Monday, June 25th, 2012

കോട്ടമുറിഞ്ഞു; ഗോപി പുറത്തേക്ക്

GOPI kottamurikkal-epathram
എറണാകുളം: സദാചാര ലംഘനത്തിന്റെ പേരില്‍ സി. പി. എം. മുന്‍ എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. അദ്ദേഹം നടത്തിയ ചില പ്രവര്‍ത്തികള്‍ ഒളിക്യാമറയില്‍ പതിഞ്ഞതായ വിവാദത്തെ തുടര്‍ന്ന് പാര്‍ട്ടി അതേ പറ്റി അന്വേഷണം നടത്തിയിരുന്നു, ഇതാണ് നടപടികളിലേക്ക് നയിച്ചത്. ഒളിക്യാമറ വിഷയം ഉയര്‍ത്തി ഗോപി കോട്ടമുറിക്കലിനെതിരെ പരാതി ഉയര്‍ത്തിയ ജില്ലാ കമ്മറ്റി അംഗം കെ. എ. ചാക്കോച്ചനെ സസ്പെന്റ് ചെയ്യുകയും ജില്ലാ കമ്മറ്റി അംഗം പി. എസ്. മോഹനനെ തരം താഴ്ത്താനും സംസ്ഥാന സമിതി തീരുമാനിച്ചു. കൂടാതെ ജില്ലാ കമ്മറ്റി അംഗങ്ങളായ എം. പി. പത്രോസ്, ടി. കെ. മോഹന്‍ എന്നിവരെ താക്കീതു ചെയ്യുവാനും തീരുമാനമായി. കുറ്റം ചെയ്തയാള്‍ക്കൊപ്പം പരാതിക്കാര്‍ക്കെതിരെയും നടപടി എടുക്കരുതെന്ന് വി. എസ്. പക്ഷക്കാരായ ചില നേതാക്കള്‍  ശക്തിയായി വാദിച്ചതായി സൂചനയുണ്ട്.
കഴിഞ്ഞ ദിവസം ഒരു ചാനലില്‍ സംസാരിക്കവെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ എസ്. ശര്‍മ്മക്കും മറ്റൊരു നേതാവായ കെ. ചന്ദ്രന്‍പിള്ളയ്ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഗോപി ഉന്നയിച്ചിരുന്നു. നിര്‍ണ്ണായക ഘട്ടത്തില്‍ താന്‍ സഹായിച്ചവര്‍ എല്ലാം തനിക്കെതിരെ നിലപാടെടുത്തതായി അദ്ദേഹം പറഞ്ഞു.
എസ്. എഫ്. ഐ. പ്രവര്‍ത്തകനായി രാഷ്ടീയപ്രവര്‍ത്തനം ആരംഭിച്ച ഗോപികോട്ടമുറിക്കല്‍ പിന്നീട് ഡി. വൈ. എഫ്. ഐ. ആരംഭിച്ചപ്പോള്‍ അതിന്റെ  മികച്ച സംഘാടകരില്‍ ഒരാളായി മാറി. വിവിധ സമര മുഖങ്ങളില്‍ സജീവ സാന്നിധ്യമായി മാറിയ ഗോപിയുടെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ക്രൂരമായ പോലീസ് മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. എറണാംകുളം ജില്ലയിലെ ട്രേഡ് യൂണിയന്‍ രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
സി. പി. എം. ജില്ലാ സെക്രട്ടറിയായും സംസ്ഥാന കമ്മറ്റി അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടിയില്‍ വിഭാഗീയത ഉടലെടുത്തപ്പോള്‍ ആദ്യം വി. എസ്. പക്ഷത്ത് നിലയുറപ്പിച്ച ഗോപി കോട്ടമുറിക്കല്‍ പിന്നീട് ഔദ്യോഗിക പക്ഷത്തേക്ക് മാറി. വിഭാഗീയതയുടെ പേരില്‍  വെട്ടിനിരത്തല്‍ സജീവമായതോടെ വി.എസ്.പക്ഷത്തെ പലര്‍ക്കും സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടു.  ഒടുവില്‍ ഒളിക്യാമറയില്‍ കുടുങ്ങിപ്പോള്‍ ഔദ്യോഗികപക്ഷത്തിന്റെ സംരക്ഷണം പ്രതീക്ഷിച്ചെങ്കിലും തരം താഴ്ത്തലിനപ്പുറത്തേക്ക് കാര്യങ്ങള്‍ നീങ്ങി. അതോടെ പതിറ്റാണ്ടുകള്‍ പാര്‍ട്ടിയുടെ മുന്‍‌നിര നേതാവായി നിന്ന ഗോപിക്ക് തന്റെ അറുപത്തി നാലാം പിറന്നാള്‍ ദിനത്തില്‍ പാര്‍ട്ടിക്ക് പുറത്തേക്ക് പോകേണ്ടി വന്നു.
സി. പി. എമ്മിനെ സംബന്ധിച്ച് ജില്ലാ സെക്രട്ടറിയായിരുന്ന രണ്ടാമത്തെ ആളാണ് പാര്‍ട്ടിയില്‍ നിന്നും സദാചാര വിഷയവുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് പുറത്താക്കപ്പെടുന്നത്. നേരത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശിക്കെതിരെയും ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പുറത്താക്കേണ്ടി വന്നിട്ടുണ്ട്. പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വച്ചു പൊറുപ്പിക്കില്ലെന്ന് കേന്ദ്ര നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine