നവംബർ 8 : കരി ദിനം ആയി ആചരിക്കും

November 8th, 2017

black-day-demonetisation-currency-notes-banned-ePathram
ന്യൂഡൽഹി : സ്വതന്ത്ര ഭാരത ത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായ നോട്ടു നിരോധന ത്തിന്റെ ഒന്നാം വാർഷിക ദിനമായ നവംബർ 8 ‘കരി ദിനം’ ആയി ആചരി ക്കു വാൻ പ്രതിപക്ഷ കക്ഷി കളും രാജ്യത്തെ സെക്കുലർ പാർട്ടി കളും ആഹ്വാനം ചെയ്തു.

കഴിഞ്ഞ വര്‍ഷം ഇതേ ദിവസം വരെ ഉപയോ ഗിച്ചു വന്നി രുന്ന 500 രൂപ യുടേയും 1000 രൂപ യു ടേയും നോട്ടു കൾ നിർത്ത ലാക്കുന്നു എന്ന് രാത്രി എട്ടു മണിക്ക് രാജ്യ ത്തെ അഭി സംബോ ധന ചെയ്യുന്നതിനിടെ പ്രധാന മന്ത്രി നരേന്ദ്ര മോഡി പ്രഖ്യാ പിച്ചു. വിനിമയം ചെയ്തു വന്ന കറൻസി നോട്ടു കളിൽ 86 ശത മാനവും ഒറ്റയടിക്ക് അസാധു വാക്കി യതോടെ ജന ജീവി തവും അതോ ടൊപ്പം സമ്പദ് രംഗവും അവതാള ത്തിലായി.

കള്ള പ്പണം, കള്ള നോട്ട്, ഭീകരത, നികുതി വെട്ടിപ്പ് എന്നിവ തടയുവാനും കറന്‍സി രഹിത സമ്പദ് വ്യവസ്ഥ  യി ലേക്ക് രാജ്യത്തെ നയിക്കു വാനും ആയി ട്ടാണ് 15.44 ലക്ഷം കോടി രൂപയുടെ നോട്ടുകൾ ഒറ്റയടിക്ക് അസാധു വാക്കുന്നത് എന്നാ യിരുന്നു സര്‍ക്കാര്‍ വിശദീ കരണം.

എന്നാൽ മോഡി സർക്കാരിന്റെ നോട്ടു നിരോ ധനവും പിന്നീട് നടപ്പാക്കിയ ചരക്കു സേവന നികുതി (ജി. എസ്. ടി.) സംവി ധാനവും പൂർണ്ണ പരാ ജയ മാണ് എന്ന് ബി. ജെ. പി. യുടെ തൊഴിലാളി സംഘടന യായ ബി. എം. എസ്. തുറഞ്ഞു പറഞ്ഞു കഴിഞ്ഞു.

മാത്രമല്ല മുതിർന്ന ബി. ജെ. പി. നേതാവ് യശ്വന്ത് സിൻഹ, മുൻ കേന്ദ്ര മന്ത്രിയും മാധ്യമ പ്രവർ ത്ത കനുമായ അരുൺ ഷൂരി, മുൻ പ്രധാന മന്ത്രി മൻ മോഹൻ സിംഗ്, കോൺഗ്രസ്സ് നേതാവ് എ. കെ. ആന്റണി തുടങ്ങിയ വർ പ്രധാന മന്ത്രി നരേന്ദ്ര മോഡി യുടെ തെറ്റായ സാമ്പത്തിക നയ ങ്ങൾക്ക് എതിരെ വന്നു കഴി ഞ്ഞി രുന്നു.

നോട്ട് നിരോധന ത്തിന്റെ ഒന്നാം വാർഷിക ദിന ത്തിൽ സോഷ്യൽ മീഡിയ യിലെ പ്രൊഫൈൽ ചിത്രം കറുപ്പ് നിറമാക്കി  പ്രതി ഷേധി ക്കുവാന്‍ പശ്ചിമ ബംഗാൾ മുഖ്യ മന്ത്രി മമതാ ബാനർജി യുടെ ആഹ്വാനം ഏറെ ചർച്ച ചെയ്യ പ്പെട്ടു കഴിഞ്ഞു.

കോണ്‍ഗ്രസ്സ്, സി. പി. എം, തൃണ മൂൽ കോൺഗ്രസ്സ് തുടങ്ങി 18 പ്രതി പക്ഷ പാർട്ടി കളാണ്‌ രാജ്യ വ്യാപക മായി നവംബർ 8 കരി ദിനം ആയി ആചരി ക്കുന്നത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

നോട്ട്​ നിരോധനം അബദ്ധമായിരുന്നു : മന്‍മോഹന്‍ സിംഗ്

November 7th, 2017

manmohan-singh-epathram
ന്യൂഡൽഹി : നോട്ട് നിരോധനം മണ്ടത്തരം ആയി രുന്നു എന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി അംഗീ കരി ക്കണം എന്ന് മന്‍മോഹന്‍ സിംഗ്. സാധാര ണ ക്കാ രിലും വ്യവ സായ രംഗ ത്തും നോട്ട് അസാധു വാ ക്കല്‍  സൃഷ്ടിച്ച പ്രത്യാ ഘാതം ചെറു തല്ല. ചെറുകിട – ഇടത്തര സംരംഭ മേഖല യിൽ വൻ തൊഴിൽ നഷ്ട മാണ് ഉണ്ടായി കൊണ്ടി രിക്കു ന്നത്.

കറൻസി നേരിട്ട് കൈമാറുന്ന ഇട പാടു കള്‍ കുറച്ചു കൊണ്ടു വന്ന് സമ്പദ്വ്യവ സ്ഥയെ ഡിജിറ്റൽ ഇട പാടു കളിലേക്ക് നയിക്കുന്ന ന്നതി നും അതി ലൂടെ കള്ള പ്പണം കണ്ടെ ത്തുവാ നുള്ള ശ്രമം ആയി രുന്നു നോട്ട് നിരോ ധനം എന്നാണ് സര്‍ക്കാര്‍ വിശദീ കരണം.

എന്നാല്‍ ഉദ്ദേശിച്ച ഫലം കൈവരി ക്കുവാൻ സാധിച്ചില്ല. ബല പ്രയോ ഗവും ഭീഷണിയും റെയ്ഡു കളും വിപ രീത ഫല മാണ് ഉണ്ടാ ക്കിയത്.

നോട്ട് നിരോധനത്തെ രാഷ്ട്രീയ വത്കരിച്ച് കാണു ന്നതി ന്റെ കാലം കഴിഞ്ഞു. ഇനി യെങ്കിലും രാഷ്ട്രീയം മാത്രം ചര്‍ച്ച ചെയ്യു ന്നത് അവ സാനി പ്പിച്ച് രാജ്യത്തി ന്റെ സമ്പദ് ഘടന യെ  പുനര്‍ നിര്‍മ്മി ക്കുവാൻ ആവ ശ്യമായ പദ്ധതികള്‍ ആവി ഷ്‌കരി ക്കുവാൻ നരേന്ദ്ര മോഡി തയ്യാറാവണം എന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

കേന്ദ്ര സര്‍ക്കാരിന് എതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന ബി. ജെ. പി. നേതാവ് യശ്വന്ത് സിന്‍ഹ

September 27th, 2017

Yashwant-Sinha-epathram
ന്യൂഡൽഹി : കേന്ദ്ര സർക്കാർ പ്രാബല്യത്തില്‍ കൊണ്ടു വന്ന നോട്ട്​ നിരോധനവും ചരക്കു സേവന നികുതിയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ യെ താറുമാറാക്കി എന്ന് ബി. ജെ. പി. നേതാവ് യശ്വന്ത് സിന്‍ഹ.

ഇന്ത്യൻ സമ്പദ്​ വ്യവസ്ഥ കടുത്ത മാന്ദ്യം നേരിടുന്നുണ്ട്​. ധന കാര്യ മന്ത്രി അരുൺ ജെയ്​റ്റ്​ലി താറുമാറാക്കി യ സമ്പദ് ​വ്യവസ്ഥ യെ കുറിച്ച്​ താൻ ഇപ്പോഴെങ്കിലും പറഞ്ഞില്ലാ എങ്കിൽ അത്​ രാജ്യത്തോടുള്ള കടമ നിറ വേറ്റു ന്നതിൽ പരാജയം ആയിരിക്കും. ബി. ജെ. പി. യിലെ ഭൂരി പക്ഷം വ്യക്തി കളുടെയും അഭിപ്രായ മാണ്​ സാമ്പത്തിക മാന്ദ്യത്തെ കുറിച്ച്​​ താൻ പറയുന്നത്. പാർട്ടി യെ ഭയന്ന് പലരും തുറന്നു പറയുന്നില്ല എന്നും ഒരു ദേശീയ മാധ്യമ ത്തില്‍ എഴുതിയ ലേഖന ത്തില്‍ അദ്ദേഹം വ്യക്ത മാക്കി.

ലഘൂകരി ക്കുവാന്‍ കഴിയാത്ത ദുരന്ത മായി രുന്നു നോട്ട്​ നിരോ ധനം. ജി. എസ്. ടി. ആവട്ടെ തെറ്റായി വിഭാവനം ചെയ്ത് മോശ മായി നടപ്പാക്കി. ഇതിലൂടെ നിരവധി ചെറു കിട സംരംഭ ങ്ങള്‍ തക ര്‍ന്നു. ദശ ലക്ഷ ങ്ങൾക്ക്​ തൊഴിൽ നഷ്​ടപ്പെട്ടു.

ആഗോള വിപണി യില്‍ എണ്ണ വില താഴ്ന്നിട്ടും ധന സമാ ഹരണ ത്തിലൂടെ സാമ്പത്തിക ഘടന യെ പുനരു ജ്ജീവി പ്പിക്കുന്ന തില്‍ അരുൺ ജെയ്റ്റ്​ലി പരാജയ പ്പെട്ടു എന്നും യശ്വന്ത് സിന്‍ഹ കുറ്റ പ്പെടുത്തി.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഉത്തര്‍പ്രദേശില്‍ ട്രെയില്‍ പാളം തെറ്റി : 23 പേര്‍ മരിച്ചു

August 19th, 2017

train-accident-epathram

മുസാഫര്‍ നഗര്‍ : ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ ട്രെയില്‍ പാളം തെറ്റി 23 പേര്‍ മരിച്ചു. പാളം തെറ്റിയ മൂന്നു ബോഗികളില്‍ ഒന്നിനു മുകളില്‍ ഒന്നു കയറിക്കിടക്കുന്ന അവസ്ഥയിലാണുള്ളത്. പുരി-ഹരിദ്വാര്‍-കലിംഗ ഉതകല്‍ എക്സ്പ്രസ് ആണ് അപകടത്തില്‍പ്പെട്ടത്.
ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വൈകിട്ട് 5.40 നാണ് അപകടം നടന്നതെന്ന് കരുതപ്പെടുന്നു. അപകടത്തില്‍ അട്ടിമറി സംശയിക്കുന്നതിനെ തുടര്‍ന്ന് തീവ്രവാദ വിരുദ്ധ സ്ക്വാഡും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അപകട കര മായ ‘ബ്ലൂ വെയ്ല്‍’ ഇന്ത്യ യില്‍ നിരോധിച്ചു

August 16th, 2017

blue-wale-game-ePathram
ന്യൂഡല്‍ഹി : ഓണ്‍ ലൈന്‍ ഗെയിം ‘ബ്ലൂ വെയ്ല്‍’ ചാലഞ്ച് ഇന്ത്യ യില്‍ നിരോധിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. ബ്ലൂ വെയ്ല്‍ ചാലഞ്ചിന്റെ ലിങ്കു കള്‍ നീക്കം ചെയ്യു വാൻ ഇന്റര്‍നെറ്റ് – സോഷ്യല്‍ മീഡിയ സേവന ദാതാ ക്കളായ മൈക്രോ സോഫ്റ്റ്, യാഹു, ഗൂഗിള്‍, ഫേയ്സ് ബുക്ക്, വാട്ട്‌സ്ആ പ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ വര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

ആത്മ ഹത്യക്കു കുട്ടി കളെ പ്രേരി പ്പിക്കുന്ന ബ്ലൂ വെയ്ല്‍ പോലെ യുള്ള ഗെയിമു കള്‍ രാജ്യത്ത് ഒരു തര ത്തിലും അംഗീകരി ക്കുവാൻ കഴിയില്ലാ എന്ന് കേന്ദ്ര ഐ. ടി – ഇലക്ട്രോ ണിക്സ് മന്ത്രി രവി ശങ്കര്‍ പ്രസാദ് അറിയിച്ചു.

ആത്മഹത്യാ ഗെയിം എന്നു വിശേഷി പ്പിക്ക പ്പെടുന്ന ബ്ലൂ വെയ്ല്‍ ചാലഞ്ചില്‍, ഒരു അഡ്മിനി സ്‌ട്രേറ്റർ ആണ് കളി നിയന്ത്രി ക്കുന്നത്. കളിക്കുന്ന യാള്‍ ഈ അഡ്മിനി സ്‌ട്രേറ്റ റുടെ നിര്‍ദ്ദേശ ങ്ങള്‍ പാലിക്കണം.

അമ്പത് ദിവസം നീളുന്ന കളി യിൽ നിര്‍ദ്ദേ ശ ങ്ങള്‍ എല്ലാം പാലിക്ക പ്പെട്ടു കഴിഞ്ഞാലേ വിജയി യാവുക യുള്ളൂ. അമ്പതാം ദിവസം ആത്മ ഹത്യ ചെയ്യുവാ നാണ് ‘ബ്ലൂ വെയ്ല്‍’ അഡ്മിനി സ്‌ട്രേറ്റർ ആവശ്യ പ്പെടുക.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പാക്കിസ്ഥാന്‍ സ്വദേശികള്‍ക്ക് സുഷമ സ്വരാജിന്റെ സ്വാതന്ത്ര്യ ദിന സമ്മാനം
Next »Next Page » ഉത്തര്‍പ്രദേശില്‍ ട്രെയില്‍ പാളം തെറ്റി : 23 പേര്‍ മരിച്ചു »



  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine