Wednesday, June 20th, 2012

കുതിച്ചുയരുന്ന അരി വില; ഇതൊന്നുമറിയാതെ മലയാളി

rice price-epathram
കൊച്ചി: ഭൂരിപക്ഷവും അരിഭക്ഷണം മാത്രം കഴിക്കുകയും അതിനായി അന്യ സംസ്ഥാനങ്ങളില്‍ നിന്നും അരി ഇറക്കുമതി ചെയ്യുകയും ചെയ്യുന്ന കേരളത്തില്‍ അടക്കം ഇന്ത്യയില്‍ ആകമാനം അരിവില കുതിച്ചുയരുമ്പോള്‍ മലയാളിക്ക് ഇതൊന്നും ബാധകമല്ല എന്ന മട്ടില്‍ മറ്റെന്തോ ചര്‍ച്ച ചെയ്തു മുന്നേറുന്നു. ഒരാഴ്‌ചയ്‌ക്കിടെ കിലോയ്‌ക്കു നാലു രൂപ വരെ വില വര്‍ധിച്ചു. അയല്‍സംസ്‌ഥാനങ്ങളില്‍നിന്നുള്ള അരിവരവ്‌ കുറഞ്ഞതോടെ   മലയാളിയുടെ കഞ്ഞികുടി മുട്ടിക്കും വിധം അരിവില ‘തിളയ്‌ച്ചു പൊന്തുമ്പോള്‍ മലയാളി നിറഞ്ഞാടുന്ന സോഷ്യല്‍ നെറ്റ വര്‍ക്കിലോ അതല്ലാത്ത ചര്ച്ചയിലോ ഇതൊന്നും വിഷയമാവുന്നില്ല. പച്ചരിക്ക്‌ ചില്ലറവില ആറു രൂപവരെ ഉയര്‍ന്നു. റേഷന്‍ കടകളില്‍ പച്ചരിയും വെള്ള അരിയും കിട്ടാനില്ലാത്ത അവസ്‌ഥ നിലനില്‍ക്കുന്നു‌. ബ്രാന്‍ഡ്‌ അരിയുടെ വില അഞ്ചുമുതല്‍ എട്ടു രൂപവരെ ഉയര്‍ന്നിട്ടുണ്ട്‌. വരുംദിവസങ്ങളില്‍ അരിവില ഇനിയും  കുതിച്ചുയരുമെന്നാണ് ഈ മേഖലയില്‍ കച്ചവടം നടത്തുന്നവര്‍ പറയുന്നത്. നെല്ല്‌ വില ഉയര്‍ന്നതാണ്‌ അരിവില ഉയരാന്‍ കാരണമെന്ന്‌ കേരള മര്‍ച്ചന്റ്‌സ് യൂണിയന്‍ പ്രസിഡന്റ്‌ വെങ്കിടേഷ്‌ പൈ അഭിപ്രായപ്പെട്ടു. മട്ട അരിക്ക്‌ നാലുരൂപ കൂടി. കഴിഞ്ഞയാഴ്‌ച കിലോക്ക്‌ 20 രൂപയായിരുന്നു മൊത്തവില. ചില്ലറവില്‍പന 32 രൂപവരെയാണ്‌. പൊന്നി അരിക്ക്‌ ഇപ്പോള്‍ അക്ഷരാര്‍ഥത്തില്‍ പൊന്നുവിലയാണ്‌. 25 രൂപ മുതല്‍ 30 രൂപവരെയാണ്‌ മൊത്തവില. ചില്ലറ വില്‍പന വില 35 രൂപയ്‌ക്കു മുകളില്‍ വരും. കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന അരിയില്‍ കൂടിയ ഇനം മില്ലുകാര്‍തന്നെ കയറ്റുമതി ചെയ്യുകയാണ്‌. ഇതും വിപണിയില്‍ വിലക്കയറ്റം ഉണ്ടാക്കുന്നു. മലയാളിക്ക് അരി വില വര്ദ്ധനവില്‍ ഒട്ടും ഭയമില്ല എന്ന അവസ്ഥ ദയനീയം തന്നെ

- ന്യൂസ് ഡെസ്ക്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine