Thursday, June 23rd, 2011

മഞ്ഞളാം കുഴി അലി മന്ത്രിയാകില്ല, കൂടുമാറ്റത്തിനു ഫലപ്രാപ്തി കണ്ടില്ല

manjalamkuzhi-ali-epathram

തിരുവനന്തപുരം: രണ്ടു തവണ ഇടതു പക്ഷ ടിക്കറ്റില്‍ മത്സരിച്ചു ജയിക്കുകയും മൂന്നാം തവണ എതിര്‍ ചേരിയിലേക്ക് ചേക്കേറുകയും ചെയ്ത മഞ്ഞളാം കുഴി അലിയുടെ മന്ത്രിയാകാനുള്ള മോഹത്തിന് കോണ്‍ഗ്രസിന്റെ തട വീണപ്പോള്‍ അഞ്ചാം മന്ത്രിയെന്ന മുസ്ലീം ലീഗിന്റെ മോഹം തല്‍ക്കാലം നടക്കില്ല. അലിയുടെ മന്ത്രി സ്ഥാനം തുടക്കത്തിലെ മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇരുപത് മന്ത്രിമാരില്‍ അധികം ഒരു കാരണവശാലും അനുവദിക്കില്ല എന്ന കോണ്‍ഗ്രസിന്റെ നിര്‍ബന്ധത്തിനു മുന്‍പില്‍ താല്‍കാലിക മായെങ്കിലും ലീഗിന് മുട്ട് മടക്കേണ്ടി വരും.

അതേസമയം ചീഫ് വിപ്പ് പദവി കേരള കോണ്‍ഗ്രസിന് ലഭിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ പദവി കോണ്‍ഗ്രസ് വഹിക്കും. കേരള കോണ്‍ഗ്രസില്‍ നിന്ന് പി. സി. ജോര്‍ജ് ചീഫ്‌ വിപ്പ്‌ ആവും. ചീഫ്‌ വിപ്പ്‌, ഡെപ്യൂട്ടി സ്പീക്കര്‍ പദവികള്‍ക്ക് ക്യാബിനറ്റ് റാങ്കുണ്ടാകും. മുസ്ലീം ലീഗ്, കേരള കോണ്‍ഗ്രസ് (എം) എന്നീ പാര്‍ട്ടികളുടെ നേതാക്കളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബുധനാഴ്ച നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ചര്‍ച്ച രണ്ട് മണിക്കൂറോളം നീണ്ടു. അതേ സമയം ലീഗിന്റെ ആവശ്യം ന്യായമാണെന്നും പിന്നീട് കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡുമായി ആലോചിച്ച്‌ യുക്‌തമായ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിക്കുകയും ചെയ്തു. ഉമ്മന്‍ ചാണ്ടിയുടെ ഈ പ്രസ്താവനയില്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണ് ലീഗ് നേതൃത്വം ഇപ്പോള്‍.

-

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

1 അഭിപ്രായം to “മഞ്ഞളാം കുഴി അലി മന്ത്രിയാകില്ല, കൂടുമാറ്റത്തിനു ഫലപ്രാപ്തി കണ്ടില്ല”

  1. Rajesh eezhavan says:

    കൂട് മാറിയത് മന്ത്രിയാകാനാണെന്ന് ആരു പറഞു മോനേ.

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine