Sunday, November 11th, 2012

തങ്കച്ചന്‍ പറഞ്ഞത് ശരിയായ നിലപാട്: രമേശ് ചെന്നിത്തല

കോട്ടയം: കോണ്‍ഗ്രസ്സ് നേതാക്കന്മാരും എം.എല്‍.എ മാരും നടത്തുന്ന പരസ്യ പ്രസ്ഥാവനയെ സംബന്ധിച്ച് യു.ഡി.എഫ് കണ്‍‌വീനര്‍ പി.പി.തങ്കച്ചന്‍ പറഞ്ഞത് ശരിയായ നിലപാടാണെന്ന് കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തല. കാര്യങ്ങളുടെ നിജസ്ഥിതി അറിയാതെ എം.എല്‍.എ മാര്‍ പര്‍സ്യപ്രസ്ഥാവന നടത്തരുതെന്ന് യു.ഡി.എഫ് കൂട്ടായെടുത്ത തീരുമാനം പറയുകയാണ് തങ്കച്ചന്‍ ചെയ്തത്. യു.ഡി.എഫിന്റെ നന്മയെ കരുതിയാണ് തങ്കച്ചന്‍ ഈ അഭിപ്രായം പറഞ്ഞതെന്നും ചെന്നിത്തല വ്യക്തമാക്കി.
യു.ഡി.എഫ് സര്‍ക്കാറിന്റേയും കോണ്‍ഗ്രസ്സിന്റേയും തെറ്റായ നിലപാടുകളെ പറ്റി വി.ഡി.സതീശന്‍, ടി.എന്‍.പ്രതാപന്‍, കെ.മുരളീധരന്‍ തുടങ്ങിയ എം.എല്‍.എ മാര്‍ ശക്തമായ ഭാഷയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ഇത് ഘടകകക്ഷികള്‍ യു.ഡി.എഫില്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. എം.എല്‍.എ മാര്‍ക്ക് നേരെ തങ്കച്ചന്റെ പരാമര്‍ശം ഉണ്ടായത്. കോണ്‍ഗ്രസ്സ് എം.എല്‍.എ മാരെ നിയന്ത്രിക്കലല്ല യു.ഡി.എഫ് കണ്‍‌വീനറുടെ ജോലിയെന്നും അതിനു കെ.പി.സി.സി പ്രസിഡണ്ടും, മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സിന്റെ കേന്ദ്രനേതൃത്വവും ഉണ്ടെന്ന്  ഉടന്‍ തന്നെ കെ.മുരളീധരന്റെ പ്രതികരണം വരികയും ചെയ്തു. ഇതിനുള്ള മറുപടിയായാണ് രമേശ് ചെന്നിത്തല തങ്കച്ചനെ അനുകൂലിച്ച് രംഗത്തെത്തിയത്. നിലവിലെ ഉമ്മന്‍‌ചാണ്ടി ഭരണത്തില്‍ കോണ്‍ഗ്രസ്സിലെ തന്നെ ഒരു വിഭാഗം എം.എല്‍.എ മാര്‍ അസംതൃപ്തരാണ്. നയപരമായ പല തീരുമാനങ്ങളും കൂട്ടായിട്ടല്ല എടുക്കുന്നതെന്ന് എം.എല്‍.എ മാര്‍ തന്നെ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. കോണ്‍ഗ്രസ്സില്‍ വേദികള്‍ ലഭിക്കാത്തതിനാലാണ് തങ്ങള്‍ പരസ്യ പ്രസ്ഥാവാനകളുമായി രംഗത്തെത്തുന്നതെന്നും ഇവര്‍ പറയുന്നു.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine