പ്രകൃതി വാതകത്തില്‍ ഓടും കെ. എസ്. ആര്‍. ടി. സി. ബസുകള്‍ വരുന്നു

December 7th, 2011

ksrtc-bus-epathram

കൊച്ചി : സംസ്ഥാനത്തെ കെ. എസ്. ആര്‍. ടി. സി ബസ്സുകള്‍ പ്രകൃതിവാതകത്തില്‍ ഓടിക്കാന്‍ ശ്രമം തുടങ്ങി. രണ്ടായിരം കോടി രൂപ ചെലവില്‍ സംസ്ഥാനത്ത് പ്രകൃതിവാതക വിതരണത്തിനായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ബസ്സുകള്‍ പ്രകൃതിവാതകത്തിലേക്ക് മാറുന്നത്. കെ. എസ്. ആര്‍. ടി. സി യുടെ സാമ്പത്തിക നില മെച്ചപ്പെടുത്താനും പരിസ്ഥിതിക്ക് കൂടുതല്‍ ദോഷകരമായി ബാധിക്കാതിരിക്കനുമാണ് പ്രകൃതി വാതകം ഉപയോഗിക്കാന്‍ തീരുമാനിച്ചത്‌ എന്ന് കെ. എസ്. ആര്‍. ടി. സി അധികൃതര്‍ പറഞ്ഞു. കേരളസംസ്ഥാന വ്യവസായ വിതരണ കോര്‍പ്പറേഷന്‍ നോയിഡയിലെ ഗെയിലുമായി ചേര്‍ന്ന് രൂപവത്ക്കരിച്ച കേരള ഗെയില്‍ ഗാസ് ലിമിറ്റഡ് ആണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായുള്ള സി. എന്‍. ജി സ്റ്റേഷനുകള്‍ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിക്കും. നിലവില്‍ കെ. എസ്. ആര്‍. ടി. സിക്ക് ആറായിരം ബസുകളാണ് ഉള്ളത് സി. എന്‍. ജിയിലേക്ക് മാറുന്നതിലൂടെ ഇന്ധന ഇനത്തില്‍ ഏറെ സാമ്പത്തിക ലാഭം ഉണ്ടാകും

-

വായിക്കുക: ,

Comments Off on പ്രകൃതി വാതകത്തില്‍ ഓടും കെ. എസ്. ആര്‍. ടി. സി. ബസുകള്‍ വരുന്നു

അമൃതയില്‍ നഴ്‌സുമാരുടെ സമരം രണ്ടാം ദിവസവും തുടരുന്നു

December 7th, 2011

aims-epathram

കൊച്ചി: തൊഴില്‍ പീഡനത്തിനെതിരെയും ശമ്പള വര്‍ധന ആവശ്യപ്പെട്ടും കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ കോളജില്‍ നഴ്‌സുമാര്‍ നടത്തിവരുന്ന സമരം രണ്ടാം ദിവസവും തുടരുകയാണ്. സമരത്തെ തുടര്‍ന്ന് അത്യാഹിത വിഭാഗം സ്തംഭിച്ചിരിക്കയാണ്. ഇന്നലെയാണ് ആശുപത്രിയില്‍ നഴ്‌സുമാര്‍ സമരം തുടങ്ങിയത്. സമരവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റുമായി ചര്‍ച്ചക്കെത്തിയ സംഘടനാ ഭാരവാഹികളെ ഇന്നലെ ആശുപത്രിയില്‍ വെച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. ഇയാള്‍ക്കെതിരെ നടപടി എടുക്കണമെന്ന് സമര സമിതി ആവശ്യപ്പെട്ടു. സമരം ചെയ്യുന്ന നഴ്‌സുമാര്‍ ആശുപത്രിക്ക് മുന്നില്‍ തന്നെ കുത്തിയിരിക്കുകയാണ്. മറ്റ് ആശുപത്രികളില്‍ നിന്നും നഴ്‌സുമാര്‍ ഇവര്‍ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ എത്തുന്നുണ്ട്.
നഴ്‌സുമാരെ ദ്രോഹിക്കുന്ന ബോണ്ട് സമ്പ്രദായം നിര്‍ത്തലാക്കുക, അടിസ്ഥാന ശമ്പളം 4,000 രൂപയില്‍ നിന്നും 12,000 രൂപയാക്കി ഉയര്‍ത്തുക, മരവിപ്പിച്ച മെയില്‍ നഴ്‌സ് നിയമനം പുനസ്ഥാപിക്കുക, രോഗി നഴ്‌സ് അനുപാതം ഐസിയുവില്‍ 1:1 എന്ന നിലയിലും വാര്‍ഡുകളിലും മറ്റും 1:5 എന്ന നിലയിലും ആക്കുക തുടങ്ങിയവയാണ് നഴ്‌സുമാര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍. ആവശ്യങ്ങള്‍ അംഗീകരിച്ചതായി രേഖാമൂലം ഉറപ്പുനല്‍കിയാല്‍ മാത്രമേ സമരത്തില്‍ നിന്ന് പിന്‍മാറുകയുള്ളുവെന്നാണ് നഴ്‌സുമാരുടെ നിലപാട്

-

വായിക്കുക: , ,

Comments Off on അമൃതയില്‍ നഴ്‌സുമാരുടെ സമരം രണ്ടാം ദിവസവും തുടരുന്നു

മുല്ലപ്പെരിയാറില്‍ നിറയെ ഉപവാസ സമരങ്ങള്‍: വി എസും ഉപവാസം തുടങ്ങി

December 7th, 2011

vs-achuthanandan-shunned-epathram

വണ്ടിപ്പെരിയാര്‍: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് അനുകൂലമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ബുധനാഴ്ച വണ്ടിപ്പെരിയാറിലെ സമരപ്പന്തലില്‍ ഉപവസം തുടങ്ങി. മുല്ലപെരിയറില്‍ അര ഡസനോളം നിരാഹാര സമരങ്ങളാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നത്. ചപ്പാത്തിലെ മുപ്പപ്പെരിയാര്‍ നിരാഹാര സത്യാഗ്രഹ സമരം 11 ദിവസം പിന്നിട്ടു. റിലേ ഉപവാസം 1810 ദിവസം കഴിഞ്ഞു. എം. എല്‍. എ മാരായ റോഷി അഗസ്റ്റിനും കെ അജിത്തും ചപ്പാത്തിലെ മുല്ലപ്പെരിയാര്‍ സ്ഥിരം സമരപ്പന്തലില്‍ നിരാഹാരം തുടരുകയാണ്. വണ്ടിപ്പെരിയാറില്‍ എസ്. രാജേന്ദ്രന്‍ നടത്തുന്ന ഉപവാസം ആറ് ദിവസം പിന്നിട്ടു. ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പൊലീസ് ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും സമരസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു ചപ്പാത്തില്‍ സമര സമിതി നേതാക്കളുടേയും എം എല്‍ എ മാരുടേയും ഉപവാസം തുടരുകയാണ്. കെ. പി. സി. സി. ജനറല്‍ സെക്രട്ടറി ഇ എം ആഗസ്തി വണ്ടിപ്പെരിയാറില്‍ അനിശ്ചിതകാല ഉപവാസം ആരംഭിച്ചു.

-

വായിക്കുക: , , ,

Comments Off on മുല്ലപ്പെരിയാറില്‍ നിറയെ ഉപവാസ സമരങ്ങള്‍: വി എസും ഉപവാസം തുടങ്ങി

മുല്ലപ്പെരിയാര്‍ : കേന്ദ്രം കേരളത്തോടൊപ്പം എന്ന് ഉമ്മന്‍ചാണ്ടി

December 7th, 2011

oommen-chandy-epathram

തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തോടൊപ്പമാണ് എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കേരളത്തിന്റെ ഉല്‍ക്കണ്ഠ കേന്ദ്രത്തെ അറിയിച്ചപ്പോള്‍ തികച്ചും അനുകൂലമായ നിലപാടാണ് ലഭിച്ചത് എന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ അണക്കെട്ട് പണിയുന്നതിനെ തമിഴ്നാട് എന്തിനാണ് എതിര്‍ക്കുന്നത് എന്നാണ് എല്ലാവരും ചോദിക്കുന്നത്. ജലം പങ്കു വെയ്ക്കുന്നതിനെ കുറിച്ചാണ് ഇപ്പോഴും തര്‍ക്കങ്ങള്‍ ഉണ്ടാവാറുള്ളത്. എന്നാല്‍ മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ഈ ഒരു ആശങ്കയില്ല. സുപ്രീം കോടതിയെ മാനിക്കുന്നുണ്ടെങ്കിലും ഈ കാര്യത്തില്‍ കാലവിളംബം അനുവദിക്കാനാവില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , , , ,

1 അഭിപ്രായം »

ഗര്‍ഭനിരോധനത്തിന്‌ സൈക്കിള്‍ബീഡ്‌സ്

December 6th, 2011

cycle beads-epathram

തിരുവനന്തപുരം: സ്‌ത്രീകളുടെ ആര്‍ത്തവത്തിനിടയ്‌ക്കുളള സുരക്ഷിതകാലത്തെ അടിസ്‌ഥാനമാക്കി വികസിപ്പിച്ചെടുത്ത ഗര്‍ഭനിരോധനമാര്‍ഗമായ സൈക്കിള്‍ ബീഡ്‌സിന്റെ ഇന്ത്യയിലെ ഉല്‌പാദനവും വിതരണവും ആരംഭിച്ചു. കേന്ദ്ര പൊതുമേഖലാ സ്‌ഥാപനമായ എച്ച്‌.എല്‍.എല്‍. ലൈഫ്‌കെയര്‍ ആണ്‌ ഇന്ത്യയില്‍ ഇതിന്റെ ഉല്‌പാദനവും വിപണനവും ഏറ്റെടുത്തിട്ടുളളത്‌. ആസൂത്രിതമല്ലാത്ത സന്താനോല്പാദനം തടയാനുള്ള അങ്ങേയറ്റം സ്വാഭാവികമായ രീതിയാണ് ഇത് എന്ന് തെളിഞ്ഞിട്ടുണ്ട്.

അമേരിക്കയിലെ ജോര്‍ജ്‌ ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രത്യുത്‌പാദന ആരോഗ്യ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ആണ്‌ ഇതു വികസിപ്പിച്ചെടുത്തത്‌. ആര്‍ത്തവചക്രം 26 മുതല്‍ 32 ദിവസം വരെയുള്ള സ്ത്രീകള്‍ക്കാണ് ഇത് ഉപയോഗപ്രദമായിട്ടുള്ളത്. പ്രത്യേക നിറത്തിലുളള മുത്തുകളടങ്ങിയിട്ടുളള വെറുമൊരു മാലയും ഒരു റബര്‍ വളയവും മാത്രമാണ്‌ സൈക്കിള്‍ബീഡ്‌സിലുളളത്‌. ആര്‍ത്തവം തുടങ്ങുന്ന ദിവസം റബര്‍ വളയം മുത്തുകള്‍ക്കു മുകളിലൂടെ നീക്കും.

മുത്തുകളുടെ നിറം നോക്കി ചില പ്രത്യേകദിവസങ്ങളില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ ഗര്‍ഭോല്‌പാദനത്തിനു സാധ്യതയുണ്ടാവില്ല. 95 ശതമാനം ഇക്കാര്യത്തില്‍ ഉറപ്പുനല്‍കുന്നതാണ്‌ സൈക്കിള്‍ ബീഡ്‌സ്. ആര്‍ത്തവം തുടങ്ങുമ്പോള്‍ വളയം ചുവന്ന മുത്തിലായിരിക്കണം. തുടര്‍ന്നുളള ഓരോ ദിവസവും വളയം ക്രമമായി ശേഷമുളള മുത്തുകളിലേക്കു നീക്കണം. ചുവന്നതോ കറുത്തതോ ആയ മുത്തുകളിലാണു വളയമെങ്കില്‍ ഗര്‍ഭധാരണത്തിനു സാധ്യതയില്ല. അതേസമയം വെളുത്ത മുത്തിനുമേലാണ്‌ വളയമെങ്കില്‍ ഗര്‍ഭധാരണമുണ്ടാകാം. സാധാരണഗതിയില്‍ വളയം വെളളമുത്തുകളിലെത്തുന്നത്‌ ആര്‍ത്തവം തുടങ്ങി എട്ടു മുതല്‍ 19 വരെ ദിവസങ്ങളിലായിരിക്കും. ഈ ദിവസങ്ങളില്‍ മറ്റു പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ ഗര്‍ഭധാരണത്തിനു അങ്ങേയറ്റത്തെ സാധ്യതയുണ്ട്‌.

ശാരീരികമായ മറ്റ്‌ നിരോധനമാര്‍ഗങ്ങള്‍ പിന്നീടു പാര്‍ശ്വഫലങ്ങള്‍ ഉളവാക്കുമെന്നു ഭയപ്പെടുന്ന നവവധൂവരന്മാര്‍ക്ക്‌ ഏറ്റവും പ്രയോജനപ്പെടുന്നതാണ്‌ ഈ മാര്‍ഗം. എച്ച്.എല്‍.എല്‍. ലൈഫ് കെയറും അമേരിക്കയിലെ സൈക്കിള്‍ ടെക്‌നോളജീസുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഉല്പാദനവും വിപണനവും ഏറ്റെടുത്തതെന്ന് എച്ച്.എല്‍.എല്‍. ലൈഫ്‌കെയര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം. അയ്യപ്പന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ സൈക്കിള്‍ ബീഡ്സ് വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണ്.

- ലിജി അരുണ്‍

വായിക്കുക: , ,

1 അഭിപ്രായം »


« Previous Page« Previous « മുല്ലപ്പെരിയാര്‍ പ്രശ്നം: അതിര്‍ത്തിയില്‍ സംഘര്‍ഷം
Next »Next Page » മുല്ലപ്പെരിയാര്‍ : കേന്ദ്രം കേരളത്തോടൊപ്പം എന്ന് ഉമ്മന്‍ചാണ്ടി »



  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine