സൌദിയില്‍ നിന്നുമുള്ള പ്രവാസികളുടെ മടക്കം കേരളം ആശങ്കയില്‍

March 30th, 2013

കോഴിക്കോട്: സൌദി അറേബ്യയില്‍ സ്വദേശി വല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഫ്രീ വിസക്കാരെ ഒഴിവാക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതോടെ കേരളത്തില്‍ പ്രത്യേകിച്ച് മലബാറില്‍ ആശങ്ക വര്‍ദ്ധിച്ചു. സൌദിയില്‍ ഫ്രീവിസയില്‍ ജോലിനോക്കുന്ന മലയാളികള്‍ ധാരാളമുണ്ട്. ഇവരില്‍ മലബാറില്‍ നിന്നും ഉള്ളവരാണ് അധികവും. പരിശോധന കര്‍ശനമാക്കുവാന്‍ ആരംഭിച്ചതോടെ പലരും നാട്ടിലേക്ക് മടങ്ങുവാന്‍ ആരംഭിച്ചു കഴിഞ്ഞു.അനൌദ്യോഗിക കണക്കനുസരിച്ച് ഏകദേശം ആറു ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്ഥമായി പ്രവാസികള്‍ അയക്കുന്ന പണത്തെ വളരെ അധികം ആശ്രയിക്കുന്ന കേരളത്തെ സംബന്ധിച്ച് ഇത് വലിയ തിരിച്ചടിയാകും. കോടികളാണ് ഓരോ വര്‍ഷവും പ്രവാസികള്‍ കേരളത്തിലേക്ക് അയക്കുന്നത്. ജോലി നഷ്ടപ്പെടുന്നതോടെ ഇത് ഇല്ലാതാകുന്നത് മാത്രമല്ല തുച്ഛ വരുമാനക്കാരായ ഇവരില്‍ പലരുക്കും കാര്യമായ ബാങ്ക് ബാലന്‍സ് ഇല്ല. കേരളത്തിലാകട്ടെ തൊഴില്‍ സാധ്യത കുറവും. ഇത് നിരവധി കുടുമ്പങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തെ പ്രതിസന്ധിയിലാക്കും. ആഗോള സാമ്പത്തിക മാന്ദ്യവും ഒപ്പം സ്വദേശി വല്‍ക്കരണവും മൂലം മറ്റു ഗള്‍ഫ് രാജ്യങ്ങളിലും ജോലി സാധ്യത കുറവാണ്.

സൌദിയില്‍ സ്വദേശികള്‍ക്ക് തൊഴില്‍ അവസരം ഒരുക്കുന്നതിനും വിദേശ തൊഴിലാളികളുടെ എണ്ണം കുറക്കുന്നതിനും സര്‍ക്കാര്‍ നടപടികള്‍ എടുത്തു വരികയാണ്. ഇതിന്റെ ഭാഗമായി പത്തില്‍ അധികം പേര്‍ ജോലിയെടുക്കുന്നിടങ്ങളില്‍ ഒരു സൌധി പൌരനു ജോലി നല്‍കുന്നതുള്‍പ്പെടെ പല വ്യവസ്ഥകളും കൊണ്ടു വന്നിട്ടുണ്ട്. ഇത് പാലിക്കാത്ത സ്ഥാപനങ്ങള്‍ അടച്ചു പൂട്ടേണ്ടി വരും. ജോലി ചെയ്യുന്നവരെ മാത്രമല്ല ചെറുകിട സ്ഥാപനങ്ങള്‍ നടത്തുന്നവരേയും ഇത് ഗുരുതരമായി ബാധിക്കും. ചെറിയ കഫറ്റേരിയകള്‍, കോള്‍ഡ്സ്റ്റോറുകള്‍, തുണിക്കടകള്‍, മീന്‍ കടകള്‍, പച്ചക്കറി കടകള്‍, എ.സി വര്‍ക്ക് ഷോപ്പുകള്‍ തുടങ്ങിയവ നടത്തുന്നവരില്‍ അധികവും മലബാറില്‍ നിന്നും ഉള്ള മലയാ‍ളികളാണ്. സ്വന്തം സ്പോണ്‍സറുടെ കീഴില്‍ അല്ലാതെ പുറത്ത് ജോലി ചെയ്യുന്ന പലരും ഇത്തരം സ്ഥാപനങ്ങളിലാണ് തൊഴില്‍ എടുക്കുന്നത്. ഇത്തരക്കാരെ ഒഴിവാക്കുന്നതോടെ സ്ഥാപനങ്ങളും പ്രതിസന്ധിയിലാകും.

പതിറ്റാണ്ടുകളായി പ്രവാസികള്‍ അയക്കുന്ന പണം കേരളത്തില്‍ വലിയ തോതിലുള്ള വികസനമാണ് ഉണ്ടാക്കിയത്. എന്നാല്‍ ഈ പണത്തില്‍ അധിക പങ്കും കെട്ടിട നിര്‍മ്മാണ- റിയല്‍ എസ്റ്റേറ്റ് മേഘലകളിലാണ് നിക്ഷേപിക്കപ്പെട്ടത്. ഇതിനെ നാടിന്റെ പൊതു വികസനത്തിലും വ്യാവസായിക നിക്ഷേപങ്ങളിലേക്കും പ്രയോജനപ്പെടുത്തുന്നതില്‍ മാറിമാറി വന്ന ഭരണകൂടങ്ങള്‍ പരാജയപ്പെട്ടു. വ്യവസായം ആരംഭിക്കുവാന്‍ ശ്രമിച്ച പലരും രാഷ്ട്രീയക്കാ‍ര്‍, നിന്നും ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍ എന്നിവരില്‍ നിന്നുമുള്ള പ്രശ്നങ്ങള്‍ മൂലം നഷ്ടങ്ങള്‍ സഹിക്കേണ്ടിവന്നു. മറ്റു പലര്‍ക്കും ഉണ്ടായ തിക്താനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേരളം നിക്ഷേപ സൌഹൃദ സംസ്ഥാനമല്ലെന്ന് തിരിച്ചറിഞ്ഞ പ്രവാസികള്‍ അതില്‍ നിന്നും പിന്‍‌വാങ്ങുകയാണ് ഉണ്ടായത്. വ്യവസായ മേഘലയെ ഒഴിവാക്കിക്കൊണ്ട് പലരും ഭൂമിയിലും സ്വര്‍ണ്ണത്തിലും നിക്ഷേപിച്ചു. ഇന്നിപ്പോള്‍ സൌദിയില്‍ നിന്നും ഉള്ള മലയാളികളുടെ കൂട്ടപാലായനത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്ന രാഷ്ടീയ നേതൃത്വങ്ങള്‍ക്കു കൂടെ ഇതില്‍ ഉത്തരവാദിത്വം ഉണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യാത്രക്കാര്‍ക്ക് എതിരെ കേസ്‌ : സ്റ്റേഷനില്‍ എം. എല്‍. എ. സത്യാഗ്രഹം നടത്തി

October 26th, 2012

k-v-abdul-khader-gvr-mla-epathram
തിരുവനന്തപുരം : എയര്‍ ഇന്ത്യ എക്സ് പ്രസ്സില്‍ വിമാന ജീവനക്കാരും യാത്രക്കാരും തമ്മി ലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുള്ള സംഭവ വികാസ ങ്ങളുടെ പേരില്‍ ആറ് യാത്രക്കാരുടെ പേരില്‍ വലിയതുറ പോലീസ് വധഭീഷണി ഉള്‍പ്പെടെയുള്ള കൃത്യങ്ങള്‍ക്ക് കേസെടുത്തു.

യാത്രക്കാരെ ശല്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം ജനറല്‍ സെക്രട്ടറി യും ഗുരുവായൂര്‍ എം. എല്‍. എ. യുമായ കെ. വി. അബ്ദുള്‍ഖാദര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുപ്പ് സത്യാഗ്രഹം നടത്തി.

എയര്‍ ഇന്ത്യ വിമാന ത്തിലെ പൈലറ്റായ രൂപാലി വാംഗ്മാനി വലിയതുറ പോലീസിന് നല്‍കിയ പരാതി യുടെ അടിസ്ഥാന ത്തിലാണ് പോലീസ് കേസെടുത്തത്.

വധ ഭീഷണി, തടഞ്ഞു വെയ്ക്കല്‍, അസഭ്യം പറയുക, കൈയേറ്റം ചെയ്യുക, ആക്രമിക്കാനായി സംഘം ചേരുക എന്നീ കേസു കളാണ് യാത്രക്കാരുടെ പേരില്‍ പോലീസ് ചുമത്തിയിരിക്കു ന്നത്.  സംഭവ ദിവസമായ വെള്ളി യാഴ്ച തന്നെ പോലീസ് കേസെടുത്തിരുന്നു.

air-india-passengers-with-mla-ePathram

ചൊവ്വാഴ്ചയും ബുധനാഴ്ച യുമായി അന്വേഷണ സംഘം ആറു യാത്ര ക്കാരെയും വലിയതുറ പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ഫോണിലൂടെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് യാത്രക്കാര്‍ എത്തി. ഇവരെ പ്രത്യേക മുറിയിലിരുത്തി അന്വേഷണ സംഘം മൊഴികള്‍ രേഖപ്പെടുത്തി. യാത്രക്കാരുടെ ഫോട്ടോയും എടുത്തു. ആവശ്യമായ സാഹചര്യത്തില്‍ ഇവരെ വിളിപ്പിക്കുമെന്ന് പോലീസ് പറഞ്ഞു.

മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും യാത്രക്കാരുടെ ആവശ്യം പരിഗണിക്കുമെന്നു പറഞ്ഞ സാഹചര്യത്തില്‍ ആറു യാത്രക്കാരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പീഡിപ്പിക്കുന്നത് ശരിയല്ല എന്ന് കെ. വി. അബ്ദുള്‍ഖാദര്‍ എം.  എല്‍.  എ. പറഞ്ഞു. പ്രവാസി കളെ ക്രിമിനലുകളെ പ്പോലെ അപമാനിക്കരുത്. യാത്രക്കാര്‍ നടത്തിയത് സ്വാഭാവികമായ പ്രതികരണമാണ്. മടങ്ങിപ്പോകേണ്ട യാത്ര ക്കാരുടെ ഫോട്ടോ എടുക്കേണ്ട തിന്റെ ആവശ്യം എന്താണെന്നും ജനാധിപത്യ വിരുദ്ധവും സമൂഹ ത്തോടുള്ള പ്രതികാരവുമാണ് ഇതെന്നും എം. എല്‍. എ. പറഞ്ഞു.

air-india-express-victims-dim-bright-kader-ePathram

പ്രവാസികളോട് കാണിക്കുന്ന അപമാനകരമായ പ്രവര്‍ത്തിയാണ് ഇതെന്ന് കെ. വി. അബ്ദുല്‍ ഖാദറിനെ സന്ദര്‍ശിച്ച സി. പി. എം. ജില്ലാ സെക്രട്ടറി കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരള പ്രവാസി ജില്ലാ ഘടക ത്തിന്റെ നേതൃത്വ ത്തിലും സ്റ്റേഷനു മുന്നില്‍ പ്രതിഷേധ പ്രകടനം നടന്നു.

എറണാകുളം ഇടവനക്കാട് സ്വദേശി മനോജ് ശിവന്‍, തൃശ്ശൂര്‍ ഒല്ലൂര്‍ സ്വദേശി തോംസണ്‍, കൊടുങ്ങല്ലൂര്‍ സ്വദേശി അഷറഫ്, കുന്നംകുളം സ്വദേശി അബ്ദുള്‍ഖാദര്‍, കുറ്റിപ്പുറം സ്വദേശി റാഷിദ്, എറണാകുളം സ്വദേശി അഗസ്റ്റിന്‍ എന്നിവരുടെ പേരിലാണ് വലിയതുറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വിമാനത്തില്‍ പ്രതിഷേധിച്ച യാത്രക്കാര്‍ തെളിവെടുപ്പിന് ഹാജരായി

October 21st, 2012

air-india-express-air-hostess-ePathram
കൊച്ചി : നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ട അബുദാബി -കൊച്ചി എയര്‍ ഇന്ത്യാ വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയതിനെ ത്തുടര്‍ന്ന് വിമാന ത്തില്‍ പ്രതിഷേധിച്ച ആറ് യാത്രക്കാരില്‍ നാലു പേര്‍ തെളിവെടുപ്പിനായി നെടുമ്പാശ്ശേരി വിമാന ത്താവളത്തില്‍ ഹാജരായി.

air-india-express-victims-dim-bright-kader-ePathram

എയര്‍ ഇന്ത്യാ വിമാന ത്തിലെ യാത്ര ക്കാരായിരുന്ന അഷറഫ്, അബ്ദുള്‍ ഖാദര്‍, അഗസ്റ്റിന്‍, റാഷിദ്, മനോജ്, തോമസ് എന്നിവരാണ് പ്രതിഷേധ സമരത്തില്‍ മുന്നില്‍ ഉണ്ടായിരുന്നത്. വെള്ളിയാഴ്ച യാണ് കാലാവസ്ഥ മോശം എന്ന് പറഞ്ഞു നെടുമ്പാശേരി യില്‍ ഇറങ്ങേണ്ടി യിരുന്ന വിമാനം തിരുവനന്തപുരത്ത് ഇറക്കിയത്.

തുടര്‍ന്ന് തിരുവനന്തപുരത്തു നിന്ന് വിമാനം കൊച്ചിയില്‍ എത്തിയപ്പോള്‍ ഈ ആറ് യാത്ര ക്കാരെയും തടഞ്ഞു വെക്കുകയും പൊലീസിന്റെയും വിമാനത്താവള ഉദ്യോഗസ്ഥരുടെയും നേതൃത്വ ത്തില്‍ ചോദ്യം ചെയ്യുകയും ഉണ്ടായി.

തെളിവ് നല്‍കാന്‍ നെടുമ്പാശ്ശേരി യില്‍ ഹാജരാകാന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഡയറക്ടര്‍ ശരത് ശ്രീനീവാസനാണ് യാത്രക്കാരോട് ആവശ്യപ്പെട്ടത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിമാനം കൊച്ചിയിലേക്ക് : യാത്രക്കാർക്ക് എതിരെ നടപടിയില്ല

October 19th, 2012

air-india-epathram

തിരുവനന്തപുരം : നാടകീയമായ സംഭവങ്ങൾക്ക് ഒടുവിൽ എയർ ഇന്ത്യാ വിമാനം കൊച്ചിയിലേക്ക് പറക്കും എന്ന് തീരുമാനമായി. നേരത്തെ പറഞ്ഞതിന് വിപരീതമായി യാത്രക്കാർക്ക് എതിരെ നിയമ നടപടി ഉണ്ടാവില്ല എന്ന് അധികൃതർ വ്യക്തമാക്കി. യാത്രക്കാർ വിമാനം റാഞ്ചുകയാണ് എന്ന പൈലറ്റിന്റെ അടിയന്തര സന്ദേശം തെറ്റായിരുന്നു എന്നാണ് വിലയിരുത്തൽ. ഇത്തരം തെറ്റായ സന്ദേശം നൽകിയ പൈലറ്റിന് എതിരെ നടപടി ഉണ്ടാവും എന്നാണ് സൂചന. പൈലറ്റിന്റെ ജോലി സമയം കഴിഞ്ഞതിനാൽ വിമാനം കൊച്ചിയിലേക്ക് കൊണ്ടുപോവാൻ വേറെ പൈലറ്റിനെ തയ്യാറാക്കിയിട്ടുണ്ട്.

വിമാനം റാഞ്ചൽ സന്ദേശം മറ്റ് വിമാനത്താവളങ്ങളിലേക്ക് കൂടി എത്തിയതിനാൽ ഇത് ഒരു വ്യാജ സന്ദേശമാണ് എന്ന് എല്ലാ വിമാനത്താവളങ്ങളേയും അറിയിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കഴിഞ്ഞ ശേഷമേ വിമാനത്തിന് പറക്കാനാവൂ.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എയര്‍ കേരള വിഷുവിന്‌

October 9th, 2012

air-kerala-epathram
തിരുവന്തപുരം : കേരള ത്തിന്റെ സ്വന്തം വിമാന ക്കമ്പനിയായ എയര്‍ കേരള 2013 ഏപ്രില്‍ 14 വിഷുവിന് ആദ്യ ടേക്ഓഫ് ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ആഭ്യന്തര സര്‍വീസാണോ അതോ രാജ്യാന്തര ഫ്ലൈറ്റാണോ ആദ്യം പറന്നുയരുക എന്ന ചോദ്യം മാത്രമാണ് ഇനി അവശേഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ ഐ. എ. എന്‍. എസിന് നല്‍കിയ അഭിമുഖ ത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്‌.

100 കോടി പ്രാഥമിക മൂലധനവു മായി സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ മുമ്പാകെ എയര്‍ കേരള അടുത്ത മാസം അപേക്ഷ നല്‍കും. നിലവിലെ നിയമം അനുസരിച്ച് അഞ്ച് വര്‍ഷം ആഭ്യന്തര സര്‍വീസ് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ രാജ്യാന്തര സര്‍വീസുകള്‍ക്ക് അനുമതി ലഭിക്കൂ. കൂടാതെ ഇരുപതു വിമാന ങ്ങളുമാണ് രാജ്യാന്തര സര്‍വ്വീസിന് അനുമതി ലഭിക്കാന്‍ ആവശ്യം. എന്നാല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയപ്പോള്‍ രാജ്യാന്തര സര്‍വീസ് നടത്തു ന്നതിന് നിയമ ത്തില്‍ കേന്ദ്രം ഇളവ് നല്‍കി. എയര്‍ ഇന്ത്യ യുടെ ഉപ കമ്പനി എന്ന പേരിലാണ് അന്ന് നിയമ ത്തില്‍ ഇളവ് നല്‍കിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന് നല്‍കിയ അതേ ഇളവ് എയര്‍ കേരളയ്ക്കും അനുവദിക്കണം എന്നാണ് കേരളവും ആവശ്യപ്പെടുന്നത് എന്നും മുഖ്യമന്ത്രി അറിയിച്ചു.

മലയാളി കളായ പ്രവാസി വ്യവസായികള്‍ പലരും എയര്‍ കേരള യുമായി സഹകരിക്കാനുള്ള താത്പര്യം അറിയിച്ചു കഴിഞ്ഞു. ആയിര ക്കണക്കിന് തൊഴിലാളി കളാണ് പ്രവാസി വ്യവസായി കളായ മലയാളി കളുടെ കമ്പനി കളില്‍ ജോലി ചെയ്യുന്നത്. അവിടങ്ങളിലെ ജീവനക്കാരെ ക്കൊണ്ട് ഓഹരി എടുപ്പിക്കാം എന്ന നിര്‍ദേശവും അവര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. അതു കൊണ്ട് തന്നെ 500 കോടി രൂപ മൂലധനമായി സമാഹരിക്കുക ബുദ്ധിമുട്ടാവില്ല എന്നും അദ്ദേഹം പറഞ്ഞു. 10,000 രൂപയാണ് ഓഹരിത്തുക യായി നിശ്ചയിച്ചിട്ടുള്ളത്.

തിരുവനന്തപുരം വിമാനത്താവള ത്തോട് അനുബന്ധിച്ച് എയര്‍ ഇന്ത്യ അടുത്തിടെ പുതിയ ഹാങ്ങര്‍ സ്ഥാപിച്ചിരുന്നു. എയര്‍ ഇന്ത്യ യുമായി കരാറില്‍ ഏര്‍പ്പെട്ടു കൊണ്ട് അറ്റകുറ്റപ്പണിയുടെ നിരക്ക് നല്‍കി എയര്‍ കേരളയ്ക്ക് ഇവിടത്തെ ഹാങ്ങര്‍ സൗകര്യം ഉപയോഗിക്കാന്‍ കഴിയു മെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് എയര്‍ ഇന്ത്യ ഹാങ്ങര്‍ സ്ഥാപിച്ചത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

14 of 1810131415»|

« Previous Page« Previous « കോഴിക്കോട്ടെ സദാചാര ഗുണ്ടാ ആക്രമണത്തില്‍ പോലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധം
Next »Next Page » നവാബ് രാജേന്ദ്രന്‍ വിടപറഞ്ഞിട്ട് ഒമ്പത് വര്‍ഷം »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine