Tuesday, May 21st, 2013

ഗണേശിനെ വീണ്ടും മന്ത്രിയാക്കുന്നതില്‍ എതിര്‍പ്പുമായി പി.സി.ജോര്‍ജ്ജ്

തിരുവനന്തപുരം: പരസ്ത്രീ ഗമനത്തിന്റേയും ഭാര്യയെ പീഡിപ്പിച്ചതിന്റേയും പേരില്‍ മന്ത്രി സ്ഥാനം രാജിവെച്ച കേരള കോണ്‍ഗ്രസ്സ് ബിയുടെ എം.എല്‍.എ ഗണേശ് കുമാറിനെ വീണ്ടും മന്ത്രിയാക്കുന്നതില്‍ പ്രതിഷേധവുമായി ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജും ഒരു സംഘം കോണ്‍ഗ്രസ്സ് നേതാക്കളും രംഗത്ത്. ഗണേശ്കുമാര്‍ രാജിവെച്ച സാഹചര്യം നിലനില്‍ക്കുന്നതായും അദ്ദേഹത്തെ വീണ്ടും മന്ത്രിയാക്കുന്നത് ധാര്‍മ്മികതയല്ലെന്ന് പി.സി.ജോര്‍ജ്ജ് വ്യക്തമാക്കി. യാമിനി തങ്കച്ചിയുടെ സത്യവങ്‌മൂലം അനുസരിച്ച് ഗണേശ്കുമാര്‍ പാപിയാണ്. യാമിനിക്കെതിരെ സത്യവിരുദ്ധമായ സത്യവാങ്‌മൂലം സമര്‍പ്പിച്ചത് ഗണേശ് സമ്മതിച്ചതാണെന്നും പി.സി.ജോര്‍ജ്ജ് പറഞ്ഞു

ഒരു എം.എല്‍.എ മാത്രമുള്ള ഘടക കക്ഷിക്ക് രണ്ട് മന്ത്രി സ്ഥാനത്തിനു അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍.ബാലകൃഷ്ണപിള്ളയെ ക്യാബിനറ്റ് റാങ്കിലാണ് മുന്നോക്ക കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥനത്തേക്ക് നിയമിച്ചത്. ഘടക കക്ഷികളുടെ അഭിപ്രായം പരിഗണിക്കാതെ മുഖ്യമന്ത്രിക്ക് മുന്നോട്ട് പോകുവാന്‍ മുഖ്യമന്ത്രിക്ക് ആകില്ലെന്നും പി.സി.ജോര്‍ജ്ജ് വ്യക്തമാക്കി.

രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശനം തല്‍ക്കാലത്തേക്ക് ഇല്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഒരു മന്ത്രി സഭാ പുന:സംഘടനയ്ക്ക് സാധ്യത ഇല്ല. എന്നാല്‍ ഗണേശ് കുമാര്‍ രാജിവെച്ച ഒഴിവിലേക്ക് പുതിയ മന്ത്രിയെ നിയോഗിക്കുവാന്‍ മുഖ്യമന്ത്രി ആലോചിക്കുന്നുണ്ട്. തല്‍ക്കാലം ഗണേശ് കുമാര്‍ മന്ത്രിയായില്ലെങ്കില്‍ ആ സീറ്റ് കോണ്‍ഗ്രസ്സിനു ലഭിക്കും. ഗണേശിന്റെ മന്ത്രിസഭാ പുന:പ്രവേശനത്തെ എതിര്‍ക്കുന്നതിന്റെ ഒരു കാരണവും ഇതാണ്. നെല്ലിയാമ്പതിയിലെ ഭൂമിയുമായി ബന്ധപ്പെട്ട് പി.സി.ജോര്‍ജ്ജിന്റെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാടാണ് വനം മന്ത്രിയായിരിക്കെ ഗണേശ് കുമാര്‍ എടുത്തിരുന്നത്. ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നത നിലനിന്നിരുന്നു.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine