ഡൽഹി കൂട്ട മാനഭംഗം : വധ ശിക്ഷ റദ്ദാക്കണം എന്ന് അമിക്കസ് ക്യൂറി

November 7th, 2016

delhi-rape-convicts-epathram
ന്യൂഡല്‍ഹി : രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഡല്‍ഹി കൂട്ട മാന ഭംഗ ക്കേസില്‍ പ്രതി കളുടെ വധ ശിക്ഷ റദ്ദാക്കണം എന്ന്‍ അമിക്കസ് ക്യൂറി. ഇക്കാര്യം ആവശ്യപ്പെട്ട് അമിക്കസ് ക്യൂറി സുപ്രീം കോടതി യിൽ റിപ്പോർട്ട് നൽകി.

വധ ശിക്ഷ വിധി ക്കുന്ന തിന് മുമ്പ് പാലിക്കേണ്ട ചട്ടങ്ങള്‍ പാലിച്ചില്ല എന്നും ശിക്ഷയെ ക്കുറിച്ച് പ്രതി കളുടെ വിശദീ കരണം തേടി യില്ല എന്നും അമിക്കസ് ക്യൂറി സുപ്രീം കോടതി യിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

2012 ഡിസംബര്‍ 16 നായിരുന്നു സുഹൃത്തി നൊപ്പം ബസ്സിൽ കയറിയ ഫിസിയോ തെറാപ്പി വിദ്യാ ര്‍ത്ഥിനി യായിരുന്ന ജ്യോതി സിംഗിനെ അഞ്ചു പേര്‍ ചേര്‍ന്ന് ഓടുന്ന ബസ്സില്‍ വെച്ച് ക്രൂര മായി ബലാത്സംഗം ചെയ്തത്. പിന്നീട് അവശ നില യില്‍ അവരെ തെരുവില്‍ ഉപേക്ഷിച്ചു.

തുടർന്ന് സിംഗപ്പൂരിലെ സ്‌പെഷ്യാലിറ്റി ആശുപത്രി യില്‍ എത്തിച്ചു എങ്കിലും പെൺ കുട്ടി ഡിസംബർ 29 നു മരണ ത്തിനു കീഴടങ്ങി.

കേസിലെ ഒന്നാം പ്രതി വിചാരണ ക്കാല യളവിൽ തിഹാർ ജയിലിനുള്ളിൽ തൂങ്ങി മരിച്ചു. പ്രായ പൂർത്തി ആകാത്ത തിനാൽ ഒരു പ്രതിക്ക് മൂന്നു വർഷത്തെ തടവു ശിക്ഷ യാണ് വിധിച്ചത്.

മറ്റു നാലു പ്രതികൾക്കു വിചാരണ ക്കോടതി വധ ശിക്ഷ വിധി ക്കുകയും ഹൈ ക്കോടതി ശരി വെക്കു കയും ചെയ്തി രുന്നു.

പ്രതികള്‍ അപ്പീലു മായി സുപ്രീം കോടതി യെ സമീപി ച്ചതിനെ തുടര്‍ ന്നാണ് കോടതി അമിക്കസ് ക്യുറി യെ നിയമിച്ചത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് കെ. ആര്‍. മീരക്ക്

December 17th, 2015

novelist-kr-meera-win-sahithya-academy-award-2015-for-arachar-ePathram
ന്യൂഡല്‍ഹി : ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രശസ്ത സാഹിത്യകാരി കെ. ആര്‍. മീരക്ക്.

‘ആരാച്ചാര്‍’ എന്ന നോവലി നാണ് പുരസ്‌കാരം. കൊല്‍ക്കത്ത യുടെ പശ്ചാത്തല ത്തില്‍ ഒരു പെണ്‍ ആരാച്ചാരുടെ കഥ പറയുന്ന ‘ആരാച്ചാര്‍’ കേരള സാഹിത്യ അക്കാദമി പുരസ്‌കാ രവും 2013 ലെ ഓടക്കുഴല്‍ പുരസ്കാര വും 2014 ലെ വയലാര്‍ അവാര്‍ഡും നേടി യിരുന്നു. കെ. ആര്‍. മീരയുടെ ‘ആവേ മരിയ’ എന്ന കഥാ സമാഹാര ത്തിന് 2009 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാര വും ലഭിച്ചി രുന്നു.

ഓര്‍മ്മയുടെ ഞരമ്പ്, മോഹമഞ്ഞ, ഗില്ലറ്റിന്‍ (ചെറുകഥാ സമാ ഹാര ങ്ങള്‍), യൂദാസി ന്റെ സുവിശേഷം, മീരാ സാധു (നോവലുകള്‍), മാലാഖ യുടെ മറുകു കള്‍ (നോവ ലൈറ്റ്), മഴയില്‍ പറക്കുന്ന പക്ഷി കള്‍ (ലേഖനം) എന്നിവയാണ് പ്രധാന കൃതികള്‍.

അസഹിഷ്ണുതയുടെ കാലത്ത്, ഭരണകൂട ഭീകരതയെ എതിര്‍ ക്കുന്ന നോവല്‍ അംഗീക രിക്ക പ്പെട്ടതില്‍ സന്തോഷ മുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രതി ഷേധ ത്തോടെ സീകരിക്കും എന്നും എഴുത്തുകാരിയെ സമൂഹം ഗൗരവ ത്തോടെ സ്വീക രിക്കു ന്നതില്‍ സന്തോഷ മുണ്ട് എന്നും കെ. ആര്‍. മീര പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് കെ. ആര്‍. മീരക്ക്

ഹേമ ഉപാധ്യായ കൊലപാതകം : പ്രതിയെ ക്കുറിച്ചുള്ള സൂചന ലഭിച്ചു

December 15th, 2015

artist-hema-upadhyay-ePathram
മുംബൈ : ചിത്രകാരി ഹേമ ഉപാധ്യായ യുടേയും അഭി ഭാഷ കന്‍ ഹരേഷ് ബംബാനി യുടേയും കൊല പാതക വുമായി ബന്ധപ്പെട്ട് സുപ്രധാന മായ സൂചന കള്‍ ലഭിച്ച തായി പൊലീസ്.

ഹേമ യുടെ ചിത്രങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന ചാര്‍കോപ് വെയര്‍ ഹൗസ് ഉടമ ഗോട്ടു മുഖ്യപ്രതി എന്നാണ് പൊലീസ് നിഗമനം. ഹേമ യുടേയും അഭി ഭാഷകന്‍ ഹരേഷ് ബംബാനി യുടേയും മൊബൈല്‍ ഫോണു കളില്‍ നിന്നും ലഭിച്ച അവ സാന കോളു കള്‍ കേന്ദ്രീ കരി ച്ചായിരുന്നു പോലീസ് അന്വേഷണം ഊര്‍ജ്ജിത പ്പെടു ത്തിയത്.

ചാര്‍കോപ് വെയര്‍ ഹൗസിനും കാണ്ഡി വാലിക്കും ഇടയിലുള്ള ടവറി ലായി രുന്നു അവസാന കോളു കള്‍. വെള്ളിയാഴ്ച എട്ടര മണി യോടെ രണ്ട് ഫോണു കളും സ്വിച്ച് ഓഫ് ചെയ്തി രുന്നു.

വെയര്‍ ഹൗസ് ഉടമയെ കണ്ടെത്താനായി പൊലീസ് ശ്രമം നടത്തു ന്നുണ്ട്. ഗോട്ടു വി ന്‍റെ ഡ്രൈവറേയും രണ്ടു സഹായി കളേയും പൊലീസ് കസ്റ്റഡി യില്‍ എടുത്തി ട്ടുണ്ട്. പണം പങ്കു വെക്കു ന്നതില്‍ ഉണ്ടായ തര്‍ക്ക മാണ് കൊല പാതക ത്തി ലേക്ക് നയിച്ചത് എന്നാണ് സൂചന.

- pma

വായിക്കുക: , , ,

Comments Off on ഹേമ ഉപാധ്യായ കൊലപാതകം : പ്രതിയെ ക്കുറിച്ചുള്ള സൂചന ലഭിച്ചു

ചിത്രകാരി ഹേമ ഉപാധ്യായ കൊല്ലപ്പെട്ട നില യില്‍

December 13th, 2015

artist-hema-upadhyay-ePathram
മുംബൈ : പ്രമുഖ ചിത്രകാരി ഹേമ ഉപാ ധ്യായ (45) യെ കൊല്ലപ്പെട്ട നില യില്‍ കണ്ടെത്തി മുംബൈ കാണ്ഡി വലി യിലെ അഴുക്കു ചാലില്‍ കാര്‍ഡ്‌ ബോര്‍ഡ് പെട്ടി ക്കുള്ളി ലാണ് മൃത ദേഹം കാണപ്പെട്ടത്.

അതോടൊപ്പം അവരുടെ അഭിഭാഷ കന്‍ ഹരേഷ് ബംബാനി (65) യുടെ മൃത ദേഹവും പൊതിഞ്ഞ് കൂട്ടി ക്കെട്ടിയ നില യില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടി ക്കുള്ളില്‍ ഉണ്ടെന്നു പോലീസ് അറിയിച്ചു.

മരണം നടന്നിട്ട് രണ്ട് ദിവസം ആയി എന്നാണ് പോലീസി ന്റെ നിഗ മനം. മൃതദേഹ ങ്ങള്‍ പരിശോധന യ്ക്കാ യി അയച്ചു. സംഭവ വുമായി ബന്ധ പ്പെട്ട് നാല് പേരെ കസ്റ്റഡി യില്‍ എടുത്ത് ചോദ്യം ചെയ്തു വരി കയാണ് എന്നും പോലീസ് അറിയിച്ചു.

ഭര്‍ത്താവ് ചിന്തൻ തന്നെ പീഡിപ്പിക്കുന്നു എന്ന് ആരോപിച്ച് 2013 ല്‍ അവര്‍ പരാതി നല്‍കി യിരുന്നു. കൊല്ലപ്പെട്ട ഹരേഷ് ബംബാനി യാണ് ഈ പരാതി യില്‍ അന്ന് ഹേമ ഉപാധ്യായ ക്കായി ഹാജരായത്.

ഗുജറാത്ത് ലളിത കലാ അക്കാദമി യുടേയും കേന്ദ്ര ലളിത കലാ അക്കാദമി യുടേതും അടക്കം  നിരവധി പുരസ്‌കാര ങ്ങള്‍ നേടി യിട്ടുള്ള ചിത്ര കാരി യാണ് ഹേമ ഉപാധ്യായ. റോമിലെ മാക്രോ മ്യൂസിയ ത്തില്‍ അടക്കം നിരവധി രാജ്യാന്തര എക്‌സി ബിഷനു കളില്‍ അവരുടെ ചിത്ര ങ്ങള്‍ പ്രദര്‍ശി പ്പിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on ചിത്രകാരി ഹേമ ഉപാധ്യായ കൊല്ലപ്പെട്ട നില യില്‍

പുരുഷന്‍മാരുടെ വിവാഹ പ്രായം പതിനെട്ടാക്കണം

July 21st, 2015

marriage-ePathram
ന്യൂഡല്‍ഹി : ഇന്ത്യയില്‍ പുരുഷന്‍മാരുടെ വിവാഹ പ്രായം പതിനെട്ടു വയസ്സായി നിജപ്പെടുത്താന്‍ കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലം നിയോഗിച്ച ഉന്നത തല സമിതി യുടെ ശുപാര്‍ശ.

പുരുഷന്‍മാരുടെ വിവാഹ പ്രായം 21 വയസ്സില്‍ നിന്ന് 18 വയസ്സാക്കി കുറച്ച് ശൈശവ വിവാഹ നിരോധന നിയമ ത്തില്‍ ഭേദഗതി വരുത്തണം എന്നാണ് സമിതി യുടെ ശുപാര്‍ശ. പെണ്‍കുട്ടി കളുടെയും ആണ്‍കുട്ടി കളുടെയും കുറഞ്ഞ വിവാഹ പ്രായം ഏകീകരി ക്കാനാണിത്. സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലാതാക്കുക, സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് പെണ്‍കുട്ടി കള്‍ക്കുള്ള പ്രായപരിധി 16 വയസ്സാക്കി കുറയ്ക്കുക തുടങ്ങിയവ യാണ് മറ്റു പ്രധാനപ്പെട്ട ശുപാര്‍ശകള്‍.

മുസ്ലിങ്ങള്‍ക്കിടയിലുള്ള തലാഖ് ചൊല്ലിയുള്ള വിവാഹ മോചനം ഏക പക്ഷീയം ആണെന്നും അത് സ്ത്രീകളുടെ വൈവാഹിക സുരക്ഷിതത്വ ബോധം ഇല്ലാതാക്കുന്നു എന്നും സമിതി അഭിപ്രായപ്പെട്ടു.

മറ്റു മത വിഭാഗ ങ്ങളിലേതു പോലെ ക്രിസ്തുമത വിശ്വാസികള്‍ പരസ്പര സമ്മത ത്തോടെ വിവാഹ മോചനം നേടുന്നതിനുള്ള സമയ പരിധി രണ്ടു വര്‍ഷ ത്തില്‍ നിന്ന് ഒരുവര്‍ഷ മായി കുറക്കണം എന്നാണ് മറ്റൊരു ശുപാര്‍ശ. ഭാര്യ യുടെ സമ്മതം ഇല്ലാതെ യുള്ള നിര്‍ബന്ധിത ലൈംഗിക ബന്ധം കുറ്റ കൃത്യമായി കാണണം. സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റമായ ഇന്ത്യ യില്‍ അതു നിയമപരം ആക്കണം എന്ന സമിതി യുടെ ശുപാര്‍ശയും ശ്രദ്ധേയമാണ്.

ഇന്ത്യയിലെ സ്ത്രീകളുടെ ജീവിത നിലവാരത്തെ ക്കുറിച്ചു പഠിക്കാന്‍ നിയോഗി ക്ക പ്പെട്ട ഡോ. പാം രാജ്പുത് അദ്ധ്യക്ഷ യായ പതിന്നാലംഗ സമിതി യുടെ റിപ്പോര്‍ട്ട് കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രി മേനകാ ഗാന്ധി തിങ്കളാഴ്ച യാണ് പുറത്തിറക്കിയത്.

പ്രത്യേക വിവാഹ നിയമം അനുസരിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യുന്‌പോള്‍ റജിസ്ട്രാറുടെ ഓഫീസില്‍ നോട്ടീസ് പതിക്കുന്ന രീതിയും വിവാഹിതര്‍ ആവുന്ന വരുടെ ഫോട്ടോ ഓഫീസിനു മുന്നില്‍ പതിക്കുന്നതും ഒഴിവാക്കണം. വിവാഹ ത്തിനുള്ള നോട്ടീസ് കാലാവധി ഒരു മാസം എന്നുള്ളത് ഏഴു ദിവസ മാക്കി കുറയ്ക്കണം. മാതാപിതാക്കളുടെ എതിര്‍പ്പ് വക വെയ്ക്കാതെ വിവാഹി തരാകാന്‍ തീരുമാനിക്കുന്ന വര്‍ക്ക് ഒരുമാസം കാത്തിരിക്കുന്നത് പ്രായോഗി കം അല്ലാ എന്നുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ ശുപാര്‍ശ.

വേശ്യാ വൃത്തിക്കു നിര്‍ബന്ധിത രാകുന്ന സ്ത്രീകളെയും കുട്ടികളെയും കുറ്റ വാളി കളായി ക്കാണാതെ, ഇരകളായി കണക്കാക്ക ണമെന്ന താണ് ശ്രദ്ധേയ മായ മറ്റൊരു ശുപാര്‍ശ.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വ്യാപം തട്ടിപ്പ് : സി. ബി. ഐ. അന്വേഷണത്തിന് തയ്യാര്‍ എന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി
Next »Next Page » എ. പി. ജെ. അബ്ദുള്‍ കലാം അന്തരിച്ചു »



  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine