അരുണാ ഷാന്‍ബാഗിന്റെ ദയാവധം : കോടതി വിധി നീട്ടി വെച്ചു

March 3rd, 2011

mercy-killing-epathram

മുംബൈ : 63 കാരിയായ അരുണ ഷാന്‍ബാഗ് കഴിഞ്ഞ 37 വര്‍ഷമായി ജീവച്ഛവമായി ആശുപത്രിയില്‍ കഴിയുകയാണ്. കിംഗ് എഡ്വാര്‍ഡ് സ്മാരക ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യവേ ആശുപത്രിയിലെ തൂപ്പുകാരന്‍ ബലാല്‍സംഗം ചെയ്തതിനെ തുടര്‍ന്നാണ് അരുണ അബോധാവസ്ഥയില്‍ ആയത്. എന്നാല്‍ ഈ കാര്യം ആശുപത്രി അധികൃതര്‍ മൂടി വെക്കുകയായിരുന്നു. മോഷണ ശ്രമത്തെ തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റു എന്നായിരുന്നു പോലീസ്‌ കേസ്‌. ഒരു ഡോക്ടറുമായി നിശ്ചയിച്ചിരുന്ന അരുണയുടെ വിവാഹത്തിന് തടസം വരാതിരിക്കാനാണ് ബലാല്‍സംഗം ആശുപത്രി അധികൃതര്‍ മറച്ചു വെച്ചത് എന്നായിരുന്നു വിശദീകരണം.

aruna-shanbhag-epathram

ആക്രമണത്തില്‍ മഷ്തിഷ്കം ഭാഗികമായി നശിക്കുകയും ഇവരുടെ കാഴ്ച ശക്തി നഷ്ടപ്പെടുകയും ഉണ്ടായി. നട്ടെല്ലിനും ക്ഷതമേറ്റ അരുണ പിന്നീട് ഇത്രയും നാള്‍ ജീവച്ഛവമായി ആശുപത്രി ജീവനക്കാരുടെ പരിചരണത്തില്‍ കഴിയുകയാണ്.

ഈ അവസ്ഥയിലാണ് എഴുത്തുകാരി പിങ്കി വിരാണി ഇവരെ മരിക്കാന്‍ അനുവദിക്കണം എന്ന ആവശ്യവുമായി ഒരു സുഹൃത്ത്‌ എന്ന നിലയില്‍ സുപ്രീം കോടതിയെ സമീപിച്ചത്‌. വേദനാ ജനകമായ ഒരു അവസ്ഥയില്‍ നിന്നും ഇവരെ മോചിപ്പിക്കുവാന്‍ ദയാ വധം അനുവദിക്കണം എന്നായിരുന്നു ഹരജി.

എന്നാല്‍ ഒരു പാട് നിയമ ധാര്‍മ്മിക സമസ്യകളാണ് കോടതിക്ക്‌ മുന്‍പില്‍ ഉയര്‍ന്നു വന്നത്.

ജീവിതത്തിന്റെ വിശേഷണം എന്താണ് എന്ന ചോദ്യമാണ് തങ്ങള്‍ കോടതി സമക്ഷം ഉന്നയിക്കുന്നത് എന്ന് പിങ്കിയുടെ അഭിഭാഷക അറിയിച്ചു. ഇത്തരം ഒരു ദയനീയ അവസ്ഥയില്‍ കഴിഞ്ഞ 37 വര്ഷം ജീവിക്കുന്നത് മാന്യമായി ജീവിക്കാനുള്ള അവകാശമായി കാണാന്‍ ആവുമോ എന്നതാണ് ഇവിടത്തെ പ്രശ്നം.

എന്നാല്‍ അരുണയ്ക്ക് ഇപ്പോഴത്തെ അവസ്ഥയില്‍ തന്റെ ജീവിതം തുടരാനുള്ള അവകാശമുണ്ട് എന്നാണ് സര്‍ക്കാരിന്റെ പക്ഷം. ഇത് നിഷേധിക്കുന്നത് ക്രൂരവും മനുഷ്യത്വ രഹിത നടപടിയും ആണ് എന്ന് സര്‍ക്കാര്‍ ഇന്നലെ കോടതിയെ ബോധിപ്പിച്ചു.

അരുണയുടെ അവസ്ഥയെ കുറിച്ച് പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഒരു വിദഗ്ദ്ധ വൈദ്യ സംഘത്തെ കഴിഞ്ഞ മാസം നിയോഗിച്ചിരുന്നു. അരുണയുടെ അവസ്ഥ ലോകത്തില്‍ തന്നെ അപൂര്‍വമായതാണ് എന്നാണ് സംഘം വിലയിരുത്തിയത്. ഈ ഒരു അവസ്ഥയില്‍ ഏറ്റവും അധികം നാള്‍ ജീവിച്ചിരുന്ന വ്യക്തി ഇവരാവാം എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തീര്‍ച്ചയായും ഇത് ഒരു പ്രത്യേക കേസായി പരിഗണിക്കാവുന്നതാണ് എന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

അരുണയെ ഇത്രയും നാള്‍ പരിചരിച്ച ആശുപത്രി ഇനിയും അത് എത്ര കാലം വരെയും തുടരാന്‍ തങ്ങള്‍ക്ക് സന്തോഷമേയുള്ളൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ 37 വര്‍ഷമായി അരുണയെ പരിചരിക്കുന്ന ആശുപത്രിയിലെ ജീവനക്കാരെക്കാള്‍ ഈ കാര്യത്തില്‍ ആശങ്കപ്പെടാന്‍ പരാതിക്കാരിക്കുള്ള അവകാശത്തില്‍ കോടതി സംശയം പ്രകടിപ്പിച്ചു. രാജ്യത്തെ ആരോഗ്യ രംഗത്ത്‌ ധാര്‍മ്മിക മൂല്യങ്ങള്‍ തകര്‍ച്ച നേരിട്ട് കൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞ കോടതി ദയാ വധം പോലുള്ള കാര്യങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടി. ഒരാളെ വക വരുത്താന്‍ അയാളുടെ ബന്ധുക്കളും ധന മോഹിയായ ഒരു ഡോക്ടറും വിചാരിച്ചാല്‍ സാദ്ധ്യമാവുന്ന ദുരവസ്ഥ സംജാതമാവും എന്നും കോടതി ചൂണ്ടിക്കാട്ടി.

കേസില്‍ കോടതി തിങ്കളാഴ്ച വിധി പറയും എന്ന് പ്രതീക്ഷിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നിതാരിയിലെ ഹിംസ്ര ജന്തുവേത്?

February 16th, 2011

nithari-murder-case-epathram

നോയ്ഡ : പത്തൊന്‍പതോളം കുട്ടികളാണ് നോയ്ഡ നിതാരിയില്‍ നിന്നും കാണാതായത്. പോലീസും അധികൃതരും പരാതികള്‍ കിട്ടിയിട്ടും ഇരകളുടെ കുടുംബങ്ങള്‍ ദാരിദ്രരായത് കൊണ്ട് മാത്രം നടപടികള്‍ സ്വീകരിക്കാഞ്ഞതിനാലാണ് മരണ സംഖ്യ ഇത്രയധികമായത്. കാണാതായ പായല്‍ എന്ന പെണ്‍കുട്ടി പ്രതിയുടെ വീട്ടില്‍ പോയതിനു ശേഷം തിരികെ വന്നില്ല എന്ന പെണ്‍കുട്ടിയുടെ അച്ഛന്റെ മൊഴി മാത്രം മതിയായിരുന്നു പോലീസിനു അന്വേഷണം നടത്തി കൊലയാളിയെ തളയ്ക്കാന്‍.

എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം, 2007 മെയ്‌ 7ന് കാണാതായ പായല്‍ എന്ന ഇരുപതു കാരിയുടെ കൈവശം ഉണ്ടായിരുന്ന ഒരു മൊബൈല്‍ ഫോണിന്റെ ഐ. എം. ഇ. ഐ. നമ്പര്‍ (IMEI – International Mobile Equipment Identifier) ഒരു മൊബൈല്‍ ഫോണ്‍ കമ്പനിയുടെ സ്ക്രീനില്‍ തെളിഞ്ഞതാണ് നിതാരി കൂട്ടക്കൊല കേസ്‌ അന്വേഷണത്തില്‍ വഴിത്തിരിവായത്‌. മൊബൈല്‍ കമ്പനി ഉടന്‍ തന്നെ വിവരം നോയ്ഡ സബ് ഇന്‍സ്പെക്ടര്‍ വിനോദ് പാണ്ടെയെ അറിയിച്ചു.

സ്ഥലത്തെ ധനികനായ മോനീന്ദര്‍ സിംഗ് പാന്തെറിന്റെ വീട്ടിലേക്ക്‌ പോയ തന്റെ മകള്‍ തിരിച്ചു വന്നില്ല എന്ന് അടുത്ത ദിവസം തന്നെ പായലിന്റെ അച്ഛനായ നന്ദലാല്‍ പോലീസില്‍ പരാതിപ്പെട്ടതാണ്. മോനീന്ദറിനെയും അയാളുടെ വേലക്കാരന്‍ സുരേന്ദറിനെയും സംശയമുണ്ടെന്ന് പോലീസില്‍ പേരെടുത്ത് പരാതിപ്പെടുകയും ചെയ്തു. എന്നാല്‍ പോലീസ്‌ ഒരു നടപടിയും എടുത്തില്ല. ഇതിനു ശേഷം നന്ദലാല്‍ പല ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരെയും ചെന്ന് കണ്ടുവെങ്കിലും ഫലമൊന്നും ഉണ്ടായില്ല.

ഒടുവില്‍ അയാള്‍ കോടതിയെ സമീപിച്ചു. കോടതി ഉത്തരവിന് മറുപടിയായി പോലീസ്‌ പായല്‍ ഒരു പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയാണെന്നും അവള്‍ കാമുകനോടൊപ്പം ഒളിച്ചോടി പോയതാണെന്നും കോടതിയെ അറിയിച്ചു.

എന്നാല്‍ കോടതി പോലീസിനോട്‌ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. പായലിനെ കാണാതായി 5 മാസം കഴിഞ്ഞാണ് അവസാനം പോലീസ്‌ പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കിയത്‌. എന്നാല്‍ മോനീന്ദറിനെ രക്ഷിക്കാന്‍ ഉറപ്പിച്ച പോലീസ്‌ അലഹബാദ്‌ ഹൈക്കോടതിയില്‍ അയാള്‍ക്ക്‌ അനുകൂലമായി സത്യവാങ്മൂലം സമര്‍പ്പിച്ചു. സര്‍ക്കിള്‍ ഇന്‍സ്പെക്ടറും ഒരു പോലീസുകാരനും ഇതിനായി അലഹബാദിലേക്ക് പോയത്‌ മോനീന്ദറിന്റെ ചിലവിലായിരുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. ഇത് പിന്നീട് സി. ബി. ഐ. യാണ് കണ്ടെത്തിയത്‌.

Moninder-Singh-Pandher-Surender-Koli-ePathram

മോനീന്ദര്‍ സിംഗ് പാന്തെറും സുരേന്ദര്‍ കോലിയും

ഇതിനിടെ കാണാതായ പെണ്‍കുട്ടിയുടെ അച്ഛനെ പോലീസ്‌ സ്റ്റേഷനില്‍ വിളിച്ചു വരുത്തി പ്രതികളായ മോനീന്ദറിന്റെയും സുരേന്ദറിന്റെയും മുന്നിലിട്ട് പോലീസ്‌ പൊതിരെ തല്ലി. മകളെയും മരുമകളെയും വെച്ച് അയാള്‍ വീട്ടില്‍ വേശ്യാലയം നടത്തുകയാണെന്ന് പറഞ്ഞു അപഹസിച്ചു. നന്ദലാലിന്റെ മകനെയും മരുമകളെയും പോലീസ്‌ തല്ലി ചതയ്ക്കുകയും കാണാതായ പായല്‍ ഒരു വേശ്യയാണ് എന്ന് ഇവരെ കൊണ്ട് മൊഴി എഴുതി വാങ്ങിക്കുകയും ചെയ്തു. ഇതിനു പുറമേ പോലീസ്‌ ഗ്രാമ വാസികളെ വിളിച്ചു കൂട്ടി പായല്‍ ഒരു വേശ്യയായിരുന്നു എന്ന് കൊട്ടിഘോഷിക്കുകയും ചെയ്തു.

പ്രതികള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാതെ ദിവസങ്ങള്‍ കടന്നു പോകുന്നതിനിടെയാണ് ഒരു ദിവസം പായലിന്റെ ഫോണ്‍ മൊബൈല്‍ നെറ്റ്വര്‍ക്കില്‍ സജീവമായത്. മൊബൈല്‍ കമ്പനി അറിയിച്ചതിനെ തുടര്‍ന്ന് സബ് ഇന്‍സ്പെക്ടര്‍ വിനോദ് പാണ്ടെ ഈ മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്ന് അത് സുരേന്ദറിന്റെ കൈവശം കണ്ടെത്തി. തുടര്‍ച്ചയായ ചോദ്യം ചെയ്യലിനൊടുവില്‍ അയാള്‍ കുറ്റം സമ്മതിച്ചു. പായലിനെ താന്‍ കൊന്നതിനു ശേഷം വെട്ടി നുറുക്കി ഓടയില്‍ ഒഴുക്കി കളഞ്ഞു എന്ന് അയാള്‍ പോലീസിനോട് പറഞ്ഞു. വാര്‍ത്ത പുറത്തായതോടെ ഗ്രാമത്തില്‍ നിന്നും കാണാതായ കുട്ടികളുടെ ബന്ധുക്കള്‍ മോനീന്ദറിന്റെ വീട്ടില്‍ പാഞ്ഞെത്തി ഓട മുഴുവന്‍ പരിശോധിച്ചു.

എല്ലുകളും മറ്റും പെറുക്കിയെടുത്തു. 4 കൊലപാതകങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്‌. എന്നാല്‍ 19 ഓളം കുട്ടികള്‍ ഗ്രാമത്തില്‍ നിന്നും കാണാതായിട്ടുണ്ട്.

nithari-murdered-children-epathram

കാണാതായ കുട്ടികള്‍

മാധ്യമങ്ങള്‍ കൂടി സ്ഥലത്ത് എത്തിയതോടെ കുറ്റവാളികളെ സംരക്ഷിക്കാന്‍ പോലീസിന് കഴിയാതെ വന്നു. സംഗതി പരസ്യമായതോടെ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. കുറെ പോലീസ്‌ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ്‌ ചെയ്തു. കൂട്ടത്തില്‍ ഈ അന്വേഷണം സജീവമാക്കിയ സബ് ഇന്‍സ്പെക്ടര്‍ വിനോദ് പാണ്ടെയെയും സസ്പെന്‍ഡ്‌ ചെയ്തു. മൂടി വെച്ചിരുന്ന കേസ്‌ കുത്തി പൊക്കി പോലീസിന് തലവേദന സൃഷ്ടിച്ചതിന്റെ പ്രതികാരം.

കാണാതായ കുട്ടികളെ ബലാല്‍സംഗം ചെയ്യുകയും കഴുത്ത് ഞെരിച്ചു കൊല്ലുകയുമായിരുന്നു. ഇതിനു ശേഷം ശരീരം വറ്റി നുറുക്കി ഓടയില്‍ ഒഴുക്കി കളഞ്ഞു എന്നാണ് മോഴിയെങ്കിലും മനുഷ്യ മാംസം ഭക്ഷിച്ചിരുന്നുവോ എന്നും സംശയമുണ്ട്. തന്റെ യജമാനന്‍ നിരപരാധിയാണെന്ന് സുരേന്ദര്‍ ആണയിട്ട് പറയുന്നുണ്ടെങ്കിലും പാന്തെറിനെ വെറുതെ വിടുന്നതിനെതിരെ സി. ബി. ഐ. നല്‍കിയ ഹരജി കോടതി കോടതി നിതാരിയിലെ മറ്റു കൊലപാതകങ്ങള്‍ കൂടി തെളിയുന്നതിനൊപ്പം പരിഗണിക്കാം എന്ന നിലപാടാണ് സ്വീകരിച്ചത്. കേസ്‌ സങ്കീര്‍ണ്ണമാണ് എന്ന് നിരീക്ഷിച്ച കോടതി സ്വന്തം വീട്ടില്‍ നടന്ന ഇത്രയേറെ കൊലപാതകങ്ങള്‍ താന്‍ അറിഞ്ഞില്ല എന്ന മോനീന്ദറിന്റെ വാദം സ്വീകരിച്ചിട്ടില്ല.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ലൈംഗിക തൊഴിലാളികള്‍ക്ക്‌ മാന്യമായി ജീവിക്കാനുള്ള അവകാശം ഉറപ്പു വരുത്തണം : സുപ്രീം കോടതി

February 15th, 2011

violence-against-women-epathram

ന്യൂഡല്‍ഹി : രാജ്യമെമ്പാടുമുള്ള ലൈംഗിക തൊഴിലാളികള്‍ക്ക് മാന്യമായി ജീവിക്കാന്‍ അവസരം ഒരുക്കുന്ന പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കാന്‍ സുപ്രീം കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. ലൈംഗിക തൊഴിലാളികളും മാനുഷിക പരിഗണന അര്‍ഹിക്കുന്നു എന്ന് ഊന്നിപ്പറഞ്ഞ കോടതി ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു.

ദാരിദ്ര്യം കൊണ്ടാണ് ഒരു സ്ത്രീ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിതയാകുന്നത്. ഒരു തൊഴിലില്‍ ഏര്‍പ്പെടാനുള്ള സാങ്കേതിക പരിശീലനം ലഭിച്ചാല്‍ ശരീരം വില്‍ക്കാതെ തന്നെ സ്വന്തം ജീവിതോപാധി സ്വയം കണ്ടെത്താന്‍ അവള്‍ പ്രാപ്തയാകും. ലൈംഗിക തൊഴിലാളിയെ സമൂഹം താഴ്ത്തി കാണാതെ സഹാനുഭൂതി കാണിക്കണം എന്ന് അഭിപ്രായപ്പെട്ട കോടതി ഭരണഘടനയുടെ 21ആം വകുപ്പ്‌ പ്രകാരം മാന്യമായി ജീവിക്കാനുള്ള അവകാശം അവര്‍ക്കുണ്ട് എന്ന് ചൂണ്ടിക്കാട്ടി.

1999 സെപ്റ്റംബറില്‍ ചായായ്‌ റാണി എന്ന ഒരു ലൈംഗിക തൊഴിലാളിയെ വധിച്ച ബുദ്ധദേവ്‌ കര്മാസ്കര്‍ എന്നയാളുടെ ജീവപര്യന്തം തടവ്‌ ശിക്ഷയ്ക്കെതിരെ നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ബെഞ്ച് പ്രസ്തുത പരാമര്‍ശങ്ങള്‍ നടത്തിയത്‌. ഹീനമായ ഒരു കൊലപാതകമാണിത്. ലൈംഗിക തൊഴിലാളി ആണെന്നത് കൊണ്ട് അവരെ ഉപദ്രവിക്കാനോ വധിക്കാനോ ആര്‍ക്കും അവകാശമില്ല എന്നും കോടതി പറഞ്ഞു.

മഹാനായ ബംഗാളി എഴുത്തുകാരന്‍ ശരത് ചന്ദ്ര ചട്ടോപാദ്ധ്യായയുടെ നോവലുകളായ ദേവദാസിലെ ചന്ദ്രമുഖി, ശ്രീകാന്തിലെ രാജ്യലക്ഷ്മി എന്നിങ്ങനെ സ്വഭാവ മഹിമയുള്ള ലൈംഗിക തൊഴിലാളികളെ പറ്റി പരാമര്‍ശിച്ച കോടതി മഹാനായ ഉര്‍ദു കവി സാഹിര്‍ ലുധ്യാന്‍വിയുടെ പ്രശസ്തമായ “ജിനെ നാസ് ഹൈ ഹിന്ദ്‌ പര്‍ വോ കഹാം ഹൈ” എന്ന ഗാനത്തില്‍ ലൈംഗിക തൊഴിലാളികളുടെ സാമൂഹിക അവസ്ഥയെ പറ്റി വര്‍ണ്ണിച്ചതും ഓര്‍മ്മിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജെ.എന്‍.യു. നീലചിത്ര നിര്‍മ്മാണം കാമുകന്റെ ചതിയെന്നു റിപ്പോര്‍ട്ട്‌

February 10th, 2011

jnu-mms-clip-epathram

ന്യൂഡല്‍ഹി: രാജ്യത്തെ ഒന്നാം നമ്പര്‍ സര്‍വകലാശാലയായി അറിയപ്പെടുന്ന ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ (ജെ. എന്‍. യു.) ഹോസ്റ്റലില്‍ നീലച്ചിത്രം നിര്‍മിച്ചതു രാജ്യത്തെ നടുക്കി. ജെ എന്‍. യു. ഹോസ്റ്റലില്‍ ചില വിദ്യാര്‍ഥികള്‍ തന്നെയാണു നീലച്ചിത്രം നിര്‍മിച്ചതെന്നും അഭിനയിച്ചതെന്നും പറയുന്നു. ആരോപണം അന്വേഷിക്കാന്‍ സര്‍വകലാശാലാ അധികൃതര്‍ തീരുമാനിച്ചു. സ്‌കൂള്‍ ഓഫ് ലാംഗ്വേജിലെയും കംപ്യൂട്ടര്‍ സയന്‍സിലെയും വിദ്യാര്‍ഥികളാണു സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

സര്‍വകലാശാല കാമ്പസിലെ ഹോസ്റ്റലില്‍ മുമ്പ് അവിടെ പഠിച്ച രണ്ടു വിദ്യാര്‍ഥികള്‍ നീലച്ചിത്രം നിര്‍മിച്ചു വിറ്റ വാര്‍ത്ത ഇന്നലെയാണു പുറത്തു വന്നത്. ഇവ ഇന്റര്‍നെറ്റിലും പ്രചരിപ്പിച്ചിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ പഠിക്കുന്ന ജെഎന്‍യു വിന് കളങ്കമായിരിക്കുകയാണ് സംഭവം. ചിത്രത്തില്‍ അഭിനയിച്ചവര്‍ കാമുകീ കാമുകന്‍മാരായി രുന്നുവെന്നു പോലീസിനു സൂചന ലഭിച്ചു. യുവതിയുടെ ഇ മെയില്‍ പാസ്‌വേഡ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ യുവാവിനു കൈമാറിയിരുന്നു. യുവതി അറിയാതെ അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ രഹസ്യ ചിത്രങ്ങള്‍ യുവാവു പകര്‍ത്തുകയും പിന്നീടു സിഡിയിലാക്കി പ്രചരിപ്പിക്കു കയുമായിരുന്നുവെന്ന് ഇവരുടെ സഹപാഠിയായ വിദ്യാര്‍ഥിനി പറയുന്നു.

സംഭവം നടന്നു ആറു മാസങ്ങള്‍ക്കു ശേഷം സി. ഡി. ഇന്റര്‍നെറ്റിലും വില്പനയ്ക്കും പ്രചരിച്ചതോടെയാണ് സര്‍വകലാശാല വിവരം അറിയുന്നത്.

കാമ്പസിനുളളില്‍ ഇത്തരം അസാന്‍മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സര്‍വകലാശാലയുടെ മുഖ്യ സുരക്ഷാ അധികാരി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജെഎന്‍യു പ്രോക്ടര്‍ അന്വേഷണം നടത്താനുളള തീരുമാനമെടുത്തത്. രാജ്യത്തെ ഏറ്റവും പ്രമുഖ സര്‍വകലാശാല ആയതിനാല്‍ സര്‍വകലാശാല അധികൃതര്‍ പരാതി നല്കുന്നതിനു മുമ്പു തന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങിയിരുന്നു. ബിഹാറികളായ ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലെ മറ്റൊരു വിദ്യാര്‍ഥിയാണു ചിത്രീകരണ ത്തിനാവശ്യമായ സാങ്കേതിക സഹായം നല്കിയത്. ഉന്നത നിലവാരമുള്ള കാമറ ഉപയോഗിച്ചു ചിത്രീകരിച്ചി രിക്കുന്നതിനാല്‍ സി. ഡി. നിര്‍മാണത്തിനു പിന്നില്‍ നീലച്ചിത്ര നിര്‍മാണ മാഫിയ ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. യുവാക്കളെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകൂയെന്ന നിലപാടിലാണ് പോലീസ്. അതേ സമയം, ഇതിന്റെ കോപ്പികള്‍ രാജ്യത്തിനു പുറത്തേക്കും കടത്തിയിട്ടുണ്ടെന്നാണു വിവരം.

-

വായിക്കുക: , , , ,

1 അഭിപ്രായം »

ചെന്നൈ സ്ത്രീകള്‍ക്ക് സുരക്ഷിതം

January 28th, 2011

violence-against-women-epathram

ന്യൂഡല്‍ഹി : നാഷ്ണല്‍ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ സ്തീകള്‍ക്കു  നെരെ അതിക്രമം ഏറ്റവും  കുറവുള്ള പ്രമുഖ നഗരമായി ചെന്നൈ മാറിയിരിക്കുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തില്‍ 35 നഗരങ്ങളുടെ പട്ടികയില്‍ മുപ്പത്തി നാലാം സ്ഥാനമാണ് ചെന്നൈക്ക്. ഏറ്റവും അവസാനമുള്ളത് ധന്‍ബാദാണ്.

പ്രാദേശിക പോലീസ് സ്റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്യുന്ന ബലാത്സംഗം, തട്ടിക്കൊണ്ടു പോകല്‍, പൂവാല ശല്യം, ഗാര്‍ഹിക പീഢനം, ബന്ദിയാക്കല്‍ തുടങ്ങിയ കേസുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ആണ് റിപ്പോര്‍ട്ട് തയ്യാറാക്കി യിരിക്കുന്നത്. ഡെല്‍ഹി, ഹൈദരാബാദ്, അഹമ്മദാബാദ്, ബാംഗ്ലൂര്‍, മുംബൈ തുടങ്ങിയ നഗരങ്ങള്‍ സ്തീകള്‍ക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തില്‍ മുന്‍ പന്തിയിലാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പണ്ഡിറ്റ് ഭീംസെന്‍ ജോഷി അന്തരിച്ചു
Next »Next Page » കല്‍ക്കത്ത മലയാളി സമാജം സാഹിത്യ മല്‍സരം »



  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine