
കൊച്ചി : സംസ്ഥാനത്ത് ജനജീവിതം ജീവിതം സ്തംഭിപ്പിക്കും വിധം ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. ഹര്‍ത്താല്‍ ജന ജീവിതത്തെ സാരമായി ബാധിച്ചു എന്നുള്ള റിപ്പോർട്ടു കളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടത്. ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ കോടതിയലക്ഷ്യം നടത്തി എന്നും കോടതി നിരീക്ഷിച്ചു. സർക്കാരിനോട് വിശദീകരണവും തേടിയിട്ടുണ്ട്.
അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികൾ ആയവർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് കൊണ്ടാണ് വിവിധ സംഘടനകൾ ചേർന്ന് ഹർത്താലിന് ആഹ്വാനം ചെയ്തത്.
ആംബുലൻസുകളും രോഗികളുമായി പോയ വാഹന ങ്ങളും ബസ്സുകളും ഹര്‍ത്താല്‍ അനുകൂലികള്‍ തടയുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. പൊതു ജനങ്ങളെ പെരുവഴിയിലാക്കിയ ഹര്‍ത്താലിന്ന് എതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നു വരികയും ചെയ്തു.
ഇതിനു പിന്നാലെയാണ് ഹൈക്കോടതിയുടെ അവധിക്കാല ബഞ്ച്, വിഷയത്തില്‍ ഇടപെടുകയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് വിശദീകരണം തേടുകയും ചെയ്തത്.
- മിന്നല്‍ ഹര്‍ത്താല്‍ അംഗീകരിക്കാന്‍ ആവില്ല : ഹൈക്കോടതി
- സ്വകാര്യത പൗരന്റെ മൗലിക അവകാശം : സുപ്രീം കോടതി
- സമരങ്ങൾ പൗരന്റെ മൗലിക അവകാശത്തെ ബാധിക്കരുത്
- യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ടിന് എതിരെ കോടതിയലക്ഷ്യം
- കോടികളുടെ നഷ്ടം വരുത്തുന്ന ഹര്‍ത്താലുകളോട് സഹകരിക്കുകയില്ല
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: hartal, എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള ഹൈക്കോടതി, ക്രമസമാധാനം, നിയമം, പ്രതിരോധം, മനുഷ്യാവകാശം, രാഷ്ട്രീയ അക്രമം, വിദ്യാഭ്യാസം, സമരം, സാമൂഹ്യക്ഷേമം, സാമ്പത്തികം, ഹര്‍ത്താല്‍




























