Monday, July 11th, 2011

ഉറൂബ് മലയാളത്തിന്റെ പുണ്യം

uroob-epathram

സുഖകരമായ വായന പ്രദാനം ചെയ്യുന്ന എഴുത്തുകാര്‍ അന്യമാകുന്ന ഈ കാലഘട്ടത്തില്‍ വായന നമ്മിലേക്ക് വീണ്ടും കൊണ്ടു വരേണ്ടത് ആവശ്യമാണെന്ന ബോധമാണ് ഉറൂബിനെ പോലുള്ള എഴുത്തുകാരെ വീണ്ടും കാണാന്‍ നാം ആഗ്രഹിക്കുന്നത്. മുഖവുരയുടെയോ നമ്മുടെ പിന്തുണയോ ആവശ്യമില്ലാതെ എഴുത്തുകാരന്‍, കാലത്തെ മറി കടന്ന കലാകാരന്‍, പുതുമ അംഗീകരിക്കുന്ന കഥാകാരന്‍ വിശേഷണങ്ങള്‍ എന്തുമാകാം. പക്ഷെ മലയാള ഭാഷ ഉള്ളിടത്തോളം ഉറൂബിന്റെ സൃഷ്ടികള്‍ നിലനില്കും. കാവ്യാത്മകത തുളുമ്പുന്ന ഭാഷ, പ്രകൃതിയിലെ ഓരോ ജീവജാലങ്ങളെയും വീക്ഷിച്ചു കൊണ്ട് കഥ പറയുന്ന രീതി നമ്മെ കാഴ്ചയുടെ പരമോന്നതിയില്‍ എത്തിക്കാന്‍ കഴിയുന്ന രചനാ പാടവം എല്ലാം വിസ്മയത്തോടെ മാത്രം കാണാനേ നമുക്ക് കഴിയൂ. അറിവിന്റെ നിറവു വായന ആകണമെങ്കില്‍ നല്ല ഭാഷയില്ലുള്ള നന്മ ഉള്ള കൃതികള്‍ വേണം. ഭാഗ്യവശാല്‍ നമുക്ക് അത് ആവശ്യത്തിനുണ്ട്. അങ്ങനെയുള്ള കൃതികളുടെ സൃഷ്ടാവാണ് ഉറുബ് എന്നതില്‍ നമുക്ക് അഭിമാനിക്കാം.

ഓര്‍മ്മകള്‍ അനുഭൂതി നല്കുകന്ന, വായനയുടെ ഇന്ദ്രീയ സുഖം നല്കുന്ന ഉറൂബിന്റെ കൃതികളുടെ പുനര്‍വായന ഈ അവസരത്തില്‍ അനുയോജ്യമാണെന്ന് കരുതുന്നു. മലയാളിയുടെ സംസ്കാരം വളര്‍ത്താന്‍ ഉതകുന്ന ഉറൂബിന്റെ രചനകള്‍ക്ക് മുമ്പില്‍ നമോവാകം.

ഉറൂബ് എന്ന തൂലികാ നാമത്തില്‍ അറിയപ്പെട്ട പി. സി. കുട്ടികൃഷ്ണന്‍ മലയാള നോവലിസ്റ്റും ചെറുകഥാകൃത്തുമാണ്. മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ 1915-ല്‍ അദ്ദേഹം ജനിച്ചു. 1979-ല്‍ ജൂണ്‍ 11 നു അന്തരിച്ചു. കവി, ഉപന്യാസകാരന്‍, അദ്ധ്യാപകന്‍, പത്ര പ്രവര്‍ത്തകന്‍ എന്നീ നിലകളിലും നിസ്തുലമായ സംഭാവനകള്‍ നല്‍കിയ ഇദ്ദേഹം അഖിലേന്ത്യാ റേഡിയോ (AIR) യുടെ കോഴിക്കോട് നിലയത്തില്‍ 25 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. പല ജനപ്രിയ പരിപാടികളുടെയും നിര്‍മ്മാതാവായിരുന്നു അദ്ദേഹം. പ്രകൃതി സ്നേഹിയും ഗാന്ധിയനുമായിരുന്ന അദ്ദേഹം കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷനായും മലയാള മനോരമയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്ര കലാ സമിതി അവാര്‍ഡ് (തീ കൊണ്ട് കളിക്കരുത്), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (ഉമ്മാച്ചു), എം. പി. പോള്‍ പുരസ്കാരം (ഗോപാലന്‍ നായരുടെ താടി) എന്നീ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഉമ്മാച്ചു (1954), മിണ്ടാപ്പെണ്ണ് (1958), സുന്ദരികളും സുന്ദരന്മാരും (1958), അണിയറ (1967), അമ്മിണി (1972), ചുഴിക്കു പിന്‍പേ ചുഴി (1980) എന്നിവയാണ് പ്രധാന നോവലുകള്‍.

സ്വാതന്ത്ര്യ സമര പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യത്തിന്റെ മുന്‍പുള്ള കേരളീയ സമൂഹത്തെയും സ്വാതന്ത്ര്യത്തിനു ശേഷമുള്ള കേരളീയ സമൂഹത്തിന്റെയും അനുഭവങ്ങളാണ്‌ ഈ നോവലില്‍. വിശ്വനാഥന്‍, കുഞ്ഞിരാമന്‍, രാധ, ഗോപാല കൃഷ്‌ണന്‍, സുലൈമാന്‍, രാമന്‍ മാസ്റ്റര്‍, വേലുമ്മാന്‍, ശാന്ത, കാര്‍ത്തികേയന്‍, ഹസ്സന്‍ തുടങ്ങിയവര്‍ ഇതിലെ പ്രധാന കഥാപാത്രങ്ങളാണ്‌. താമരത്തൊപ്പി (1955), മുഖംമൂടികള്‍ (1966), തുറന്നിട്ട ജാലകം (1973), നിലാവിന്റെ രഹസ്യം (1974), തിരഞ്ഞെടുത്ത കഥകള്‍ (1982), രാച്ചിയമ്മ (1985) എന്നീ ചെറുകഥാ സമാഹാരങ്ങളും, കവി സമ്മേളനം (1969) ഉപന്യാസവും ഇദ്ദേഹത്തിന്റെ കൃതികളാണ്.

കൃഷ്ണകുമാര്‍ തലേക്കാട്ടില്‍

-

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine