യു. എ. ഇ. യുടെ ധന സഹായം : അവ്യക്തതയില്ല എന്ന് മുഖ്യ മന്ത്രി

August 24th, 2018

pinarayi-vijayan-epathram
തിരുവനന്തപുരം : യു. എ. ഇ. യുടെ ധന സഹായ വു മായി ബന്ധപ്പെട്ട് അവ്യക്തതയില്ല എന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍. തിരു വനന്ത പുരത്ത് വാര്‍ത്താ സമ്മേ ളന ത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ദുരിതാശ്വാസ സഹായ ത്തെ ക്കുറിച്ച് പ്രധാന മന്ത്രി യും യു. എ. ഇ. ഭരണാധി കാരി യു മാണ് സംസാ രിച്ചത്. ഇക്കാര്യം ലോകത്തെ അറി യിച്ചതും ഇരുവരും ചേർന്നാണ്. ഈ സഹായം കേന്ദ്രം സ്വീക രിക്കും എന്ന് തന്നെ യാണ് ഇപ്പോഴും തന്റെ പ്രതീക്ഷ എന്നും മുഖ്യ മന്ത്രി പറഞ്ഞു.

ദുരിതാശ്വാസ ക്യാമ്പു കളില്‍ ഉള്ളവര്‍ വീടു കളിലേക്കു തിരിച്ചു പോകു മ്പോൾ ഒരു കുടുംബ ത്തിന് അക്കൗ ണ്ടിൽ 10,000 രൂപ നൽകും. ഇതി നായി അക്കൗണ്ട് വിവര ങ്ങൾ ക്യാമ്പു കളിലെ റവന്യു അധി കൃതരെ അറിയി ക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയ ക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ട വർ ഓൺ ലൈനായി അപേക്ഷ നൽകണം. ദുരന്തം നേരിട്ട വർ അക്ഷയ കേന്ദ്ര ങ്ങൾ വഴി വഴി റജി സ്റ്റർ ചെയ്യണം. നേരിട്ടും റജിസ്റ്റർ ചെയ്യാം.  സേവനം സൗജന്യം ആയി രിക്കും. മഴ ക്കെടുതി നാശം വിതച്ച എല്ലാ യിട ത്തും ഇതു ബാധക മായി രിക്കും.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഉദയ കുമാർ ഉരുട്ടി ക്കൊല : രണ്ട് പൊലീസു കാർക്ക് വധ ശിക്ഷ

July 25th, 2018

capital-punishment-hanging-death-penalty-ePathram
തിരുവനന്തപുരം : ഉദയ കുമാര്‍ ഉരുട്ടി ക്കൊല ക്കേ സി ല്‍ ഒന്നും രണ്ടും പ്രതി കളായ ജിത കുമാര്‍, ശ്രീകുമാര്‍ എന്നീ പോലീസു കാര്‍ക്ക് വധ ശിക്ഷ.

തിരു വനന്ത പുരം പ്രത്യേക സി. ബി. ഐ. കോടതി യാണ് വധ ശിക്ഷ വിധിച്ചത്. ഇതു കൂടാതെ ഇരു വര്‍ ക്കും രണ്ട് ലക്ഷം രൂപ വീതം പിഴയും വിധി ച്ചിട്ടുണ്ട്.

ഈ നാലു ലക്ഷം രൂപ, കൊല്ലപ്പെട്ട ഉദയ കുമാറിന്റെ അമ്മ പ്രഭാ വതിയമ്മക്കു നല്‍കണം എന്നും കോടതി വിധിച്ചു. കേസിലെ മറ്റു പ്രതി കളായ മൂന്നു പൊലീസു കാര്‍ക്ക് മൂന്നു വര്‍ഷം വീതം തടവും വിധിച്ചു.

മോഷണ ക്കുറ്റം ആരോപിച്ചു പിടി കൂടിയ ഉദയ കുമാ റിനെ ലോക്കപ്പില്‍ ഇട്ടു ക്രൂര മായി മര്‍ദ്ദിച്ചു കൊന്നു എന്നാണു സി. ബി. ഐ. യുടെ കണ്ടെത്തല്‍. ലോക്കല്‍ പൊലീസും പിന്നീടു ക്രൈം ബ്രാഞ്ചും അന്വേ ഷിച്ച കേസ് അട്ടി മറി ക്കുവാന്‍ പൊലീസ് ശ്രമി ക്കുന്നു എന്ന പരാതി യു മായി പ്രഭാ വതിയമ്മ ഹൈക്കോടതി യെ സമീപി ക്കുകയും തുടര്‍ന്ന് 2008 ആഗസ്റ്റില്‍ സി. ബി. ഐ. കേസ് ഏറ്റെ ടുക്കുക യുമാണ് ഉണ്ടായത്.

നഗരത്തിലെ ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്നു മോഷണ ക്കേസ് പ്രതി യോടൊപ്പം കസ്റ്റഡിയിൽ എടുത്ത കിള്ളി പ്പാലം കീഴാറന്നൂര്‍ കുന്നും പുറം വീട്ടില്‍ ഉദയ കുമാര്‍ തുട യിലെ രക്ത ധമനി കള്‍ പൊട്ടി 2005 സെപ്റ്റംബര്‍ 27 നു രാത്രി പത്തരയോടെയാണു മരിച്ചത്. ഉദയ കുമാറി ന്റെ അമ്മ യുടെ നീണ്ട നിയമ പോരാട്ടങ്ങള്‍ക്ക് ഒടു വില്‍ 13 വര്‍ഷ ത്തിനു ശേഷമാണു വിധി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ശബരിമല യില്‍ പ്ലാസ്റ്റിക് നിരോധിച്ചു

July 23rd, 2018

no-plastic-bags-epathram കൊച്ചി : ശബരിമല യിലും പരിസരത്തും സമ്പൂർണ്ണ പ്ലാസ്റ്റിക്‌ നിരോധന ത്തിന് ഹൈക്കോടതി ഉത്തരവ്. ഇരു മുടി ക്കെട്ടില്‍ അടക്കം ഒരു തര ത്തിലും പെട്ട പ്ലാസ്റ്റിക്‌ ഉൽപന്ന ങ്ങൾ കൊണ്ടു പോകു വാൻ പാടില്ല എന്നും ഹൈക്കോടതി വ്യക്തമാക്കി. ശബരി മല സ്പെഷ്യൽ കമ്മീഷ്ണ റുടെ റിപ്പോർട്ട് പരി ഗണിച്ചു കൊണ്ടാണ് ദേവസ്വം ബെഞ്ചിന്‍റെ നിർദ്ദേശം.

അടുത്ത മണ്ഡല കാലം മുതൽ നിയമം നടപ്പിലാക്കണം എന്ന് ജസ്റ്റിസു മാരായ പി. ആർ. രാമചന്ദ്ര മേനോനും ദേവൻ രാമ ചന്ദ്രനും അടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

വ്യാജന്മാർ വിലസുന്നു : പരിശോധന കര്‍ശ്ശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്​

June 27th, 2018

drinking-water-bottle-price-reduced-in-kerala-ePathram
കോട്ടയം : സംസ്ഥാനത്ത് വിൽപന നടത്തുന്ന കുപ്പി വെള്ള ത്തിൽ 20 മുതല്‍ 30 ശതമാനത്തോളം കമ്പനി കളും വ്യാജന്മാര്‍ എന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്.

കോട്ടയം, കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴി ക്കോട് ജില്ല കളിലാണ് വ്യാജ കുടി വെള്ള വിൽപന അധികവും നടക്കുന്നത് എന്നാണ് കണ്ടെത്തല്‍.

മാരകമായ അളവിൽ കാൽസ്യവും ക്ലോറൈഡും കോളി ഫോം ബാക്ടീരിയ യും ഈ വ്യാജ കുപ്പി വെള്ള ത്തിൽ അടങ്ങി യതായി പരി ശോധന യില്‍ തെളിഞ്ഞു. ഭക്ഷ്യ സുരക്ഷാ വകുപ്പി ന്റെയോ മലി നീകരണ നിയ ന്ത്രണ ബോർഡി ന്റെയോ അനുമതി ഇല്ലാതെ യാണ് ഈ വ്യാജന്മാര്‍ വിലസുന്നത്.

പല സ്ഥാപന ങ്ങളെ ക്കുറിച്ചും ബന്ധപ്പെട്ട തദ്ദേശ സ്ഥാപന ങ്ങൾക്കും അറിവില്ല എന്നും അധി കൃതര്‍ പറ യുന്നു. മാത്രമല്ല പ്രശസ്ത ബ്രാൻഡു കളുടെ പേരിൽ വിപണി യില്‍ എത്തു ന്നവ യില്‍ പോലും വ്യാജന്മാര്‍ എന്നാണ് പുതിയ വിവരം.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ​വ​ധൂ​ വ​ര​ന്മാ​ർ സാ​ക്ഷ്യ ​പ്പെ​ടു​ത്തി​യ ഫോ​ട്ടോ കൂ​ടി വേ​ണം

June 25th, 2018

wedding_hands-epathram
തിരുവനന്തപുരം : സബ് രജിസ്ട്രാർ ഒാഫീസുകളിൽ പ്രത്യേക വിവാഹ രജിസ്ട്രേഷന് ഓൺ ലൈനില്‍ അപേ ക്ഷ കള്‍ സമര്‍പ്പിക്കുമ്പോള്‍ ഇനി മുതല്‍ വധൂ വരന്മാർ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ കൂടി ഉൾപ്പെടുത്തണം എന്ന് അധി കൃതര്‍.

പെൺ കുട്ടികൾ അറിയാതെ ഓൺ ലൈൻ വഴി വിവാഹ രജിസ്ട്രേഷന് അപേക്ഷ കൾ അയക്കുന്നത് വ്യാപകമായ തോടെ യാണ് ഫോട്ടോ കൂടി ഉൾപ്പെടുത്താൻ അധി കൃതര്‍ തീരുമാനിച്ചത്.

സബ് രജിസ്ട്രാർ ഒാഫീസിലെ നോട്ടീസ് ബോർഡിൽ വിവാഹ വിവരം പരസ്യ പ്പെടു ത്തുമ്പോ ഴാണ് വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് നോട്ടീസ് നൽകി എന്ന വിവരം പലപ്പോഴും പെൺ കുട്ടികള്‍ അറി യുന്നത് എന്നുള്ള പരാതികള്‍ വ്യാപക മായ തോടെ യാണ് അധികൃതര്‍ ഇങ്ങി നെ ഒരു തീരുമാനം എടുത്തത്.

self-attested-photo-need-for-online-marriage-application-ePathram

വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് അപേക്ഷ കർ നേരിട്ട് എത്തുമ്പോൾ ഇത്തര ത്തിലുള്ള തട്ടിപ്പു കൾ നടക്കില്ല. എന്നാല്‍ അപേക്ഷയും ഫീസും ഓൺ ലൈൻ വഴി സ്വീകരിച്ചു തുടങ്ങിയ തോടെ യാണ് പെൺകുട്ടി കൾ അറിയാതെ വിവാഹ രജിസ്ട്രേഷന്‍ അപേക്ഷകൾ നല്‍ കുന്നത് വ്യാപകമായത്.

1954 ലെ നിയമ പ്രകാരം വിവാഹ രജിസ്ട്രേ ഷന് അപേക്ഷ സ്വീകരിച്ച ശേഷം 30 ദിവസം ബോർഡിൽ പ്രദര്‍ ശി പ്പിച്ച ശേഷ മാണ് വിവാഹ ങ്ങൾ രജിസ്റ്റർ ചെയ്ത് നൽകുന്നത്.

Tag : ബന്ധങ്ങള്‍ , നിയമം

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

14 of 1910131415»|

« Previous Page« Previous « എയര്‍ പോര്‍ട്ടു കളിലേക്ക്​ കെ. എസ്. ആർ. ടി. സി. സർവ്വീസ് നടത്തും
Next »Next Page » ജൂൺ 26 : അന്താ രാഷ്ട്ര ലഹരി വിരുദ്ധ ദിനം »



  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine