിരയാ കുന്നതായി കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ മദനി ഉള്‍പ്പെട്ടിരിക്കുന്നത് ബോബ് സ്ഫോടനവുമായി ബന്ധപ്പെട്ട കേസിലാണ്. ക്രിമിനല്‍ കേസിനെ ന്യൂനപക്ഷ പീഡനവുമായി കൂട്ടി ക്കുഴയ്ക്കേണ്ടതില്ലെന്നും അതിനാല്‍ ഇതു സംബന്ധിച്ച അന്വേഷണങ്ങള്‍ തുടരട്ടെ എന്നും അദ്ദേഹം പറഞ്ഞു. കര്‍ണ്ണാടകയിലെ ബി. ജെ. പി. സര്‍ക്കാര്‍ മദനിയ്ക്കെതിരെ സ്വീകരിക്കുന്ന നടപടിയെ കുറിച്ചു പ്രതികരി ക്കുകയായിരുന്നു അദ്ദേഹം.

-

വായിക്കുക: ,

1 അഭിപ്രായം »

കൂടുതല്‍ സൈന്യം കാശ്മീരിലേക്ക്

August 3rd, 2010

kashmir-violence-curfew-epathram

ന്യൂഡല്‍ഹി : ക്രമ സമാധാന നില അനുദിനം വഷളായി കൊണ്ടിരിക്കുന്ന കാശ്മീര്‍ താഴ്വരയിലേയ്ക്ക് കൂടുതല്‍ സൈന്യത്തെ വിന്യസിക്കാന്‍ കേന്ദ്ര നേതൃത്വം തീരുമാനമായി. മുഖ്യ മന്ത്രി ഒമര്‍ അബ്ദുള്ള, പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം എന്നിവരുമായി നടത്തിയ സുദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കൂടുതല്‍ അര്‍ദ്ധ സൈനികരെ കാശ്മീരിലേയ്ക്ക് അയയ്ക്കാന്‍ തീരുമാനം കൈക്കൊണ്ടത്. രാഷ്ട്രീയമായ ഏതൊരു പരിഹാരത്തിനും സ്ഥിതി ഗതികള്‍ സാധാരണ നിലയില്‍ ആവേണ്ടത് അത്യാവശ്യം ആയത് കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്‌ എന്ന് ചര്‍ച്ചകള്‍ക്ക് ശേഷം കാശ്മീര്‍ മുഖ്യ മന്ത്രി ഒമര്‍ അബ്ദുള്ള അറിയിച്ചു.

മുഖ്യ മന്ത്രിയെ മാറ്റുക, ഗവര്‍ണറെ അധികാരം ഏല്‍പ്പിക്കുക, കൂടുതല്‍ സൈന്യത്തെ വിന്യസിക്കുക എന്നിങ്ങനെ മൂന്നു പോംവഴികളാണ് കേന്ദ്രത്തിനു മുന്‍പില്‍ ഉണ്ടായിരുന്നത് എന്നാണു സൂചന. ഒമര്‍ അബ്ദുള്ളയ്ക്കെതിരെ താഴ്വരയില്‍ വികാരം ശക്തമാണെങ്കിലും തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ അട്ടിമറിയ്ക്കേണ്ട എന്നാണു കേന്ദ്രത്തിന്റെ നിലപാട്. സുരക്ഷാ സൈനികരുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അമര്‍നാഥ് യാത്ര സമാധാന പരമായിരുന്നു എന്നതും ഒരു സൈനിക നടപടിയ്ക്ക് അനുകൂലമായ തീരുമാനം എടുക്കാന്‍ പ്രേരകമായി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാശ്മീര്‍ : 7 പേര്‍ കൂടി കൊല്ലപ്പെട്ടു

August 2nd, 2010

violence-in-kashmir-epathram

ശ്രീനഗര്‍ : അക്രമം ആളിപ്പടരുന്ന കാശ്മീര്‍ താഴ്വരയില്‍ ഇന്നലെ നടന്ന അക്രമാസക്തമായ പ്രതിഷേധ പ്രകടനങ്ങളില്‍ 7 പേര്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഇവിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി. ക്രമ സമാധാന നില താറുമാറായ ഇവിടെ ജനക്കൂട്ടം പോലീസ്‌ സ്റ്റേഷനുകളും വാഹനങ്ങളും നശിപ്പിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്യുകയാണ്.

ദക്ഷിണ കാശ്മീരിലെ പുല്‍വാമാ ജില്ലയിലെ ഖ്രൂ പോലീസ്‌ സ്റ്റേഷന്‍ ഞായറാഴ്ച ആക്രമിച്ച ജനക്കൂട്ടം. സ്റ്റേഷന്റെ ഉള്ളില്‍ ഇരച്ചു കയറുകയും സ്റ്റേഷന് തീ ഇടുകയും ചെയ്തു. സ്റ്റേഷന്റെ അകത്തു സൂക്ഷിച്ചിരുന്ന ഗ്യാസ്‌ സിലിണ്ടര്‍ തീ പിടിച്ചു പൊട്ടി തെറിച്ചാണ് പോലീസ്‌ സ്റ്റേഷനില്‍ സ്ഫോടനം നടന്നത് എന്ന് പോലീസ്‌ അറിയിച്ചു. സ്ഫോടനത്തില്‍ 4 പേര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സ്റ്റേഷന്‍ ആക്രമിക്കാനെത്തിയ ജനക്കൂട്ടത്തിനു നേരെ പോലീസ്‌ നടത്തിയ വെടി വെപ്പില്‍ പതിനേഴുകാരിയായ ഒരു പെണ്‍കുട്ടി കൊല്ലപ്പെടുകയും 3 പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു.

ഇതേ ജില്ലയിലെ തന്നെ പാമ്പോര്‍ പോലീസ്‌ സ്റ്റേഷനും ജനക്കൂട്ടം ആക്രമിക്കുകയുണ്ടായി. ഈ ആക്രമണത്തിലും രണ്ടു പേര്‍ കൊല്ലപ്പെട്ടു.

അനന്ത്‌നാഗ്, ലസ്ജാന്‍, സീവാന്‍, നിഷാത്, ഷാ മോഹല്ല പരിമ്പൊറ, നൌഹട്ട, റായ്നാവരി, ഖന്യാര്‍, ബാരാമുള്ള, സോപോര്‍, നായ്ട്ഖായ്, ഗാന്ടെര്‍ബാല്‍, ഗലന്തര്‍, ഫ്രൈസ്തബാല്‍, ബര്സൂ, കാട്ലാബാല്‍, ഖന്നാബാല്‍, പിന്ഗ്ലാന, സിരിഗുഫ്‌വാര എന്നിവിടങ്ങളിലെല്ലാം അക്രമം തുടരുകയാണ്.

ഇതിനിടെ കേന്ദ്ര ക്യാബിനറ്റ്‌ സുരക്ഷാ കമ്മിറ്റി ഒരു മാസത്തിനകം രണ്ടാമതും യോഗം ചേര്‍ന്ന് താഴ്വരയിലെ സുരക്ഷാ സ്ഥിതി ഗതികള്‍ വിലയിരുത്തി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കാശ്മീര്‍ പുകയുന്നു
Next »Next Page » കൂടുതല്‍ സൈന്യം കാശ്മീരിലേക്ക് »



  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine