പ്രമുഖ നടി മദ്യപിച്ച് ചടങ്ങിനെത്തി; സ്പീക്കര്‍ വേദി വിട്ടു

April 26th, 2015

woman-alcohol-abuse-epathram

തിരുവനന്തപുരം: സ്ഫടികം സിനിമയില്‍ മോഹന്‍ ലാല്‍ അവതരിപ്പിച്ച ആടുതോമയ്ക്കൊപ്പം കള്ളുകുടിച്ച് നിയന്ത്രണം വിട്ടഭിനയിച്ച നടിയെ മലയാളികള്‍ മറന്നു കാണാ‍ന്‍ ഇടയില്ല. എന്നാല്‍ യദാര്‍ഥ ജീവിതത്തില്‍ അതും നിയമസഭാ സെക്രട്ടേറിയേറ്റില്‍ മദ്യപിച്ച് ലക്കുകെട്ട് എത്തിയ നടി അതിലും വലിയ പ്രകടനമാണ് കാഴ്ചവെച്ചത്. ഇടതു സംഘടനയുടെ വാര്‍ഷിക ഫോറത്തില്‍ ഉദ്ഘാടകകയായി എത്തിയ താരം സ്പീക്കര്‍ ഉള്‍പ്പെടെ ഉള്ളവര്‍ പങ്കെടുത്ത ചടങ്ങിനെ അലങ്കോലപ്പെടുത്തി. നിശ്ചയിച്ചതിലും ഒരുമണിക്കൂര്‍ വൈകി എത്തിയ നടി സാമാന്യം നന്നായി തന്നെ മദ്യപിച്ചിരുന്നു. പ്രസംഗിക്കാന്‍ ആരംഭിച്ചപ്പോള്‍ നാക്കു കുഴഞ്ഞു. സുബോധമില്ലാതെ അതുമിതും പറയുവാന്‍ തുടങ്ങിയതോടെ സംഘാടകര്‍ വെട്ടിലായി. ഫിറ്റായ നടിയുടെ “കുഴഞ്ഞ് മറിഞ്ഞ“ പ്രസംഗം കേള്‍ക്കാന്‍ നില്‍ക്കാതെ സ്പീക്കര്‍ ശക്തന്‍ വേദി വിട്ടു. ‘താന്‍ പ്രസംഗിക്കുമ്പോള്‍ സ്പീക്കര്‍ക്ക് ഇരുന്നാല്‍ എന്താ’ എന്നായി നടിയുടെ പ്രതികരണം. ഒടുവില്‍ സംഘാടകര്‍ നടിയെ കാറില്‍ കയറ്റി വിടുകയായിരുന്നു.

മോഹന്‍ ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി പ്രമുഖ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള നടി മികച്ച അഭിനേത്രിക്കുള്ള നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഒരു പ്രമുഖ നടന്റെ ഭാര്യയായിരുന്ന നടി പിന്നീട് അദ്ദേഹവുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തി അടുത്തിടെ മറ്റൊരു വിവാഹം കഴിച്ചു. നടിയുടെ അമിത മദ്യപാനത്തെ കുറിച്ച് വിവാഹ ബന്ധം വേര്‍പെടുത്തിയപ്പോള്‍ നടന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സിനിമയില്‍ അവസരം കുറഞ്ഞതൊടെ ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായും, മത്സരങ്ങളുടെ ജഡ്ജിയായും പങ്കെടുത്തു വരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം; സംസ്ഥാനത്തെ റ്റ്യൂഷന്‍ മേഖല തകര്‍ച്ചയിലേക്ക്

April 26th, 2015

students-epathram

തൃശ്ശൂര്‍: ഇത്തവണത്തെ എസ്. എസ്. എല്‍. സി. പരീക്ഷയുടെ രണ്ടാം വട്ട ഫല പ്രഖ്യാപനത്തില്‍ നേരത്തെ പ്രഖ്യാപിച്ച 97.99% -ല്‍ നിന്നും 98.57% ആയി ഉയര്‍ന്നതോടെ ആശങ്കയിലാ‍കുന്നത് റ്റ്യൂഷന്‍ മാസ്റ്റര്‍മാരാണ്. എസ്. എസ്. എല്‍. സി. പരീക്ഷ യെഴുതിയവരെ മാത്രമല്ല എഴുതാത്തവരെ പോലും വിജയിപ്പിക്കുന്ന അവസ്ഥ റ്റ്യൂഷന്‍ മേഖലയെ തകര്‍ച്ചയിലേക്ക് തള്ളി വിടുന്നു. ആയിര ക്കണക്കിനു അഭ്യസ്ഥ വിദ്യരാണ് റ്റ്യൂഷന്‍ മേഖലയില്‍ ജോലി നോക്കുന്നത്. എസ്. എസ്. എല്‍. സി. ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് റ്റ്യൂഷന്‍ എടുക്കുവാനായി അഞ്ഞൂറു മുതല്‍ ആയിരത്തി അഞ്ഞൂറു രൂപ വരെ റ്റ്യൂഷന്‍ ഫീസായി ഈടാക്കുന്നവരുണ്ട്. എന്നാല്‍ പഠിച്ചില്ലേലും എസ്. എസ്. എല്‍. സി. പരീക്ഷ പാസാകുമെന്നത് ഉറപ്പായതോടെ പല രക്ഷിതാക്കളും കുട്ടികളെ റ്റ്യൂഷ്യനു വിടാതായി. പത്താം ക്ലാസില്‍ പഠിക്കുന്നവര്‍ മാത്രമല്ല ചെറിയ ക്ലാസില്‍ പഠിക്കുന്നവരും റ്റ്യൂഷനെ ആശ്രയിച്ചിരുന്നു. എന്നാ‍ല്‍ ഇപ്പോൾ ഇവരും റ്റ്യൂഷന്‍ ഉപേക്ഷിച്ചു കൊണ്ടിരിക്കുകയാണ്. പഠനത്തെ ഗൌരവപൂര്‍വ്വം കാണുകയും ഉയര്‍ന്ന മാര്‍ക്ക് വാങ്ങണം എന്ന് ആഗ്രഹിക്കുന്നവരും മാത്രമാകും ഇനി റ്റ്യൂഷന്‍ ക്ലാസുകളെ ആശ്രയിക്കുക. ഇതോടെ ഈ മേഖല പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. പല പ്രമുഖ റ്റ്യൂഷന്‍ സെന്ററുകളും നിലനില്പിനായി ഇനി എൻട്രന്‍സ് കോച്ചിംഗ് ക്ലാസുകള്‍ തുടങ്ങുവാനുള്ള ആലോചനയിലാണ്.

കോടിക്കണക്കിനു രൂപയുടെ പഠന സഹായികളാണ് കേരളത്തില്‍ ചിലവാകുന്നത്. വൈകാതെ പഠന സഹായികളുടെ വില്പനയേയും ഇത് ദോഷകരമായി ഇത് ബാധിക്കുവാന്‍ ഇടയുണ്ട്.

നേരത്തെ പ്രഖ്യാപിച്ച പത്താം ക്ലാസ് പരീക്ഷാ ഫലത്തില്‍ വലിയ തോതില്‍ തെറ്റുകള്‍ കടന്നു കൂടിയതിനെ തുടര്‍ന്നാണ് രണ്ടാമതും പ്രഖ്യാപിക്കേണ്ടി വന്നത്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചക്ക് വഴി വെക്കുന്നതാണ് വിദ്യാഭ്യാസ മന്ത്രി അബ്ദുള്‍ റബ്ബിന്റെ തീരുമാനങ്ങള്‍ എന്ന് ഇതിനോടകം പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ തന്നെ വിദ്യാഭ്യാസ മന്ത്രി പരിഹാസവും വിമര്‍ശനവും ഏറ്റുവാങ്ങുന്നുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കലാഭവന്‍ മണിയുടെ വൈദ്യുതി മോഷണം ഋഷിരാജ് സിംഗ് പിടികൂടി

April 11th, 2015

kalabhavan-mani-epathram

ചാലക്കുടി: നടന്‍ കലാഭവന്‍ മണിയുടെ ഉടമസ്ഥതയിലുള്ള ഗസ്റ്റ് ഹൌസില്‍ നടത്തി വന്ന വൈദ്യുതി മോഷണം ഋഷിരാജ് സിംഗ് ഐ. പി. എസ്. പിടികൂടി. ചാലക്കുടി പുഴയോരത്തുള്ള ഗസ്റ്റ് ഹൌസിലാണ് മിന്നല്‍ പരിശോധന നടന്നത്. പരിശോധനയ്ക്ക് എത്തിയവരെ തടയുവാന്‍ ശ്രമം ഉണ്ടായെങ്കിലും വിഷയം ഗൌരവമാകും എന്ന ഋഷിരാജിന്റെ മുന്നറിയിപ്പ് അവരെ പിന്‍‌തിരിപ്പിച്ചു. ഒന്നര ലക്ഷം രൂപ പിഴയടക്കുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങളായി വൈദ്യുതി മോഷണം നടന്നു വരുന്നതായി വകുപ്പിലെ തന്നെ ചിലര്‍ പറയുന്നു.

വൈദ്യുതി വകുപ്പിന്റെ വിജിലന്‍സ് വിഭാഗത്തിന്റെ തലപ്പത്ത് ഋഷിരാജ് സിംഗ് എത്തിയതോടെ മുഖം നോക്കാതെ നടപടിയെടുക്കല്‍ ആരംഭിച്ചിരുന്നു. മുന്‍ മന്ത്രി ടി. എച്ച്. മുസ്തഫ ഉള്‍പ്പെടെ രാഷ്ടീയക്കാരും വ്യവസായികളും നടത്തി വന്ന വൈദ്യുതി മോഷണം പിടികൂടുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

ജനതാദള്‍ (യു) നേതാവ് കൊല്ലപ്പെട്ടു; തൃശ്ശൂരില്‍ ഹര്‍ത്താല്‍

March 25th, 2015

അന്തിക്കാട്: ജനതാദള്‍ (യു) നാട്ടിക നിയോജക മണ്ഡലം പ്രസിഡണ്ടും സംസ്ഥാന കൌണ്‍സില്‍ അംഗവുമായ പി.ജി ദീപക്ക് കുത്തേറ്റ് മരിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജനതാദള്‍ (യു) തൃശ്ശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുന്നു. കരുവന്നൂര്‍, പെരിമ്പിള്ളിശ്ശേരി എന്നിവടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തകര്‍ത്തു.
ചൊവ്വാ‍ഴ്ച രാത്രി എട്ടരയോടെ പഴുവില്‍ സെന്ററില്‍ ഉള്ള കടയില്‍ വച്ചാണ് ദീപക്ക് ആക്രമിക്കപ്പെട്ടത്. ഒപ്പമുണ്ടയിരുന്ന മണി, സ്റ്റാലിന്‍ എന്നിവര്‍ക്കും പരിക്കുണ്ട്. നാട്ടുകാര്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പത്തുമണിയോടെ ദീപക്ക് മരിക്കുകയായിരുന്നു. മാരുതി വാനിലെത്തിയ നാലംഗ മുഖം മൂടി സംഘമാണ് ഇവരെ ആക്രമിച്ചത്. ആക്രമണ ശേഷം രക്ഷപ്പെട്ട ഇവര്‍ തൃശ്ശൂര്‍ ഭാഗത്തേക്കാണ് പോയതെന്ന് കരുതുന്നു. അക്രമികള്‍ സഞ്ചരിച്ചിരുന്നതെന്ന് കരുതുന്ന വാഹനം പോലീസ് കണ്ടെടുത്തു.

കുറച്ച് നാളുകളായി പ്രദേശത്ത് ജനതാദള്‍-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഒരു ബി.ജെ.പി പ്രവര്‍ത്തകനെ പെരിങ്ങോട്ടുകരയില്‍ വച്ച് വെട്ടിയ സംഘത്തില്‍ ദീപക്കും ഉള്ളതായി ആരോപണം ഉണ്ടായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിവാദങ്ങള്‍ക്കിടെ അഡ്വ. ടി.സിദ്ദിഖ് വീണ്ടും വിവാഹിതനായി

March 25th, 2015

കണ്ണൂര്‍: ആദ്യ ഭാര്യ നസീമയെ തലാഖ് ചെയ്തതിന്റെ വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടയില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി വീണ്ടും വിവാഹിതനായി. കണ്ണൂര്‍ സ്വദേശിനി ഷറഫുന്നിസയെയാണ് ടി.സിദ്ദിഖ് നിക്കാഹ് ചെയ്തത്. വിവാഹ വിവരം ഫേസ്ബുക്ക് വഴിയാണ് അറിയിച്ചത്. കോഴിക്കോട് അദ്യാപികയായ കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി നസീമയെ കത്തിലൂടെ മൊഴി ചൊല്ലിയതായി അറിയിക്കുകയായിരുന്നു. ജീവിതം എന്താണെന്നും എങ്ങിനെ ജീവിക്കണമെന്നും ഞങ്ങള്‍ കാണിച്ചു തരാമെന്ന് മക്കളുടെ ചിത്രത്തോടൊപ്പം നസീമ തന്റെ ഫേസ് ബുക്കില്‍ കഴിഞ്ഞ ദിവസം പോസ്റ്റു ചെയ്തിരുന്നു.

കഴിഞ്ഞ ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന സിദ്ദിഖിന്റെ ഭാര്യ നസീമയുടെ അര്‍ബുദ രോഗത്തിന്റെ വിവരങ്ങള്‍ വലിയ പ്രാധാന്യത്തോടെ പ്രചരിപ്പിക്കപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് ചൂടിനിടയിലും തിരുവനന്തപുരത്തെ റീജണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യയെ സുശ്രൂഷിക്കുവാന്‍ ഓടിയെത്തുന്നതിന്റെയും അവരുടെ രോഗാ‍വസ്ഥയെ കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെക്കുന്നതിന്റേയും വാര്‍ത്തകള്‍ വോട്ടര്‍മാരില്‍ പ്രത്യേകിച്ച് സ്ത്രീ വോട്ടര്‍മാരില്‍ സഹതാപമുണര്‍ത്തി. എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന പി.കരുണാകരന്റെ വിജയത്തിന്റെ തിളക്കം കുറച്ചതില്‍ നസീമയുടെ കാന്‍സര്‍ രോഗവും ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് വീട്ടില്‍ പോയ ആളെ ഫോണ്‍ വിളീച്ചാല്‍ എടുക്കുന്നില്ല എന്നാണ് നസീമ പറയുന്നത്. തിരഞ്ഞെടുപ്പിനു ശേഷം ആറു മാസം കഴിഞ്ഞപ്പോള്‍ തലാഖ് ചൊല്ലുന്നതായി എഴുതിയ കത്ത് ലഭിച്ചു. ഒരു വര്‍ഷം തികയും മുമ്പ് ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരിക്കുകയാണ് സിദ്ദിഖിപ്പോള്‍.

സിദ്ദിഖിനെതിരെ സൈബര്‍ ലോകത്ത് വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. ഭാര്യയുടെ അസുഖത്തെ തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിനു ഉപയോഗിച്ചുവെന്നും അതു കഴിഞ്ഞപ്പോള്‍ അവരെയും മക്കളെയും ഉപേക്ഷിച്ചു എന്നുമാണ് പ്രധാന വിമര്‍ശനം.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »


« Previous Page« Previous « ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു;മലയാളത്തിന് 5 പുരസ്കാരങ്ങള്‍
Next »Next Page » ജനതാദള്‍ (യു) നേതാവ് കൊല്ലപ്പെട്ടു; തൃശ്ശൂരില്‍ ഹര്‍ത്താല്‍ »



  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine