ലൈംഗികപീഡനക്കേസ്; സണ്‍ ടി.വിയുടെ ചീഫ് ഓപ്പറേറ്റിംങ് ഓഫീസര്‍ അറസ്റ്റില്‍

December 27th, 2014

ചെന്നൈ: ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് പ്രമുഖ മാധ്യമ സ്ഥാപനമായ സണ്‍ ടി.വിയുടെ ചീഫ് ഓപ്പറേറ്റിംങ് ഓഫീസറും (സി.ഒ.ഒ) മലയാളിയുമായ
സി. പ്രവീണിനെ പോലീസ് അറസ്റ്റ് ചെയ്തു.വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ അണ്ണാനഗറിലെ വീട്ടിലെത്തിയാണ് പ്രവീണിനെ അറസ്റ്റ് ചെയ്തത്. മുന്‍
ജീവനക്കാരിയും മലയാളിയുമായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. സണ്‍ ടി.വിയുടെ മലയാളം ചാനലായ സൂര്യ ടി.വിയുടെ
പ്രോഗ്രാം വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന യുവതിയാണ് പരാതിക്കാരി. തന്നെ രണ്ടുവര്‍ഷത്തോളമായി പ്രവീണ്‍ ശല്യം ചെയ്യുന്നതായി സിറ്റി പോലീസ്
കമ്മീഷ്ണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. വാട്സ് അപ് മെസ്സേജുകള്‍ അടക്കം ഉള്ള തെളിവുകള്‍ യുവതി പോലീസിനു കൈമാറി

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സരിതയ്ക്കും പരിശീലകര്‍ക്കും സസ്പെന്‍ഷന്‍

October 22nd, 2014

boxing-sarita-devi-epathram

ന്യൂഡെല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ സ്വീകരിക്കാതെ പ്രതിഷേധിച്ചതിനു ബോക്സിംഗ് താരം എല്‍. സരിതാ ദേവിക്ക് സസ്പെന്‍ഷന്‍. അന്താരാഷ്ട്ര ബോക്സിംഗ് അസോസിയേഷന്‍ ആണ് സരിതാ ദേവിയേയും പരിശീലകരായ ഗുര്‍ബക്ഷ് സിംഗ് സന്ധു, ഫെര്‍ണാണ്ടസ്, സാഗര്‍ മാല്‍ ദയാല്‍ എന്നിവരെയും സസ്പെന്റ് ചെയ്തത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെയാണ് സരിതയ്ക്കും പരിശീലകര്‍ക്കും സസ്പെന്‍ഷന്‍.

സസ്പെന്‍ഷന്‍ മൂലം കൊറിയയില്‍ നടക്കുന്ന ലോക ബോക്സിംഗ് ചാമ്പ്യന്‍ ഷിപ്പ് ഉള്‍പ്പെടെ ചില മത്സരങ്ങള്‍ സരിതയ്ക്ക് നഷ്ടമാകും. ഏഷ്യന്‍ ഗെയിംസ് വനിതകളുടെ 60 കിലോഗ്രാം വിഭാഗം സെമി ഫൈനലില്‍ ദക്ഷിണ കൊറിയന്‍ താരത്തോട് തോറ്റ സരിത ജഡ്ജിമാര്‍ പക്ഷപാതം കാണിച്ചെന്ന് ആരോപിച്ച് മെഡല്‍ നിരസിക്കുകയായിരുന്നു. സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മെഡല്‍ സ്വീകരിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു എങ്കിലും അസോസിയേഷന്‍ അവരെ സസ്പെന്റ് ചെയ്യുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഒ.പനീര്‍ ശെല്‍‌വം തമിഴ്‌നാട് മുഖ്യമന്ത്രി

September 29th, 2014

ചെന്നൈ: ഒ.പനീര്‍ശെല്‍‌വത്തെ മുഖ്യമന്ത്രിയാക്കുവാന്‍ എ.ഐ.എ.ഡി.എം.കെ നിയമസഭാ കക്ഷിയോഗം തീരുമാനിച്ചു. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജയിലില്‍ ആയതിനെ തുടര്‍ന്ന് കുമാരി ജയലളിതക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടാമായതിനെ തുടര്‍ന്നാണ് പനീര്‍ ശെല്‍‌വം മുഖ്യമന്ത്രിയാകുന്നത്. നാലു വര്‍ഷത്തേക്കാണ് ജയലളിതയെ കോടതി ശിക്ഷിച്ചത്.

തിങ്കളാഴ്ച രാവിലെ 11 മണിക്ക് ചെന്നൈയിലെ രാജ്‌ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.തേനി ജില്ലയിലെ ബോഡിനായ്കന്നൂര്‍ നിയമ സഭാമണ്ഡലത്തില്‍ നിന്നുമാണ് 63 കാരനായ പനീര്‍ശെല്‍‌വം നിയമ സഭയില്‍ എത്തുന്നത്. ഇത് രണ്ടാം തവണയാണ് ജയലളിതയുടെ വിശ്വസ്ഥനായ പനീര്‍ ശെല്‍‌വം മുഖ്യമന്ത്രിയാകുന്നത്. 2001-ല്‍ മറ്റൊരു കേസില്‍ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ജയലളിത രാജിവെച്ചപ്പോളാണ് അദ്ദേഹത്തിനു അവസരം ലഭിച്ചത്. എന്നാല്‍ ആറുമാസത്തിനു ശേഷം കോടതി ജയലളിതയെ കുറ്റവിമുക്തയാക്കിയപ്പോള്‍ സ്ഥാനം ഒഴിഞ്ഞു.

234- അംഗ നിയമസഭയില്‍ എ.ഐ.എ.ഡി.എം.കെയ്ക്ക് 151 അംഗങ്ങളാണ് നിലവില്‍ ഉള്ളത്. ജയില്‍ ശിക്ഷ ലഭിച്ചതിനെ തുടര്‍ന്ന് ജയലളിതയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്തോടൊപ്പം എം.എല്‍.എ സ്ഥാനവും നഷ്ടമായി. ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലില്‍ ആണ് ജയലളിതയെ പാര്‍പ്പിച്ചിട്ടുള്ളത്. ജയലളിതയുടെ ശിക്ഷാവിധിയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ പലയിടങ്ങളും അക്രമങ്ങളും പ്രതിഷേധ പ്രകടനങ്ങളും നടന്നിരുന്നു. ജയലളിത ജയിലില്‍ ആയതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഇതിനോടകം അഞ്ചുപേര്‍ ജീവനൊടുക്കി.

- എസ്. കുമാര്‍

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ഡല്‍ഹി മുഖ്യമന്ത്രി ആവാൻ കിരണ്‍ ബേദിയും

May 22nd, 2014

kiran-bedi-epathram

ന്യൂഡല്‍ഹി: രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന വാര്‍ത്തകൾ നിഷേധിച്ചതിനു തൊട്ട് പിന്നാലെ ബി. ജെ. പി. ആവശ്യപ്പെട്ടാല്‍ ഡല്‍ഹിയില്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആവാൻ തയ്യാറാണെന്ന് മുന്‍ ഐ. പി. എസ്. ഉദ്യോഗസ്ഥ കിരണ്‍ ബേദി. നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിച്ച് കൊണ്ട് കിരണ്‍ ബേദി തുടരെ തുടരെ പ്രസ്താവനകള്‍ നടത്തിയിരുന്നു. തന്നെ ക്ഷണിച്ചാല്‍ മുഖ്യമന്ത്രി ആവാൻ താൻ തയ്യാറാകുമെന്ന് കിരണ്‍ ബേദി പറഞ്ഞു. ഡല്‍ഹിയില്‍ ഡിസംബറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ചാന്ദ്‌നിചൗക്ക് മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ച ഹര്‍ഷ വര്‍ധനെയാണ് ബി. ജെ. പി. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തിക്കാട്ടിയിരുന്നത്. എന്നാല്‍ അദ്ദേഹം ലോൿസഭയിലേക്ക് തെരെഞ്ഞെടുക്ക പ്പെട്ടതോടെയാണ് ബേദിയുടെ സാധ്യത തെളിഞ്ഞത്. കിരണ്‍ ബേദിക്ക് തന്നെയാണ് കൂടുതല്‍ സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

മല്ലികാ സാരാഭായ് മൽസരത്തിനില്ല

March 14th, 2014

അഹമ്മദാബാദ്: പ്രശസ്ത നർത്തകിയും ആം ആദ്മി പാർട്ടി അംഗവുമായ മല്ലികാ സാരാഭായ് ഇത്തവണ തെരഞ്ഞെടുപ്പിൽ മൽസരിക്കില്ല എന്ന് വ്യക്തമാക്കി. 2009 ലെ തെരഞ്ഞെടുപ്പിൽ ബി. ജെ. പി. യുടെ സാരഥി ആയിരുന്ന എൽ. കെ. അഡ്വാനിക്കെതിരെ മൽസരിച്ച് പരാജയപ്പെട്ടതാണ് മല്ലിക. അഴിമതി വിരുദ്ധ പോരാട്ടത്തിൽ അണ്ണാ ഹസാരെയോടൊപ്പം നില കൊണ്ട അവർ ഈ കഴിഞ്ഞ ജനുവരി മാസത്തിൽ ആം ആദ്മി പാർട്ടിയിൽ അംഗമായി. എന്നാൽ തെരഞ്ഞെടുപ്പ് ആഗതമായതോടെ കെജ്രിവാൾ മല്ലികയെ അവഗണിച്ചതായാണ് സൂചന. ഒരു പുസ്തക പ്രകാശന ചടങ്ങിൽ വെച്ച് നടത്തിയ രണ്ട് നിമിഷത്തെ ഹ്രസ്വമായ കൂടിക്കാഴ്ച്ച ഒഴിച്ച് കെജ്രിവാൾ മല്ലികയുമായി കാര്യമായി ഇടപഴകിയിട്ടില്ല. കെജ്രിവാൾ അടുത്ത കാലത്ത് നടത്തിയ ഗുജറാത്ത് സന്ദർശനത്തിൽ മല്ലികയെ പാടെ അവഗണിക്കുകയും ചെയ്തു. എന്നാൽ പാർട്ടി പരിപാടികളിൽ സജീവമായി പങ്കാളികളാകാൻ ആരെയും ക്ഷണിക്കേണ്ട കാര്യമില്ല എന്നാണ് കെജ്രിവാളുമായി അടുപ്പമുള്ള ചില വൃത്തങ്ങൾ അറിയിച്ചത്.

അം ആദ്മി പാർട്ടി തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതുമായി ബന്ധപ്പെട്ട് ഇതു വരെ തന്നെ സമീപിച്ചിട്ടില്ല എന്ന് മല്ലിക അറിയിച്ചു. ആം ആദ്മി പാർട്ടി സീറ്റ് നൽകിയില്ലെങ്കിൽ സ്വതന്ത്ര സ്ഥാനാർത്ഥി ആയി മൽസരിക്കാനൊന്നും തനിക്ക് ഉദ്ദേശമില്ല എന്നും അവർ അറിയിച്ചു. പാർട്ടി ആവശ്യപ്പെട്ടാൽ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ഇറങ്ങും എന്ന് വ്യക്തമാക്കിയ അവർ ആം ആദ്മി പാർട്ടി ജയിച്ച് കാണണം എന്നാണ് തന്റെ ആഗ്രഹം എന്നും അറിയിച്ചു.

ഡെൽഹി കോമണവെൽത്ത് ഗെയിംസ് അഴിമതിയെ പറ്റി സ്വന്തം നിലയ്ക്ക് ആദ്യമായി കേസ് കൊടുത്ത ആളാണ് മല്ലികാ സാരാഭായ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അരവിന്ദ് കെജ്‌രിവാള്‍ രാജി വെച്ചു
Next »Next Page » തേജ്പാലിന് ജാമ്യം നിഷേധിച്ചു »



  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine